Connect with us

Kerala

കേരളത്തിൽ എൽ.എൽ.ബി. പ്രവേശനം: ഓപ്ഷൻ രജിസ്റ്റർചെയ്യാം

Published

on

Share our post

കേരള പ്രവേശനപരീക്ഷാ കമ്മിഷണർ നടത്തിയ ഇൻറഗ്രേറ്റസ് പഞ്ചവത്സര എൽഎൽ.ബി., ത്രിവത്സര എൽഎൽ.ബി. പ്രോഗ്രാമുകളിലെ പ്രവേശനപരീക്ഷകൾ അടിസ്ഥാനമാക്കി 2024-25ലെ പ്രവേശനത്തിനായി നടത്തുന്ന കേന്ദ്രീകൃത അലോട്മെൻറ്്‌ പ്രക്രിയകളുടെ ഓപ്ഷൻ രജിസ്ട്രേഷൻ നടപടികൾ www.cee.kerala.gov.in -ൽ ആരംഭിച്ചു.

ഇന്റഗ്രേറ്റഡ് പഞ്ചവത്സര എൽ.എൽ.ബി.

ഓപ്ഷൻ രജിസ്ട്രേഷൻ സെപ്‌റ്റംബർ 25-ന് വൈകീട്ട് മൂന്നുവരെ. മൊത്തം നാല് സർക്കാർ ലോ കോളേജുകൾ (തിരുവനന്തപുരം-120 സീറ്റ്, എറണാകുളം-60, തൃശ്ശൂർ-60, കോഴിക്കോട്-120), 24 സ്വകാര്യ സ്വാശ്രയ ലോ കോളേജുകൾ എന്നിവയാണ് ഈ പ്രക്രിയയിൽ ഉൾപ്പെടുന്നത്.ലഭ്യമായ പ്രോഗ്രാമുകൾ (ഗവൺമെൻറ്): തിരുവനന്തപുരം -ബി.എ. എൽ.എൽ.ബി., എറണാകുളം – ബി.കോം. എൽഎൽ.ബി. (ഓണേഴ്സ്), തൃശ്ശൂർ, കോഴിക്കോട് – ബി.ബി.എ. എൽ.എൽ.ബി. (ഓണേഴ്സ്).

വിവിധ സ്വാശ്രയ കോളേജുകളിലായി ബി.എ. എൽഎൽ.ബി., ബി.കോം. എൽഎൽ.ബി., ബി.ബി.എ. എൽഎൽ.ബി. പ്രോഗ്രാമുകളുണ്ട്. ചിലത് ഓണേഴ്സ് പ്രോഗ്രാമുകളാണ്.കോളേജുകളുടെ പൂർണപട്ടിക, കോഴ്സ്, സീറ്റ് ലഭ്യത തുടങ്ങിയ വിവരങ്ങൾ വെബ്സൈറ്റിലെ അലോട്‌മെൻറ് വിജ്ഞാപനത്തിൽ ഉണ്ട്.പ്രവേശനത്തിനായി പ്രവേശനപരീക്ഷാ കമ്മിഷണർ തയ്യാറാക്കിയ റാങ്ക് പട്ടികയിൽ ഉൾപ്പെട്ടവർക്ക് www.cee.kerala.gov.in വഴി ഓപ്ഷൻ നൽകാം.

* ഓപ്ഷനുകൾ നൽകുന്നതിനുമുൻപ്‌ ഓപ്ഷൻ രജിസ്ട്രേഷൻ ഫീ ആയി 1000 രൂപ അടയ്ക്കണം. പട്ടിക/ഒ.ഇ.സി./വിജ്ഞാപനത്തിൽ സൂചിപ്പിച്ചിട്ടുള്ള മറ്റുചില വിഭാഗക്കാർ എന്നിവർ, 500 രൂപ ഓപ്ഷൻ രജിസ്ട്രേഷൻ ഫീസായി അടയ്ക്കേണ്ടതാണ്. തുക ഓൺലൈൻ ആയി അടയ്ക്കണം.

* അലോട്മെന്റ് ലഭിക്കാത്തവർക്ക് രജിസ്ട്രേഷൻ ഫീ തിരികെലഭിക്കും.

