Connect with us

IRITTY

ഇരിട്ടി നഗര വനം നാളെ മുതൽ പൊതുജനങ്ങൾക്ക് സ്വന്തം

Published

on

Share our post

ഇരിട്ടി: കേന്ദ്രസർക്കാറിൻ്റെ നഗർവനം പദ്ധതിയിൽ ഉൾപ്പെടുത്തി നിർമ്മിച്ച ജില്ലയിലെ ആദ്യത്തെ നഗരവനം ഇരിട്ടിയിൽ യാഥാർത്ഥ്യമാകുന്നു. ഇരിട്ടി – എടക്കാനം റോഡിൽ വള്ള്യാട് സ്ഥിതിചെയ്യുന്ന നഗരവനം നാളെ പൊതുജനങ്ങൾക്കായി തുറന്നു നൽകും. കഴിഞ്ഞ ഒക്ടോബർ 20ന് കേരളാ സർക്കാരിന്റെ നൂറുദിന കർമ്മ പദ്ധതിയിൽ ഉൾപ്പെടുത്തിയ നഗര വനത്തിൻ്റെ നിർമ്മാണ ഉദ്ഘാടനം സണ്ണിജോസഫ് എം.എൽ.എയുടെ അദ്ധ്യക്ഷതയിൽ വനം മന്ത്രി എ.കെ. ശശീന്ദ്രൻ ഓൺലൈനായാണ് നിർവഹിച്ചത്. കനത്ത മഴയും വെള്ളക്കെട്ടും ചെളിയും മൂലം പാർക്ക് തുറന്നുനൽകുന്നത് തത്കാലം മാറ്റിവയ്ക്കുകയായിരുന്നു.

ഇരിട്ടി – എടക്കാനം റോഡിൽ കീഴൂർ അമ്ബലം കവലയിൽ നിന്നും ഏതാനും വാര അകലത്തിൽ പഴശ്ശി പദ്ധതിയുടെ ജലാശയം കൂടിയായ ബാവലിപ്പുഴക്കരയിലാണ് നഗരവനം എന്ന പച്ചത്തുരുത്ത് സ്ഥിതിചെയ്യുന്നത്. അപൂർവ ഔഷധ സസ്യങ്ങളും മരങ്ങളും വളർന്ന്, ഏതു വേനലിലും തണലും കുളിരും നൽകുന്ന പച്ചത്തുരുത്താണ് ഇവിടം. തദ്ദേശീയരുടെ നേതൃത്വത്തിൽ രൂപീകരിച്ച ഗ്രാമ ഹരിതസമിതിക്കാണ് പാർക്കിൻ്റെ നിയന്ത്രണം ഇവിടേക്കുള്ള പ്രവേശനം പാസ് മൂലംനിയന്ത്രിക്കും. വലിയവർക്ക് 20 രൂപയും കുട്ടികൾക്ക് 10 രൂപയുമായിരിക്കും ചാർജ്ജ് ഈടാക്കുക.

10.5 ഹെക്ടർ പച്ചത്തുരുത്ത്

പഴശ്ശി പദ്ധതിയുടെ അധീനതയിൽ പെട്ട പത്തര ഹെക്ടർ സ്ഥലം കണ്ണൂർ വനം സാമൂഹ്യ വനവത്കരണ വിഭാഗം പാട്ടത്തിനെടുത്താണ് നഗരവനം പദ്ധതി യാഥാർത്ഥ്യമാക്കിയിരിക്കുന്നത്. ഇതിൽ മൂന്ന് ഹെക്ടർ പ്രദേശമാണ് ആദ്യഘട്ടത്തിൽ നഗരവനമായി വികസിപ്പിച്ചിരിക്കുന്നത്. അടുത്തഘട്ടങ്ങളിൽ മുഴുവൻ സ്ഥലവും പദ്ധതിയുടെ ഭാഗമാക്കും. നടപ്പാത, ചുറ്റുമതിൽ, ഇരിപ്പിടം, കംഫർട്ട് സ്റ്റേഷൻ, ഇൻഫർമെഷൻ സെന്റർ തുടങ്ങിയവയാണ് ഇപ്പോൾ പൂർത്തിയായത്. രണ്ടാം ഘട്ടത്തിനായി ലക്ഷക്കണക്കിന് രൂപയുടെ പദ്ധതി വനം വകുപ്പിന്റെ നേതൃത്വത്തിൽ സർക്കാരിന് സമർപ്പിച്ചിട്ടുണ്ട്. തൊട്ടപ്പുറത്തെ പെരുമ്ബറമ്ബ് ഇക്കോ പാർക്കുമായി നഗരവനത്തെ ബന്ധിപ്പിക്കുവാനുമുള്ള ശ്രമവും നടക്കുന്നുണ്ട്.


