IRITTY
ഇരിട്ടിയില്‍ മലഞ്ചരക്ക് കടയില്‍ നിന്നും നിരോധിത പുകയില ഉല്‍പ്പന്നങ്ങള്‍ പിടികൂടി
ഇരിട്ടി:ഇരിട്ടിയില്‍ മലഞ്ചരക്ക് കടയില്‍ നിന്നും നിരോധിത പുകയില ഉല്‍പ്പന്നങ്ങള്‍ പിടികൂടി. ഇരിട്ടി മേലെ സ്റ്റാന്‍ഡിലെ മലബാര്‍ സ്പൈസസ് മലഞ്ചരക്ക് കടയില്‍ നിന്നുമാണ് ഇരിട്ടി പോലീസ് നൂറോളം പാക്കറ്റ് പുകയില ഉല്പന്നങ്ങള് പിടികൂടിയത്.ഇരിട്ടി സി.ഐ കുട്ടികൃഷ്ണന്റെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയിലാണ് പുകയില ഉല്‍പ്പന്നങ്ങള്‍ കണ്ടെടുത്തത്. കടയുടമ അബ്ദുള്‍ നാസറിനെതിരെയും കടയ്ക്ക് മുന്നില്‍ തന്നെ മുറുക്കാന്‍ കട നടത്തുന്ന ഉത്തര്‍പ്രദേശ് സ്വദേശി കമലേഷ് ചൗഹാനെതിരെയും പോലീസ് കേസെടുത്തിട്ടുണ്ട്.
IRITTY
ഒന്നര പതിറ്റാണ്ടിന്റെ കാത്തിരിപ്പിനു വിരാമം; ഇരിട്ടി അഗ്നിരക്ഷാനിലയത്തിന് ആസ്ഥാന മന്ദിരം ഉയരും
ഇരിട്ടി: ദുരന്തങ്ങളിൽ രക്ഷകരാകുന്ന ഇരിട്ടി അഗ്നിരക്ഷാ നിലയം പ്രവർത്തകരെ ആരു രക്ഷിക്കുമെന്ന ഒന്നര പതിറ്റാണ്ടായുള്ള ആശങ്കകളിൽ ബജറ്റിൽ പ്രതീക്ഷ. അഗ്നിരക്ഷാ നിലയത്തിനു കെട്ടിടം ഉയരാൻ സാഹചര്യം ഒരുങ്ങി. ഇന്നലെ അവതരിപ്പിച്ച സംസ്ഥാന ബജറ്റിൽ ഇരിട്ടി അഗ്നിരക്ഷാ നിലയത്തിന് കെട്ടിടം പണിയാൻ 1.5 കോടി രൂപയുടെ ഭരണാനുമതി ലഭിക്കും വിധം 30 ലക്ഷം രൂപ വകയിരുത്തി. സ്വന്തമായ ആസ്ഥാന മന്ദിരം പണിയാൻ സാധ്യത ഉയർന്നെങ്കിലും നേരത്തേ മരാമത്ത് വിഭാഗം മുഖേന 3.91 കോടി രൂപയുടെ എസ്റ്റിമേറ്റ് തുകയുടെ താഴെ മാത്രമായി ബജറ്റ് വിഹിതം ചുരുക്കിയതിൽ ആശങ്കയും ഉയരുന്നുണ്ട്. 2 ഘട്ടങ്ങളിലായിനിർമാണം വിഭജിച്ചും പ്രവൃത്തിക്കു അനുമതി വാങ്ങാൻ കഴിയുമെന്നാണ് അധികൃതർ നൽകുന്ന സൂചന.
