IRITTY
എടക്കാനം ആദിവാസി നഗറിൽ പട്ടയവിതരണം 21ന്
![](https://newshuntonline.com/wp-content/uploads/2025/02/kkanam.jpg)
ഇരിട്ടി: എടക്കാനം മഞ്ഞക്കാഞ്ഞിരം ആദിവാസി നഗറിലെ ഒമ്പത് ആദിവാസി കുടുംബങ്ങൾ ഇനി സ്വന്തം മണ്ണിന് ഉടമകൾ. അമ്പത് കൊല്ലമായി പട്ടയത്തിന് കാത്തിരിക്കുന്ന കുടുംബങ്ങൾക്ക് 21ന് പട്ടയങ്ങൾ വിതരണംചെയ്യും. ജില്ലാ ലീഗൽ സർവീസസ് അതോറിറ്റി, ഇരിട്ടി നഗരസഭാ എന്നിവയുടെ നേതൃത്വത്തിലാണ് പട്ടയവിതരണം. മെഡിക്കൽ ക്യാമ്പുമുണ്ടാകും. ചേളത്തൂരിലെ പരേതരായ വെള്ളുവ ഗോവിന്ദൻനമ്പ്യാരും ഭാര്യ ആളോറ പാർവതിയമ്മയുമാണ് അരനൂറ്റാണ്ട് മുമ്പ് അന്നത്തെ ഊരുമൂപ്പന് മഞ്ഞക്കാഞ്ഞിരത്ത് കുടിൽകെട്ടി താമസിക്കാൻ സ്ഥലം നൽകിയത്. ആദ്യകാലത്ത് പതിമൂന്ന് അവകാശികളാണ് നഗറിൽ താമസിച്ചത്. രണ്ട് പേർ മരിച്ചു. ഒരാൾക്ക് ചാവശേരിപ്പറമ്പ് നഗറിൽ ഭൂമിയും വീടും ലഭിച്ചതിനെത്തുടർന്ന് താമസംമാറി. അവശേഷിച്ച ഒമ്പത് കുടുംബങ്ങൾക്കാണ് പട്ടയം നൽകുന്നത്. താമസിക്കുന്ന സ്ഥലത്തിന് രേഖയും പട്ടയവും ഇല്ലാത്തതിനാൽ പുതിയ വീടുകൾ, സർക്കാർ ആനുകൂല്യം എന്നിവ ഈ കുടുംബങ്ങൾക്ക് കിട്ടിയില്ല.
രണ്ട് വർഷംമുമ്പ് ലീഗൽ സർവീസ് അതോറിറ്റി ജില്ലാ സെക്രട്ടറിയും ജഡ്ജുമായ വിൻസി ആൻ പീറ്ററും സംഘവും മഞ്ഞക്കാഞ്ഞിരം നഗർ സന്ദർശിച്ച് സ്ഥിതിഗതികൾ മനസിലാക്കി. അതോറിറ്റി മുൻകൈയെടുത്ത് നേരത്തെ നഗറിന് ഭൂമി ദാനംചെയ്ത കുടുംബത്തിലെ അവകാശികളിൽനിന്ന് സമ്മതപത്രം ലഭ്യമാക്കി. ജഡ്ജ് വിൻസി ആൻ പീറ്റർ, പാരാലീഗൽ വളന്റിയർമാരായ എൻ സുരേഷ്ബാബു, രേഖ വിനോദ്, റോജ രമേശ്, രഘുനാഥ്, പ്രകാശൻ തില്ലങ്കേരി, സിന്ധുലേഖ എന്നിവരുടെ നേതൃത്വത്തിൽ പായം വില്ലേജ് ഓഫിസർ ആർ പി പ്രമോദിന്റെ സഹായത്തോടെ മഞ്ഞക്കാഞ്ഞിരം ആദിവാസി നഗർ ഭൂമി അളന്ന് തിട്ടപ്പെടുത്തി. ഇരിട്ടി നഗരസഭയുടെയും സംസ്ഥാന സർക്കാരിന്റെയും സഹായത്തോടെ നഗറിൽ സാംസ്കാരിക നിലയം നിർമിക്കാൻ സ്ഥലം നീക്കിവച്ചു. നഗരസഭ ഫണ്ടും അനുവദിച്ചു. ശേഷിച്ച സ്ഥലം ഒമ്പത് കുടുംബങ്ങൾക്ക് അനുവദിച്ച് പട്ടയങ്ങളും തയ്യാറാക്കുകയായിരുന്നു.