Share our post

IRITTY

ഉൽപാദനക്കുറവും വിലയിടിവും; കശുവണ്ടിയിൽ കണ്ണീർ

Published

on

Share our post

ഇരിട്ടി: മലയോര കർഷകരുടെ പ്രതീക്ഷയായ കശുവണ്ടിക്കുണ്ടായ വിലയിടിവും ഉൽപാദനക്കുറവും ഒപ്പം വന്യമൃഗ ശല്യവും, മലയോര മേഖലയിലെ കശുവണ്ടി കർഷകരെ ദുരിതത്തിലാക്കി. തുടക്കത്തിൽ 165 രൂപ ഉണ്ടായിരുന്ന കശുവണ്ടിയുടെ വില വേനൽ മഴ എത്തിയതോടെ 125-130 രൂപയായി മാറി. വേനൽ മഴയിൽ കുതിർന്ന് നിറം മങ്ങിയത്തോടെയാണ് കശുവണ്ടിയുടെ വിലയിൽ കുത്തനെ ഇടിഞ്ഞത്.വേനൽ മഴ ചൂടിന് അൽപം ആശ്വാസം നൽകിയെങ്കിലുംകർഷകർ നിരാശയിലാണ്. വില ഇനിയും കുറയുമെന്നാണ് വ്യാപാരികൾ പറയുന്നത്. മഴ ഇനിയും പെയ്യാൻ സാധ്യതയുള്ളതിനാൽ ഉൽപാദനത്തെയും ഗണ്യമായി ഇത് ബാധിക്കും. കാലം തെറ്റി പെയ്യുന്ന മഴ പൂ കരിച്ചിലിനും, രോഗ ബാധക്കും കാരണമാകുന്നുണ്ട്.

കൂടാതെ മലയോര മേഖലയിൽ അതി രൂക്ഷമായ വന്യമൃഗ ശല്യം കശുവണ്ടി ശേഖരണത്തെ കാര്യമായി ബാധിക്കുന്നുണ്ട്. കാട്ടാന, കുരങ്ങ്, മലയണ്ണാൻ, മുള്ളൻ പന്നി, കാട്ടുപന്നി, മലാൻ തുടങ്ങിയ വന്യ മൃഗങ്ങളെല്ലാം കൂട്ടത്തോടെ തമ്പടിച്ചിരിക്കുന്നതിനാൽ കശുവണ്ടി ശേഖരിക്കാൻ പോലും പോകാൻ കഴിയാത്ത സ്ഥിതിയാണെന്ന് കർഷകർ പറയുന്നു. മുള്ളൻ പന്നിയും കുരങ്ങും, മലയണ്ണാനും വ്യാപകമായി കശുവണ്ടി തിന്ന് നശിപ്പിക്കുന്നുമുണ്ട്.കുരങ്ങുകൾ കൂട്ടമായി എത്തി പച്ച അണ്ടി പോലും പറിച്ചു നശിപ്പിക്കുകയും കശുവണ്ടി പൂക്കൾ നശിപ്പിക്കുകയും ചെയ്യുന്നുണ്ട്. മലയോരത്ത്മികച്ച വിളവും ഉയർന്ന വിലയും പ്രതീക്ഷിച്ചു ലക്ഷങ്ങൾ കടമെടുത്ത് കശുവണ്ടി തോട്ടം പാട്ടത്തിനെടുത്ത നിരവധി ആളുകൾ ഉണ്ട്. സ്ഥിതി ഇങ്ങനെ തുടരുകയാണെങ്കിൽ ആത്മഹത്യ അല്ലാതെ മറ്റു വഴിയില്ലെന്നാണ് കർഷകർ പറയുന്നത്.


