Connect with us

Kerala

അനസ്തീഷ്യ: ജാഗ്രതവേണം, ഡോക്ടറോട് ഉള്ളത് പറഞ്ഞില്ലെങ്കില്‍ ജീവന്‍ വരെ അപകടത്തിലാകും

Published

on

Share our post

രാവിലെ ഉറക്കമുണര്‍ന്നതു ഫോണ്‍ നിര്‍ത്താതെ ശബ്ദിച്ചപ്പോഴാണ്. നോക്കിയപ്പോള്‍ നാട്ടില്‍ നിന്ന് അമ്മാവന്‍ വിളിക്കുകയാണ്. വയറു വേദനയുമായി ഡോക്ടറെ ചെന്നു കണ്ടപ്പോള്‍ അത് ഹെര്‍ണിയ (കുടലിറക്കം) യുടെ പ്രശ്‌നമാണെന്നും സര്‍ജറി വേണമെന്നും അദ്ദേഹം നിര്‍ദ്ദേശിച്ചു. അതറിഞ്ഞ അമ്മാവന്റെ ഗള്‍ഫിലുള്ള മകന്‍ ഒരു ‘സെക്കന്റ് ഒപ്പിനിയന്‍’ എടുക്കാന്‍ പറഞ്ഞു. അതിൻ്റെ അടിസ്ഥാനത്തിലാണ് എന്നെ വിളിച്ചത്.പ്രഷറും പ്രമേഹവും കൂട്ടത്തില്‍ ഹൃദ്രോഗവുമുള്ള അദ്ദേഹത്തോട് ഞാന്‍ ചോദിച്ചു. ‘അനസ്തീഷ്യ ഡോക്ടറെ കണ്ടോ? ആ ഹോസ്പിറ്റലില്‍ ഇത്തരത്തിലുള്ള സര്‍ജറിക്ക് അനസ്തീഷ്യ കൊടുക്കാനും ആവശ്യമെങ്കില്‍ ഐ.സി.യുവില്‍ കിടത്തി ചികിത്സിക്കാനുമുള്ള സൗകര്യങ്ങളും സജ്ജീകരണങ്ങളും ഉണ്ടോയെന്നും കൂടി തിരക്കണം.’ ഒരു ഹെര്‍ണിയ സര്‍ജറിയ്ക്ക് ഇത്രയൊക്കെ അന്വേഷിക്കണമോയെന്നായി അമ്മാവന്റെ സംശയം. വിവരവും വിദ്യാഭ്യാസവുമുണ്ടെങ്കിലും നമ്മുടെ നാട്ടിലെ ബഹുഭൂരിപക്ഷം ആള്‍ക്കാരും ഇതേ ചിന്താഗതിക്കാര്‍ തന്നെയാണ്.

അനസ്തീഷ്യയെക്കുറിച്ച് പൊതുവേ ആള്‍ക്കാര്‍ കരുതിയിരിക്കുന്നത് ഒരു ഇഞ്ചക്ക്ഷന്‍ വെച്ചു ഉറക്കുകയും മറ്റൊരു ഇഞ്ചക്ക്ഷന്‍ വെച്ചു ഉണര്‍ത്തുകയും ചെയ്യുക എന്നാണ്. എന്നാല്‍ സര്‍ജറി സമയത്തു എന്ന പോലെതന്നെ അതിനു മുമ്പും ശേഷവും അനസ്തീഷ്യോളജിസ്റ്റിന്റെ പരിചരണം രോഗിയ്ക്ക് ആവശ്യമാണ്. എങ്കില്‍ മാത്രമേ ഗുണമേന്മയുള്ള അനസ്തീഷ്യ കിട്ടി എന്നുറപ്പുവരുത്താനാവൂ. ഓപ്പറേഷനു മുമ്പു രോഗിയുടെയും ബന്ധുക്കളുടെയും ആശങ്കയകറ്റാനും ഓപ്പറേഷനെ തുടര്‍ന്നുള്ള വേദനകളകറ്റാനും അനസ്തീഷ്യോളജിസ്റ്റിറ്റിന്റെ സേവനം ഉപകരിക്കുന്നതോടൊപ്പം രക്തസമ്മര്‍ദ്ദത്തിലും ഹൃദയമിടിപ്പിലുമുള്ള വ്യതിയാനങ്ങള്‍ ശരീരത്തിലെ ഓക്‌സിജന്‍, കാര്‍ബണ്‍ ഡയോക്‌സൈഡ്, സോഡിയം പൊട്ടാസ്യം പോലുള്ള ലവണങ്ങള്‍, ജലാംശം തുടങ്ങിയവയുടെ സമയബന്ധിതമായ ക്രമീകരണങ്ങള്‍ നടത്തുന്നതിനും അനസ്തീഷ്യോളജിസ്റ്റിന്റെ മേല്‍നോട്ടം പ്രധാനപെട്ടതാണ്.

