Kerala
മലയോര ടൂറിസം കേന്ദ്രങ്ങളിൽ പ്ലാസ്റ്റിക് കുപ്പികൾക്ക് നിയന്ത്രണം; ചില്ല്- സ്റ്റീൽ കുപ്പികൾ നൽകണം

കൊല്ലം: സംസ്ഥാനത്തെ മലയോര വിനോദസഞ്ചാര കേന്ദ്രങ്ങളിൽ പ്ളാസ്റ്റിക് കുപ്പികൾ കൊണ്ടുവരുന്നത് തടയുന്നതിന് ഹരിത ചെക്പോസ്റ്റുകൾ സ്ഥാപിക്കും. തദ്ദേശ സ്വയംഭരണം, പോലീസ്, മോട്ടോർവാഹനം, വനം, വിനോദസഞ്ചാരം എന്നീ വകുപ്പുകളുടെയും ഉത്തരവാദിത്വ ടൂറിസം മിഷന്റെയും സഹകരണത്തോടെയാകും സ്ഥാപിക്കുക. ബന്ധപ്പെട്ട സർക്കാർ വകുപ്പുകളുടെയും തദ്ദേശസ്ഥാപന ഉദ്യോഗസ്ഥരുടെയും യോഗത്തിലാണ് തീരുമാനം.പ്ളാസ്റ്റിക്കിനുപകരം പുനരുപയോഗിക്കാവുന്ന ചില്ല് കുപ്പികളിലോ സ്റ്റീൽ കുപ്പികളിലോ കുടിവെള്ളം ലഭ്യമാക്കണമെന്ന് വ്യാപാരികളോട് നിർദേശിക്കും. ജൈവികരീതിയിൽ നിർമാർജനം ചെയ്യാൻ കഴിയുന്ന കുപ്പികളിൽ (കംപോസ്റ്റബിൾ ബോട്ടിൽ) കുടിവെള്ളം വിപണനം ചെയ്യാനും സർക്കാർ നിർദേശിക്കും. മലയോര വിനോദസഞ്ചാര കേന്ദ്രങ്ങളിലെ പ്ളാസ്റ്റിക് മലിനീകരണം സംബന്ധിച്ച് ഹൈക്കോടതി സ്വമേധയാ എടുത്ത കേസിൽ സർക്കാരിനോട് വിശദീകരണം ചോദിച്ചിട്ടുണ്ട്. ഇവിടത്തെ പ്ളാസ്റ്റിക് മലിനീകരണം സംബന്ധിച്ച് ഹൈക്കോടതി സ്വമേധയാ എടുത്ത കേസിനെത്തുടർന്നാണ് നടപടി.
പ്ലാസ്റ്റിക് കുപ്പികൾക്കും മറ്റ് പ്ളാസ്റ്റിക് വസ്തുക്കൾക്കും അധികവില ഈടാക്കി, അവ സംഭരണകേന്ദ്രങ്ങളിൽ ഏൽപ്പിക്കുന്പോൾ ഈ തുക തിരിച്ചുനൽകുന്നതിനുള്ള സംവിധാനവുമുണ്ടാക്കും. ഇവ വലിച്ചെറിയുന്നത് തടയുകയാണ് ഇതിന്റെ ലക്ഷ്യം. ജൈവ, അജൈവ മാലിന്യങ്ങൾ വേർതിരിച്ച് സംഭരിക്കുന്നതിനും സംസ്കരിക്കുന്നതിനുമുള്ള നിയമങ്ങൾ മലയോര വിനോദസഞ്ചാര കേന്ദ്രങ്ങളിൽ കർശനമായി നടപ്പാക്കും.
ഇത്തരം വിനോദസഞ്ചാര കേന്ദ്രങ്ങളിൽ പ്ളാസ്റ്റിക് നിരോധനം ഏർപ്പെടുത്തിയ മറ്റ് സംസ്ഥാനങ്ങളുടെ മാതൃക സർക്കാർ പഠിച്ചുവരികയാണെന്ന് തദ്ദേശ സ്വയംഭരണ സെക്രട്ടറി ടി.വി.അനുപമ പറഞ്ഞു. ചടങ്ങുകളിൽ കുടിവെള്ളം ഗ്ലാസുകളിൽ പകർന്നുനൽകണമെന്ന് നിർദേശം നൽകും.