* അലോട്മെൻറ് ലഭിച്ചശേഷം കോളേജിൽ പ്രവേശനം നേടാത്തവർ, പ്രവേശനം നേടിയശേഷം സീറ്റ് വേണ്ടെന്നു വെക്കുന്നവർ എന്നിവരുടെ ഓപ്ഷൻ രജിസ്ട്രേഷൻ ഫീ പിഴയായി പരിഗണിക്കും. തിരികെ നൽകുന്നതല്ല.

* ഓപ്ഷൻ രജിസ്ട്രേഷൻ ഫീ അടച്ച ശേഷം ‘ഓപ്ഷൻ രജിസ്ട്രേഷൻ’ ലിങ്ക് വഴി, മുൻഗണന നിശ്ചയിച്ച് (ഏറ്റവും താത്‌പര്യമുള്ളത് ആദ്യം, അത് ലഭിക്കാത്തപക്ഷം പരിഗണിക്കേണ്ടത് രണ്ടാമത് എന്നിങ്ങനെ) താത്‌പര്യമുള്ള ഓപ്ഷനുകൾ രജിസ്റ്റർചെയ്യാം (ഒരു കോളേജും ഒരു പ്രോഗ്രാമും ചേരുന്നതാണ് ഒരു ഓപ്ഷൻ).

അലോട്മെൻറ്‌ ലഭിച്ചാൽ സ്വീകരിക്കുമെന്ന് ഉറപ്പുള്ള ഓപ്ഷനുകൾമാത്രം രജിസ്റ്റർചെയ്യുക. കാരണം, അനുവദിക്കുന്ന ഓപ്ഷൻ സ്വീകരിക്കുന്നില്ലെങ്കിൽ അലോട്മെൻറ്‌ നഷ്ടപ്പെടുകയും അലോട്മെൻറ് പ്രക്രിയയിൽനിന്നു പുറത്താവുകയും ചെയ്യും. ഒരിക്കൽ രജിസ്റ്റർചെയ്യുന്ന ഓപ്ഷനുകൾ ഓപ്ഷൻ രജിസ്ട്രേഷൻ സമയപരിധി എത്തുംമുൻപ്‌ എത്രതവണ വേണമെങ്കിലും ഭേദഗതിചെയ്യാം.

* ഇപ്പോൾ രജിസ്റ്റർചെയ്യുന്ന ഓപ്ഷനുകളായിരിക്കും തുടർറൗണ്ടിലും പരിഗണിക്കുക. ഇപ്പോൾ ലഭ്യമാക്കിയിട്ടുള്ള ഓപ്ഷനുകൾ അടുത്തഘട്ടത്തിൽ ഉൾപ്പെടുത്താൻ/രജിസ്റ്റർചെയ്യാൻ കഴിയില്ല.

* ഓപ്ഷൻ രജിസ്ട്രേഷൻ നടത്താത്തവരെ അലോട്മെൻറിനായി പരിഗണിക്കുന്നതല്ല.

അപേക്ഷയിലെ പിശകുകൾ കാരണം ഫലം തടഞ്ഞുവെക്കപ്പെട്ടവർക്കും ഓൺലൈൻ ഓപ്ഷൻ നൽകാം. പക്ഷേ, അവർ സെപ്റ്റംബർ 24-ന് വൈകീട്ട് മൂന്നിനകം നിശ്ചിതരേഖകൾ ഓൺലൈൻ ആയി അപ്‌ലോഡ് ചെയ്ത്, അപേക്ഷയിലെ ന്യൂനതകൾ പരിഹരിച്ചാൽമാത്രമേ അവരുടെ ഓപ്ഷനുകൾ അലോട്മെൻറിനായി പരിഗണിക്കൂ.

ത്രിവത്സര എൽഎൽ.ബി.

