Kannur
പരിയാരം മെഡിക്കൽ കോളജിൽ ബൈപാസ് തിയറ്ററുകൾ അടച്ചിട്ട് ഒരു വർഷം

പരിയാരം: ഗവ.മെഡിക്കൽ കോളജ് കാർഡിയോളജി വിഭാഗത്തിലെ രണ്ട് ബൈപാസ് സർജറി തിയറ്ററുകൾ എത്രയും വേഗം തുറക്കണേയെന്നു പ്രാർഥിക്കുന്നത് 300 രോഗികൾ!. നവീകരണത്തിന്റെ പേരിൽ തിയറ്ററുകൾ ഒരു വർഷം മുൻപ് അടച്ചതോടെ, സർജറി നിർദേശിച്ച 300 രോഗികളാണ് ഡോക്ടറുടെ കുറിപ്പുമായി കാത്തിരിക്കുന്നത്. പരിയാരത്ത് ബൈപാസ് സർജറി ചെയ്യുന്ന രണ്ടു ഡോക്ടർമാർ ഉണ്ടായിട്ടും സർജറി തിയറ്ററുകൾ തുറക്കാത്തതിനെതിരെ പ്രതിഷേധമുണ്ട്. സർക്കാരിന്റെ സൗജന്യ ചികിത്സാ പദ്ധതികളിൽ കണ്ണൂർ, കാസർകോട്, വയനാട് ജില്ലകളിലെ നിർധനരായ രോഗികളാണ് പരിയാരത്തെ കൂടുതൽ ആശ്രയിക്കുന്നത്.
നിലവിൽ ബൈപാസ് സർജറി വേണ്ടവരെ കോഴിക്കോട് മെഡിക്കൽ കോളജ് ആസ്പത്രിയിലേക്കാണു നിർദേശിക്കുന്നത്. എന്നാൽ അവിടെ ചെല്ലുമ്പോൾ നാലു മാസത്തിനു ശേഷമുള്ള തീയതിയാണ് സർജറിക്കു നൽകുന്നത്. ഇതോടെ വീണ്ടും ഇവിടെയെത്തുന്നവർക്കു മരുന്നുമാത്രം നൽകുകയാണ് ചെയ്യുന്നതെന്ന് രോഗികൾ പറഞ്ഞു. സർജറി തിയറ്ററുകൾ പ്രവർത്തനം തുടങ്ങിയാൽ ബൈപാസ് ചെയ്യാമെന്നു മാത്രമേ ഡോക്ടർമാർ പറയുന്നുള്ളൂ. എന്നു തുറക്കുമെന്ന് ഡോക്ടർമാർക്കും അറിയില്ല.
ആരോഗ്യമന്ത്രിയെയും ജനപ്രതിനിധികളെയും രോഗികളുടെ പ്രയാസം അറിയിച്ചെങ്കിലും നടപടിയൊന്നുമുണ്ടായിട്ടില്ല. സ്വകാര്യ ആശുപത്രികളെ സഹായിക്കാൻ വേണ്ടിയാണ് തിയറ്ററുകൾ തുറക്കാത്തതെന്ന ആക്ഷേപവുമുണ്ട്. കഴിഞ്ഞ ദിവസം കഠിനമായ നെഞ്ചുവേദനയുമായി എത്തിയ രോഗിക്ക് ബൈപാസ് സർജറി ആവശ്യമായി വന്നപ്പോൾ ബന്ധുക്കൾക്ക് കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചു സർജറി നടത്തുകയായിരുന്നു.
തിയറ്റർ തുറക്കുന്നതും കാത്ത് ക്ഷമയോടെ
മലയോരത്തെ വീട്ടമ്മ ഹൃദ്രോഗത്തെ തുടർന്ന് എട്ടുമാസം മുൻപാണ് ഗവ. മെഡിക്കൽ കോളജ് ആസ്പത്രിയിൽ ചികിത്സയ്ക്കെത്തിയത്. ബൈപാസ് സർജറിയാണ് ഡോക്ടർമാർ നിർദേശിച്ചത്. എന്നാൽ സർജറി തിയറ്ററുകളുടെ അറ്റകുറ്റപ്പണി പൂർത്തിയാകാത്തതിനാൽ സർജറി നീണ്ടു. പിന്നീട് കോഴിക്കോട് മെഡിക്കൽ കോളജ് ആസ്പത്രിയിൽ കാണിച്ചപ്പോൾ 2026 ഫെബ്രുവരിയിൽ സർജറി നടത്താനുള്ള തീയതിയാണു നൽകിയത്. അത്രയും നാൾ കാത്തിരിക്കുമ്പോഴേക്കും തന്റെ ജീവൻ അപകടത്തിലാകുമെന്നു ഭയന്ന് വീണ്ടും പരിയാരത്തെത്തി. തിയറ്റർ തുറക്കുന്നതുവരെ മരുന്നു കഴിക്കാനാണ് ഡോക്ടർമാർ നിർദേശിച്ചതെന്ന് ഇവർ പറഞ്ഞു.വൻ സാമ്പത്തിക ബാധ്യത വരുന്നതിനാൽ സ്വകാര്യ ആസ്പത്രിയിൽ സർജറി നടത്താൻ പറ്റാത്തതിനാൽ പരിയാരത്ത് അടച്ചിട്ട ബൈപാസ് സർജറി തിയറ്റർ തുറക്കുന്നതും കാത്തു കഴിയുകയാണ് വീട്ടമ്മയും കുടുംബവും.
