Connect with us

Kannur

നൂറ്റാണ്ട് മുന്‍പ് മനുഷ്യവിസര്‍ജ്യം വളമാക്കി വിറ്റ് തലശ്ശേരി; തെളിവായി നഗരസഭയുടെ നോട്ടീസ്‌

Published

on

Share our post

കണ്ണൂര്‍: മുക്കാല്‍നൂറ്റാണ്ട് മുന്‍പ് തലശ്ശേരി നഗരസഭ മനുഷ്യവിസര്‍ജ്യവും മാലിന്യവും വളമാക്കി വില്‍പ്പന നടത്തിയിരുന്നു. വിലയുള്‍പ്പെടെ നല്‍കിയ അറിയിപ്പുമായായിരുന്നു വില്‍പ്പന. മാലിന്യനിര്‍മാര്‍ജനം വലിയ വെല്ലുവിളിയായിരിക്കുന്ന ഇന്നത്തെ സാഹചര്യത്തില്‍ 75 വര്‍ഷം മുന്‍പ് നഗരസഭ മാതൃകാപരമായി ഇക്കാര്യത്തില്‍ ഇടപെട്ടിരുന്നുവെന്നാണ് തെളിയുന്നത്.

തലശ്ശേരി നഗരസഭാപരിധിയിലെ വീടുകളില്‍ അക്കാലത്ത് ഇന്നുകാണുന്ന രീതിയിലുള്ള ശൗചാലയമില്ലായിരുന്നു. അതിനാല്‍ വീടുകളില്‍ നിന്നുള്ള മനുഷ്യവിസര്‍ജ്യം തൊഴിലാളികള്‍ ശേഖരിച്ച് കൊണ്ടുപോകുകയായിരുന്നു. ഇതാണ് പിന്നീട് ഉണക്കിപ്പൊടിച്ച് വില്‍പ്പനയ്ക്കുവെച്ചത്. 1948-ല്‍ നഗരസഭ പുറത്തിറക്കിയ സ്മരണികയിലാണ് ഇതുസംബന്ധിച്ച് അറിയിപ്പ് നല്‍കിയത്.

‘കാട്ടവും മലവും കൊണ്ടുണ്ടാക്കപ്പെട്ട കമ്പോസ്റ്റ് വളം പൊടിയായിട്ടുള്ളതും യാതൊരു വാസനയില്ലാത്തതുമാകുന്നു. ഇത് വളരെ ഗുണമുള്ളതുമായ വളവും വില വളരെ കുറവുള്ളതുമാകുന്നു.

ഒരു ടണ്ണിന് 10 അണ പ്രകാരം എല്ലാ കാലത്തും വില്‍ക്കപ്പെടുന്നതാണ്. അധിക വിവരങ്ങള്‍ക്ക് തലശ്ശേരി മുനിസിപ്പല്‍ ആപ്പീസില്‍ അന്വേഷിക്കുക.’ ഇങ്ങനെയായിരുന്നു കമ്പോസ്റ്റ് വളം എന്ന തലക്കെട്ടോടെയുള്ള അറിയിപ്പ്. ഇതിന്റെ ഇംഗ്ലീഷ് രൂപത്തിന് താഴെയായിട്ടായിരുന്നു മലയാളത്തിലുള്ള അറിയിപ്പ്.

അഭിനന്ദിച്ച് മദ്രാസ് മുഖ്യമന്ത്രി

ബ്രിട്ടീഷ് ഭരണകാലത്തും മദ്രാസ് പ്രസിഡന്‍സിയുടെയും സ്വാതന്ത്ര്യത്തിനുശേഷം കേരളസംസ്ഥാനം രൂപം കൊള്ളുന്നതുവരെ മദ്രാസ് സംസ്ഥാനത്തിന്റെയും ഭാഗമായിരുന്നു തലശ്ശേരി. മദ്രാസ് മുഖ്യമന്ത്രിയായിരുന്ന രാമസ്വാമി റെഡ്ഢി തലശ്ശേരി നഗരസഭയെ അഭിനന്ദിച്ച് 1948 ജൂണ്‍ 26 -നാണ് കത്ത് അയച്ചത്.

