Connect with us

Kerala

കെ.എസ്.ആര്‍.ടി.സിയുടെ പ്രീമിയം എ.സി: സര്‍വീസ് വിജയകരമെങ്കില്‍ കൂടുതല്‍ ബസുകള്‍ വരും, ടിക്കറ്റ് നിരക്ക് ഇങ്ങനെ

Published

on

Share our post

തിരുവനന്തപുരം: ദീര്‍ഘദൂര യാത്രയ്ക്ക് പുതിയ പ്രീമിയം ബസ് അവതരിപ്പിച്ച് കെ.എസ്.ആര്‍.ടി.സി. സ്വിഫ്റ്റ്. സ്വിഫ്റ്റിന്റെ തനത് ഫണ്ട് ഉപയോഗിച്ച് വാങ്ങിയ പത്ത് ബസുകളാണ് നിരത്തിലേക്കിറങ്ങുന്നത്. സുരക്ഷയ്ക്കും യാത്രാ സൗകര്യങ്ങള്‍ക്കും മുന്‍ഗണന നല്‍കികൊണ്ടാണ് പുതിയ വാഹനം ഇറക്കിയിരിക്കുന്നത്. സൂപ്പര്‍ ഫാസ്റ്റ് ബസുകളേക്കാള്‍ അല്‍പം കൂടുതലും മറ്റ് എ.സി. ബസുകളേക്കാള്‍ കുറവുമായിരിക്കും ഇതിലെ യാത്രാനിരക്ക്.പഴയ സൂപ്പര്‍ ഫാസ്റ്റുകള്‍, ലോ ഫ്ളോര്‍ എസി ബസുകള്‍ എന്നിവയ്ക്കു പകരം ചെലവു കുറഞ്ഞ നാല് സിലിണ്ടര്‍ എന്‍ജിനുള്ള, മൈലേജ് കൂടിയതും വിലകുറഞ്ഞതുമായ സൂപ്പര്‍ ഫാസ്റ്റ് പ്രീമിയം എസി ബസുകള്‍ ഓടിക്കാനാണ് കെ.എസ്ആര്‍.ടിസിയുടെ പദ്ധതി.

നിലവില്‍ ഉപയോഗിക്കുന്ന ഫാസ്റ്റ് പാസഞ്ചര്‍ ബസുകളും പ്രീമിയം എസി ബസുകളും കാലപ്പഴക്കത്താല്‍ നിരത്തില്‍ നിന്ന് ഒഴിവാക്കേണ്ട സാഹചര്യമാണ്. ഇതാണ് പുതിയ ബസുകള്‍ വാങ്ങാനുള്ള തീരുമാനത്തിന് പിന്നില്‍. നിലവിലെ സര്‍വീസുകള്‍ വിജയകരമായാല്‍ തുടര്‍ന്നും കൂടുതല്‍ ബസുകള്‍ വരും.

പ്രീമിയം സൂപ്പര്‍ഫാസ്റ്റ് തിരുവനന്തപുരത്ത് നിന്നുള്ള നിരക്ക്

(ലോ ഫ്‌ളോറിനെക്കാള്‍ കുറവ്; സൂപ്പര്‍ ഫാസ്റ്റിനെക്കാള്‍ കൂടുതല്‍)

തൊടുപുഴ-350

കോട്ടയം-240

മൂവാറ്റുപുഴ-330

അങ്കമാലി-380

തൃശ്ശൂര്‍-450

പാലക്കാട്-550

ചടയമംഗലം-100

കൊട്ടാരക്കര-120

പത്തനാപുരം-150

പത്തനംതിട്ട-190

എരുമേലി-240

ഈരാറ്റുപേട്ട-290

എ.സി. പ്രീമിയം സൂപ്പര്‍ഫാസ്റ്റുകളുടെ ഉദ്ഘാടനം നിര്‍വഹിച്ചു

തിരുവനന്തപുരം കെ.എസ്.ആര്‍.ടി.സി.യില്‍ മാസം ആദ്യംതന്നെ ശമ്പളം നല്‍കാനുള്ള നടപടി ഉടനുണ്ടാകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. കെ.എസ്.ആര്‍.ടി.സി.യുടെ എ.സി. പ്രീമിയം സൂപ്പര്‍ഫാസ്റ്റുകളുടെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു മുഖ്യമന്ത്രി. ‘ശമ്പളം മാസം ആദ്യം ലഭിക്കുക എന്നത് ജീവനക്കാരുടെ ആഗ്രഹമാണ്. അതിനും അടുത്തു തന്നെ ഇടയാക്കും’ മുഖ്യമന്ത്രി വ്യക്തമാക്കി.