സൗകര്യങ്ങളൊന്നുമില്ലെങ്കിലെന്താ,വൃക്ക മാറ്റിവയ്ക്കും!
സൗകര്യങ്ങളൊന്നുമൊരുക്കാതെ ഗവ. മെഡിക്കൽ കോളജിൽ വൃക്ക മാറ്റിവയ്ക്കൽ ശസ്ത്രക്രിയ നടത്താൻ പോകുകയാണ് ആസ്പത്രി അധികൃതർ. 15 വർഷം മുൻപ് പ്രഖ്യാപിച്ചതായിരുന്നു നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കിഡ്നി റിസർച് ആൻഡ് ട്രാൻസ്പ്ലാന്റ് സെന്റർ. 2009 സെപ്റ്റംബർ 6ന് അന്നത്തെ സഹകരണമന്ത്രി ജി.സുധാകരനാണ് സെന്ററിനു തറക്കല്ലിട്ടത്. എന്നാൽ കേന്ദ്ര സർക്കാർ സഹായം ലഭിക്കാതെ വന്നതോടെ സെന്റർ തറക്കല്ലിലൊതുങ്ങി. അതാണിപ്പോൾ പൊടിതട്ടിയെടുത്ത് വൃക്കമാറ്റിവയ്ക്കൽ ശസ്ത്രക്രിയാ കേന്ദ്രം എന്ന പദ്ധതിയാക്കുന്നത്.
നിലവിൽ ഇതു തുടങ്ങാനുള്ള ഒരു സൗകര്യവും ഇവിടെ ഏർപ്പെടുത്തിയിട്ടില്ല. വൃക്കരോഗത്തിനു ചികിത്സിക്കുന്ന ഒരു നെഫ്രോളജിസ്റ്റായിരുന്നു ഉണ്ടായിരുന്നത്. തിങ്കൾ, ബുധൻ ആയിരുന്നു ഡോക്ടറുടെ ഒപി. കഴിഞ്ഞദിവസം കോഴിക്കോട് മെഡിക്കൽ കോളജ് വൃക്കരോഗ വിഭാഗം മേധാവി ഡോ.എം.ശ്രീലത ഇവിടെ വൃക്കരോഗ വിഭാഗം മേധാവിയായി ചുമതലയേറ്റു.
Kannur
കണ്ണൂർ-ദമാം ഇൻഡിഗോ സർവീസ് 15 മുതൽ

മട്ടന്നൂർ : കണ്ണൂർ വിമാനത്താവളത്തിൽനിന്ന് ദമാമിലേക്ക് ഇൻഡിഗോയുടെ സർവീസ് 15 -ന് തുടങ്ങും.
ഞായർ, തിങ്കൾ, ബുധൻ, വെള്ളി ദിവസങ്ങളിലാണ് സർവീസുകൾ. കണ്ണൂരിൽനിന്ന് രാത്രി 12.25-ന് പുറപ്പെട്ട് 2.40-ന് ദമാമിലെത്തും. തിരികെ 3.40-ന് പുറപ്പെട്ട് രാവിലെ 10.30-ന് കണ്ണൂരിൽ എത്തുന്ന വിധത്തിലാണ് സർവീസ്. 12,800 രൂപ മുതലാണ് ടിക്കറ്റ് നിരക്ക്.
Kannur
നിക്ഷേപത്തട്ടിപ്പ്; രാഹുൽ ചക്രപാണിക്കെതിരേ മുഖ്യമന്ത്രിക്ക് പരാതി

കണ്ണൂർ : മൾട്ടി സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് സൊസൈറ്റിയുടെ മറവിൽ വിവിധ പേരുകളിൽ അനധികൃത ധനകാര്യസ്ഥാപനങ്ങൾ തുടങ്ങി നിക്ഷേപത്തട്ടിപ്പ് നടത്തിയ രാഹുൽ ചക്രപാണിക്കെതിരേ മുഖ്യമന്ത്രിക്കും ഇഡിക്കും സെൻട്രൽ രജിസ്ട്രാർ ഫോർ കോ-ഓപ്പറേറ്റീവ് സൊസൈറ്റിക്കും പരാതി നൽകാൻ തീരുമാനിച്ചതായി കർമസമിതി ഭാരവാഹികൾ പത്രസമ്മേളനത്തിൽ പറഞ്ഞു.
