Kannur
വിതരണ കരാറുകാരുടെ പണിമുടക്ക്: റേഷൻ കടകൾ കാലി

കണ്ണൂർ: ജില്ലയിലെ റേഷൻ കടകൾ കാലി. ഉപഭോക്താക്കൾ അരി ലഭിക്കാതെ മടങ്ങുന്നു. പൊതുവിപണിയിൽ നിന്ന് വലിയ വില കൊടുത്ത് അരി വാങ്ങേണ്ട അവസ്ഥയിൽ സാധാരണക്കാർ വലയുന്നു. സബ്സിഡിയിനത്തിൽ നൽകാനുള്ള കുറച്ച് അരിയുടെ സ്റ്റോക്ക് മാത്രമാണ് ജില്ലയിലെ റേഷൻ കടകളിൽ മിക്കതിലും ഉള്ളത്. വെള്ള കാർഡ് അടക്കമുള്ള സബ്സിഡി ഇതര കാർഡുടമകൾ അരി ലഭിക്കാതെയാണ് റേഷൻ കടകളിൽ നിന്ന് മടങ്ങുന്നത്. മുൻഗണനാ കാർഡിനുള്ള അരിയും രണ്ട് ദിവസത്തിനുള്ളിൽ തീരുമെന്ന് റേഷൻ വ്യാപാരികൾ പറയുന്നു. ഇതോടെ ജില്ലയിലെ റേഷൻ കടകൾ അടച്ചിടേണ്ട അവസ്ഥയിലാണ്.
എഫ്സിഐ ഗോഡൗണുകളിൽ നിന്ന് സപ്ലൈകോയുടെ എൻഎഫ്എസ്എ ഗോഡൗണുകളിലേക്കും അവിടെ നിന്ന് റേഷൻ കടകളിലേക്കും അരി ലോറികളിൽ എത്തിക്കുന്ന വിതരണ കരാറുകാരുടെ പണിമുടക്കാണ് കാരണം. ഗോഡൗണുകളിലേക്കും റേഷൻ കടകളിലേക്കും അരി എത്തിച്ച വകയിൽ ഭീമമായ കുടിശിക ബാക്കിയുള്ള അവസ്ഥയിലാണ് കരാറുകാർ ഈ മാസം ഒന്നിന് ശേഷം സമരം പ്രഖ്യാപിച്ചത്. അതുകൊണ്ട് തന്നെ ജനുവരി മാസത്തെ റേഷൻ വിഹിതം റേഷൻ കടകളിൽ എത്തിയിരുന്നില്ല. ഡിസംബറിലെ വിഹിതത്തിൽ ബാക്കിയുള്ള ധാന്യങ്ങളാണ് പുതു വർഷത്തിന്റെ തുടക്കത്തിൽ റേഷൻ കടകളിലൂടെ വിതരണം ചെയ്തത്.
കൊടുക്കാനുള്ളത് വൻതുക
ബിൽ കുടിശിക ഉണ്ടായിരുന്നതിനാൽ ഇതിനു മുൻപും കരാറുകാർ സമരം നടത്തിയിരുന്നു. രണ്ടു വർഷത്തിനിടയിൽ 4 പ്രാവശ്യം ഇത്തരത്തിൽ സമരം നടന്നിരുന്നു. നാലാമത്തെ തവണ റേഷൻ കടകളിൽ അരി ഇല്ലാത്ത സാഹചര്യം വന്നപ്പോൾ പൊതു വിതരണ വകുപ്പ് മന്ത്രി ഇടപെട്ട് പകുതി കുടിശിക തീർപ്പാക്കുകയും ബാക്കിയുള്ള കുടിശിക എത്രയും പെട്ടെന്ന് തീർക്കാമെന്ന വ്യവസ്ഥയിൽ സമരം അവസാനിപ്പിക്കുകയുമായിരുന്നു. കഴിഞ്ഞ ഒക്ടോബർ മുതൽ ഡിസംബർ വരെയുള്ള തുക പൂർണമായും സെപ്റ്റംബറിലേത് ഭാഗികമായും കൊടുത്തുതീർക്കാനുണ്ടെന്ന് കരാറുകാർ പറയുന്നു. സംസ്ഥാനത്തൊട്ടാകെ ഈ തുക നൂറു കോടിയെങ്കിലും വരുമെന്നാണ് അറിയുന്നത്.
