Connect with us

India

യുദ്ധ ഭൂമിയില്‍ കുഞ്ഞനിയത്തിയെയും ഒക്കത്തേറ്റി ഖമര്‍ നടന്നു, വൈദ്യസഹായം തേടി

Published

on

Share our post

ജറുസലേം: എഴു വയസ്സുകാരി ഖമര്‍ സുബ് തന്റെ പിഞ്ചുസഹോദരിയെയും ഒക്കത്തേറ്റി ഗാസയിലെ സംഘര്‍ഷഭൂമിയിലൂടെ വൈദ്യസഹായത്തിനായി നടന്നത് ഒരു മണിക്കൂര്‍. ഖമര്‍ കുഞ്ഞനുജത്തിയെ ഒക്കത്തേറ്റി നടക്കുന്ന വീഡിയോ സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിച്ചതോടെ സഹായഹസ്തവുമായി യു.എ.ഇയിലെ സന്നദ്ധസംഘടന ഗാസയിലെത്തി ഖമാറിനെയും കുടുംബത്തെയും തേടിപ്പിടിച്ചു. ഓപ്പറേഷന്‍ ഗാലന്റ് നൈറ്റ് 3 എന്ന സംഘടനയാണ് ഖമറും സഹോദരിയും മാതാവും താമസിക്കുന്ന ടെന്റ് കണ്ടെത്തി സഹായങ്ങള്‍ വാഗ്ദാനം ചെയ്തത്.കാറിടിച്ച് പരിക്കേറ്റ കുഞ്ഞനുജത്തിയെയും ഒക്കത്തെടുത്ത് ഖമര്‍ നടന്നുപോകുന്ന ദൃശ്യം സാമൂഹിക മാധ്യമത്തില്‍ പങ്കുവെച്ചപ്പോള്‍ നിരവധി പേര്‍ പ്രതികരണവുമായി എത്തിയിരുന്നു.ഖമറും കുടുംബവും താമസിക്കുന്ന ടെന്റിലേക്ക് ഓപ്പറേഷന്‍ ഗാലന്റ നൈറ്റ് ടീം എത്തിയപ്പോള്‍ കണ്ടത് കരളലിയിക്കുന്ന കാഴ്ചയായിരുന്നു. കീറിപ്പറഞ്ഞ ടെന്റില്‍ അടിസ്ഥാന ആവശ്യങ്ങളൊന്നും തന്നെയുണ്ടായിരുന്നില്ല. കുഞ്ഞനുജത്തിയെയും കൊണ്ട് എങ്ങനെയാണ് അത്രയും ദൂരം വൈദ്യസഹായം തേടി പോയതെന്ന് ഖമര്‍ സംഘടനാപ്രതിനിധികള്‍ക്ക് വിശദമാക്കി കൊടുത്തു. ഖമറിന്റെ മാതാവുമായി സംസാരിച്ച സംഘടന കുടുംബത്തിനായി പുതിയൊരു ടെന്റ് നിര്‍മിച്ചു നല്‍കി. അവശ്യസാധനങ്ങളടങ്ങിയ പെട്ടികളും അവര്‍ കൈമാറി. യു.എ.ഇയോടുള്ള സ്‌നേഹവും കൃതജ്ഞതയും ‘ഐ ലവ് യു യു.എ.ഇ’ എന്ന് ഖമര്‍ ഉറക്കെപ്പറഞ്ഞുകൊണ്ടാണ് പ്രകടിപ്പിച്ചത്. തന്റെ കുടുംബത്തിന് വളരെ അത്യാവശ്യമായതെല്ലാം നല്‍കിയ സംഘത്തെ മാറിനിന്ന് നിരീക്ഷിക്കുകയായിരുന്നു ഖമര്‍.