ഓപ്ഷൻ രജിസ്ട്രേഷൻ സെപ്‌റ്റംബർ 26-ന് വൈകീട്ട് മൂന്നുവരെ

കോളേജുകൾ: നാല് സർക്കാർ ലോ കോളേജുകൾ (തിരുവനന്തപുരം-60 സീറ്റ്, എറണാകുളം, തൃശ്ശൂർ, കോഴിക്കോട്-120 സീറ്റുവീതം), 13 സ്വകാര്യ സ്വാശ്രയ ലോ കോളേജുകൾ എന്നിവയാണ് പ്രക്രിയയിൽ ഉൾപ്പെടുന്നത്. പൂർണപട്ടിക സൈറ്റിലെ വിജ്ഞാപനത്തിലുണ്ട്.

റാങ്ക് പട്ടികയിൽ ഉൾപ്പെട്ടവർക്ക് www.cee.kerala.gov.in വഴി ഓപ്ഷൻ നൽകാം.

* ഓപ്ഷനുകൾ നൽകുന്നതിനുമുൻപ്‌ ഓപ്ഷൻ രജിസ്ട്രേഷൻ ഫീ അടയ്ക്കണം. ഓപ്‌ഷൻ രജിസ്ട്രേഷൻ തുക, അടയ്ക്കേണ്ട രീതി, റീഫണ്ട് വ്യവസ്ഥകൾ, ഓപ്ഷൻ നൽകേണ്ട രീതി തുടങ്ങിയവയെല്ലാം പഞ്ചവത്സര എൽഎൽ.ബി.ക്ക്‌ ബാധകമായതുതന്നെയാണ്.

അപേക്ഷയിലെ പിശകുകൾ കാരണം ഫലം തടഞ്ഞുവെക്കപ്പെട്ടവർക്കും ഓൺലൈൻ ഓപ്ഷൻ നൽകാം. അവർ 25-ന് വൈകീട്ട് മൂന്നിനകം നിശ്ചിതരേഖകൾ ഓൺലൈൻ ആയി അപ്‌ലോഡ് ചെയ്ത്, അപേക്ഷയിലെ ന്യൂനതകൾ പരിഹരിച്ചാൽമാത്രമേ അവരുടെ ഓപ്ഷനുകൾ പരിഗണിക്കൂ.

രണ്ടു പ്രോഗ്രാമുകളുടെയും ആദ്യ അലോട്മെന്റിന്റെയും കോളേജ് പ്രവേശനത്തിന്റെയും സമയക്രമം പിന്നീട് പ്രഖ്യാപിക്കും. സർക്കാർ ലോ കോളേജുകളിലെ മുഴുവൻസീറ്റിലും സ്വാശ്രയ ലോ കോളേജുകളിലെ 50 ശതമാനം സർക്കാർ സീറ്റിലും ഈ പ്രക്രിയ വഴി അലോട്മെൻറ്്‌ നൽകും.

ഫീസ്

രണ്ടു പ്രോഗ്രാമുകളുടെയും 2024-25ലെ ഫീസ് ഇതുവരെ നിർണയിക്കപ്പെട്ടിട്ടില്ലാത്തതിനാൽ, അലോട്മെന്റ്‌ ലഭിക്കുന്നവർ 2023-24ലെ ഫീസാണ് താത്‌കാലികമായി അടയ്ക്കേണ്ടത്. അത് ഇപ്രകാരമാണ്:

* സർക്കാർ ലോ കോളേജുകളിലെ വാർഷിക ട്യൂഷൻ ഫീസ് 1575 രൂപ

* സ്വകാര്യ സ്വാശ്രയ കോളേജ് ഗവൺമെൻറ്‌ സീറ്റ് ഫീസ്: വാർഷിക ട്യൂഷൻ ഫീസ്-36,750 രൂപ, സ്പെഷ്യൽ ഫീ-5250 രൂപ, കോഷൻ ഡിപ്പോസിറ്റ് -5000 രൂപ, തിരികെ ലഭിക്കുന്ന നിക്ഷേപം -50,000 രൂപ.

* 2024-25ലെ ഫീസ് നിർണയിക്കുമ്പോൾ അത് 2023-24ലെ ഫീസിനെക്കാൾ കൂടുതലാണെങ്കിൽ ബാധകമായ അധിക തുക അപ്പോൾ അടയ്ക്കണം.

