Connect with us

Kerala

കാലിക്കറ്റ് അപേക്ഷ ക്ഷണിച്ചില്ല,ഓപ്പൺ സർവകലാശാലയിൽ കോഴ്‌സുമില്ല;എം.എസ്.സി. മാത്‌സ് പഠിക്കാൻ വഴിയില്ല

Published

on

Share our post

കോഴിക്കോട്: ശ്രീനാരായണ ഗുരു ഓപ്പൺ സർവകലാശാലയിൽ കോഴ്‌സില്ലാതിരിക്കുകയും കാലിക്കറ്റ് സർവകലാശാല വിദൂരവിദ്യാഭ്യാസപ്രവേശനത്തിന് അപേക്ഷ ക്ഷണിക്കാതിരിക്കുകയും ചെയ്തതോടെ എം.എസ്.സി. മാത്‌സ് പഠിക്കാൻ വഴിയില്ലാതെ വിദ്യാർഥികൾ.കാലിക്കറ്റ് സർവകലാശാലയ്ക്ക് കീഴിൽ എം.എസ്.സി. മാത്‌സ്‌ റെഗുലർ കോഴ്‌സിന് അഡ്മിഷൻ കിട്ടാത്തതിനാൽ വിദൂരവിദ്യാഭ്യാസത്തെ ആശ്രയിക്കാനിരുന്നവരാണ് ഇതോടെ പ്രതിസന്ധിയിലായത്.ശ്രീനാരായണ ഗുരു ഓപ്പൺ സർവകലാശാല വന്നതോടെ അവർ നടത്തുന്ന കോഴ്‌സുകൾ കേരളത്തിലെ മറ്റു സർവകലാശാലകൾക്ക് വിദൂരവിദ്യാഭ്യാസം വഴി നടത്താനാവില്ല.

വിദൂരവിദ്യാഭ്യാസ കോഴ്‌സുകൾ നടത്താനുള്ള യു.ജി.സി. ഡിസ്റ്റൻസ് ബ്യൂറോയുടെ അംഗീകാരം കാലിക്കറ്റ് സർവകലാശാലയ്ക്കുണ്ട്. എങ്കിലും സർവകലാശാല നടത്തിയിരുന്ന ഒട്ടുമിക്ക കോഴ്‌സുകളും ഓപ്പൺ സർവകലാശാല തുടങ്ങിയതോടെ ഈ വർഷം പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചിട്ടില്ല.കഴിഞ്ഞവർഷം ഓപ്പൺ സർവകലാശാലയുടെ പ്രവേശന നടപടികൾ വൈകിയതിനാലും കോഴ്‌സുകൾ കുറവായതിനാലും കാലിക്കറ്റിന് പ്രവേശനം നടത്താനുള്ള അനുമതി കിട്ടിയിരുന്നു.എം.എസ്.സി. മാത്‌സ് ശ്രീനാരായണ ഓപ്പൺ സർവകലാശാലയിൽ ഇല്ലെങ്കിലും ഒരു കോഴ്സ് മാത്രം നടത്താനുള്ള പ്രയോഗിക ബുദ്ധിമുട്ട് കാരണമാണ് കാലിക്കറ്റ് സർവകലാശാല പ്രവേശനത്തിന് അപേക്ഷ ക്ഷണിക്കാത്തത്.

200-ൽ താഴെ വിദ്യാർഥികളാണ് സാധാരണ എം.എസ്.സി. മാത്‌സ്‌ കോഴ്‌സിന് വിദൂര വിദ്യാഭ്യാസം വഴി ചേരാറുള്ളതെന്ന് അധികൃതർ പറഞ്ഞു.അതേസമയം, കേരളത്തിലെ മറ്റു സർവകലാശാലകൾ ഓപ്പൺ സർവകലാശാല നടത്താത്ത കോഴ്‌സുകളിലേക്ക് പ്രവേശനനടപടികൾ തുടങ്ങിയിട്ടുണ്ട്.ഇഗ്നോ നടത്തുന്ന കോഴ്‌സിൽ എം.എസ്.സി. മാത്‌സിന്റെ കൂടെ കംപ്യൂട്ടർ സയൻസ് കൂടി വരുന്നതിനാൽ പഠിക്കാൻ ബുദ്ധിമുട്ടാണെന്നാണ് വിദ്യാർഥികൾ പറയുന്നു. കാലിക്കറ്റ് സർവകലാശാലയിലും ശ്രീനാരായണ ഗുരു ഓപ്പൺ സർവകലാശാലയിലും കോഴ്‌സില്ലാത്തതിനാൽ എം.എസ്‌സി. മാത്‌സ്‌ പഠനത്തിന് വിദൂരവിദ്യാഭ്യാസത്തെ ആശ്രയിക്കുന്നവർക്ക് ഒരുവർഷം നഷ്ടപ്പെടുന്ന സ്ഥിതിയാണുള്ളത്.


Share our post

Kerala

കെ.പി.സി.സി ആസ്ഥാനത്ത് മാധ്യമ വിലക്ക്

Published

on

Share our post

തിരുവനന്തപുരം: കെപിസിസി ആസ്ഥാനത്ത് ഇന്ന് മുതൽ മാധ്യമ വിലക്ക്. അനുമതി ഇല്ലാതെ മാധ്യമപ്രവർത്തകർ കെപിസിസി വളപ്പിൽ കയറരുതെന്നാണ് നിർദ്ദേശം. വാർത്താ സമ്മേളനങ്ങൾക്ക് മാത്രമാണ് ഇനി മാധ്യമങ്ങൾക്ക് പ്രവേശനം അനുവദിക്കുക. ചരിത്രത്തിൽ ആദ്യമായാണ് കെപിസിസി ആസ്ഥാനത്തേക്ക് പ്രവേശിക്കാൻ മാധ്യമങ്ങൾക്ക് വിലക്ക് ഏർപ്പെടുത്തുന്നത്. കെപിസിസി അധ്യക്ഷൻ കെ സുധാകരന്‍റെ നേതൃമാറ്റവുമായി ബന്ധപ്പെട്ട വാർത്തകളാണ് പാർട്ടി നേതൃത്വത്തെ പ്രകോപിപ്പിച്ചത്.