പലരോഗങ്ങളും കൂട്ടത്തില്‍ ഹൃദ്രോഗവും ഉള്ളയാള്‍ക്ക് അനസ്തീഷ്യ നൽകുന്നത് തന്നെ ഏറെ ജാഗ്രതയോടെ വേണം. സങ്കീര്‍ണ്ണമായ ശസ്ത്രക്രിയകള്‍ക്കും ഗുരുതരമായ അസുഖം ബാധിച്ചവര്‍ക്കും അനസ്തീഷ്യ നൽകുമ്പോള്‍ അത്യന്തം ശ്രദ്ധയും ആ മേഖലയില്‍ പ്രവര്‍ത്തന പരിചയവും നിര്‍ബന്ധമായും ആവശ്യമാണ്. തീയേറ്ററിലെ അതേ പോലെയുളള മോണിറ്ററിംഗ് അതിതീവ്ര പരിചരണ വിഭാഗത്തിലും നൽകിയാല്‍ മാത്രമേ ഓപ്പറേഷനു ശേഷം വിജയകരമായി രോഗിയെ ഡിസ്ചാര്‍ജ് ചെയ്യാനാവുകയുള്ളൂ. ഓരോ രോഗിയ്ക്കും രോഗാവസ്ഥയ്ക്കും അനുസരിച്ച് നൽകേണ്ട അനസ്തീഷ്യയുടെ രീതിയും അതിലുപയോഗിക്കുന്ന മരുന്നുകളും വ്യത്യസ്തമായിരിക്കും. ഒരു കൈയ്യോ കാലോ മാത്രം മരവിപ്പിക്കുന്ന നെര്‍വ് ബ്ലോക്ക് മുതല്‍ ശരീരം മൊത്തം മരവിപ്പിക്കുന്ന ജനറല്‍ അനസ്തീഷ്യ വരെ വൈവിധ്യമാര്‍ന്നതാണ് ഈ വൈദ്യശാസ്ത്ര ശാഖ.