അലോട്മെന്റ് ലഭിക്കുന്നവർ പ്രവേശനം നേടുമ്പോൾ കോളേജിൽ ഹാജരാക്കേണ്ട രേഖകളുടെ പട്ടിക ബന്ധപ്പെട്ട വിജ്ഞാപനങ്ങളിൽ നൽകിയിട്ടുണ്ട്. വിശദമായ വിജ്ഞാപനങ്ങൾ www.cee.kerala.gov.in -ൽ ലഭിക്കും.

പ്രവേശന സാധ്യതകൾ

2023-ൽ രണ്ടു പ്രോഗ്രാമുകൾക്കും രണ്ട് അലോട്മെൻറുവീതം നടത്തി. രണ്ടാംറൗണ്ടിനുശേഷം ഗവ. കോളേജുകളിലെ സംസ്ഥാനതല അവസാന റാങ്കുകൾ (ജനറൽ റാങ്ക്, കാറ്റഗറി സ്ഥാനമല്ല) ഇപ്രകാരമാണ്.

* അഞ്ചുവർഷ ഇൻറഗ്രേറ്റഡ് എൽഎൽ.ബി.: എസ്.എം. -301; ഇ.ഡബ്ല്യു. -1142; ഇ.ഇസഡ്‌. – 487; എം.യു. -426, ബി.എച്ച്. -838; എൽ.എ. -920; ഡി.വി -1639; വി.കെ. -612; ബി.എക്സ് -913; കെ.യു. -2993, കെ.എൻ. -1879; എസ്.സി. -1593; എസ്.ടി. -3617.

സ്വാശ്രയ വിഭാഗം അവസാന എസ്.എം. റാങ്ക് -3671.

* മൂന്നുവർഷ എൽഎൽ.ബി.: എസ്.എം. -284; ഇ.ഡബ്ല്യു. -1384; ഇ.ഇസഡ്‌. -505; എം.യു. -545, ബി.എച്ച്. -842; എൽ.എ. -1021; ഡി.വി. -1373; വി.കെ. -541; ബി.എക്സ്. -1209; കെ.യു. -1466; കെ.എൻ. -891; എസ്.സി. -999; എസ്.ടി. -2486.

സ്വാശ്രയ വിഭാഗം അവസാന എസ്.എം. റാങ്ക്: 1243.

ഈ പ്രവണതകൾ 2024 പ്രവേശനത്തിൽ തുടരണമെന്നില്ല


Share our post

Kerala

തപസ്യ സഞ്ജയന്‍ പുരസ്‌കാരം എം.ജി.എസ്.നാരായണന്

Published

on

Share our post

കോഴിക്കോട്: പതിനാലാമത് തപസ്യ സഞ്ജയന്‍ പുരസ്‌കാരം ചരിത്രപണ്ഡിതനയ ഡോ. എം.ജി.എസ്. നാരായണന്. അമ്പതിനായിരം രൂപയും പ്രശസ്തിപത്രവും ഫലകവും പൊന്നാടയും അടങ്ങുന്നതാണ് പുരസ്‌കാരം.സാഹിത്യകാരന്മാരായ ആഷാമേനോന്‍, പി.ആര്‍. നാഥന്‍, തപസ്യ സംസ്ഥാന വര്‍ക്കിങ് പ്രസിഡന്റ്‌ പ്രൊഫ പി.ജി. ഹരിദാസ് എന്നിവരടങ്ങിയ പുരസ്‌കാരനിര്‍ണയ സമിതിയാണ് ജോതാവിനെ തിരഞ്ഞെടുത്തത്. ചരിത്രപഠനമേഖലയില്‍ ഡോ. എം.ജി.എസ്. നാരായണന്‍ നല്‍കിയ സംഭാവനകള്‍ ഏറെ മൂല്യവത്താണെന്ന് സമിതി അഭിപ്രായപ്പെട്ടു.