തലശ്ശേരി നഗരസഭയുടെ ശുചിത്വനിലവാരത്തെ അഭിനന്ദിച്ച് മദ്രാസ് മുഖ്യമന്ത്രിയായിരുന്ന രാമസ്വാമി റെഡ്ഢിയുടെ അഭിനന്ദനക്കത്ത്, മനുഷ്യവിസര്‍ജ്യവും മറ്റും കൊണ്ടുണ്ടാക്കിയ കമ്പോസ്റ്റ് വളം വില്‍പ്പനയ്ക്ക് നല്‍കുന്നതായി 1948 -ല്‍ തലശ്ശേരി നഗരസഭ പുറത്തിറക്കിയ അറിയിപ്പ്.
നഗരസഭയുടെ പൊതുശുചിത്വനിലവാരത്തെ അഭിനന്ദിച്ചായിരുന്നു കത്ത്. മറ്റ് നഗരസഭകളിലെവിടെയും ഈ നിലവാരമുള്ള നഗരസഭ കാണാനാകില്ലെന്നും അത് മാതൃകയാക്കണമെന്നുമുള്ള നിര്‍ദേശമായിരുന്നു കത്തില്‍. മലബാറിലെ ആദ്യനഗരസഭകളിലൊന്നായ തലശ്ശേരിനഗരസഭ 1866-ലാണ് നിലവില്‍ വന്നത്. മുനിസിപ്പല്‍ കമ്മിഷന്‍ എന്നായിരുന്നു പേര്. 1885 -ല്‍ മുനിസിപ്പല്‍ കൗണ്‍സിലായി മാറി.


Share our post

Kannur

കണ്ണൂരിൽ മെത്തഫിറ്റാമിനും കഞ്ചാവുമായി യുവാവ് പിടിയിൽ

Published

on

Share our post

കണ്ണൂർ: എക്‌സൈസ് റേഞ്ച് ഓഫീസിലെ അസി.എക്സൈസ് ഇൻസ്പെക്ടർ സി. പി.ഷനിൽ കുമാറും പാർട്ടിയും ചേർന്ന്‌ 6.137 ഗ്രാം മെത്തഫിറ്റാമിനും 11 ഗ്രാം കഞ്ചാവുംകാറിൽ കടത്തിയ തോട്ടട കാക്കറ റോഡിൽ റാഷി നിവാസിൽ മുഹമ്മദ്‌ റാഷിദിനെ(30) പിടികൂടി. കണ്ണൂർ ടൗണിൽ വെച്ച് വാഹന പരിശോധന നടത്തി വരവേ, എക്‌സൈസ് പാർട്ടിയെ വെട്ടിച്ചു പൊതുജനങ്ങളുടെ ജീവന് ഭീഷണിയാകുന്ന വിധം നഗരത്തെ ഭീതിയിലാഴ്‌ത്തി നിരവധി യാത്രാ വാഹനങ്ങളെ ഇടിച്ചു കേടുവരുത്തി കടന്നുപോയ പ്രതിയെ കണ്ണൂർ തളാപ്പിൽ വെച്ച് സാഹസികമായാണ് പിടികൂടിയത്. കണ്ണൂർ കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. എക്‌സൈസ് ഉദ്യോഗസ്ഥരായ വി. പി. ഉണ്ണികൃഷ്ണൻ, എം. കെ.സന്തോഷ്‌,ഇ. സുജിത്, എൻ. രജിത് കുമാർ, ടി.അനീഷ്, പി. വി. ഗണേഷ് ബാബു, എം. പി ഷമീന, പി. ഷജിത്ത് എന്നിവരും റെയ്ഡിൽ ഉണ്ടായിരുന്നു.


Share our post
Continue Reading

Breaking News

ആലക്കോട്ട് വിറകുവെട്ടുന്നതിനിടെ അബദ്ധത്തിൽ മുത്തശ്ശിയുടെ വെട്ടേറ്റ് ഒന്നരവയസുകാരൻ മരിച്ചു

Published

on

Share our post

ആലക്കോട്: ആലക്കോട് കോളി മലയില്‍ മുത്തശ്ശി വിറകുവെട്ടുന്നതിനിടയില്‍ അബദ്ധത്തില്‍ വെട്ടെറ്റ് ഒന്നര വയസുകാരന്‍ മരിച്ചു. പുലിക്കരി വിഷ്ണു-പ്രിയ ദമ്പതികളുടെ മകന്‍ ദയാല്‍ ആണ് മരിച്ചത്. കണ്ണിന് കാഴ്ച്ചക്കുറവുള്ള എണ്‍പത് വയസുള്ള പ്രിയയുടെ അമ്മ നാരായണി വിറകുവെട്ടിക്കൊണ്ടിരിക്കെ വീട്ടുമുറ്റത്ത് കളിച്ചു കൊണ്ടിരുന്ന കുട്ടി പെട്ടെന്ന് ഓടി വന്നത് കാണാന്‍ കഴിയാതെ വെട്ടേല്‍ക്കുകയായിരുന്നു. ഇന്ന് വൈകുന്നേരം 5 മണിയോടെയാണ് സംഭവം. ഉടന്‍ ആലക്കോട് സഹകരണ ആശുപതിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി പരിയാരം കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. വിഷ്ണു-പ്രിയ ദമ്പതികള്‍ക്ക് രണ്ട് കുഞ്ഞുങ്ങളാണുള്ളത്. മൂത്ത പെണ്‍കുട്ടി അംഗന്‍വാടിയില്‍ പഠിക്കുന്നു.