രക്തസമ്മര്‍ദ്ദം, പ്രമേഹം,ഹൃദ്രോഗം, വൃക്കരോഗം, കരള്‍ രോഗം, അപസ്മാരം, ആസ്തമ, ജനിതക വൈകല്യം തുടങ്ങിയ രോഗമുള്ളവരും കുഞ്ഞുങ്ങള്‍ ഗര്‍ഭിണികള്‍ , വാര്‍ദ്ധക്യം ബാധിച്ചവര്‍ എന്നിവരിലൊക്കെ സര്‍ജറിയ്ക്കു വിശിഷ്യാ അതില്‍ നൽകുന്ന അനസ്തീഷ്യയ്ക്കു അതീവ ജാഗ്രത ആവശ്യമാണ്. അപ്പോള്‍ നിങ്ങളുടെ അനസ്തീഷ്യോളജിസ്റ്റ് ആരാണെന്നും എന്തു തരത്തിലുള്ള അനസ്തീഷ്യയാണ് ഉദ്ദേശിക്കുന്നതെന്നും അതിന്റെ ഗുണദോഷങ്ങള്‍ എന്തൊക്കെയാണെന്നും രോഗിയും ബന്ധുക്കളും അറിഞ്ഞിരിക്കണം. അത്തരം കാര്യങ്ങള്‍ വിശദമായി പറഞ്ഞു കൊടുക്കേണ്ട ബാധ്യസ്ഥത അനസ്‌തേഷ്യോളജിസ്റ്റിനുമുണ്ട്. പ്രീ അനസ്തീഷ്യ ചെക്കപ്പില്‍ (പി.എ.സി) വിശദമായി രോഗിയെ പരിശോധിക്കുകയും ആവശ്യമായ ലാബ് ടെസ്റ്റുകളും മറ്റും നോക്കിയ ശേഷം സര്‍ജറിയ്ക്ക് രോഗിയെ മാനസികമായും ശാരീരികമായും പ്രാപ്തരാക്കുന്നതിനുമുള്ള നിര്‍ദേശങ്ങളും നൽകുന്നു.ശസ്ത്രക്രിയയുടെ സ്വഭാവത്തിനും രോഗിയുടെ പ്രായത്തിനും രോഗത്തിനുമനുസരിച്ചുള്ള പ്രിപ്പറേഷന്‍ പ്ലാന്‍ ചെയ്യുന്നതിവിടെയാണ്. രോഗി കഴിച്ചു കൊണ്ടിരിക്കുന്ന മരുന്നുകള്‍ ഓപ്പറേഷന്റെ അന്നു എപ്പോള്‍ എത്ര അളവില്‍ കഴിക്കണമെന്ന് നിശ്ചയിക്കുന്നത് അനസ്തീഷ്യ ഡോക്ടറാണ്. ജലപാനമില്ലാത്ത സമ്പൂര്‍ണ്ണ ഉപവാസം ഓപ്പറേഷന് മൂന്നു മണിക്കൂര്‍ മുതല്‍ ആറു മണിക്കൂര്‍ മുമ്പുവരെ എടുക്കേണ്ടതുണ്ട് ഓപ്പറേഷന്‍ സമയത്തുള്ള ഛര്‍ദ്ദി ഒരു പരിധി വരെ ഇങ്ങനെ തടയാം ഛര്‍ദ്ദി രോഗിയ്ക്ക് അസ്വസ്ഥത ഉണ്ടാക്കുന്നതു മാത്രമല്ല ആ സമയത്ത് ഭക്ഷണാവശിഷ്ടങ്ങള്‍ ശ്വാസകോശത്തില്‍ . കയറി ശ്വാസതയസ്സം , ന്യുമോണിയ തുടങ്ങിയ ഗുരുതര പ്രശ്‌നങ്ങള്‍ക്ക് കാരണമാകുകയും ചെയ്യുന്നു. അതേ പോലെ പ്രമേഹം വൃക്കരോഗം മുതലായ അസുഖമുള്ളവരില്‍ ഓപ്പറേഷനു തൊട്ടു മുമ്പേ ചില രക്തപരിശോധനകളും വേണ്ടി വരും.അടിയന്തിര സ്വഭാവമുള്ള സര്‍ജറികള്‍ക്ക് ഈ മുന്നൊരുക്കങ്ങള്‍ക്കുള്ള സാവകാശം രോഗിയ്ക്കും അനസ്തീഷ്യ ഡോക്ടര്‍ക്കും ലഭിക്കുന്നില്ല.

ജീവന്‍ രക്ഷപെടുത്താനുള്ള കുറഞ്ഞ സമയമേ ഇവിടെ ലഭിക്കുകയുള്ളൂ. രോഗത്തിന്റെ ഗൗരവവും രോഗിയുടെ ഇപ്പോഴത്തെ അവസ്ഥയും ബന്ധുക്കള്‍ക്ക് ഡോക്ടര്‍ പറഞ്ഞു മനസ്സാക്കിക്കൊടുക്കുകയും അതവര്‍ ഉള്‍ക്കൊള്ളുകയും വേണം. അത് പാളിപ്പോകുമ്പോഴാണ് അത്യാഹിതം സംഭവിക്കുമ്പോള്‍ ഡോക്‌റെ കൈയേറ്റം ചെയ്യുന്നതടക്കമുള്ള ആശുപത്രി സംഘര്‍ഷമുണ്ടാകുന്നത്. പരസ്പര ബഹുമാനവും വിശ്വാസവും ആശയ വിനിമയവും ഡോക്ടര്‍ രോഗി ബന്ധത്തിന് അത്യന്താപേക്ഷിതമാണ്.