2010 ഡിസംബറിലാണ് ഇരിട്ടിയിൽ അഗ്നിരക്ഷാ നിലയം പ്രവർത്തനം ആരംഭിച്ചത്. നേരംപോക്ക് റോഡിൽ ജീർണാവസ്ഥയിൽ ഉണ്ടായിരുന്ന പഴയ ഗവ. ആശുപത്രി കെട്ടിടം നവീകരിച്ചാണ് താൽക്കാലികമെന്ന നിലയിൽ പ്രവർത്തനം തുടങ്ങിയത്. ചെറിയ മഴ പെയ്താൽ പോലും കെട്ടിടത്തിനുള്ളിൽ വെള്ളം കയറും. ഇടുങ്ങിയ മുറികളാണുള്ളത്. നാടിനാകെ രക്ഷകരാകുന്നതിനിടയിൽ 2018, 2019 പ്രളയങ്ങളിൽ അഗ്നിരക്ഷാ നിലയം ഓഫിസിൽ വെള്ളം കയറി ഫയലുകളും ഉപകരണങ്ങളും നശിച്ചിരുന്നു. 64 വർഷം പഴക്കമുള്ള കെട്ടിടത്തിൽ ഭയന്നാണു സേനാംഗങ്ങൾ കഴിയുന്നത്. ജീവനക്കാരുടെ കിടപ്പുമുറിയിൽ ഉൾപ്പെടെ വിവിധ ഇടങ്ങളിൽ കെട്ടിടത്തിന്റെ സീലിങ് ഇടിഞ്ഞു വീഴുന്നുണ്ട്.സ്റ്റേഷൻ ഓഫിസർ അടക്കം 34 ജീവനക്കാരുള്ള ഓഫിസിൽ അടിസ്ഥാന സൗകര്യങ്ങൾ പോലുമില്ല. കാലപ്പഴക്കത്താൽ മേച്ചിൽ ഷീറ്റുകൾ പൊട്ടി പല ഭാഗങ്ങളിലും ചോർച്ചയുണ്ട്. കോൺക്രീറ്റും വിവിധ സ്ഥലങ്ങളിൽ പൊളിഞ്ഞു വീഴുന്നുണ്ട്. നിലവിൽ പൊളിച്ചു നീക്കേണ്ട പട്ടികയിൽപെട്ട കെട്ടിടത്തിലാണ് എല്ലാ കെട്ടിടങ്ങളുടെയും സുരക്ഷ നോക്കേണ്ട അഗ്നിരക്ഷാ നിലയം പ്രവർത്തകർ കഴിയുന്നതെന്ന വിമർശനവും ശക്തമായിരുന്നു.
കെട്ടിടം പണിയുന്നത് പയഞ്ചേരിയിൽ
3 വർഷം മുൻപ് പയഞ്ചേരിയിൽ അനുവദിച്ചി ഭൂമിയിലാണ് കെട്ടിടം പണിയുന്നത്. ഇവിടെ മരാമത്ത് വകുപ്പിന്റെ അധീനതയിലുള്ള 1.4 ഏക്കർ സ്ഥലത്തിൽ 40 സെന്റ് ഭൂമിയാണ് വിട്ടു നൽകിയത്. നേരത്തേ കണ്ടെത്തി തത്വത്തിൽ വിട്ടു നൽകാൻ തീരുമാനിച്ച ഈ സ്ഥലം 3 വർഷം നീണ്ട ഫയൽ യുദ്ധത്തിനു ഒടുവിലാണ് 2022 ഒക്ടോബറിൽ ഭൂമിയുടെ ഉടമസ്ഥാവകാശം റവന്യു വകുപ്പിൽ നിലനിർത്തി, 2 വകുപ്പുകൾ തമ്മിലുള്ള ഭൂമി കൈമാറ്റ വ്യവസ്ഥകൾ പ്രകാരം ഫയർ ആൻഡ് റെസ്ക്യൂ സർവീസസ് വകുപ്പിനു ഉപയോഗാനുമതി നൽകിയത്.
IRITTY
എടക്കാനം ആദിവാസി നഗറിൽ പട്ടയവിതരണം 21ന്
ഇരിട്ടി: എടക്കാനം മഞ്ഞക്കാഞ്ഞിരം ആദിവാസി നഗറിലെ ഒമ്പത് ആദിവാസി കുടുംബങ്ങൾ ഇനി സ്വന്തം മണ്ണിന് ഉടമകൾ. അമ്പത് കൊല്ലമായി പട്ടയത്തിന് കാത്തിരിക്കുന്ന കുടുംബങ്ങൾക്ക് 21ന് പട്ടയങ്ങൾ വിതരണംചെയ്യും. ജില്ലാ ലീഗൽ സർവീസസ് അതോറിറ്റി, ഇരിട്ടി നഗരസഭാ എന്നിവയുടെ നേതൃത്വത്തിലാണ് പട്ടയവിതരണം. മെഡിക്കൽ ക്യാമ്പുമുണ്ടാകും. ചേളത്തൂരിലെ പരേതരായ വെള്ളുവ ഗോവിന്ദൻനമ്പ്യാരും ഭാര്യ ആളോറ പാർവതിയമ്മയുമാണ് അരനൂറ്റാണ്ട് മുമ്പ് അന്നത്തെ ഊരുമൂപ്പന് മഞ്ഞക്കാഞ്ഞിരത്ത് കുടിൽകെട്ടി താമസിക്കാൻ സ്ഥലം നൽകിയത്. ആദ്യകാലത്ത് പതിമൂന്ന് അവകാശികളാണ് നഗറിൽ താമസിച്ചത്. രണ്ട് പേർ മരിച്ചു. ഒരാൾക്ക് ചാവശേരിപ്പറമ്പ് നഗറിൽ ഭൂമിയും വീടും ലഭിച്ചതിനെത്തുടർന്ന് താമസംമാറി. അവശേഷിച്ച ഒമ്പത് കുടുംബങ്ങൾക്കാണ് പട്ടയം നൽകുന്നത്. താമസിക്കുന്ന സ്ഥലത്തിന് രേഖയും പട്ടയവും ഇല്ലാത്തതിനാൽ പുതിയ വീടുകൾ, സർക്കാർ ആനുകൂല്യം എന്നിവ ഈ കുടുംബങ്ങൾക്ക് കിട്ടിയില്ല.
