Kerala
8500-ലധികം താളിയോലകളുമായി കാലിക്കറ്റ് യൂണിവേഴ്‌സിറ്റി

300 വര്‍ഷം പഴക്കമുള്ള താളിയോലകള്‍! കേരളത്തിലെ വലിയ രണ്ടാമത്തെ ഗ്രന്ഥപ്പുര കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍തേഞ്ഞിപ്പലം: തിപ്പലിയും കുരുമുളകും ഏലവുമടങ്ങുന്ന സുഗന്ധവ്യഞ്ജനങ്ങളുടെ കിഴിയുപയോഗിച്ച് മരപ്പെട്ടികളിലും മച്ചിലുമൊക്കെയായി സൂക്ഷിച്ചിരുന്ന കുടപ്പനയോലയിലെഴുതിയ പഴമയുടെ വിജ്ഞാനങ്ങളെ ശേഖരിച്ച് സംരക്ഷിച്ചിരിക്കുകയാണ് കാലിക്കറ്റിലെ തുഞ്ചന്‍ താളിയോല ഗ്രന്ഥപ്പുരയില്‍. കേരളത്തിലെ വലിയ രണ്ടാമത്തെ ഗ്രന്ഥപ്പുരയാണിത്.
1972 മുതലാണ് താളിയോല ശേഖരണം ആരംഭിക്കുന്നത്. തൃശ്ശൂര്‍ മുതല്‍ കാസര്‍കോട് വരെയുള്ള പ്രദേശങ്ങളിലെ ക്ഷേത്രങ്ങള്‍, വീടുകള്‍ തുടങ്ങിയവിടങ്ങളില്‍നിന്ന് സര്‍വകലാശാലയിലെ മലയാളം അധ്യാപകരാണ് ഇവ ശേഖരിച്ചത്. അന്നുമുതല്‍ ശേഖരിച്ച 8,500-ഓളം താളിയോലകള്‍, ഒന്‍പത് മുളകരണങ്ങള്‍, രണ്ട് ചെപ്പേടുകള്‍ എന്നിവ ഇവിടെ സംരക്ഷിക്കുന്നു. നിലവില്‍ മലയാളവിഭാഗം അസിസ്റ്റന്റ് പ്രൊഫസര്‍ ഡോ. എം.പി. മഞ്ജുവാണ് ഡയറക്ടര്‍. എപ്പിഗ്രഫി ആന്‍ഡ് മാനുസ്‌ക്രിപ്‌റ്റോളജി പി.ജി. കോഴ്‌സ് ഈ വര്‍ഷം മുതല്‍ ഇവിടെ ആരംഭിച്ചിട്ടുണ്ട്.
അമൂല്യ ഗ്രന്ഥങ്ങള്‍
പാട്ടുകള്‍, മണിപ്രവാളം, വ്യാഖ്യാനഗ്രന്ഥങ്ങള്‍, കളരി, ഗണിതം, ജ്യോതിഷം, തച്ചുശാസ്ത്രം, ദേശചരിത്രം, താന്ത്രികം, വൈദ്യം, വ്യാകരണം, നിഘണ്ടു തുടങ്ങി 28 വിഭാഗം ഉള്ളടക്കങ്ങളിലുള്ള ഗ്രന്ഥങ്ങള്‍ ഇവിടെയുണ്ട്.
മലയാളം, ഗ്രന്ഥവരി, തമിഴ്, വട്ടെഴുത്ത്, കോലെഴുത്ത്, കന്നട, തെലുങ്ക് എന്നീ ലിപികളിലും മലയാളം, സംസ്‌കൃതം, തമിഴ്, കന്നട, തെലുങ്ക്, പാലി എന്നീ ഭാഷകളിലുമുള്ള ഗ്രന്ഥശേഖരങ്ങളാണിവ. അധ്യാത്മരാമായണത്തിന്റെ അഞ്ചൂറിലധികം പകര്‍പ്പുകള്‍ ഇവിടെയുണ്ട്. ആയുര്‍വേദത്തിലുള്ള ഗ്രന്ഥങ്ങളാണ് കൂടുതലുള്ളത്.