ഇരുപത് വര്‍ഷം മുമ്പ് തിരുവനന്തപുരത്ത് അനസ്തീഷ്യോളജിസ്റ്റ് ആയി ജോലി ചെയ്തിരുന്ന കാലത്ത് നടന്ന ഒരു സംഭവം ഓര്‍ക്കുന്നു. അഞ്ച് വയസ്സായ കുട്ടിക്ക് സര്‍ക്കംസിഷന്‍ (സുന്നത്ത്) സര്‍ജറി വേണം. കുട്ടിയെ ഓപ്പറേഷന് കയ്യറ്റുന്നതിനു മുമ്പേ കേസ് ഹിസ്റ്ററിയെടുത്തു, പ്രത്യേകിച്ച് പ്രശ്‌നങ്ങളൊന്നുമില്ല. ഓപ്പറേഷന്‍ തീയറ്ററില്‍ കയറ്റി അനസ്തീഷ്യ നല്കി. താരതമ്യേന വളരെ നിസ്സാരമായി കണക്കാക്കുന്ന സര്‍ജറിയാണല്ലോ സുന്നത്ത്. ഇരുപത് മിനുട്ട് കൊണ്ട് ഓപ്പറേഷന്‍ കഴിഞ്ഞു. കുട്ടിയെ ഓപ്പറേഷന്‍ തീയേറ്ററില്‍ നിന്ന് മാറ്റാന്‍ നേരം അവന്റെ ശ്വാസത്തിന് കുഴപ്പമുള്ളതുപോലെ, ശരീരത്തിലെ ഓക്‌സിജന്‍ നില ആശങ്കാജനകമാം വണ്ണം താഴ്ന്നു വന്നു.

അടിയന്തിരമായി നല്‍കുന്ന ഓക്‌സിജന്‍ തെറാപ്പിയും അനുബന്ധമായി നല്കുന്ന മരുന്നു കളും നല്കിയിട്ടും കുട്ടിയുടെ അവസ്ഥ മെച്ചപെട്ടില്ല. നാല് മണിക്കൂറോളം ഭാഗികമായി വെന്റിലേറ്റര്‍ സഹായം നല്കിയതിനു ശേഷമാണ് കുട്ടി നോര്‍മല്‍ ആയത്. വീണ്ടും വിശദമായ കേസ് ഹിസ്റ്ററിയെടുത്തപ്പോഴാണ് അമ്മ പറയുന്നത് അവരുടെ കുട്ടിയ്ക്ക് സ്ഥിരമായി ആസ്തമയ്ക്കുള്ള മരുന്ന് നല്കുന്നുണ്ടെന്ന കാര്യം. കൂട്ടത്തില്‍ അപസ്മാരത്തിനും. നേരത്തെ ഇതെന്തു കൊണ്ടാണ് പറയാതിരുന്നതെന്ന് ചോദിച്ചപോള്‍ അവരുടെ മറുപടിയിങ്ങനെ,’ അതിന് ഓപ്പറേഷന്‍ അരയ്ക്ക് താഴേയ്ക്കല്ലേയുള്ളൂ , അതിന് മേലേയ്ക്കുള്ള ഭാഗത്തല്ലേ ബാക്കി അസുഖം. അതത്ര കാര്യമാന്നെന്നറിഞ്ഞില്ല.’ അടിയന്തിര ചികിത്സ നടത്താന്‍ സൗകര്യമുള്ളതുകൊണ്ട് മാത്രം ആ കുട്ടിയുടെ ജീവന്‍ രക്ഷിക്കാനായി. ഇല്ലായിരുന്നെങ്കിലുള്ള അവസ്ഥ ഒന്നാലോചിച്ചു നോക്കൂ. രോഗിയ്ക്കുളള എല്ലാ അസുഖങ്ങളെക്കുറിച്ചും ശീലങ്ങളെക്കുറിച്ചും കഴിക്കുന്ന മരുന്നുകളെക്കുറിച്ചും സത്യസന്ധമായി തന്നെ അനസ്തീഷ്യോളജിസ്റ്റിനോട് വിശദമായി ചര്‍ച്ച ചെയ്തിരിക്കണം.