ഗാസയുടെ ഛിന്നഭിന്നമായ തെരുവിലൂടെ തന്റെ സഹോദരിയെയും എടുത്തുകൊണ്ട് നടന്നുപോകുന്ന ഖമര്‍ സുബ്ബിന്റെ വീഡിയോ തിങ്കളാഴ്ചയാണ് സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിച്ചത്. എത്ര യാതനകള്‍ സഹിച്ചാലും വൈദ്യസഹായം ലഭിക്കണമെന്ന ദൃഢനിശ്ചയത്തോടെ അനിയത്തിയെയും ഒക്കത്തേറ്റി നടന്നുപോകുന്ന ഖമറിന്റെ ദൃശ്യം അതീവവൈകാരികതയോടെയാണ് സോഷ്യല്‍ മീഡിയ ഏറ്റെടുത്തത്. കാര്‍ ഇടിച്ചുണ്ടായ അപകടത്തില്‍ പരിക്കേറ്റ് അനിയത്തിയുടെ ഒരു കാല്‍ പ്ലാസ്റ്ററില്‍ പൊതിഞ്ഞായിരുന്നു ഉളളത്. പരിക്ക് കാരണം നടക്കാന്‍ പറ്റാത്ത അവസ്ഥയിലായപ്പോഴാണ് അനിയത്തിയെയും എടുത്ത് ഖമര്‍ നടക്കാന്‍ തീരുമാനിച്ചത്.എന്തിനാണ് അനിയത്തിയെ എടുത്തത് എന്ന് വീഡിയോ എടുത്തയാള്‍ ചോദിക്കുമ്പോള്‍ ‘അവളെ ഒരു കാറിടിച്ചു’ എന്നായിരുന്നു ഖമറിന്റെ മറുപടി. വൈദ്യസഹായം ലഭിക്കുന്നിടത്തേക്ക് എത്താനായി ഒരു മണിക്കൂറായി നടന്നുകൊണ്ടിരിക്കുകയായിരുന്നു ഖമര്‍.അനിയത്തിയെയും എടുത്തുകൊണ്ട് നടക്കുമ്പോള്‍ ക്ഷീണിതയാവുന്നില്ലേ എന്ന് വീഡിയോ എടുത്തയാള്‍ ചോദിക്കുമ്പോള്‍ ഖമര്‍ പറയുന്നുണ്ട്: ‘ഞാന്‍ ക്ഷീണിതയാണ്. ഒരു മണിക്കൂറായി ഇവളെയും എടുത്ത് നടക്കുന്നു, പക്ഷേ ഇവള്‍ക്ക് നടക്കാനാവില്ലല്ലോ’ ഗാസയില്‍ താല്‍ക്കാലിക വൈദ്യസഹായം ലഭ്യമാക്കിയിരുന്ന അല്‍ ബുറൈജ് പാര്‍ക് ലക്ഷ്യമാക്കിയാണ് ഖമര്‍ നടന്നിരുന്നത്.

നെഞ്ചുതുളയ്ക്കുന്ന ജീവിതകഥകള്‍ക്കാണ് ഗാസ സാക്ഷ്യം വഹിക്കുന്നത്. ഇസ്രയേല്‍- ഹമാസ് സംഘര്‍ഷം രൂക്ഷമാവുമ്പോള്‍ ജീവിക്കാനുളള അവകാശം പോലും നിഷേധിക്കപ്പെട്ട് കഴിയുന്ന കൊച്ചുകുട്ടികളും മാതാപിതാക്കളും ഒരുപോലെ ഉറ്റുനോക്കുന്നത് അടുത്ത നിമിഷം തങ്ങള്‍ക്ക് ജീവനുണ്ടാവുമോ എന്നുമാത്രമാണ്. 2023 ഒക്ടോബര്‍ ഏഴിനു തുടങ്ങിയ സംഘര്‍ഷം ബോംബുകളായും ഷെല്ലുകളായും വെടിയുണ്ടകളായും ഒരു വര്‍ഷമായി ചിന്നിച്ചിതറിച്ചുകൊണ്ടിരിക്കുന്നത് എണ്ണമറ്റ ജീവനുകളെയാണ്. ഖമറിനെപ്പോലുള്ളവര്‍ സ്വന്തം മണ്ണില്‍നിന്നു വലിച്ചെറിയപ്പെടുന്നത് അനാഥത്വത്തിലേക്കും ദാരിദ്ര്യത്തിലേക്കും അരക്ഷിതാവസ്ഥയിലേക്കുമാണ്.