Share our post
Continue Reading

Kannur

വളപട്ടണം പുഴയിൽ നിന്നു മണലൂറ്റാൻ 25 വർഷത്തേക്ക് സ്വകാര്യ കമ്പനിക്ക് കരാർ; നാട്ടുകാർ പ്രക്ഷോഭത്തിലേക്ക്

Published

on

Share our post

പാപ്പിനിശ്ശേരി: ജനവാസ കേന്ദ്രമായ പാപ്പിനിശ്ശേരി ബോട്ടുജെട്ടിക്ക് സമീപം മണൽ ശേഖരിച്ചു ഫിൽറ്ററിങ് നടത്താനുളള യൂണിറ്റ് തുടങ്ങുന്നു. ഒരു പ്രദേശത്തിന്റെ ആകെ ശുദ്ധജല ലഭ്യത പ്രശ്നവും പരിസ്ഥിതി പ്രശ്നവും ഉന്നയിച്ചു നാട്ടുകാർ ജനകീയ പ്രക്ഷോഭത്തിലേക്ക്. അഴീക്കൽ തുറമുഖത്തെ കപ്പൽ ചാലിന് ആഴം കൂട്ടാൻ എന്ന പേരിൽ വളപട്ടണം പുഴയിൽ നിന്നു മണൽ ശേഖരിക്കാനാണ് സ്വകാര്യ കമ്പനിക്ക് അനുമതി കൊടുത്തിരിക്കുന്നത്. മണലൂറ്റാൻ 25 വർഷത്തേക്കാണ് സ്വകാര്യ കമ്പനി കരാർ എടുത്തിരിക്കുന്നത്.

അഴീക്കൽ തുറമുഖ പരിസരത്തു തന്നെ ഒട്ടേറെ സ്ഥലസൗകര്യം ഉണ്ടായിട്ടും അവ ഉപയോഗപ്പെടുത്താതെ ലക്ഷക്കണക്കിന് ടൺ പുഴമണൽ പാപ്പിനിശ്ശേരി തീരത്ത് ശേഖരിക്കാനുള്ള ഒരുക്കങ്ങളാണ് നടക്കുന്നത്. ഇവിടെ തന്നെ കൂറ്റൻ മണൽ ഫിൽറ്ററിങ് കേന്ദ്രവും തുടങ്ങും. അനിയന്ത്രിതമായി മണലൂറ്റ് നടക്കുന്നതിനാൽ കരയിടിച്ചിൽ ഭീഷണി നേരിടുന്ന പ്രദേശം കൂടിയാണ്. ഇവിടെ തന്നെ വീണ്ടും മണൽ ശേഖരിച്ചു ഫിൽറ്ററിങ് നടത്താൻ തീരുമാനിക്കുന്നത് പരിസ്ഥിതി നാശത്തിനും ഇടയാക്കും.

ഫിൽറ്ററിങ് പ്രദേശത്തെ കിണറുകളിൽ ഉപ്പുവെള്ളം കയറാൻ സാധ്യത ഏറെയാണെന്നു പ്രദേശവാസികൾ പരാതിപ്പെട്ടു. ഇതോടൊപ്പം മണൽ കയറ്റാൻ നൂറുകണക്കിന് വാഹനങ്ങൾ കടന്നുവരുന്നതും പ്രദേശത്തെ ജനങ്ങളുടെ സ്വൈരജീവിതത്തെ ബാധിക്കുമെന്നും പരാതിയുണ്ട്. മണലൂറ്റൽ കേന്ദ്രത്തിനെതിരെ 25ന് 4ന് പാപ്പിനിശ്ശേരി ബോട്ടുജെട്ടി പരിസരത്തു നിന്നും പ്രതിഷേധ പ്രകടനവും, ഹാജിറോഡിൽ പ്രതിഷേധ സംഗമവും നടക്കും.


Share our post
Continue Reading

Trending

error: Content is protected !!