ഡേ കെയര്‍ സര്‍ജറികളും കീ ഹോള്‍ സര്‍ജറികളും ഇത്രയധികം പ്രചാരത്തിലായിരിക്കുന്നതിന് അനസ്തീഷ്യ രംഗത്തുണ്ടായിരിക്കുന്ന പുരോഗതി പ്രധാന ഘടകമാണ്. ഇത്തരം സര്‍ജറികള്‍ക്ക് രോഗിയെ സജ്ജമാകുന്നതിനും വിജയകരമായി പൂര്‍ത്തിയാക്കുന്നതിനും രോഗിയും സര്‍ജനും അനസ്തീഷ്യോളജിസ്റ്റും തമ്മിലുള്ള ആശയ വിനിമയവും പരസ്പര ധാരണയും വിശ്വാസവും ഏറെ പ്രധാനമാണെന്നു കൂടി ഓര്‍മ്മപ്പെടുത്തട്ടെ. ഒരേ അസുഖത്തിനു തന്നെ രോഗിയുടെയും രോഗത്തിന്റെയും സ്വഭാവത്തിനനുസരിച്ച് വ്യത്യസ്ത തരം അനസ്തീഷ്യ കൊടുക്കേണ്ടി വരും. ഉദാഹരണമായി , സാധാരണ ഗര്‍ഭിണി ളികളില്‍ സിസേറിയന്‍ ഓപ്പറേഷന്‍ നെഞ്ചിനു താഴേക്ക് തരിപ്പിച്ചെടുക്കുന്ന സ്‌പൈനല്‍ അനസ്തീഷ്യയിലാണ് ചെയ്യുന്നതെങ്കിലും ഗുരുതരമായ ഹൃദ്രോഗമുള്ളവവരിലും രക്തസ്രാവമുള്ളവരിലും ഇങ്ങനെ ചെയ്യുന്നത് ജീവനു തന്നെ ഭീഷണിയാവും. അപ്പോള്‍ പൂര്‍ണ്ണമായി ബോധം കെടുത്തിയുള്ള ജനറല്‍ അനസ്തീഷ്യ വേണ്ടി വരും. കാര്യങ്ങളറിയാതെ പലരും ഇതെന്താ ഒരേ ഓപ്പറേഷനു പല തരത്തിലുള്ള അനസ്തീഷ്യ എന്ന് പറഞ്ഞ് തര്‍ക്കിക്കാന്‍ വരാറുണ്ട്.