നല്ല ഭാവിയിലേക്ക് കെ.എസ്.ആര്‍.ടി.സി. കുതിക്കുകയാണ്. കടുത്ത പ്രതിസന്ധി നേരിട്ട സ്ഥാപനമാണ്. രക്ഷിക്കാന്‍ കാര്യമായ ഇടപെടലാണ് സര്‍ക്കാരിന്റെ ഭാഗത്ത് നിന്നുണ്ടായത്. – മുഖ്യമന്ത്രി പറഞ്ഞു.

മന്ത്രി കെ.ബി.ഗണേഷ്‌കുമാര്‍ അധ്യക്ഷനായി. 15 മാസമായി രണ്ട് തവണയായി ശമ്പളം നല്‍കിയിരുന്നത് ഒഴിവാക്കി ഒറ്റത്തവണയായി ശമ്പളം കൊടുക്കാന്‍ കഴിഞ്ഞിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. അടുത്ത ഘട്ടത്തില്‍ മാസം ഒന്നിനോ രണ്ടിനോ ശമ്പളം നല്‍കും. ഡ്രൈവര്‍ ഉറങ്ങാന്‍ തുടങ്ങിയാലോ, മൊബൈല്‍ഫോണ്‍ ഉപയോഗിച്ചാലോ കണ്‍ട്രോള്‍ റൂമില്‍ സന്ദേശം ലഭിക്കുന്ന ക്രമീകരണം ബസിലുണ്ട്. രണ്ടു ദിവസത്തിനുള്ളില്‍ സെപ്റ്റംബറിലെ ശമ്പളം നല്‍കും. മെക്കാനിക്കല്‍ ജീവനക്കാര്‍ക്കും ഇന്‍സെന്റീവ് നല്‍കുന്നത് പരിഗണനയിലുണ്ട്- മന്ത്രി പറഞ്ഞു.

10 ബസുകളാണ് ആദ്യഘട്ടത്തില്‍ ഇറങ്ങിയത്. മികച്ച വരുമാനം നേടിയ യൂണിറ്റുകള്‍ക്കുള്ള പുരസ്‌കാരങ്ങള്‍ മന്ത്രി വിതരണം ചെയ്തു. കടകംപള്ളി സുരേന്ദ്രന്‍ എം.എല്‍.എ., കെ.എസ്.ആര്‍.ടി.സി. സി.എം.ഡി. പി.എസ്.പ്രമോജ് ശങ്കര്‍, കോര്‍പ്പറേഷന്‍ കൗണ്‍സിലര്‍ കെ.ജി.കുമാരന്‍ എന്നിവര്‍ സംസാരിച്ചു.


Share our post

Kerala

മഞ്ചേശ്വരം കോഴക്കേസ്: സുരേന്ദ്രനെ കുറ്റവിമുക്തനാക്കിയ വിധിക്ക് സ്റ്റേ; ഹൈക്കോടതി നടപടി സർക്കാരിൻ്റെ അപ്പീലിൽ

Published

on

Share our post

കൊച്ചി: മഞ്ചേശ്വരം കോഴക്കേസിൽ ബിജെപി സംസ്ഥാന അധ്യക്ഷനെ കുറ്റവിമുക്തനാക്കിയ കാസർകോട് ജില്ലാ സെഷൻസ് കോടതിയുടെ വിധി ഹൈക്കോടതി സ്റ്റേ ചെയ്തു. സംസ്ഥാന സർക്കാരിൻ്റെ അപ്പീലിലാണ് ഹൈക്കോടതി ഇടപെടൽ. കേസിൽ കെ സുരേന്ദ്രന് ഹൈക്കോടതി നോട്ടീസ് അയച്ചു. കേസിൽ വരും ദിവസങ്ങളിൽ ഹൈക്കോടതി വാദം കേൾക്കും.


Share our post
Continue Reading

Kerala

രജിസ്‌ട്രേഷൻ മേഖലയിൽ സമ്പൂർണ ഇ– സ്റ്റാമ്പിങ്‌ ; മുദ്രപ്പത്രങ്ങൾ ലഭ്യമായിത്തുടങ്ങി

