Kerala
കേരളത്തിൽ ഡി.ഫാം.കാർക്ക് ബി.ഫാം.ലാറ്ററൽ എൻട്രി

കേരളത്തിലെ സർക്കാർ, സ്വകാര്യ സ്വാശ്രയ ഫാർമസി കോളേജുകളിലെ ബാച്ച്ലർ ഓഫ് ഫാർമസി (ബി.ഫാം.) പ്രോഗ്രാമുകളിലെ 2024-ലെ ലാറ്ററൽ എൻട്രി പ്രവേശനത്തിനുള്ള പ്രവേശനപരീക്ഷയ്ക്ക് പ്രവേശനപരീക്ഷാകമ്മിഷണർ അപേക്ഷക്ഷണിച്ചു. നാലുവർഷ ബി.ഫാം. പ്രോഗ്രാമിന്റെ മൂന്നാംസെമസ്റ്റിലേക്കാണ് പ്രവേശനം.സർക്കാർ, സ്വകാര്യ സ്വാശ്രയ ഫാർമസി കോളേജുകളിലെ അനുവദനീയമായ സീറ്റുകളുടെ 10 ശതമാനം അധികസീറ്റുകളും ഇരുവിഭാഗം ഫാർമസി കോളേജുകളിലെ ലാപ്പസ്ഡ് സീറ്റുകളും ഈ പ്രവേശനത്തിന്റെ പരിധിയിൽവരും. സ്വകാര്യ സ്വാശ്രയ ഫാർമസി കോളേജുകളിലെ 10 ശതമാനം ലാറ്ററൽ എൻട്രി സീറ്റുകളിൽ 50 ശതമാനം സീറ്റുകൾ, ഗവൺമെന്റ് ക്വാട്ട സീറ്റുകളായിരിക്കും. സീറ്റ് ലഭ്യതയുടെ വിവരങ്ങൾ പിന്നീട് പ്രസിദ്ധപ്പെടുത്തും.
യോഗ്യത: ഫാർമസി കൗൺസിൽ ഓഫ് ഇന്ത്യയുടെ 1991 എജുക്കേഷൻ റെഗുലേഷൻസ് പ്രകാരമുള്ള ഡിപ്ലോമ ഇൻ ഫാർമസി പ്രോഗ്രാം (ഫാം.ഡി.), ഫാർമസി കൗൺസിൽ ഓഫ് ഇന്ത്യ അംഗീകൃതസ്ഥാപനത്തിൽ പഠിച്ചിരിക്കണം. കേരള സ്റ്റേറ്റ് ബോർഡ് ഓഫ് ഡി.ഫാം. എക്സാമിനേഷൻസ് നടത്തിയ ഡിപ്ലോമ ഇൻ ഫാർമസി അന്തിമവർഷ പരീക്ഷ/തത്തുല്യ പരീക്ഷ 50 ശതമാനം മാർക്കുവാങ്ങി ജയിച്ചിരിക്കണം.സ്റ്റേറ്റ് ഫാർമസി കൗൺസിൽ രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ് വേണം. ഈ സർട്ടിഫിക്കറ്റിന് അപേക്ഷ നൽകിയിട്ടുള്ളവർക്കും അപേക്ഷിക്കാം. കൗൺസലിങ് വേളയിൽ രജിസ്ട്രേഷൻ സർട്ടിഫിക്കറ്റിന് അപേക്ഷ നൽകിയതിന്റെ രേഖ ഹാജരാക്കേണ്ടിവരും.കംപ്യൂട്ടർ അധിഷ്ഠിത പ്രവേശനപരീക്ഷ വഴിയാണ് പ്രവേശനം. തീയതി പിന്നീട് പ്രഖ്യാപിക്കും. അപേക്ഷ www.cee.kerala.gov.in വഴി ഡിസംബർ 17-ന് വൈകീട്ട് അഞ്ചുവരെ നൽകാം. അപേക്ഷയുടെ അക്നോളജ്മെന്റ് പേജിന്റെ പ്രിന്റ് ഔട്ട് എടുത്ത് ഭാവിയാവശ്യങ്ങൾക്കായി സൂക്ഷിച്ചുവെക്കണം. എൻട്രൻസ് കമ്മിഷണറേറ്റിലേക്ക് അയക്കേണ്ടതില്ല.റാങ്ക് പട്ടിക പ്രസിദ്ധപ്പെടുത്തിയശേഷം ഓപ്ഷനുകൾ ക്ഷണിച്ച്, ഏകജാലകസംവിധാനം വഴി പ്രവേശനപരീക്ഷാകമ്മിഷണർ കേന്ദ്രീകൃത അലോട്മെന്റ് നടത്തും. കൂടുതൽ വിവരങ്ങൾക്ക് പ്രോസ്പെക്ടസ് കാണുക.
Kerala
കാട്ടുപന്നിയെ ക്ഷുദ്രജീവിയായി പ്രഖ്യാപിക്കില്ല; കേരളത്തിന്റെ ആവശ്യം തള്ളി കേന്ദ്രം