സ്ഥിരമായി കേള്‍ക്കുന്ന ചോദ്യമാണ് സ്‌പൈനല്‍ അനസ്തീഷ്യ നടുവേദനയ്ക്ക് കാരണമാകുമോയെന്ന് .മുടി നാരിന്റെയത്രമാത്രം വണ്ണമുള്ള സൂചിയുപയോഗിച്ച് ചെയ്യുന്ന സ്‌പൈനല്‍ അനസ്തീഷ്യ ഒരിക്കലും നടുവേദനയ്ക്ക് കാരണമാകില്ല എന്നു പഠനങ്ങള്‍ തെളിയിച്ചുണ്ട്.
മറ്റൊരപവാദം അനസ്തഷ്യയുടെ ഡോസ് കൂടി രോഗി അപകടത്തിലാവുന്നു എന്നതാണ്. യഥാര്‍ത്ഥത്തില്‍ ഓപ്പറേഷന്‍ സമയത്തുണ്ടാകുന്ന ഹൃദയാഘാതം പക്ഷാഘാതം തുടങ്ങിയവ മൂലമാകാം അപകടങ്ങള്‍ ഇവിടെ സംഭവിച്ചിട്ടുണ്ടാവുക. ചെമ്മീന്‍ , കക്ക തുടങ്ങിയ ഭക്ഷണങ്ങള്‍ക്കോ പെനിസിലിന്‍ മുതലായ മരുന്നുകള്‍ക്കോ മുമ്പ് അലര്‍ജിയുണ്ടായിട്ടുണ്ടെങ്കില്‍ അത് പരിശോധനാ വേളയില്‍ അനസ്തീഷ്യ ഡോക്ടറോട് പറയണം . ഡോക്ടര്‍ അത് കേസ് ഷീറ്റില്‍ രേഖപ്പെടുത്തുകയും വേണം.തീയേറ്ററില്‍ ചില മുന്‍കരുതലുകള്‍ സ്വീകരിക്കാന്‍ ഇത് സഹായിക്കും ആശയവിനിമയത്തിന്റെ അപര്യാപ്തത പ്രശ്‌നങ്ങള്‍ സജീര്‍ണ്ണമാക്കുന്നു. കാര്യങ്ങള്‍ വിശദീകരിച്ചു കൊടുക്കേണ്ടത് ഡോക്ടര്‍മാരുടെ ഉത്തരവാദിത്തമാണ് .അത് കേള്‍ക്കാന്‍ സന്മനസു കാണിക്കേണ്ടത് രോഗിയുടെ ബന്ധുക്കളും.

ഇപ്പോള്‍ സെക്കന്റ് ഒപ്പിനിയന്‍ ഒരു ഫാഷന്‍ ആയി മാറിയിരിക്കയാണല്ലോ. പറയുന്ന വിഷയത്തില്‍ പ്രവൃത്തി പരിചയമുള്ളയാളുകളുടെ അടുത്തു നിന്ന് അഭിപ്രായം തേടുന്നതു നല്ലതുതന്നെ. അതോടൊപ്പംതന്നെ സര്‍ജറിയ്ക്ക് മുമ്പ് നിങ്ങളുടെ അനസ്തീഷ്യോളജിസ്റ്റ് ആരാണെന്നു കൂടി അറിഞ്ഞ് കാര്യങ്ങള്‍ മനസ്സിലാക്കണം. ജീവിതത്തിനും മരണത്തിനുമിടയിലെ അദൃശ്യരേഖയിലെ നിങ്ങളുടെ സംരക്ഷകര്‍ തന്നെയാണ് അനസ്തീഷ്യോളജിസ്റ്റുകള്‍


Share our post

Kerala

ട്രെയിൻ യാത്രക്കാരുടെ ശ്രദ്ധയ്ക്ക്; ഇനി മുതൽ ബുക്കിം​ഗ് 60 ദിവസം മുമ്പ്, ടിക്കറ്റ് ബുക്കിം​ഗ് നിയമത്തിൽ മാറ്റം

Published

on

Share our post

റെയിൽവെ ടിക്കറ്റ് ബുക്കിം​ഗ് നിയമത്തിൽ മാറ്റം വരുത്തി റെയിൽവേ. ഇനി മുതൽ ടിക്കറ്റ് ബുക്ക് ചെയ്യാൻ കഴിയുക 60 ദിവസം മുമ്പ് മാത്രമായിരിക്കും. നേരത്തെ 120 ദിവസം മുമ്പ് വരെ ടിക്കറ്റ് ബുക്ക് ചെയ്യാൻ കഴിയുമായിരുന്നു. എന്നാൽ പുതിയ നിയമ പ്രകാരം ഇത് 60 ദിവസത്തേക്ക് ചുരുക്കിയിരിക്കുകയാണ് റെയിൽവേ. മാറ്റം നവംബർ ഒന്ന് മുതൽ നിലവിൽ വരുമെന്നാണ് റെയിൽവേ അറിയിക്കുന്നത്. അതേസമയം, 31 വരെ ബുക്ക് ചെയ്തിട്ടുള്ള എല്ലാ ടിക്കറ്റുകളും നിലനിൽക്കുമെന്നും റെയിൽവേ അറിയിക്കുന്നു.