Published

on

Share our post

തിരുവനന്തപുരം:രജിസ്ട്രേഷൻവകുപ്പിൽ എല്ലാ മൂല്യങ്ങൾക്കുമുള്ള മുദ്രപ്പത്രങ്ങൾ ഇ-–-സ്റ്റാമ്പിങ്ങിലൂടെ ലഭ്യമായിത്തുടങ്ങി. ഈ സംവിധാനമേർപ്പെടുത്തിയ ആദ്യ സംസ്ഥാനമാണ്‌ കേരളം. ഏത് മൂല്യത്തിലുള്ളതും ലഭ്യമാകുമെന്നതിനാൽ മുദ്രപ്പത്ര ക്ഷാമമെന്ന പരാതിയുണ്ടാകില്ല. സ്റ്റോക്കുള്ള കടലാസ്‌ മുദ്രപ്പത്രങ്ങൾ മാർച്ചുവരെ ഉപയോഗിക്കാം.  സമ്പൂർണ ഇ–- സ്റ്റാമ്പിങ്‌ സേവനങ്ങളുടെ സംസ്ഥാനതല ഉദ്ഘാടനം നിയമസഭാ സെമിനാർ ഹാളിൽ മന്ത്രി കെ എൻ ബാലഗോപാൽ നിർവഹിച്ചു. സംസ്ഥാനത്തിന്റെ സാമ്പത്തികസുരക്ഷയ്‌ക്ക് രജിസ്‌ട്രേഷൻമേഖലയിലെ ഡിജിറ്റൽ സേവനങ്ങൾ സഹായകരമാകുമെന്ന് മന്ത്രി പറഞ്ഞു. സുതാര്യതയും വേഗവും ഉറപ്പാക്കാൻ ഇ–- സ്റ്റാമ്പിങ്‌ സേവനങ്ങൾക്ക് കഴിയും. വെണ്ടർമാരുടെ വരുമാനം നിലനിർത്തിയാണ് സേവനങ്ങൾ നൽകുന്നത്–- മന്ത്രി പറഞ്ഞു.

രജിസ്ട്രേഷൻ, റവന്യൂ സർവേ വകുപ്പുകളുടെ പോർട്ടലുകൾ സംയോജിപ്പിച്ച് ‘എന്റെ ഭൂമി’ എന്ന പോർട്ടലിലേക്ക് മാറുന്നതോടെ രജിസ്ട്രേഷൻ നടപടി സുഗമവും സുതാര്യവുമാകുമെന്ന്‌ ചടങ്ങിൽ അധ്യക്ഷനായ മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി പറഞ്ഞു. രജിസ്ട്രേഷൻ പൂർത്തിയാകുമ്പോൾത്തന്നെ പോക്കുവരവുകൂടി നടത്തി ഭൂമിയുടെ സർവേ സ്കെച്ച് സഹിതം അന്നുതന്നെ രേഖകളാക്കി നൽകാനാകും. പഴയ ആധാരങ്ങളുടെ ഡിജിറ്റൈസേഷൻ നടത്തി പകർപ്പുകൾ ഓൺലൈനായി ലഭ്യമാക്കിത്തുടങ്ങിയിട്ടുണ്ട്. ഭൂരിഭാഗം ജില്ലകളിലും ഇത് പൂർത്തിയായി. അവശേഷിക്കുന്നിടങ്ങളിലും ഉടൻ പൂർത്തിയാകും–- മന്ത്രി പറഞ്ഞു. രജിസ്‌ട്രേഷൻ ഐജി ശ്രീധന്യ സുരേഷ്, ട്രഷറി ഡയറക്ടർ വി സാജൻ എന്നിവർ സംസാരിച്ചു.


Share our post
Continue Reading

Kerala

പരീക്ഷകളില്‍ ന്യൂനത; പി.എസ്.സി റദ്ദാക്കുന്ന ചോദ്യങ്ങള്‍ ഏറുന്നു

Published

on

Share our post

കൊല്ലം: പി.എസ്.സി.പരീക്ഷകളില്‍ ന്യൂനതകാരണം റദ്ദാക്കുന്ന ചോദ്യങ്ങളുടെ എണ്ണം കൂടുന്നു. ഏറ്റവും അവസാനം പ്രസിദ്ധീകരിച്ച, ഹൈസ്‌കൂള്‍ തുന്നല്‍ ടീച്ചര്‍ പരീക്ഷയുടെ അന്തിമ ഉത്തരസൂചികയില്‍ ഏഴു ചോദ്യങ്ങള്‍ റദ്ദാക്കി. ജൂനിയര്‍ ഇന്‍സ്ട്രക്ടര്‍ (ഡ്രാഫ്റ്റ്‌സ്മാന്‍ സിവില്‍) പരീക്ഷയിലും ഏഴുചോദ്യങ്ങള്‍ ഒഴിവാക്കിയിട്ടുണ്ട്. ചോദ്യത്തിന് വ്യക്തത ഇല്ലാതിരിക്കുക, ഓപ്ഷനുകളില്‍ ഒന്നിലധികം ശരിയായ ഉത്തരങ്ങള്‍ ഉണ്ടാകുക, ഒരു ഓപ്ഷനും ശരിയാകാതിരിക്കുക തുടങ്ങിയ കാരണങ്ങളാലാണ് ചോദ്യങ്ങള്‍ ഒഴിവാക്കുന്നത്.