IRITTY
പത്രപ്രവർത്തക അസോസിയേഷൻ ഇരിട്ടി മേഖലാ ഐ.ഡി കാർഡ് വിതരണം
![](https://newshuntonline.com/wp-content/uploads/2025/02/pathravarthaka.jpg)
![](https://newshuntonline.com/wp-content/uploads/2025/02/pathravarthaka.jpg)
ഇരിട്ടി: കേരള പത്രപ്രവർത്തക അസോസിയേഷൻ അംഗങ്ങൾക്കുള്ള ഇരിട്ടി മേഖലാ തിരിച്ചറിയൽ കാർഡ് വിതരണം ഇരിട്ടി പോലിസ് സബ് ഇൻസ്പെക്ടർ റെജി സ്കറിയ നിർവഹിച്ചു.അസോസിയേഷൻ ജില്ലാ പ്രസിഡൻ്റ് സി.ബാബു അധ്യക്ഷനായി. സംസ്ഥാന വൈസ് പ്രസിഡൻ്റ് എൻ.ധനഞ്ജയൻ,ജില്ലാ ജോ. സെക്രട്ടറി സന്തോഷ് കോയിറ്റി, ഇരിട്ടി പ്രസ് ഫോറം പ്രസിഡൻ്റ് സദാനന്ദൻ കുയിലൂർ, സെക്രട്ടറി ഉൻമേഷ് പായം, മനോഹരൻ കൈതപ്രം , പി.വി.ബാബു, കെ.സാദിഖ്, ജോയിക്കുട്ടി ഐരാണിയിൽ , ബിജു പരിക്കപള്ളി, സതീശൻ മാവില എന്നിവർ സംസാരിച്ചു.
IRITTY
സർക്കാർ ഓഫിസിലേക്കുള്ള വഴി തടസ്സപ്പെടുത്തി അനധികൃത പാർക്കിങ്: പൊലീസ് നടപടി
![](https://newshuntonline.com/wp-content/uploads/2025/02/parking.jpg)
![](https://newshuntonline.com/wp-content/uploads/2025/02/parking.jpg)
ഇരിട്ടി: നഗരത്തിൽ സർക്കാർ ഓഫിസ് കവാടം തടസ്സപ്പെടുത്തിയും അനധികൃത പാർക്കിങ്. വൺവേ റോഡിൽ ലാൻഡ് ട്രൈബ്യൂണൽ ഓഫിസ് കവാടം അടച്ചു പാർക്ക് ചെയ്ത വാഹനങ്ങൾക്കെതിരെ ഇരിട്ടി പൊലീസ് നടപടി എടുത്ത് പിഴ ഈടാക്കി. ഓട്ടോറിക്ഷയും കാറും ഉൾപ്പെടെയുള്ള വാഹനങ്ങളുടെ ഉടമകൾക്കെതിരെയാണു ഇരിട്ടി എസ്ഐ ടി.ജി.അശോകന്റെ നേതൃത്വത്തിൽ നടപടി സ്വീകരിച്ചത്. നഗരത്തിൽ അനധികൃത പാർക്കിങ്ങിനെതിരെ പൊലീസ് നടപടി തുടരുമ്പോഴും നിയമലംഘനം തുടരുന്നതായി നേരത്തേ പരാതി ഉള്ളതാണ്.
പുതിയ ബസ് സ്റ്റാൻഡിലേക്കു ബസുകൾ കടന്നു പോകുന്ന വൺവേ റോഡിൽ പാർക്കിങ് നിരോധിച്ചിട്ടുള്ളതാണെങ്കിലും റോഡിനു വീതി ഉള്ളതിനാൽ ഒരു ഭാഗത്ത് പാർക്കിങ് അധികൃതർ അനുവദിക്കുന്നുണ്ട്. ഇവിടെ 2 ഭാഗത്തും ബസ് ഗതാഗതം തടസ്സപ്പെടുത്തും വിധം പാർക്കിങ് നടത്തുന്നതിനെതിരെ കഴിഞ്ഞ മാസങ്ങളിലായി ആയിരത്തിലധികം കേസുകൾ പൊലീസ് എടുത്തിട്ടുണ്ട്. ഈ ഭാഗത്താണ് ഇന്നലെ സർക്കാർ ഓഫിസിലേക്കുള്ള വഴി അടച്ചു വാഹനങ്ങൾ നിർത്തിയിട്ടത്.