രണ്ട് വർഷംമുമ്പ് ലീഗൽ സർവീസ് അതോറിറ്റി ജില്ലാ സെക്രട്ടറിയും ജഡ്ജുമായ വിൻസി ആൻ പീറ്ററും സംഘവും മഞ്ഞക്കാഞ്ഞിരം നഗർ സന്ദർശിച്ച് സ്ഥിതിഗതികൾ മനസിലാക്കി. അതോറിറ്റി മുൻകൈയെടുത്ത് നേരത്തെ നഗറിന് ഭൂമി ദാനംചെയ്ത കുടുംബത്തിലെ അവകാശികളിൽനിന്ന് സമ്മതപത്രം ലഭ്യമാക്കി. ജഡ്ജ് വിൻസി ആൻ പീറ്റർ, പാരാലീഗൽ വളന്റിയർമാരായ എൻ സുരേഷ്ബാബു, രേഖ വിനോദ്, റോജ രമേശ്, രഘുനാഥ്, പ്രകാശൻ തില്ലങ്കേരി, സിന്ധുലേഖ എന്നിവരുടെ നേതൃത്വത്തിൽ പായം വില്ലേജ് ഓഫിസർ ആർ പി പ്രമോദിന്റെ സഹായത്തോടെ മഞ്ഞക്കാഞ്ഞിരം ആദിവാസി നഗർ ഭൂമി അളന്ന് തിട്ടപ്പെടുത്തി. ഇരിട്ടി നഗരസഭയുടെയും സംസ്ഥാന സർക്കാരിന്റെയും സഹായത്തോടെ നഗറിൽ സാംസ്കാരിക നിലയം നിർമിക്കാൻ സ്ഥലം നീക്കിവച്ചു. നഗരസഭ ഫണ്ടും അനുവദിച്ചു. ശേഷിച്ച സ്ഥലം ഒമ്പത് കുടുംബങ്ങൾക്ക് അനുവദിച്ച് പട്ടയങ്ങളും തയ്യാറാക്കുകയായിരുന്നു.
IRITTY
പത്രപ്രവർത്തക അസോസിയേഷൻ ഇരിട്ടി മേഖലാ ഐ.ഡി കാർഡ് വിതരണം
ഇരിട്ടി: കേരള പത്രപ്രവർത്തക അസോസിയേഷൻ അംഗങ്ങൾക്കുള്ള ഇരിട്ടി മേഖലാ തിരിച്ചറിയൽ കാർഡ് വിതരണം ഇരിട്ടി പോലിസ് സബ് ഇൻസ്പെക്ടർ റെജി സ്കറിയ നിർവഹിച്ചു.അസോസിയേഷൻ ജില്ലാ പ്രസിഡൻ്റ് സി.ബാബു അധ്യക്ഷനായി. സംസ്ഥാന വൈസ് പ്രസിഡൻ്റ് എൻ.ധനഞ്ജയൻ,ജില്ലാ ജോ. സെക്രട്ടറി സന്തോഷ് കോയിറ്റി, ഇരിട്ടി പ്രസ് ഫോറം പ്രസിഡൻ്റ് സദാനന്ദൻ കുയിലൂർ, സെക്രട്ടറി ഉൻമേഷ് പായം, മനോഹരൻ കൈതപ്രം , പി.വി.ബാബു, കെ.സാദിഖ്, ജോയിക്കുട്ടി ഐരാണിയിൽ , ബിജു പരിക്കപള്ളി, സതീശൻ മാവില എന്നിവർ സംസാരിച്ചു.
-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur1 year ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News11 months ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു
-
Breaking News2 years ago
പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്