പി.എസ്.സി.പരീക്ഷകളുടെ ചോദ്യങ്ങളില്‍ ന്യൂനതകളില്ലെന്നും ഈവര്‍ഷം ചോദ്യങ്ങളൊന്നും ഒഴിവാക്കേണ്ടി വന്നിട്ടില്ലെന്നുമാണ് കഴിഞ്ഞദിവസം മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍ മറുപടി നല്‍കിയത്. കുറ്റമറ്റരീതിയില്‍ ചോദ്യങ്ങളും ഓപ്ഷണല്‍ ഉത്തരങ്ങളും തയ്യാറാക്കുന്നതിന് പി.എസ്.സി. നടപടി സ്വീകരിച്ചിട്ടുണ്ടെന്നും അന്‍വര്‍സാദത്തിന്റെ ചോദ്യത്തിനു മറുപടിയായി മുഖ്യമന്ത്രി പറഞ്ഞു. എന്നാല്‍ ജൂണ്‍ 15-ന് നടന്ന ഡിഗ്രി പ്രിലിമിനറി മൂന്നാംഘട്ട പരീക്ഷയിലെ 16 ചോദ്യങ്ങളാണ് റദ്ദാക്കിയത്. ഓഗസ്റ്റ് 12-ലെ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ടീച്ചര്‍ (ഹിസ്റ്ററി) പരീക്ഷയിലും ഓഗസ്റ്റ് 17-ന് നടന്ന എല്‍.ഡി.സി. (കൊല്ലം, കണ്ണൂര്‍) പരീക്ഷയിലും ഒന്‍പതു ചോദ്യങ്ങള്‍വീതം ഒഴിവാക്കി. ഓഗസ്റ്റ് 13-ന് നടന്ന എല്‍.ഡി.സി. (പത്തനംതിട്ട, തൃശ്ശൂര്‍, കാസര്‍കോട്) കന്നഡ മീഡിയം പരീക്ഷയില്‍ 14 ചോദ്യങ്ങളും റദ്ദാക്കി. ഇതേ പരീക്ഷയുടെ മലയാളം, തമിഴ് മീഡിയങ്ങളില്‍ നാലു ചോദ്യങ്ങള്‍വീതവും ഒഴിവാക്കിയിട്ടുണ്ട്. ഉദ്യോഗാര്‍ഥികളുടെ പരാതിയെത്തുടര്‍ന്നാണ് ചോദ്യങ്ങള്‍ റദ്ദാക്കുന്നത്.

ഒഴിവാക്കുന്ന ചോദ്യങ്ങളുടെ എണ്ണം കൂടിയത് മേയ് മുതല്‍ നടത്തിയ പരീക്ഷകളിലാണ്. മേയ് മുതല്‍ നടന്ന ഇരുപതിലധികം പരീക്ഷകളില്‍ അഞ്ചില്‍ കൂടുതല്‍ ചോദ്യങ്ങള്‍വീതം റദ്ദാക്കിയിട്ടുണ്ട്. അസിസ്റ്റന്റ് ഫാര്‍മസിസ്റ്റ്, അസിസ്റ്റന്റ് റെക്കോഡിസ്റ്റ്, പ്ലാനിങ് ബോര്‍ഡ് റിസര്‍ച്ച് അസിസ്റ്റന്റ്, ജല അതോറിറ്റി സാനിറ്ററി കെമിസ്റ്റ്, ഓവര്‍സിയര്‍ ഗ്രേഡ് (മൂന്ന്), ജല അതോറിറ്റി മൈക്രോബയോളജിസ്റ്റ്, എല്‍.ഡി.ക്ലര്‍ക്ക്, ഫാക്ടറീസ് ആന്‍ഡ് ബോയിലേഴ്‌സ് ഇന്‍സ്‌പെക്ടര്‍, ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ടീച്ചര്‍ മലയാളം, കംപ്യൂട്ടര്‍ സയന്‍സ്, ഫിനാന്‍ഷ്യല്‍ കോര്‍പ്പറേഷന്‍ അസിസ്റ്റന്റ് മാനേജര്‍, ഡ്രഗ്‌സ് കണ്‍ട്രോള്‍ ലബോറട്ടറി അറ്റെന്‍ഡര്‍, സഹകരണവകുപ്പ് ജൂനിയര്‍ ഇന്‍സ്‌പെക്ടര്‍ തുടങ്ങിയ തസ്തികകളിലേക്ക് നടന്ന പരീക്ഷകളെല്ലാം ഇതില്‍പ്പെടും.