Share our post
Continue Reading

Kerala

യു.ജി.സി നെറ്റ് പരീക്ഷാഫലം നാളെ

Published

on

Share our post

യു.ജി.സി നെറ്റ് ജൂണ്‍ പരീക്ഷ ഫലം നാഷണല്‍ ടെസ്റ്റിങ് ഏജന്‍സി നാളെ പ്രഖ്യാപിക്കും. യു.ജി.സിയുടെ ഔദ്യോഗിക വെബ്‌സൈറ്റ് ugcnet.ntaonline.in nta.ac.in എന്നിവയില്‍ ഏതെങ്കിലും ഒന്നില്‍ പ്രവേശിച്ച് സ്‌കോര്‍ കാര്‍ഡ് ഡൗണ്‍ലോഡ് ചെയ്യാം.

എക്‌സിലൂടെയാണ് പരീക്ഷയുടെ ഫലം നാളെ പ്രഖ്യാപിക്കുമെന്ന് നാഷണല്‍ ടെസ്റ്റിങ് ഏജന്‍സി അറിയിച്ചത്. എന്‍ടിഎയുടെ വെബ്‌സൈറ്റില്‍ ഹോം പേജിലെ യുജിസി നെറ്റ് ജൂണ്‍ 2024 റിസല്‍റ്റ് എന്ന ലിങ്കില്‍ ക്ലിക്ക് ചെയതാൽ ഫലം അറിയാന്‍ കഴിയും. ആവശ്യമായ വിശദാംശങ്ങള്‍ നല്‍കിയ ശേഷം സബ്മിറ്റ് ചെയ്താല്‍ സ്‌ക്രീനില്‍ തെളിയുന്ന സ്‌കോര്‍ കാര്‍ഡ് ഡൗണ്‍ലോഡ് ചെയ്യാം.


Share our post
Continue Reading

Kerala

വായിക്കാനും എഴുതാനും പ്രായോഗിക പരിശീലനം:ഹിന്ദി പഠനത്തിന് ഇക്യൂബ് ലാബ്

Published

on

Share our post

തിരുവനന്തപുരം: അഞ്ചുമുതല്‍ ഏഴുവരെ ക്ലാസുകളിലെ കുട്ടികള്‍ക്ക് ഹിന്ദി പഠനം എളുപ്പമാക്കുന്നതിന് കൈറ്റ് തയ്യാറാക്കിയ ഇക്യൂബ് ഹിന്ദി ലാംഗ്വേജ് ലാബ് മന്ത്രി വി.ശിവന്‍കുട്ടി ഉദ്ഘാടനം ചെയ്തു. കൈറ്റ് സ്‌കൂളുകളില്‍ നടപ്പാക്കിവരുന്ന ഇക്യൂബ് ഇംഗ്ലീഷ് ലാംഗ്വേജ് ലാബിന്റെ തുടര്‍ച്ചയായാണിത്.കുട്ടികള്‍ക്കും അധ്യാപകര്‍ക്കും പ്രഥമാധ്യാപകര്‍ക്കുമുള്ള ലോഗിന്‍ ഉണ്ട്. കഥകള്‍ കേള്‍ക്കാനും സംസാരിക്കാനും വായിക്കാനും എഴുതാനും പ്രായോഗിക പരിശീലനം നേടാം. ഓരോ കുട്ടിയുടെയും പഠനപുരോഗതി നിരീക്ഷിക്കാനും കഴിയും. അനുമതി ഇല്ലാതെ പ്രവര്‍ത്തിക്കുന്ന സ്‌കൂളുകള്‍ക്കെതിരേ കര്‍ശന നടപടി സ്വീകരിക്കുമെന്ന് മന്ത്രി വി.ശിവന്‍കുട്ടി പറഞ്ഞു. അന്വഷണത്തിന് വിദ്യാഭ്യാസ വകുപ്പ് ഡയറക്ടറെ ചുമതലപ്പെടുത്തി.എല്ലാ പ്രൈമറി സ്‌കൂളുകളിലെയും ലാപ്‌ടോപ്പില്‍ ഹിന്ദി പഠനം സംവിധാനം ഉടന്‍ എത്തിക്കുമെന്ന് കൈറ്റ് സി.ഇ.ഒ. കെ.അന്‍വര്‍ സാദത്ത് പറഞ്ഞു. പൊതുവിദ്യാഭ്യാസ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി റാണി ജോര്‍ജും സംസാരിച്ചു.


