Connect with us

Kerala

ഇഷ്ടമില്ലാത്ത ചോദ്യങ്ങളോടു കയര്‍ത്ത് ജനം;ആപ്പ് വഴിയുള്ള ആരോഗ്യ സര്‍വേക്ക് ‘ആപ്പ്’

Published

on

Share our post

ആലപ്പുഴ: ഇഷ്ടമില്ലാത്ത ചോദ്യങ്ങളോട് ജനം മുഖംതിരിക്കുന്നതുമൂലം ആരോഗ്യവകുപ്പിന്റെ ശൈലീ ആപ്പുവഴിയുള്ള രണ്ടാംഘട്ട ആരോഗ്യസര്‍വേക്ക് തിരിച്ചടി. കുഷ്ഠരോഗം, ക്ഷയരോഗം, സ്തനാര്‍ബുദം തുടങ്ങിയവയുമായി ബന്ധപ്പെട്ട ചോദ്യങ്ങളോടാണ് പല വീട്ടുകാരും മുഖംതിരിക്കുന്നതെന്നാണ് ആശപ്രവര്‍ത്തകരുടെ പരാതി.പരമ്പരാഗതമായി ഇത്തരം രോഗങ്ങളുണ്ടോയെന്നു ചോദിക്കുമ്പോള്‍ കയര്‍ത്തു സംസാരിക്കുന്നതും പതിവാണ്. ആളുകളുടെ ഇത്തരം സമീപനംമൂലം പല വാര്‍ഡുകളിലെയും പകുതി വീടുകളില്‍പ്പോലും സര്‍വേ പൂര്‍ത്തിയാക്കാനായിട്ടില്ല. ആപ്പിലൂടെ വിവിധ ഘട്ടങ്ങളിലായി 68 ചോദ്യങ്ങള്‍ക്കാണ് ഉത്തരം നല്‍കേണ്ടത്. ഓരോ വീട്ടിലെയും 30 വയസ്സുകഴിഞ്ഞ എല്ലാവരില്‍നിന്നും വിവരങ്ങള്‍ ശേഖരിക്കണം. ഇതിന് ഏറെ സമയമെടുക്കും.

ആദ്യഘട്ട സര്‍വേയില്‍ ജീവിതശൈലീരോഗങ്ങള്‍ക്കായിരുന്നു പ്രാധാന്യം നല്‍കിയിരുന്നത്. രണ്ടാംഘട്ടത്തില്‍ മറ്റു രോഗവിവരങ്ങള്‍കൂടി ഉള്‍പ്പെടുത്തിയതോടെയാണ് പ്രശ്‌നം തുടങ്ങിയത്. പലരും രോഗവിവരങ്ങള്‍ പറയാന്‍ മടികാണിക്കുകയാണ്. മുഴുവന്‍ ചോദ്യങ്ങള്‍ക്കും ഉത്തരം നല്‍കിയാലേ സര്‍വേ പൂര്‍ത്തിയാക്കാനാകൂ. അതിനാല്‍, എന്തുചെയ്യണമെന്നറിയാതെ കുഴങ്ങുകയാണ് ആശമാര്‍.ചില വീടുകളില്‍ ആശമാര്‍ എത്തുന്ന സമയം എല്ലാ അംഗങ്ങളുമുണ്ടാകാറില്ല. ഇവരെ കാണാന്‍ വീണ്ടുമെത്തേണ്ടിവരുന്നതും പ്രവര്‍ത്തനത്തിനു തടസ്സമുണ്ടാക്കുന്നുണ്ട്. ചിലയിടങ്ങളില്‍ മൊബൈല്‍ നെറ്റ്വര്‍ക്ക് തകരാറും പ്രശ്‌നം സൃഷ്ടിക്കുന്നുണ്ട്. കഴിഞ്ഞവര്‍ഷം ജില്ലയില്‍ 30 വയസ്സിനു മുകളിലുള്ള 10.23 ലക്ഷം പേരിലാണ് സര്‍വേ നടത്തിയത്.

സഹകരിച്ചാല്‍ രോഗം നേരത്തെ കണ്ടെത്താം

ആരോഗ്യസര്‍വേയുമായി ജനം നല്ലരീതിയില്‍ സഹകരിച്ചാല്‍ രോഗങ്ങള്‍ നേരത്തെ കണ്ടെത്തി ചികിത്സ ഉറപ്പാക്കാനാകുമെന്ന് ആരോഗ്യപ്രവര്‍ത്തകര്‍ പറയുന്നു. സര്‍വേക്ക് വിധേയരാകുന്നവര്‍ക്ക് പ്രദേശത്തെ ജനകീയ ആരോഗ്യകേന്ദ്രത്തില്‍ പ്രാഥമികപരിശോധന നടത്തും. അര്‍ബുദം, ഹൃദ്രോഗം മുതലായ വിദഗ്ദ്ധ ചികിത്സ വേണ്ട രോഗങ്ങള്‍ക്ക് മുന്‍ഗണനാടിസ്ഥാനത്തില്‍ ചികിത്സ ഉറപ്പാക്കാനും കഴിയും. മറ്റ് ജീവിതശൈലീ രോഗമുള്ളവരെ അതത് ആരോഗ്യസ്ഥാപനങ്ങളേക്കും അയക്കും.


Share our post

Kerala

കാട്ടുപന്നിയെ ക്ഷുദ്രജീവിയായി പ്രഖ്യാപിക്കില്ല; കേരളത്തിന്റെ ആവശ്യം തള്ളി കേന്ദ്രം

Published

on

Share our post

ന്യൂഡൽഹി: കാട്ടുപന്നിയെ ക്ഷുദ്രജീവിയായി പ്രഖ്യാപിക്കണമെന്ന കേരളത്തിന്റെ ആവശ്യം തള്ളി കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം. കുരങ്ങിനെ ഷെഡ്യൂൾ രണ്ടിലേക്ക് മാറ്റണമെന്ന ആവശ്യവും പരി​ഗണിക്കില്ല.