മുൻകരുതൽ നടപടിയെന്നനിലയിൽ കാറ്ററിങ് സ്ഥാപനങ്ങളിൽനിന്നും വിരുന്ന് ഹാളുകളിൽനിന്നും നിശ്ചിതതുക കരുതൽ നിക്ഷേപമായി ശേഖരിക്കാനും നിർദേശമുണ്ട്. ഭക്ഷണശാലകൾ, മറ്റ് വാണിജ്യസ്ഥാപനങ്ങൾ എന്നിവിടങ്ങളിൽനിന്ന് മലിനജലം ഓടകളിലേക്ക് തുറന്നുവിടുന്നത് തടയും. മാലിന്യം കൂടകളിൽ ശേഖരിക്കണമെന്നതും സംസ്കരിക്കണമെന്നതും നിർബന്ധമാക്കും.പ്രാദേശികമായി രൂപവത്കരിക്കുന്ന സമിതികൾ ഭക്ഷണശാലകളിലും വാണിജ്യസ്ഥാപനങ്ങളിലും മിന്നൽപ്പരിശോധന നടത്തും. എന്നാൽ മലയോര വിനോദസഞ്ചാര കേന്ദ്രങ്ങളിൽ പ്ലാസ്റ്റിക് നിരോധനം ഏർപ്പെടുത്തിയ മറ്റ് സംസ്ഥാനങ്ങളിലെപ്പോലെ ഹരിത സെസ് ഏർപ്പെടുത്താൻ സർക്കാർ ഉദ്ദേശിക്കുന്നില്ല.
Kerala
ഇടുക്കി ഡാമിന്റെ ഉള്ളറകൾ തുറന്നുകാട്ടി കെ.എസ്.ഇ.ബി സ്റ്റാൾ

സംസ്ഥാന സർക്കാരിന്റെ നാലാം വാർഷികാഘോഷങ്ങളുടെ ഭാഗമായി കണ്ണൂർ പോലീസ് മൈതാനിയിൽ നടക്കുന്ന ‘എന്റെ കേരളം’ പ്രദർശന വിപണന മേളയിൽ ശ്രദ്ധേയമായി കെഎസ്ഇബി സ്റ്റാൾ. ഇടുക്കി ഡാമിന്റെ ഉൾക്കാഴ്ചകൾ വെർച്വൽ റിയാലിറ്റിയിലൂടെ അടുത്തറിയാനുള്ള അവസരമാണ് ഇവിടുത്തെ പ്രധാന ആകർഷണം. പൊതുജനങ്ങൾക്ക് പ്രവേശനമില്ലാത്ത ഇടുക്കി ആർച്ച് ഡാമിന്റെ മുകൾഭാഗം, സ്പിൽവേ ഷട്ടറുകൾ, ഭൂഗർഭ പവർ ഹൗസ് എന്നിങ്ങനെയുള്ള തന്ത്രപ്രധാനമായ മേഖലകളിലൂടെ ഒരു യാത്ര നടത്തിയ പ്രതീതിയാണ് കെഎസ്ഇബിയുടെ വി ആർ അനുഭവം സമ്മാനിക്കുന്നത്. ഡാമിന്റെ നിർമാണ വൈദഗ്ധ്യവും പ്രവർത്തന രീതികളും ഈ യാത്രയിൽ കാണാം. വൈദ്യുതി ഉപഭോക്താക്കൾക്ക് അറിവും അവബോധവും പകരുന്ന നിരവധി കാര്യങ്ങൾ സ്റ്റാളിൽ ഒരുക്കിയിട്ടുണ്ട്. ബോർഡിന്റെ വിവിധ സേവനങ്ങൾ, പുതിയ പദ്ധതികൾ, ഓൺലൈൻ ബിൽ പേയ്‌മെന്റ് സൗകര്യങ്ങൾ എന്നിവയെക്കുറിച്ചുള്ള വിവരങ്ങൾ വ്യക്തമാക്കുന്ന ബോർഡുകൾ ഇവിടെ സ്ഥാപിച്ചിട്ടുണ്ട്. വൈദ്യുതാഘാതമേൽക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങളെക്കുറിച്ചും അടിയന്തര ഘട്ടങ്ങളിൽ സ്വീകരിക്കേണ്ട മുൻകരുതലുകളെക്കുറിച്ചുള്ള വിവരങ്ങളും അപകടങ്ങൾ ഒഴിവാക്കാനുള്ള നിർദേശങ്ങളും ചിത്രീകരണങ്ങളും സ്റ്റാളിൽ കാണാം. അടിയന്തിര സാഹചര്യങ്ങളിൽ ബന്ധപ്പെടാനുള്ള കെഎസ്ഇബിയുടെ ഹെൽപ്പ് ലൈൻ നമ്പറുകളും പ്രധാനപ്പെട്ട ഫോൺ നമ്പറുകളും