Share our post
Continue Reading

IRITTY

ആറളം ഫാമിൽ 22 ആനകളെ കാട്ടിലേക്ക് തുരത്തി

Published

on

Share our post

ആറളം : ആറളം ഫാമിലെ ബ്ലോക്ക് ആറിലെ ഹെലിപ്പാഡിൽ നിന്നും ഒരു കുട്ടിയാന അടക്കം നാല് ആനകളെയും വട്ടക്കാട് മേഖലയിൽ നിന്നും മൂന്ന് കുട്ടിഒരു കൊമ്പൻ അടക്കം 18 ആനകളെയും കാട്ടിലേക്ക് തുരത്തി . മൊത്തം 22 ആനകളെയാണ് വനം വകുപ്പ് കാട്ടിലേക്ക്കയറ്റിയത് . ആർ.ആർ.ടി ഡപ്യൂട്ടി റേഞ്ചർ എം. ഷൈനികുമാർ, ഫോറസ്‌റ്റർമാരായ സി.കെ. മഹേഷ് (തോലമ്പ്ര), ടി. പ്രമോദ്‌കുമാർ (മണത്തണ), സി. ചന്ദ്രൻ (ആർആർടി) എന്നിവരുടെ നേതൃത്വത്തിൽ കണ്ണൂർ, ആറളം ഡിവിഷനുകൾ, ആർ.ആർ.ടി എന്നിവിടങ്ങളിൽ നിന്നും ഉള്ള വനപാലകർ ഉൾപ്പെടെ 25 അംഗ ദൗത്യ സംഘം തുരത്തലിന് നേതൃത്വം നൽകി.


Share our post
Continue Reading

IRITTY

വീട് കുത്തി തുറന്ന് എട്ടു പവൻ്റെ കവർച്ച; ഇരിട്ടിയിൽ 17കാരന്‍ പോലീസ് പിടിയില്‍

Published

on

Share our post

ഇരിട്ടി: വീട് കുത്തിത്തുറന്ന് എട്ടു പവനും പതിനേഴായിരം രൂപയും കവര്‍ന്നകേസില്‍ 17 കാരന്‍ പിടിയില്‍. ഇക്കഴിഞ്ഞ ഏപ്രില്‍ 29 ന് കല്ലുമുട്ടിയിലെ വീട്ടിലായിരുന്നു മോഷണം. സംഭവത്തില്‍ കേസെടുത്ത ഇരിട്ടി പോലീസ് അന്വേഷണം ഊര്‍ജിതമാക്കുകയും പെട്ടെന്നു തന്നെ കുട്ടിക്കള്ളനെ പിടി കൂടുകയുമായിരുന്നു.
കവര്‍ന്ന പണവും സ്വര്‍ണ്ണവും കണ്ടെടുക്കുകയും ചെയ്തു. സ്‌കൂട്ടറിന്റെ ബാറ്ററി വാങ്ങാനായിരുന്നുവത്രെ മോഷണം. പിടിയിലായ കുട്ടികള്ളനെ ജുവനൈല്‍ കോടതിയില്‍ ഹാജരാക്കി രക്ഷിതാക്കള്‍ക്കൊപ്പം വിട്ടു. ഇരിട്ടി പോലീസ് ഇൻസ്പെക്ടർ എ. കുട്ടികൃഷ്ണന്‍, എസ്.ഐ ഷറഫുദീന്‍ എന്നിവരുടെ നേതൃത്വത്തില്‍ നടന്ന അന്വേഷണത്തിലാണ് പ്രതി കുടുങ്ങിയത്.


Share our post
Continue Reading

Trending

error: Content is protected !!