കാട്ടുപന്നികൾ മനുഷ്യജീവന് അപകടമുണ്ടാക്കുന്ന ഘട്ടത്തിൽ കൊല്ലാനുള്ള അധികാരം സംസ്ഥാനത്തിനുണ്ട്. ആ ആധികാരം കേരളം പ്രയോജനപ്പെടുത്തുന്നില്ലെന്നും കേന്ദ്രം ചൂണ്ടികാട്ടി.

സംരക്ഷിത മൃ​ഗങ്ങളുടെ രണ്ടാം പട്ടികയിലാണ് കാട്ടുപന്നിയെ ഉൾപ്പെടുത്തിയിരിക്കുന്നത്. ഈ പട്ടികയിൽ നിന്നും കാട്ടുപന്നിയെ മാറ്റില്ലെന്ന നിലപാടിലാണ് കേന്ദ്രം. കടുവയും ആനയും ഒന്നാം പട്ടികയിലാണ്.


Share our post
Continue Reading

Kerala

കോഴിക്കോട് പെൺവാണിഭ കേന്ദ്രത്തിൽ റെയ്ഡ്; 6 സ്ത്രീകളും 3 പുരുഷൻമാരും പിടിയിൽ

Published

on

Share our post

കോഴിക്കോട്: മലാപ്പറമ്പിൽ പെൺവാണിഭ കേന്ദ്രത്തിൽ പോലീസ് റെയിഡ്. ആറ് സ്ത്രീകളും മൂന്ന് പുരുഷൻമാരും ഉൾപ്പടെ ഒൻപത് പേർ അറസ്റ്റിൽ.കേന്ദ്രത്തിന്റെ നടത്തിപ്പുകാരുൾപ്പടെയാണ് അറസ്റ്റിലായത്. മലാപ്പറമ്പ് ഇയ്യപ്പാടി റോഡിലെ അപ്പാർട്ട്മെന്റിൽ നടക്കാവ് പോലീസാണ് റെയിഡ് നടത്തിയത്. ഇവിടം കേന്ദ്രീകരിച്ച് പെൺവാണിഭ സംഘം പ്രവർത്തിക്കുന്നു എന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് റെയ്ഡ് നടത്തിയത്.

രണ്ട് വർഷം മുമ്പ് ഫുട്ബാൾ ടീം ഫിസിയോതെറാപ്പിസ്റ്റ് എന്ന് പറഞ്ഞ് പരിചയപ്പെടുത്തിയ ബാലുശ്ശേരി സ്വദേശിക്കാണ് ഈ അപ്പാർട്ട്മെന്റ് വാടകയ്ക്ക് നൽകിയത്. അതിന് ശേഷം ഇവിടെ എന്ത് സംഭവിച്ചു എന്ന് അറിയില്ല എന്നാണ് അപ്പാർട്ട്മെന്റ് ഉടമകളിൽ ഒരാൾ പറയുന്നത്. അയൽവാസികൾ നേരത്തെ പരാതി പറഞ്ഞപ്പോൾ വന്ന് നോക്കിയിരുന്നു എന്നും അന്ന് സമീപത്തെ സ്വകാര്യ ആശുപത്രിയിൽ ഡയാലിസിസിന് എത്തുന്നവരാണ് താമസിക്കുന്നതെന്നാണ് നടത്തിപ്പുകാർ അറിയിച്ചിരുന്നത് എന്നാണ് ഉടമകളിൽ ഒരാൾ പറയുന്നത്. നാല് പേരുടെ ഉടമസ്ഥതയിലുള്ള ഫ്ലാറ്റിലാണ് സംഘം പ്രവർത്തിച്ചിരുന്നത്.


Share our post
Continue Reading

Kerala

പ്ലസ്‌വൺ പ്രവേശനം: എസ്എസ്എൽസി സർട്ടിഫിക്കറ്റിനുപകരം മറ്റുരേഖകൾ പരിഗണിക്കും

Published

on

Share our post

ഹരിപ്പാട്: ഡിജി ലോക്കറിൽ എസ്എസ്എൽസി സർട്ടിഫിക്കറ്റ് ലഭ്യമാകാത്തത് പ്ലസ്‌വൺ പ്രവേശനത്തെ ബാധിക്കാതിരിക്കാൻ ജാതി, താമസസ്ഥലം തുടങ്ങിയവ തെളിയിക്കാൻ മറ്റു രേഖകൾ പരിഗണിക്കും. സ്ഥിരതാമസരേഖയായി റേഷൻകാർഡ് പരിഗണിക്കും.

വിദ്യാർഥി താമസിക്കുന്നിടത്തെ തദ്ദേശസ്ഥാപനം, താലൂക്ക് തുടങ്ങിയ വിഭാഗങ്ങളിലെ ബോണസ് പോയിന്റ് അനുവദിക്കുന്നതിനുള്ള രേഖയായും എസ്എസ്എൽസി സർട്ടിഫിക്കറ്റിലെ വിലാസം സ്വീകരിക്കുമായിരുന്നു. മുൻവർഷങ്ങളിൽ പ്ലസ്‌വൺ പ്രവേശനത്തിനു മുൻപ് എസ്എസ്എൽസി സർട്ടിഫിക്കറ്റ് ഡിജി ലോക്കറിൽ കിട്ടിയിരുന്നു. ഇത്തവണ അതുണ്ടാകാഞ്ഞതാണ് ബുദ്ധിമുട്ടായത്.


Share our post
Continue Reading

Trending

error: Content is protected !!