ന്യൂഡൽഹി: കാട്ടുപന്നിയെ ക്ഷുദ്രജീവിയായി പ്രഖ്യാപിക്കണമെന്ന കേരളത്തിന്റെ ആവശ്യം തള്ളി കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം. കുരങ്ങിനെ ഷെഡ്യൂൾ രണ്ടിലേക്ക് മാറ്റണമെന്ന ആവശ്യവും പരിഗണിക്കില്ല.
കാട്ടുപന്നികൾ മനുഷ്യജീവന് അപകടമുണ്ടാക്കുന്ന ഘട്ടത്തിൽ കൊല്ലാനുള്ള അധികാരം സംസ്ഥാനത്തിനുണ്ട്. ആ ആധികാരം കേരളം പ്രയോജനപ്പെടുത്തുന്നില്ലെന്നും കേന്ദ്രം ചൂണ്ടികാട്ടി.
സംരക്ഷിത മൃഗങ്ങളുടെ രണ്ടാം പട്ടികയിലാണ് കാട്ടുപന്നിയെ ഉൾപ്പെടുത്തിയിരിക്കുന്നത്. ഈ പട്ടികയിൽ നിന്നും കാട്ടുപന്നിയെ മാറ്റില്ലെന്ന നിലപാടിലാണ് കേന്ദ്രം. കടുവയും ആനയും ഒന്നാം പട്ടികയിലാണ്.
Kerala
കോഴിക്കോട് പെൺവാണിഭ കേന്ദ്രത്തിൽ റെയ്ഡ്; 6 സ്ത്രീകളും 3 പുരുഷൻമാരും പിടിയിൽ

കോഴിക്കോട്: മലാപ്പറമ്പിൽ പെൺവാണിഭ കേന്ദ്രത്തിൽ പോലീസ് റെയിഡ്. ആറ് സ്ത്രീകളും മൂന്ന് പുരുഷൻമാരും ഉൾപ്പടെ ഒൻപത് പേർ അറസ്റ്റിൽ.കേന്ദ്രത്തിന്റെ നടത്തിപ്പുകാരുൾപ്പടെയാണ് അറസ്റ്റിലായത്. മലാപ്പറമ്പ് ഇയ്യപ്പാടി റോഡിലെ അപ്പാർട്ട്മെന്റിൽ നടക്കാവ് പോലീസാണ് റെയിഡ് നടത്തിയത്. ഇവിടം കേന്ദ്രീകരിച്ച് പെൺവാണിഭ സംഘം പ്രവർത്തിക്കുന്നു എന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് റെയ്ഡ് നടത്തിയത്.
രണ്ട് വർഷം മുമ്പ് ഫുട്ബാൾ ടീം ഫിസിയോതെറാപ്പിസ്റ്റ് എന്ന് പറഞ്ഞ് പരിചയപ്പെടുത്തിയ ബാലുശ്ശേരി സ്വദേശിക്കാണ് ഈ അപ്പാർട്ട്മെന്റ് വാടകയ്ക്ക് നൽകിയത്. അതിന് ശേഷം ഇവിടെ എന്ത് സംഭവിച്ചു എന്ന് അറിയില്ല എന്നാണ് അപ്പാർട്ട്മെന്റ് ഉടമകളിൽ ഒരാൾ പറയുന്നത്. അയൽവാസികൾ നേരത്തെ പരാതി പറഞ്ഞപ്പോൾ വന്ന് നോക്കിയിരുന്നു എന്നും അന്ന് സമീപത്തെ സ്വകാര്യ ആശുപത്രിയിൽ ഡയാലിസിസിന് എത്തുന്നവരാണ് താമസിക്കുന്നതെന്നാണ് നടത്തിപ്പുകാർ അറിയിച്ചിരുന്നത് എന്നാണ് ഉടമകളിൽ ഒരാൾ പറയുന്നത്. നാല് പേരുടെ ഉടമസ്ഥതയിലുള്ള ഫ്ലാറ്റിലാണ് സംഘം പ്രവർത്തിച്ചിരുന്നത്.
Kerala
പ്ലസ്വൺ പ്രവേശനം: എസ്എസ്എൽസി സർട്ടിഫിക്കറ്റിനുപകരം മറ്റുരേഖകൾ പരിഗണിക്കും

ഹരിപ്പാട്: ഡിജി ലോക്കറിൽ എസ്എസ്എൽസി സർട്ടിഫിക്കറ്റ് ലഭ്യമാകാത്തത് പ്ലസ്വൺ പ്രവേശനത്തെ ബാധിക്കാതിരിക്കാൻ ജാതി, താമസസ്ഥലം തുടങ്ങിയവ തെളിയിക്കാൻ മറ്റു രേഖകൾ പരിഗണിക്കും. സ്ഥിരതാമസരേഖയായി റേഷൻകാർഡ് പരിഗണിക്കും.
വിദ്യാർഥി താമസിക്കുന്നിടത്തെ തദ്ദേശസ്ഥാപനം, താലൂക്ക് തുടങ്ങിയ വിഭാഗങ്ങളിലെ ബോണസ് പോയിന്റ് അനുവദിക്കുന്നതിനുള്ള രേഖയായും എസ്എസ്എൽസി സർട്ടിഫിക്കറ്റിലെ വിലാസം സ്വീകരിക്കുമായിരുന്നു. മുൻവർഷങ്ങളിൽ പ്ലസ്വൺ പ്രവേശനത്തിനു മുൻപ് എസ്എസ്എൽസി സർട്ടിഫിക്കറ്റ് ഡിജി ലോക്കറിൽ കിട്ടിയിരുന്നു. ഇത്തവണ അതുണ്ടാകാഞ്ഞതാണ് ബുദ്ധിമുട്ടായത്.
-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur2 years ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News1 year ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു
-
Breaking News2 years ago
പേരാവൂര് കുനിത്തലയില് പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്ഷം;നാലു പേര്ക്കെതിരെ കേസ്