Share our post
Continue Reading

Kannur18 mins ago

വേറെ ലെവലാ…വയക്കരയുടെ കൈക്കരുത്ത്‌

PERAVOOR22 mins ago

ചുരത്തിൽ മണ്ണിടിയുന്നു; പുനർനിർമാണം പ്രതിസന്ധിയിൽ

Kannur26 mins ago

ജില്ലയിൽ അഞ്ച് ആയുഷ്‌ സ്ഥാപനങ്ങൾക്ക് കൂടി അംഗീകാരം

Kerala30 mins ago

ട്രെയിൻ യാത്രക്കാരുടെ ശ്രദ്ധയ്ക്ക്; ഇനി മുതൽ ബുക്കിം​ഗ് 60 ദിവസം മുമ്പ്, ടിക്കറ്റ് ബുക്കിം​ഗ് നിയമത്തിൽ മാറ്റം

Kerala32 mins ago

യു.ജി.സി നെറ്റ് പരീക്ഷാഫലം നാളെ

Kerala59 mins ago

വായിക്കാനും എഴുതാനും പ്രായോഗിക പരിശീലനം:ഹിന്ദി പഠനത്തിന് ഇക്യൂബ് ലാബ്

PERAVOOR1 hour ago

അനധികൃത നിയമനം ; പേരാവൂർ താലൂക്കാസ്പത്രി മുൻ സൂപ്രണ്ടിനെതിരെ അന്വേഷണത്തിന് ഉത്തരവ്

Kerala2 hours ago

തൃശൂരിൽ അഞ്ച് വയസുകാരനെ ക്രൂരമായി മര്‍ദിച്ച സംഭവത്തിൽ അധ്യാപിക അറസ്റ്റിൽ

PERAVOOR3 hours ago

എം.കെ.പൂജാ സ്റ്റോർ നവീകരിച്ച ഷോറൂമിൽ പ്രവർത്തനം തുടങ്ങി

Kerala4 hours ago

ശബരിമല തീർഥാടകർക്കും ജീവനക്കാർക്കും അഞ്ചുലക്ഷത്തിന്റെ ഇൻഷുറൻസ്

Breaking News3 years ago

കോ​വി​ഡ് മൂ​ന്നാം ത​രം​ഗം രൂ​ക്ഷ​മാ​കാ​ൻ സാ​ധ്യ​ത​യെ​ന്ന് മു​ന്ന​റി​യി​പ്പ്

Local News2 years ago

പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ

Breaking News2 years ago

ലാപ്‌ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,

PERAVOOR1 year ago

പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു

KOLAYAD2 years ago

കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്

Kannur1 year ago

പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി

Kannur1 year ago

വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു

Breaking News2 years ago

പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്

Breaking News7 months ago

പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു

PERAVOOR11 months ago

പേരാവൂരിൽ സ്‌കൂൾ വിദ്യാർഥിനിയുടെ കൈവിരൽ അധ്യാപകൻ തല്ലിയൊടിച്ചതായി പരാതി

Trending

Copyright © 2023 NEWSHINTONLINE

error: Content is protected !!