Share our post

India

സൂക്ഷിച്ച് വാഹനമോടിച്ചില്ലെങ്കിൽ ഇനിമുതൽ ഡ്രൈവിങ് ലൈസൻസിൽ നെഗറ്റീവ്സ് ലഭിക്കും

Published

on

Share our post

ന്യൂഡൽഹി: രാജ്യത്ത് വർധിച്ചുവരുന്ന അപകടങ്ങളും ഗതാഗത നിയമലംഘനങ്ങളും കുറക്കുന്നതിനായി പുതിയ പദ്ധതി നടപ്പിലാക്കാനൊരുങ്ങി കേന്ദ്ര റോഡ് ഗതാഗത മന്ത്രാലയം. ഇന്ത്യയിൽ ഓരോ വർഷവും 1,70,000ത്തിലധികം റോഡ് അപകടങ്ങൾ നടക്കുന്നതിനാൽ റോഡ് സുരക്ഷ മെച്ചപ്പെടുത്തുകയെന്നതാണ് പദ്ധതിയുടെ ഉദ്ദേശം. ഡ്രൈവിങ് ലൈസൻസുകൾക്ക് ‘മെറിറ്റ് ആൻഡ് ഡീമെറിറ്റ്’ സംവിധാനം ഉൾപെടുത്തുന്നതോടെ നിയമം ലംഘിക്കുന്നവർക്ക് ലൈസൻസുകളിൽ നെഗറ്റീവ് പോയിന്റ് ലഭിക്കും. വിദേശരാജ്യങ്ങളായ ഓസ്‌ട്രേലിയ, യു.കെ, ജർമ്മനി, ബ്രസീൽ, ഫ്രാൻസ്, കാനഡ തുടങ്ങിയ രാജ്യങ്ങളിൽ ഈ സംവിധാനം നിലവിലുണ്ട്. ഇതിൽ നിന്നും പ്രചോദനം ഉൾക്കൊണ്ടാണ് കേന്ദ്ര റോഡ് ഗതാഗത മന്ത്രാലയം ഇത്തരമൊരു പദ്ധതിക്ക് തുടക്കം കുറിക്കുന്നത്. ലൈസൻസിൽ നെഗറ്റീവ് പോയിന്റ് സംവിധാനം നടപ്പിലാക്കുന്നതോടൊപ്പം നിലവിലുള്ള പിഴ ചുമത്തുന്നതിൽ വർധനവ് കൊണ്ടുവന്ന് രണ്ട് മാസത്തിനുള്ളിൽ പദ്ധതി നടപ്പിലാക്കുമെന്ന് അധികൃതർ പറഞ്ഞു.

പുതിയ നിയമമനുസരിച്ച് അമിതവേഗത, ചുവന്ന സിഗ്‌നൽ മറികടക്കൽ, അശ്രദ്ധമായി വാഹനമോടിച്ച് അപകടങ്ങൾ സൃഷ്ടിക്കൽ തുടങ്ങിയ ഗുരുതര ഗതാഗത നിയമലംഘനങ്ങൾ നടത്തുന്ന ഡ്രൈവർമാർക്ക് ലൈസൻസിൽ നെഗറ്റീവ് പോയിന്റുകൾ ലഭിക്കും. നെഗറ്റീവ് പോയന്റുകൾ കൂടുതൽ നേടിയാൽ ഡ്രൈവിങ് ലൈസൻസ് റദ്ദാക്കുകയും പിഴ ചുമത്തുകയും ചെയ്യും. കൂടാതെ ഗതാഗത നിയമം ലംഘിക്കുന്നവർക്ക് ലൈസൻസ് പുതുക്കാൻ നേരം വീണ്ടും നിർബന്ധിത ടെസ്റ്റും നടത്തേണ്ടി വരും. നിലവിൽ കാലാവധി കഴിയുന്നതിന് മുമ്പ് ലൈസൻസ് പുതുക്കുമ്പോൾ ഡ്രൈവിംഗ് ടെസ്റ്റ് ആവശ്യമില്ല. പദ്ധതി വിജയകരമായി നടപ്പിലാക്കിയാൽ രാജ്യത്തെ പൗരന്മാരുടെ ഡ്രൈവിങ് ശീലത്തിൽ മാറ്റം വരുമെന്നും വാണിജ്യ വാഹങ്ങൾ എക്സ്പ്രസ് വേയിൽ ട്രാക്ക് തെറ്റിച്ചോടുന്ന ഡ്രൈവിങ് സംവിധാനം അവസാനിപ്പിക്കുമെന്നും റോഡ് ഗതാഗത മന്ത്രാലയം അവകാശപ്പെട്ടു.