നിക്ഷേപകർക്ക് പണം കിട്ടാൻ നടപടി സ്വീകരിക്കണമെന്നും സാമ്പത്തികതട്ടിപ്പ് കേസുകൾ കൈകാര്യം ചെയ്യുന്ന വിഭാഗത്തെ കേസ് അന്വേഷിക്കാൻ നിയമിക്കണമെന്നും ആവശ്യപ്പെട്ട് മേയ് 26-ന് ജില്ലാ പോലീസ് കമ്മിഷണർക്ക് പരാതി നൽകിയിരുന്നു. അദ്ദേഹം അനുകൂല നിലപാടാണ് സ്വീകരിച്ചത്.
മലബാർ മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ-ഓപ്പറേറ്റീവ് സൊസൈറ്റി, റോയൽ ട്രാവൻകൂർ ഫാർമേഴ്സ് പ്രൊഡ്യൂസേഴ്‌സ് കമ്പനി ലിമിറ്റഡ്, റോയൽ ട്രാവൻകൂർ നിധി ലിമിറ്റഡ്, കനറാ ഫിഷ് ഫാർമേഴ്‌സ്, പ്രൊഡ്യൂസേഴ്‌സ് കമ്പനി എന്നീ പല പേരുകളിൽ സ്ഥാപനങ്ങൾ തുടങ്ങിയാണ് തട്ടിപ്പ് നടത്തിത്. തൊഴിലില്ലാത്ത യുവതീയുവാക്കളെ പരസ്യത്തിലൂടെ ജോലിക്ക് തിരഞ്ഞെടുത്ത് അവരുടെ ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും പണമാണ് നിക്ഷേപമെന്നപേരിൽ മുഖ്യമായും തട്ടിയെടുത്തത്. കൂടാതെ വിമുക്തഭടന്മാരെയും ജോലി വാഗ്ദാനം ചെയ്തത് കബളിപ്പിച്ചിട്ടുണ്ട്.
വിരമിക്കുമ്പോൾ കിട്ടുന്ന സംഖ്യ മുഴുവനും നിക്ഷേപമായി വാങ്ങി അവരെ ബ്രാഞ്ച് മാനേജർമാരായി നിയമിക്കുകയും ഒടുവിൽ കാലാവധി കഴിയുമ്പോൾ തുക തിരിച്ചുനൽകാതിരിക്കുകയുമാണ് ചെയ്തത്.
Kannur
നെയ്യമൃതുമായി പാതിരിയാട് മഠം വ്രതക്കാർ കൊട്ടിയൂരിലേക്ക് പുറപ്പെട്ടു

കൊട്ടിയൂർ വൈശാഖോത്സവത്തിന്റെ പ്രഥമ ചടങ്ങായ നെയ്യാട്ടത്തിന് നെയ്യമൃതുമായി കുറ്റിയാട്ടൂർ പാതിരിയാട് മഠം സംഘം പുറപ്പെട്ടു. തമ്മേങ്ങാടൻ മൂത്ത നമ്പ്യാർ വി.സി. വിജയൻ നമ്പ്യാരുടെ നേതൃത്വത്തിലുള്ള 24 അംഗങ്ങളാണ് നെയ്യാട്ടത്തിനായി പുറപ്പെട്ടത്.
കഠിന വ്രതത്തോടെ പാതിരിയാട് മഠത്തിൽ അഞ്ചുനാളുകളായുള്ള നിഴലിൽക്കൂടൽ, ശിവ പാർവതി പൂജകൾ തുടങ്ങിയ ചടങ്ങുകളെ തുടർന്നാണ് കലശപാത്രത്തിൽ നെയ് നിറച്ചത്. തന്ത്രി പേർക്കുണ്ഡി ഇല്ലത്ത് ഉണ്ണികൃഷ്ണൻ നമ്പൂതിരിയുടെ കാർമികത്വത്തിലാണ് ചടങ്ങുകൾ നടന്നത്.
വേടിയേര, മീത്തലെ ഒടവര, താഴെ ഒടവര, കുറ്റിയാടൻ രയരോത്ത് എന്നീ തറവാടുകളിലെ അംഗങ്ങളാണ് കലശപാത്രം തലയിലേറ്റുന്നത്. കാൽനടയായി പോകുന്ന സംഘം ചാവശ്ശേരി, തില്ലങ്കേരി, മണത്തണ എന്നിവിടങ്ങളിൽ തങ്ങിയാണ് യാത്ര. മണത്തണ ചപ്പാരത്തുനിന്ന് വില്ലിപ്പാലൻ കുറുപ്പൻമാരുടെ സംഘവുമായി ചേർന്ന് എട്ടിന് രാത്രിയാണ് നെയ്യാട്ടച്ചടങ്ങുകൾ നടത്തുക.
-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur2 years ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News1 year ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു
-
Breaking News2 years ago
പേരാവൂര് കുനിത്തലയില് പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്ഷം;നാലു പേര്ക്കെതിരെ കേസ്