തൊഴിലാളികളും ദുരിതത്തിൽ
മുഴപ്പിലങ്ങാട്∙ എഫ്സിഐ ഗോഡൗണുകളുമായി ബന്ധപ്പെട്ട് ചരക്ക് നീക്കം നടത്തുന്ന ലോറി മേഖലയും അരി വിതരണ കരാറുകാരുടെ സമരം കാരണം സ്തംഭനാവസ്ഥയിലാണ്. മുഴപ്പിലങ്ങാട് എഫ്സിഐ ഗോഡൗണുമായി ബന്ധപ്പെട്ട് മാത്രം 55 ലോറികൾ അരി വിതരണ മേഖലയിൽ ഉണ്ട്. ജനുവരി 1 മുതൽ ഓട്ടമില്ലാതെ നിർത്തിയിട്ടിരിക്കുകയാണ് ലോറികൾ. പയ്യന്നൂർ എഫ്സിഐ ഗോഡൗണുമായി ബന്ധപ്പെട്ട് ഓടുന്ന ലോറി മേഖലയുടെ സ്ഥിതിയും സമാനമാണ്.
എഫ്സിഐ ഗോഡൗണുകളുമായി ബന്ധപ്പെട്ട് ഓടുന്ന ലോറികളിൽ ഉടമകൾ തന്നെയാണ് ജീവനക്കാർ. സ്വയം തൊഴിൽ എന്ന രീതിയിൽ ലോറി വാങ്ങി ഓടിക്കുന്നവരാണ് ഇവരിൽ ഭൂരിഭാഗവും. ഈ വർഷം തുടങ്ങിയതു തന്നെ പണിയില്ലാത്ത അവസ്ഥയിലാണെന്ന് ഇവർ പറയുന്നു. അരിനീക്കം നടക്കാത്തത് കാരണം എഫ്സിഐ ഗോഡൗൺ, എൻഎഫ്എസ്എ ഗോഡൗണുകൾ എന്നിവിടങ്ങളിൽ ധാന്യങ്ങൾ കയറ്റിറക്കൽ നടത്തുന്ന ചുമട്ടു തൊഴിലാളികൾക്കും ജോലിയില്ലാത്ത അവസ്ഥയാണ്.
Breaking News
കഴുത്തിൽ അബദ്ധത്തിൽ കയർ കുടുങ്ങി; യുവാവിന് ദാരുണാന്ത്യം, അപകടം ഗർഭിണിയായ ഭാര്യയുടെ മുന്നിൽ വച്ച്

കണ്ണൂർ∙ ഗർഭിണിയായ ഭാര്യയുടെ കൺമുന്നിൽ വച്ച് ഭർത്താവ് കഴുത്തിൽ കയർ കുരുങ്ങി മരിച്ചു. കണ്ണൂർ തായത്തെരുവിലെ ക്വാർട്ടേഴ്സിൽ താമസിക്കുന്ന സിയാദാണ് (30) ഇന്നലെ രാത്രി ദാരുണമായി മരിച്ചത്. സ്റ്റൂളിൽ കയറിനിന്നു കൊളുത്തിൽ കയർ കെട്ടുമ്പോഴായിരുന്നു അപകടം. കഴുത്തിൽ കയർ കുടുങ്ങി സിയാദ് താഴേക്കു വീഴുകയായിരുന്നു. ഗർഭിണിയായ ഭാര്യ ഫാത്തിമ, സിയാദിനെ താങ്ങി നിർത്താൻ ശ്രമിച്ചുവെങ്കിലും സാധിച്ചില്ല. മറ്റുള്ളവരെത്തി സിയാദിനെ ആശുപത്രിയിലെത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഓട്ടോ ഡ്രൈവറാണ് സിയാദ്. സലാം -സീനത്ത് ദമ്പതികളുടെ മകനാണ്. മക്കൾ: ആസിയ, സിയ. സംസ്കാരം സിറ്റി ജുമാ അത്ത് പള്ളിയിൽ.