സ്റ്റാളിൽ പ്രദർശിപ്പിച്ചിട്ടുണ്ട്. ഉപഭോക്താക്കൾക്ക് അവരുടെ അഭിപ്രായങ്ങളും നിർദേശങ്ങളും പരാതികളും രേഖപ്പെടുത്താനായി ഒരു പ്രത്യേക ഡയറിയും സ്റ്റാളിൽ സജ്ജീകരിച്ചിട്ടുണ്ട്. പൊതുജനങ്ങളിൽ നിന്ന് നേരിട്ട് പ്രതികരണങ്ങൾ സ്വീകരിച്ച് സേവനങ്ങൾ കൂടുതൽ മെച്ചപ്പെടുത്താനാണ് ഇതിലൂടെ വകുപ്പ് ലക്ഷ്യമിടുന്നത്.
Kerala
യു.ജി.സി നെറ്റ് പരീക്ഷ അപേക്ഷിക്കാനുള്ള സമയം നീട്ടി

യു.ജി.സി നെറ്റ് ജൂൺ 2025 സെഷന് അപേക്ഷിക്കാനുള്ള സമയം മേയ് 12-ന് രാത്രി 11.59 വരെ നീട്ടി. ugcnet.nta.ac.in ൽ കയറി അപേക്ഷ നൽകുന്ന തിനുള്ള ക്രമീകരണമാണ് ഒരുക്കിയിരിക്കുന്നത്. അപേക്ഷാഫീസ് അടയ്ക്കുന്നതിനുള്ള അവസാന തീയതി മെയ് 13-ന് രാത്രി 11.59 വരെയാണ്. ഫീസ് 13-ന് രാത്രി 11.59 വരെ അടയ്ക്കാം. 14 മുതൽ 15-ന് രാത്രി 11.59 വരെ ഓൺലൈൻ അപേക്ഷയിൽ തിരുത്തൽ വരുത്താം. സഹായങ്ങൾക്ക്: 011-40759000/01169227700. വിവിധ പരീക്ഷാ കേന്ദ്രങ്ങളിലായി ജൂൺ 21 മുതൽ 30 വരെയാണ് യുജിസി നെറ്റ് പരീക്ഷ.
Kerala
എസ്.എസ്.എൽ.സി പരീക്ഷയ്ക്ക് എ പ്ലസ് കുറഞ്ഞതിൽ മനംനൊന്ത് വിദ്യാർഥിനി ജീവനൊടുക്കി

ഹരിപ്പാട്: എസ്.എസ്.എൽ.സി പരീക്ഷയ്ക്ക് എ പ്ലസ് കുറഞ്ഞതിൽ മനംനൊന്ത് വിദ്യാർഥിനി ജീവനൊടുക്കി. പല്ലന കെ വി ജെട്ടി കിഴക്കേക്കര മനോജ് ഭവനത്തിൽ മനോജ് സൗമ്യ ദമ്പതികളുടെ മകൾ ആര്യ നന്ദയാണ് (16) വീടിനുള്ളിൽ തൂങ്ങിമരിച്ചത്. നങ്ങ്യാർകുളങ്ങര ബഥനി മാലികാമഠം ഹയർസെക്കൻണ്ടറി സ്കൂളിലെ വിദ്യാർഥിനിയായിരുന്നു ആര്യ നന്ദ. സഹോദരി ഗൗരി നന്ദ. മൃതദേഹം ഹരിപ്പാട് ഗവൺമെന്റ് താലൂക്ക് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. (ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോള്‍ ‘ദിശ’ ഹെല്‍പ് ലൈനില്‍ വിളിക്കുക. ടോള്‍ ഫ്രീ നമ്പര്‍: Toll free helpline number: 1056, 0471-2552056).
-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur2 years ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News1 year ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു
-
Breaking News2 years ago
പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്