Share our post
Continue Reading

India

വിമാന ടിക്കറ്റ് നിരക്ക് കുത്തനെ കൂട്ടി, ട്രെയിൻ ടിക്കറ്റുകളും കിട്ടാനില്ല; വിദ്യാർത്ഥികൾ പ്രതിസന്ധിയിൽ

Published

on

Share our post

ദില്ലി: നിരവധി മലയാളി വിദ്യാർത്ഥികൾ ഇപ്പോഴും ജലന്തറിൽ കുടുങ്ങിക്കിടപ്പുണ്ടെന്ന് ദില്ലിയിലെത്തിയ മലയാളി വിദ്യാർത്ഥികൾ. ദില്ലിയിൽ നിന്നും നാട്ടിലെത്താൻ വിദ്യാർത്ഥികൾക്ക് പ്രതിസന്ധിയുണ്ടെന്നും ജലന്തറിൽ വിദേശ വിദ്യാർത്ഥികളുൾപ്പെടെ കുടുങ്ങി കിടക്കുകയാണെന്നും വിദ്യാർത്ഥികൾ പറഞ്ഞു. വിദേശത്തുനിന്നുള്ള വിദ്യാർത്ഥികളുടെ കാര്യത്തിൽ ഇതുവരെ തീരുമാനം ആയിട്ടില്ല. പ്രതിസന്ധി സമയത്ത് വിമാന ടിക്കറ്റ് നിരക്ക് കുത്തനെ കൂട്ടിയിട്ടുണ്ടെന്നും ട്രെയിനുകളിൽ ടിക്കറ്റ് ലഭിക്കാനില്ലെന്നും വിദ്യാർത്ഥികൾ പറഞ്ഞു. ദില്ലിയെലെത്തിയ മലയാളി വിദ്യാർത്ഥികളുൾപ്പെടെ നാട്ടിലേക്കുള്ള യാത്രാ ടിക്കറ്റുകൾ സ്വന്തമായാണ് എടുത്തത്.


Share our post
Continue Reading

India

പാക് ഡ്രോൺ ആക്രമണം; രാജ്യത്തെ 32 വിമാനത്താവളങ്ങൾ അടച്ചു

Published

on

Share our post

ഇന്ത്യാ-പാക് സംഘര്‍ഷം തുടരുന്നതിനിടെ രാജ്യത്തെ 32 വിമാനത്താവളങ്ങള്‍ അടച്ചു. മെയ് 15 വരെ പ്രവർത്തനങ്ങൾ നിർത്തിവച്ചതായി എയർപോർട്ട് അതോറിറ്റി അറിയിച്ചു. തുടർച്ചയായ രണ്ടാം ദിനവും പാകിസ്ഥാൻ രാത്രി ഡ്രോൺ ആക്രമണം നടത്തിയതിന് പിന്നാലെയാണ് വിമാനത്താവളങ്ങൾ‌ അടച്ചത്. ഗുജറാത്ത്, രാജസ്ഥാന്‍, പഞ്ചാബ്, ജമ്മുകശ്മീര്‍ എന്നീ സംസ്ഥാനങ്ങളിലെ 26 സ്ഥലങ്ങള്‍ ലക്ഷ്യമിട്ടാണ് പാകിസ്ഥാൻ ഇന്നലെ ഡ്രോൺ ആക്രമണം നടത്തിയത്. അധംപുര്‍, അംബാല, അമൃത്സര്‍, അവന്തിപുര്‍, ഭട്ടിന്‍ഡ, ഭുജ്, ബികാനിര്‍, ചണ്ഡീഗഡ്, ഹല്‍വാര, ഹിന്‍ഡോണ്‍, ജമ്മു, ജയ്‌സാല്‍മിര്‍, ജോധ്പുര്‍, കണ്ട്‌ല, കങ്ഗ്ര, കെഷോദ്, കിഷന്‍ഗഡ്, കുളു- മണാലി, ലെ, ലുധിയാന, മുന്ദ്ര, നലിയ, പത്താന്‍കോട്ട്, പട്ട്യാല, പോര്‍ബന്തര്‍, രാജ്‌കോട്ട്, സര്‍സാവ, ഷിംല, ശ്രീനഗര്‍, ഥോയിസ്, ഉത്തര്‍ലായ് തുടങ്ങിയ വിമാനത്താവളങ്ങളാണ് അടച്ചത്. അതേസമയം പഞ്ചാബിലെ ഫിറോസ്പുരില്‍ പാക് ഡ്രോണ്‍ ജനവാസ മേഖലയില്‍ പതിച്ച് മൂന്നുപേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. അതിർത്തി ജില്ലകളില്‍ ജാഗ്രത പാലിക്കണം. പ്രാദേശിക സർക്കാറുകളുടെ മാർഗനിർദേശങ്ങള്‍ പാലിക്കണമെന്നും കേന്ദ്ര സർക്കാർ നിർദേശം നൽകി. യാത്രാ വിമാനത്തിന്റെ മറവിലാണ് പാകിസ്താന്റെ ഡ്രോൺ ആക്രമണം നടന്നത്.


Share our post
Continue Reading

Trending

error: Content is protected !!