മലയാളസാഹിത്യം, മലയാള വൈജ്ഞാനിക സാഹിത്യം എന്നീ രണ്ട് വോള്യങ്ങളിലായി രണ്ടായിരത്തോളം താളിയോലകളുടെ വിവരണ കാറ്റലോഗുകളും ഒരുക്കിയിട്ടുണ്ട്. ആയുര്‍വേദത്തിലെ അഞ്ചൂറോളം ഗ്രന്ഥങ്ങള്‍ നിലവില്‍ ഡിജിറ്റൈസ് ചെയ്തിട്ടുണ്ട്. ഒരു മീറ്റര്‍ നീളമുള്ള ‘ഭാരതം- ഹരിവംശം’ ഗ്രന്ഥമാണ് ഇവിടത്തെ ഏറ്റവും നീളംകൂടിയത്. ഏറ്റവും ചെറിയ ഗ്രന്ഥമായ മന്ത്രങ്ങളുടെ താളിയോലയ്ക്ക് അഞ്ച് സെന്റീ മീറ്റര്‍ നീളവും രണ്ടര സെന്റീമീറ്റര്‍ വീതിയുമേയുള്ളൂ. ഇവിടുത്തെ ശേഖരത്തില്‍വെച്ച് ഏറ്റവും പഴക്കമുള്ളത് എ.ഡി. 1719-ല്‍ പകര്‍ത്തിയെഴുതിയ തന്ത്രസമുച്ചയത്തിനാണ്. കണ്ണൂരില്‍നിന്നു കണ്ടെടുത്ത ‘തിരുനിഴല്‍മാല’യുടെ പകര്‍പ്പും ഇവിടെയുണ്ട്. മാന്‍കൊമ്പ് തേച്ചുമിനുക്കിയുണ്ടാക്കിയ പടികൊണ്ട് കെട്ടിയഗ്രന്ഥവും ഇവിടെ സൂക്ഷിച്ചിരിക്കുന്നു.
സംരക്ഷണം
വെള്ളിമീനുകള്‍ അഥവാ പുസ്തകപ്പൂച്ചികളാണ് പ്രധാന ശത്രു. ഇത്തരം പ്രാണികളില്‍നിന്ന് രണ്ടുതരത്തിലാണ് താളിയോലകള്‍ ഇവിടെ സംരക്ഷിച്ചിരിക്കുന്നത്. ഐസോപ്രൊപ്പൈല്‍ ആല്‍ക്കഹോളും പുല്‍തൈലവും മൂന്നിനൊന്ന് എന്ന അനുപാതത്തില്‍ ചേര്‍ത്ത് ഓലകളില്‍ തേച്ച് ഉണക്കി സൂക്ഷിക്കലാണ് പ്രധാനമായും ചെയ്യുന്നത്. വര്‍ഷത്തില്‍ ഒരിക്കലെങ്കിലും ഇത് ചെയ്യും. മറ്റൊന്ന് ശീതികരിച്ച മുറിയില്‍ സൂക്ഷിക്കലാണ്. ഇതിനായി എ.സി.യും പ്രവര്‍ത്തിപ്പിക്കുന്നുണ്ട്.
Kerala
മണ്ണാർക്കാട് സ്വദേശിയെ കശ്മീരിലെ വനത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി

മണ്ണാര്‍ക്കാട്: കാഞ്ഞിരപ്പുഴ സ്വദേശിയായ യുവാവിനെ ജമ്മുകശ്മീരിൽ മരിച്ചനിലയില്‍ കണ്ടെത്തി. കരുവാന്‍തൊടി മുഹമ്മദ് ഷാനിബ് (28) ആണ് മരിച്ചത്. ചൊവ്വാഴ്ച രാത്രി ഗുല്‍മാര്‍ഗ് സ്റ്റേഷനില്‍ നിന്ന് വിളിച്ചറിയിച്ചതിനെ തുടര്‍ന്നാണ് വീട്ടുകാര്‍ വിവരം അറിയുന്നത്. ബാംഗ്ലൂരില്‍ വയറിങ് ജോലിക്കാരനായിരുന്നു ഷാനിബ്. ജോലിക്ക് പോവുകയാണെന്ന് പറഞ്ഞാണ് വീട്ടില്‍നിന്ന് പോയതെന്ന് വീട്ടുകാർ പറയുന്നു. പുല്‍വാമയിൽ വനത്തിലാണ് മൃതദേഹം കണ്ടെത്തിയത്. കണ്ടെത്തുമ്പോൾ മൃതദേഹത്തിന് പത്തുദിവസത്തോളം പഴക്കമുണ്ടായിരുന്നെന്നും പോലീസ് അറിയിച്ചു. യുവാവ് എങ്ങനെ ഇവിടെയെത്തിയതെന്നുള്‍പ്പടെയുള്ള വിവരങ്ങള്‍ ലഭ്യമായിട്ടില്ല.