പുരസ്‌കാരം സെപ്റ്റംബര്‍ 27-ന്‌ അഞ്ച്‌ മണിക്ക് മലാപ്പറമ്പ് ഹൗസിംഗ് കോളനി ഓഡിറ്റോറിയത്തില്‍ ഗോവ ഗവര്‍ണര്‍ പി.എസ്. ശ്രീധരന്‍ പിള്ള എം.ജി.എസിന് സമ്മാനിക്കും. കാലിക്കറ്റ് സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ. പി. രവീന്ദ്രന്‍ മുഖ്യാതിഥിയാകും.സഞ്ജയന്‍ സാഹിത്യ സിംബോസിയവും ഇതോടനുബന്ധിച്ച് നടക്കും. കോഴിക്കോട് ആകാശവാണി മുന്‍ ഡയറക്ടറും പ്രശസ്ത സാഹിത്യവിമര്‍ശകനുമായ കെ.എം. നരേന്ദ്രന്‍, ‘എം.ജി.എസ്. നാരായണന്റെ ചരിത്രപഠനമേഖലയിലെ സംഭാവനകള്‍’ എന്ന വിഷയത്തിലും തപസ്യ സംസ്ഥാന വൈസ് പ്രസിഡണ്ടും കോഴിക്കോട് സാമൂതിരി ഗുരുവായൂരപ്പന്‍ കോളജ് മലയാള ഗവേഷണവിഭാഗം മേധാവിയുമായ ഡോ. ശ്രീശൈലം ഉണ്ണിക്കൃഷ്ണന്‍ ‘സഞ്ജയന്റെ സാഹിത്യ സംഭാവനകള്‍’ എന്ന വിഷയത്തിലും സംസാരിക്കും.


Share our post
Continue Reading

Kerala

ദാരിദ്ര്യം മൂലം നാലുവയസ്സുള്ള മകളെ വാട്ടര്‍ടാങ്കില്‍ മുക്കിക്കൊന്നു; അമ്മയ്ക്ക് ജീവപര്യന്തം തടവ്

Published

on

Share our post

ഗൂഡല്ലൂര്‍(തമിഴ്‌നാട്): നീലഗിരിയില്‍ ദാരിദ്ര്യത്താല്‍ പിഞ്ചുബാലികയെ കൊലപ്പെടുത്തിയ കേസില്‍ അമ്മയ്ക്ക് ജീവപര്യന്തം തടവുവിധിച്ചു. കോത്തഗിരി കൈകട്ടിയിലെ സജിത(37)യെയാണ് 2019 ജനുവരി 17-ന് നാലുവയസ്സുകാരിയായ മകളെ കൊലപ്പെടുത്തിയ കേസില്‍ കോടതി ശിക്ഷിച്ചത്. പ്രദേശത്തെ സ്വകാര്യബംഗ്ലാവില്‍ വാച്ച്മാനായിരുന്ന ഭര്‍ത്താവ് പ്രഭാകരന്‍ 2018-ല്‍ അനാരോഗ്യത്താല്‍ മരിച്ചതിനെത്തുടര്‍ന്ന് സജിത ബംഗ്ലാവില്‍ ജോലിചെയ്തുവരുകയായിരുന്നു.രണ്ടുപെണ്‍കുട്ടികളുള്‍പ്പെട്ടതായിരുന്നു കുടുംബം. ഭര്‍ത്താവിന്റെ മരണത്തിനുശേഷം സംഭവദിവസം പെണ്‍മക്കളെ ഒന്നിച്ചൊരുമുറിയില്‍ കിടത്തി മറ്റൊരുമുറിയിലാണ് സജിത കിടന്നിരുന്നത്.

പതിന്നാലുവയസ്സുള്ള മകള്‍ ഉണര്‍ന്നപ്പോള്‍ കൂടെ കിടന്നിരുന്ന സഹോദരിയെ കാണാത്തതിനെത്തുടര്‍ന്ന് അമ്മയോടന്വേഷിക്കുകയും പലയിടത്തും തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താത്തതിനെത്തുടര്‍ന്ന് കോത്തഗിരി പോലീസില്‍ പരാതി നല്‍കുകയായിരുന്നു.പോലീസ് നടത്തിയ അന്വേഷണത്തില്‍ കുട്ടിയുടെ മൃതദേഹം സജിത ജോലിചെയ്തിരുന്ന ബംഗ്ലാവിലെ വാട്ടര്‍ടാങ്കില്‍നിന്ന് കണ്ടെത്തിയിരുന്നു.