Share our post
Continue Reading

Kerala

സ്കൂൾ പ്രവർത്തി ദിനങ്ങളിലും സമയങ്ങളിലും സമഗ്ര മാറ്റം: വിദഗ്ധ സമിതിയുടെ ശുപാർശകൾ ഇങ്ങനെ

Published

on

Share our post

തിരുവനന്തപുരം: പൊതുവിദ്യാലയങ്ങളിൽ ആഴ്ച്ചയിൽ അഞ്ച് പ്രവർത്തനങ്ങൾ മതിയെന്ന് വിദഗ്ധസമിതിയുടെ ശുപാർശ. സ്കൂളുകളിൽ ശനിയാഴ്ചകൾ പ്രവർത്തിദിനം ആക്കുന്നതുമായി ബന്ധപ്പെട്ട് പഠനം നടത്തി റിപ്പോർട്ട് സമർപ്പിക്കാൻ സർക്കാർ നിയോഗിച്ച വിദഗ്ധസമിതിയാണ് പ്രവർത്തി ദിനങ്ങൾ കൂട്ടേണ്ടതില്ലെന്ന് ശുപാർശ നൽകിയത്. പ്രവർത്തി ദിനങ്ങൾ സംബന്ധിച്ചു പഠിക്കുന്നതിന് നിയോഗിച്ച വിദഗ്ധ സമിതിയുടെ ശുപാർശകൾ ഇങ്ങനെയാണ്.

🔰ആഴ്ച്ചയിൽ 5 പ്രവർത്തി ദിനങ്ങൾ മതി. ആവശ്യമെങ്കിൽ മാത്രം തുടർച്ചയായി 6 പ്രവർത്തി ദിനങ്ങൾ വരാത്ത രീതിയിൽ മാസത്തിൽ ഒരു ശനിയാഴ്ച അധ്യയന ദിനമാക്കാം.

🔰ഹൈസ്‌കൂളിലെ പ്രവർത്തി സമയം രാവിലെയും വൈകീട്ടും അര മണിക്കൂർ വീതം കൂട്ടണം. സമയം 9.30 മുതൽ 4.30 വരെ ആക്കണം

🔰ഉച്ചയ്ക്കുള്ള ഇടവേള 5 മിനിറ്റ് കുറച്ച് വൈകുന്നേരത്തെ ഇന്റർവെൽ സമയം 5 മിനിറ്റിൽ നിന്ന് 10 മിനിറ്റായി കൂട്ടണം.

🔰കലാ കായിക മത്സരങ്ങൾ പരമാവധി ശനിയാഴ്ചകളിലേക്ക് മാറ്റണം

🔰ടെർമിനൽ പരീക്ഷകളുടെ എണ്ണം 3 ൽ നിന്ന് 2 ആക്കി കുറക്കണം. ഒക്ടോബറിൽ അർദ്ധ വാർഷിക പരീക്ഷയും മാർച്ചിൽ വാർഷിക പരീക്ഷയും മതി.
വിദഗ്ധ സമിതിയുടെ ഈ ശുപാർശകൾ പഠിച്ചശേഷം വിദ്യാഭ്യാസ വകുപ്പ് ഉടൻ വിദ്യാഭ്യാസ കലണ്ടർ പുറത്തിറക്കും.


Share our post
Continue Reading

Kerala

മണ്ണാർക്കാട് സ്വദേശിയെ കശ്മീരിലെ വനത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി

Published

on

Share our post

മണ്ണാര്‍ക്കാട്: കാഞ്ഞിരപ്പുഴ സ്വദേശിയായ യുവാവിനെ ജമ്മുകശ്മീരിൽ മരിച്ചനിലയില്‍ കണ്ടെത്തി. കരുവാന്‍തൊടി മുഹമ്മദ് ഷാനിബ് (28) ആണ് മരിച്ചത്. ചൊവ്വാഴ്ച രാത്രി ഗുല്‍മാര്‍ഗ് സ്റ്റേഷനില്‍ നിന്ന് വിളിച്ചറിയിച്ചതിനെ തുടര്‍ന്നാണ് വീട്ടുകാര്‍ വിവരം അറിയുന്നത്. ബാംഗ്ലൂരില്‍ വയറിങ് ജോലിക്കാരനായിരുന്നു ഷാനിബ്. ജോലിക്ക് പോവുകയാണെന്ന് പറഞ്ഞാണ് വീട്ടില്‍നിന്ന് പോയതെന്ന് വീട്ടുകാർ പറയുന്നു. പുല്‍വാമയിൽ വനത്തിലാണ് മൃതദേഹം കണ്ടെത്തിയത്. കണ്ടെത്തുമ്പോൾ മൃതദേഹത്തിന് പത്തുദിവസത്തോളം പഴക്കമുണ്ടായിരുന്നെന്നും പോലീസ് അറിയിച്ചു. യുവാവ് എങ്ങനെ ഇവിടെയെത്തിയതെന്നുള്‍പ്പടെയുള്ള വിവരങ്ങള്‍ ലഭ്യമായിട്ടില്ല.


Share our post
Continue Reading

Trending

error: Content is protected !!