ചോദ്യപ്പേപ്പര്‍ തയ്യാറാക്കുന്നവരുടെ അശ്രദ്ധമൂലമാണ് ചോദ്യങ്ങള്‍ ഒഴിവാക്കേണ്ടിവരുന്നതെന്നാണ് ആരോപണം. പരീക്ഷകളില്‍ ചോദ്യങ്ങള്‍ ഒഴിവാക്കുമ്പോള്‍ പല മാനദണ്ഡങ്ങളാകും ഉത്തരക്കടലാസ് നോക്കുമ്പോള്‍ പരിഗണിക്കുക എന്നാണ് ഉദ്യോഗാര്‍ഥികളുടെ ആശങ്ക.


Share our post
Continue Reading

Kerala12 mins ago

മഞ്ചേശ്വരം കോഴക്കേസ്: സുരേന്ദ്രനെ കുറ്റവിമുക്തനാക്കിയ വിധിക്ക് സ്റ്റേ; ഹൈക്കോടതി നടപടി സർക്കാരിൻ്റെ അപ്പീലിൽ

Kannur15 mins ago

ജനത്തിരക്കിലമർന്ന് മയ്യഴി ബസിലിക്കയിൽ ശയന പ്രദക്ഷിണവും സ്നേഹസംഗമവും

Kerala20 mins ago

രജിസ്‌ട്രേഷൻ മേഖലയിൽ സമ്പൂർണ ഇ– സ്റ്റാമ്പിങ്‌ ; മുദ്രപ്പത്രങ്ങൾ ലഭ്യമായിത്തുടങ്ങി

Kerala2 hours ago

പരീക്ഷകളില്‍ ന്യൂനത; പി.എസ്.സി റദ്ദാക്കുന്ന ചോദ്യങ്ങള്‍ ഏറുന്നു

India3 hours ago

ഇന്ത്യ-കാനഡ തര്‍ക്കം:വിസ ഇടപാടുകള്‍ വൈകിയേക്കും,വിദ്യാര്‍ഥികള്‍ക്കും പ്രയാസം

PERAVOOR4 hours ago

പേരാവൂർ മഹല്ല് കമ്മിറ്റി പൊതുയോഗവും ഭാരവാഹി തിരഞ്ഞെടുപ്പും

Kerala5 hours ago

അയ്യപ്പനു കാണിക്കയായി ഹ്യുണ്ടായ് ഐ 10 നിയോസ് കാര്‍

Kerala5 hours ago

കെ.എസ്.ആര്‍.ടി.സിയുടെ പ്രീമിയം എ.സി: സര്‍വീസ് വിജയകരമെങ്കില്‍ കൂടുതല്‍ ബസുകള്‍ വരും, ടിക്കറ്റ് നിരക്ക് ഇങ്ങനെ

Kerala5 hours ago

ഓട്ടിസവും സംസാരപ്രശ്‌നങ്ങളുമുള്ള കുട്ടികള്‍ക്കും ഇനി അങ്കണവാടിയില്‍ പ്രവേശനം

Kannur5 hours ago

എ.ഡി.എം നവീൻ ബാബുവിന്റെ മരണം; ദിവ്യയുടെ വീടിന് സി.പി.എം സംരക്ഷണം, പുറത്ത് വനിതാ പ്രവർത്തകരും

Breaking News3 years ago

കോ​വി​ഡ് മൂ​ന്നാം ത​രം​ഗം രൂ​ക്ഷ​മാ​കാ​ൻ സാ​ധ്യ​ത​യെ​ന്ന് മു​ന്ന​റി​യി​പ്പ്

Local News2 years ago

പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ

Breaking News2 years ago

ലാപ്‌ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,

PERAVOOR1 year ago

പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു

KOLAYAD2 years ago

കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്

Kannur1 year ago

പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി

Kannur1 year ago

വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു

Breaking News2 years ago

പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്

Breaking News7 months ago

പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു

PERAVOOR10 months ago

പേരാവൂരിൽ സ്‌കൂൾ വിദ്യാർഥിനിയുടെ കൈവിരൽ അധ്യാപകൻ തല്ലിയൊടിച്ചതായി പരാതി

Trending

Copyright © 2023 NEWSHINTONLINE

error: Content is protected !!