തുടര്‍ന്ന് നടത്തിയ ചോദ്യംചെയ്യലില്‍, ഭര്‍ത്താവ് മരിച്ചതിനുശേഷവും തുടര്‍ന്ന കടുത്ത ദാരിദ്ര്യംമൂലം താന്‍ മകളെ വാട്ടര്‍ടാങ്കിലെ വെള്ളത്തില്‍മുക്കി കൊലപ്പെടുത്തിയെന്ന് സജിത പോലീസില്‍ കുറ്റസമ്മതം നടത്തി.കേസിന്റെ വിചാരണ ഊട്ടി മഹിളാകോടതിയില്‍ പൂര്‍ത്തിയായതോടെയാണ് വെള്ളിയാഴ്ച ജഡ്ജിയുടെ ചുമതലയുള്ള ജില്ലാ ലീഗല്‍ സര്‍വീസ് അതോറിറ്റി സെക്രട്ടറി കെ. ലിങ്കം സജിതയെ ജീവപര്യന്തം തടവുശിക്ഷയ്ക്ക് വിധിച്ചത്.


Share our post
Continue Reading

Kerala

വാഗമണ്‍ ഗ്ലാസ് ബ്രിഡ്ജ് അടച്ചിട്ട് മൂന്ന് മാസം; സര്‍ക്കാരിന് നഷ്ടം ലക്ഷങ്ങള്‍, നിരാശരായി സഞ്ചാരികള്‍

Published

on

Share our post

പ്രതികൂല കാലാവസ്ഥയെത്തുടര്‍ന്ന് മൂന്നുമാസങ്ങള്‍ക്കു മുമ്പ് അടച്ച വാഗമണ്ണിലെ ചില്ലുപാലം തുറക്കാന്‍ നടപടിയില്ല. ചില്ലുപാലത്തില്‍ കയറാനായി കിലോമീറ്ററുകള്‍ താണ്ടി വാഗമണ്ണില്‍ എത്തുന്ന വിനോദസഞ്ചാരികള്‍ നിരാശരായി മടങ്ങുന്നു.സര്‍ക്കാരിനും വലിയ സാമ്പത്തികനഷ്ടമാണ് ഇതുമൂലം ഉണ്ടാകുന്നത്. മേയ് 30-ന് കാലാവസ്ഥ പ്രതികൂലമായതോടെയാണ് അപകടസാധ്യത കണക്കിലെടുത്ത് സംസ്ഥാന ടൂറിസം ഡയറക്ടറുടെ ഉത്തരവ് പ്രകാരം വാഗമണ്‍ അടക്കമുള്ള വിനോദസഞ്ചാര കേന്ദ്രങ്ങളില്‍ നിയന്ത്രണം ഏര്‍പ്പെടുത്തുകയായിരുന്നു. ചില്ലുപാലം അടയ്ക്കുകയും ചെയ്തു.

സമുദ്രനിരപ്പില്‍നിന്നും 3,500 അടി ഉയരത്തില്‍ 40 മീറ്റര്‍ നീളത്തില്‍ മലമുകളില്‍ നിര്‍മിച്ചിരിക്കുന്ന കൂറ്റന്‍ ഗ്ലാസ് ബ്രിഡ്ജ് 2023 സെപ്റ്റംബര്‍ ആറിന് മന്ത്രി മുഹമ്മദ് റിയാസാണ് നാടിന് സമര്‍പ്പിച്ചത്. ആദ്യം 500 രൂപയായിരുന്നു പ്രവേശന നിരക്ക്. പിന്നീട് 250 രൂപയാക്കി കുറച്ചു. ചില്ലുപാലത്തെക്കുറിച്ച് അറിഞ്ഞ് വാഗമണ്ണിലേക്ക് സഞ്ചാരികളുടെ ഒഴുക്കായിരുന്നു.ഒരുദിവസം 1500 സന്ദര്‍ശകര്‍ക്കാണ് ഗ്ലാസ് ബ്രിഡ്ജ് സന്ദര്‍ശിക്കാന്‍ സൗകര്യം ഉണ്ടായിരുന്നത്. എന്നാല്‍ ഇതിലേറെ സഞ്ചാരികള്‍ ദിവസേന എത്തി. ഒരേസമയം 15 പേര്‍ക്ക് ചില്ലുപാലത്തില്‍ കയറാമായിരുന്നു. അഞ്ചു മിനിറ്റ് സമയമാണ് അനുവദിച്ചിരിക്കുന്നത്. ഒന്‍പതുമാസംകൊണ്ട് ഡി.ടി.പി.സി.ക്ക് ഒന്നരക്കോടിയിലധികം രൂപ വരുമാനവും ലഭിച്ചു. ചില്ലുപാലത്തില്‍ കയറുന്നവരില്‍നിന്ന് ഈടാക്കുന്ന പണം 60 ശതമാനം നടത്തിപ്പുകാരായ സ്വകാര്യ കമ്പനിക്കും 40 ശതമാനം ഡി.ടി.പി.സി.ക്കുമാണ്.