Breaking News
കഞ്ചാവ് കേസിലെ പ്രതിക്ക് അഞ്ചുവർഷം കഠിന തടവും ഇരുപതിനായിരം രൂപ പിഴയും

വടകര : ടൂറിസ്റ്റ് ബസ്സിൽ കഞ്ചാവ് കടത്തിയ കേസിലെ പ്രതിക്ക് അഞ്ചുവർഷം കഠിനതടവും ഇരുപതിനായിരം രൂപ പിഴയും. മലപ്പുറം പരപ്പനങ്ങാടി ഓട്ടുമ്മൽ പഞ്ചാരൻ്റെ പുരക്കൽ വീട്ടിൽ മുബഷിർ എന്നയാളിൽ നിന്നും 10 കിലോഗ്രാം കഞ്ചാവ് പിടികൂടിയ കേസിലാണ് വടകര എൻഡിപിഎസ് സ്പെഷ്യൽ കോർട്ട് ജഡ്ജ് വി.ജി.ബിജു ശിക്ഷ വിധിച്ചത്. 2017 ലാണ് കേസിനാസ്പദമായ സംഭവം. അന്ന് കൂട്ടുപുഴ എക്സൈസ് ചെക്ക് പോസ്റ്റ് ഇൻസ്പെക്ടറായിരുന്ന സി. രജിത്തും പാർട്ടിയുമാണ് പ്രതിയെ പിടികൂടി കേസെടുത്തത്. ഇരിട്ടി റേഞ്ച് എക്സൈസ് ഇൻസ്പെക്ടർ ആയിരുന്ന സിനു കൊയില്യത്ത് പ്രാഥമികാന്വേഷണം നടത്തുകയും തുടരന്വേഷണം കണ്ണൂർ അസിസ്റ്റൻറ് എക്സൈസ് കമ്മീഷണർമാരായിരുന്ന അൻസാരി ബിഗു, കെ. എസ്.ഷാജി എന്നിവർ നടത്തിയിട്ടുള്ളതും അന്തിമ കുറ്റപത്രം കോടതിയിൽ സമർപ്പിക്കുകയുമായിരുന്നു.
Kannur
കണ്ണൂരിൽ ഭണ്ഡാരം കവര്‍ച്ച ചെയ്യാന്‍ ശ്രമിക്കുന്നതിനിടെ മോഷ്ടാവിനെ നാട്ടുകാര്‍ പിടികൂടി

പരിയാരം: പാണപ്പുഴയില്‍ ഭണ്ഡാരം കവര്‍ച്ച ചെയ്യാന്‍ ശ്രമിക്കുന്നതിനിടെ മോഷ്ടാവ് പിടിയിലായി. ഇന്നലെ രാത്രി ഒമ്പതരയോടെ പാണപ്പുഴ ഉറവങ്കര ഭഗവതി ക്ഷേത്രത്തിലെ ഭണ്ഡാരം കുത്തിതുറക്കാന്‍ ശ്രമിച്ച ഒഡീഷ സ്വദേശി നിരാകര്‍ പുഹാനെ (46) ആണ് നാട്ടുകാര്‍ പിടികൂടി പരിയാരം പോലീസില്‍ ഏല്പിച്ചത്.
-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur2 years ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News1 year ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു
-
Breaking News2 years ago
പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്