Kerala
നയിക്കാൻ സ്ത്രീകൾ: സംസ്ഥാന തദ്ദേശ തെരഞ്ഞെടുപ്പ്: 602 അധ്യക്ഷ പദങ്ങളിലും സ്ത്രീ സംവരണം; കണക്കുകൾ ഇങ്ങനെ

തിരുവനന്തപുരം: സംസ്ഥാനത്തെ തദ്ദേശഭരണ സ്ഥാപനങ്ങളിലെ തെരഞ്ഞെടുപ്പിന് മുന്നോടിയായി സ്ത്രീകൾക്കും പട്ടികജാതി-വർഗ വിഭാഗ ങ്ങൾക്കും സംവരണം ചെയ്ത അധ്യക്ഷരുടെ എണ്ണം നിശ്ചയിച്ചു. 941 പഞ്ചായത്തുകളിൽ 471 ലും സ്ത്രീകൾ പ്രസിഡന്റ്റാകും. 416 പഞ്ചായത്തിൽ പ്രസിഡൻ്റ് പദത്തിൽ സംവരണമില്ല. തദ്ദേശഭരണ വകുപ്പാണ് ഇതു സംബന്ധിച്ച് ഉത്തരവിറക്കിയത്.
വനിതാ അധ്യക്ഷർ
പഞ്ചായത്ത് -471
ബ്ലോക്ക് -77
മുനിസിപ്പാലിറ്റി-44
കോർപ്പറേഷൻ-3
ജില്ലാ പഞ്ചായത്ത്-7
ആകെ-602 അധ്യക്ഷ പദങ്ങളാണ് ത്രിതല പഞ്ചായത്ത് സ്ഥാപനങ്ങളിൽ സ്ത്രീകൾക്ക് ലഭിക്കുക. ആകെ 14 ജില്ലാ പഞ്ചായത്തിൽ 7 വനിതകളും ഒരിടത്ത് പട്ടിക ജാതി വിഭാഗത്തിൽ നിന്നുള്ള അംഗവും പ്രസിഡന്റ്റാകും. ആറ് കോർപ്പറേഷനുകളിൽ മൂന്നിടത്ത് വനിതകൾ മേയർമാരാകും, 87 മുനിസിപ്പാലിറ്റികളിൽ 44 മുനിസിപ്പാലിറ്റികളിൽ വനിതകൾ അധ്യക്ഷരാകും. പട്ടികജാതിക്ക് ആറ്, അതിൽ മൂന്ന് അധ്യക്ഷ പദവികൾ സ്ത്രീകൾക്ക് നിശ്ചയിച്ചു. ഒരു മുനിസിപ്പാലിറ്റിയിൽ പട്ടിക വർഗം വിഭാഗത്തിനാണ് അധ്യക്ഷ സ്ഥാനം.
Kerala
തിരുവനന്തപുരത്ത് യുവ സംവിധായകൻ മൂന്ന് കിലോഗ്രാം കഞ്ചാവുമായി പിടിയിൽ

തിരുവനന്തപുരം: യുവ സംവിധായകൻ കഞ്ചാവുമായി പിടിയിൽ. തിരുവനന്തപുരം നേമം സ്വദേശി അനീഷാണ് പിടിയിലായത്. മൂന്ന് കിലോഗ്രാം കഞ്ചാവ് എക്സൈസ് ഉദ്യോഗസ്ഥർ അനീഷിന്റെ കൈയിൽ നിന്ന് പിടിച്ചെടുത്തു. നേമത്തെ വീട്ടിൽ നടത്തിയ പൊലീസ് പരിശോധനയിലാണ് കഞ്ചാവ് കണ്ടെത്തിയത്. ‘ഗോഡ്സ് ട്രാവൽ’ എന്ന റിലീസാകാനിരിക്കുന്ന സിനിമയുടെ സംവിധായകനാണ് പിടിയിലായ അനീഷ്.
അതേസമയം കണ്ണൂര്‍ പയ്യന്നൂരിൽ കഞ്ചാവുമായി സിനിമ പ്രവര്‍ത്തകൻ പിടിയിലായി. അസോസിയേറ്റ് ഡയറക്ടറായ നദീഷ് നാരായണനെയാണ് 115 ഗ്രാം കഞ്ചാവുമായി എക്സൈസ് പിടികൂടിയത്. പയ്യന്നൂർ കണ്ടങ്കാളി റെയിൽവേ ഗേറ്റ് സമീപത്തുവെച്ചാണ് അറസ്റ്റിലായത്. രഹസ്യവിവരത്തെ തുടര്‍ന്നാണ് എക്സൈസ് സംഘം നദീഷിനെ പരിശോധിച്ചത്. തുടര്‍ന്നാണ് നദീഷ് നാരായണന്‍റെ കയ്യിൽ നിന്നും 115 ഗ്രാം കഞ്ചാവ് പിടിച്ചെടുത്തത്. ഏറെ നാളായി ഇയാള്‍ എക്സൈസിന്‍റെ നിരീക്ഷണത്തിലായിരുന്നു. തുടര്‍ന്നാണ് ബൈക്കിൽ പോവുകയായിരുന്ന ഇയാളെ റെയില്‍വെ ഗേറ്റിന് സമീപത്ത് വെച്ച് തടഞ്ഞ് പരിശോധിച്ചത്
-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur2 years ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News1 year ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു
-
Breaking News2 years ago
പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്