Share our post
Continue Reading

Kerala4 hours ago

കേരളത്തിൽ എൽ.എൽ.ബി. പ്രവേശനം: ഓപ്ഷൻ രജിസ്റ്റർചെയ്യാം

Kerala4 hours ago

തപസ്യ സഞ്ജയന്‍ പുരസ്‌കാരം എം.ജി.എസ്.നാരായണന്

Kerala4 hours ago

ദാരിദ്ര്യം മൂലം നാലുവയസ്സുള്ള മകളെ വാട്ടര്‍ടാങ്കില്‍ മുക്കിക്കൊന്നു; അമ്മയ്ക്ക് ജീവപര്യന്തം തടവ്

Kerala4 hours ago

വാഗമണ്‍ ഗ്ലാസ് ബ്രിഡ്ജ് അടച്ചിട്ട് മൂന്ന് മാസം; സര്‍ക്കാരിന് നഷ്ടം ലക്ഷങ്ങള്‍, നിരാശരായി സഞ്ചാരികള്‍

Kerala4 hours ago

ഇന്ന്‌ ലോക നദി ദിനം: നദീ സംരക്ഷണത്തിന്റെ ഉത്തമ മാതൃകയായി മീനച്ചിലാർ

PERAVOOR5 hours ago

മാലിന്യം അകറ്റി ബാവലിപ്പുഴയുടെ നീരുറവയും ഒഴുക്കും വീണ്ടെടുക്കാൻ ‘ജലാഞ്ജലി’

KELAKAM7 hours ago

ഗതാഗതക്കുരുക്കിൽ വലഞ്ഞ് ബോയ്സ് ടൗൺ ചുരം റോഡ്-യാത്രക്കാർ മടുത്തു വലയുന്നു

Kerala7 hours ago

ഭക്ഷ്യസുരക്ഷാ സൂചികയില്‍ വീണ്ടും കേരളത്തിന് നേട്ടം

Kerala7 hours ago

ശബരിമലയിലെ വാവരുടെ പ്രതിനിധി അബ്ദുൾ റഷീദ് മുസലിയാർ അന്തരിച്ചു

Kannur7 hours ago

രണ്ടാം വന്ദേസ്ലീപ്പർ ദക്ഷിണ റെയിൽവേക്ക്?; മംഗളൂരു-തിരുവനന്തപുരം റൂട്ടിൽ അനുവദിക്കണമെന്ന് ആവശ്യം

Breaking News3 years ago

കോ​വി​ഡ് മൂ​ന്നാം ത​രം​ഗം രൂ​ക്ഷ​മാ​കാ​ൻ സാ​ധ്യ​ത​യെ​ന്ന് മു​ന്ന​റി​യി​പ്പ്

Local News1 year ago

പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ

Breaking News2 years ago

ലാപ്‌ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,

PERAVOOR1 year ago

പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു

KOLAYAD1 year ago

കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്

Kannur1 year ago

പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി

Kannur1 year ago

വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു

Breaking News1 year ago

പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്

Breaking News6 months ago

പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു

PERAVOOR10 months ago

പേരാവൂരിൽ സ്‌കൂൾ വിദ്യാർഥിനിയുടെ കൈവിരൽ അധ്യാപകൻ തല്ലിയൊടിച്ചതായി പരാതി

Trending

Copyright © 2023 NEWSHINTONLINE

error: Content is protected !!