വാഹനം ക്രെയിൻ ഉപയോഗിച്ചു നീക്കും
പാർക്കിങ് നിയമ ലംഘനങ്ങൾക്ക് 250 രൂപയാണ് പിഴ അടപ്പിക്കുന്നത്. സ്റ്റിക്കർ ഒട്ടിച്ചാൽ ഈ തുക അടച്ചാൽ മതിയല്ലൊ എന്നതാണ് അനധികൃത പാർക്കിങ് നടത്തുന്ന ചില വാഹന ഉടമകളുടെ നിലപാട്. ഈ ലാഘവത്വം ഒഴിവാക്കാൻ കൂടുതൽ കർശന നടപടികൾ സ്വീകരിക്കാനുള്ള ഒരുക്കത്തിലാണ് പൊലീസ്.അനധികൃത പാർക്കിങ് നടത്തുന്ന വാഹനങ്ങൾ ക്രെയിൻ ഉപയോഗിച്ച് പൊലീസ് സ്റ്റേഷനിലേക്ക് മാറ്റും. ഉടമ പിഴയ്ക്കു പുറമേ ക്രെയിൻ ചാർജ് കൂടി നൽകേണ്ടി വരും. നഗരത്തിൽ സുരക്ഷിത യാത്ര ഒരുക്കാനുള്ള നടപടികളോടു സഹകരിക്കണമെന്നും ലംഘിക്കുന്നവർക്കെതിരെ യാതൊരു വിട്ടുവീഴ്ചയും ഇല്ലാത്ത നടപടി ഉണ്ടാകുമെന്നും ഇരിട്ടി എസ്എച്ച്ഒ എ.കുട്ടികൃഷ്ണൻ മുന്നറിയിപ്പ് നൽകി.
IRITTY
ഇരിട്ടി ഹയർസെക്കൻ്ററി സ്കൂൾ: ലോഗോ ക്ഷണിച്ചു
![](https://newshuntonline.com/wp-content/uploads/2025/02/iritty-school.jpg)
![](https://newshuntonline.com/wp-content/uploads/2025/02/iritty-school.jpg)
ഇരിട്ടി: 1956 ൽ സ്ഥാപിതമായി അര നൂറ്റാണ്ടുകാലമായി ഇരിട്ടിയുടെ ഹൃദയഭാഗത്ത് പ്രവർത്തിച്ചു വരുന്ന 2010 ൽ ഹയർ സെക്കൻ്ററിയായി ഉയർത്തപ്പെടുകയും ചെയ്ത ഇരിട്ടി ഹയർ സെക്കൻ്ററി സ്കൂളിൻ്റെ ലോഗോ പരിഷ്ക്കരിക്കുന്നതിൻ്റെ ഭാഗമായി പുതിയ ലോഗോ ക്ഷണിക്കുന്നു.തയ്യാറാക്കിയ ലോഗോ ഫിബ്രു: 15 നകം മാനേജർ, ഇരിട്ടി ഹയർ സെക്കൻ്ററി സ്കൂൾ, പി.ഒ.കീഴൂർ, 670703 എന്ന വിലാസത്തിലോ irittyhss@gmail.com എന്ന മെയിൽ അഡ്രസ്സിലോ അയക്കേണ്ടതാണ്.തെരഞ്ഞെടുക്കപ്പെടുന്ന ലോഗോയ്ക്ക് ഉചിതമായ ഉപഹാരം നൽകുന്നതാണ്.
-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur1 year ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News2 years ago
പേരാവൂര് കുനിത്തലയില് പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്ഷം;നാലു പേര്ക്കെതിരെ കേസ്
-
Breaking News11 months ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു