Connect with us

Kerala

കവിയും ചരിത്രകാരനുമായിരുന്ന ഡോ. അമ്പലപ്പുഴ ഗോപകുമാർ അന്തരിച്ചു

Published

on

Share our post

അമ്പലപ്പുഴ: കവിയും ചരിത്രകാരനും പ്രഭാഷകനും ആലപ്പുഴ എസ്.ഡി. കോളേജ് മലയാള വിഭാഗം മുൻ മേധാവിയുമായിരുന്ന അമ്പലപ്പുഴ പടിഞ്ഞാറെനട ഗോവർദ്ധനത്തിൽ ഡോ. അമ്പലപ്പുഴ ഗോപകുമാർ (80) അന്തരിച്ചു. പതിറ്റാണ്ടുകളോളം സാസ്‌കാരികവേദികളിൽ നിറഞ്ഞുനിന്ന ഇദ്ദേഹം കേരളത്തിനകത്തും പുറത്തുമായി നൂറുകണക്കിന് ശിഷ്യസമ്പത്തിന് ഉടമയാണ്. പത്തിലേറെ കവിതാസമാഹാരങ്ങളും എട്ടിലധികം ഗദ്യകൃതികളും പുറത്തിറക്കി. കേരള സംസ്ഥാന ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട് പുരസ്‌കാരം, വെണ്മണി പുരസ്‌കാരം, ജന്മാഷ്ടമി പുരസ്‌കാരം തുടങ്ങി സാഹിത്യത്തിനുള്ള ഒട്ടേറെ പുരസ്‌കാരങ്ങൾ നേടി. ഭാര്യ: എസ്.ഡി. കോളേജ് മലയാളവിഭാഗം റിട്ട. അധ്യാപിക പ്രൊഫ. ജി. വിജയലക്ഷ്മി. മക്കൾ: ദേവനാരായണൻ, കൃഷ്ണഗോപാലൻ.


Share our post

Kerala

‘നാട്ടുമാഞ്ചോട്ടിൽ’ വരൂ, മധുരമാമ്പഴക്കഥ കേൾക്കാം, രുചി കൊണ്ട് മനസ് നിറയ്ക്കാം

Published

on

Share our post

കണ്ണപുരത്തെ ആ മാവിൻചുവട്ടിൽ നിറയെ മാമ്പഴങ്ങളായിരുന്നു. തണലൊരുക്കി നിൽക്കുന്ന ആ മാവിൽനിന്ന് കൊഴിഞ്ഞുവീണതല്ല ആ മാമ്പഴങ്ങൾ‍. അടുത്ത് ചെന്നാൽ തന്നെ മണം മൂക്കിലെത്തും. പിന്നെ അതിയായ ആ​ഗ്രഹമായി കൊതിയുടെ മാമ്പഴ രുചി അറിയാൻ. കണ്ണപുരം ചുണ്ട കറുവക്കാവിന് സമീപത്തായിരുന്നു ഈ മാമ്പഴക്കാഴ്ച രുചി വൈവിധ്യം തീർത്തത്.

കത്തുന്ന വേനൽച്ചൂടിൽ മാമ്പഴക്കാലം എക്കാലവും ഉണർവ് പകരാറുണ്ട്. പഴങ്ങളുടെ ഈ രാജാവിന് ആരാധകരും ഏറെയാണ്. എന്നാൽ നാട്ടുമാവിനങ്ങളിൽ മിക്കതും തൊടിയിൽ നിന്നും അപ്രത്യക്ഷമായിത്തുടങ്ങി. കൊതിയൂറും മാമ്പഴ രുചി വിസ്മൃതിലാണ്ടു തുടങ്ങിയപ്പോൾ തിരികെപിടിക്കാനുള്ള ശ്രമത്തിലാണ് കണ്ണപുരത്തെ ‘നാട്ടുമാഞ്ചോട്ടിൽ’ കൂട്ടായ്മ. കേരളത്തിലെ നാട്ടുമാവ് സംരക്ഷണ പ്രവർത്തനങ്ങളിൽ ഏർപ്പെട്ട് നാഷണൽ പ്ലാന്റ് ജിനോം സേവിയർ അവാർഡ് ലഭിച്ച ഈ കൂട്ടായ്മയാണ് മാമ്പഴക്കാലത്തിന്റെ പഴമയും രുചി വൈവിധ്യവും വിളിച്ചോതി ‘മാഞ്ചിഫെറ 2025’ സംഘടിപ്പിച്ചത്.

മാമ്പഴ പ്രദർശനവും മാമ്പഴ വിഭവങ്ങളും

140 ഓളം മാമ്പഴ ഇനങ്ങളുടെ പ്രദർശനത്തിനൊപ്പം മാമ്പഴം കൊണ്ടുള്ള വിഭവങ്ങൾ ആസ്വദിക്കാനും അവസരമൊരുക്കിയിരുന്നു. പച്ചമാങ്ങ പാൽപ്പായസവും പഴുത്ത മാങ്ങാ പ്രഥമനും അടക്കം വിഭവ സമൃദ്ധമായ മാമ്പഴ സദ്യത്തന്നെ സംഘാടകർ ഒരുക്കി. അറിഞ്ഞും കേട്ടുമെത്തിയവരിൽ കുട്ടികളും യുവതയും പ്രായമായവരുമെല്ലാം ഉൾപ്പെടുന്നു. എന്നോ നഷ്ടപ്പെട്ട മാമ്പഴക്കാലത്തിന്റെ ​ഗൃഹാതുരത്വം ഓർത്തെടുത്തവരും നിരവധിയാണ്.

പേരില്ലാത്ത നാടൻ മാമ്പഴങ്ങളായിരുന്നു കൂടുതലും. മധുരത്തിൽ വീട്ടുവീഴ്ച തെല്ലുമില്ലാത്ത അവയോടായിരുന്നു കാണികൾക്ക് കൂടുതൽ പ്രിയവും. ഇവ കൂടാതെ കുറ്റ്യാട്ടൂർ മാങ്ങ, ഗോമാങ്ങ, പണ്ടാരക്കണ്ടി, നീലപ്പറങ്കി, മഹാരാഷ്ട്രയിൽ നിന്നുള്ള അൽഫോൺസ, ഗോവയിൽ നിന്നുള്ള മൻ കുറാത് തുടങ്ങി നിരവധി മാമ്പഴങ്ങൾ രുചിച്ചറിയാനുള്ള അവസരവും ഒരുക്കിയിരുന്നു.

മാഞ്ചിഫെറ ഇൻഡിക്ക

മാവിന്റെ ശാസ്ത്രീയ നാമമായ മാഞ്ചിഫെറ ഇൻഡിക്കയിൽ നിന്നാണ് പരിപാടിക്ക് ’മാഞ്ചിഫെറ 2025’ എന്ന പേര് നൽകിയത്. ‘നാട്ടുമാഞ്ചോട്ടിൽ’ കൂട്ടായ്മയുടെ ഒൻപതാമത് വാർഷികത്തിന്റെ ഭാ​ഗമായാണ് പ്രദർശനം ഒരുക്കിയത്. പത്താം വർഷത്തിലേക്ക് കടക്കുന്ന കൂട്ടായ്മ ഒരു വർഷക്കാലം നീണ്ടു നിൽക്കുന്ന നാട്ടു മാവിനങ്ങളുടെ സംരക്ഷണ പ്രവൃത്തിക്കാണ് പദ്ധതിയിടുന്നത്. നാട്ടുമാവിനങ്ങളെ ഒറ്റ കേന്ദ്രത്തിൽ സംരക്ഷിക്കുക എന്ന ലക്ഷ്യത്തോടെ തോട്ടം തയ്യാറാക്കുന്നുണ്ടെന്നും കോ-ഓർഡിനേറ്റർ ഷൈജു മാച്ചാത്തി പറഞ്ഞു.

കർഷകരും ​ഗവേഷകരും മാമ്പഴസ്നേഹികളും

നാട്ടുമാവ് സംരക്ഷകരെയും കൃഷിക്കാരെയും നാട്ടുമാമ്പഴസ്നേഹികളെയും കാർഷികഗവേഷകരെയും വിദ്യാർഥികളെയും എല്ലാം ഉൾപ്പെടുത്തിയാണ് മാഞ്ചിഫെറ 2025 സംഘടിപ്പിച്ചത്. കർണ്ണാടക, തമിഴ്നാട് ഉൾപ്പെടെയുള്ള അയൽ സംസ്ഥാനങ്ങളിൽ നിന്നുവരെ നാട്ടുമാവുകളെ സ്നേഹിക്കുന്നവരും സംരക്ഷിക്കുന്നവരും പരിപാടിയുടെ ഭാഗമായി.

ഓരോ മാമ്പഴത്തിന്റെയും രുചിയിൽ പഴയകാല ഓർമ്മകൾ ചികഞ്ഞവരും ആദ്യമായി രുചിച്ചറിഞ്ഞ മാധുര്യത്തെ കുറിച്ച് വാതോരാതെ സംസാരിച്ചവരും വരും കാലത്തേക്ക് ഈ രുചി സംരക്ഷിക്കണ്ടതിനെ കുറിച്ച് ചിന്തിയിലാഴ്ന്നവരുമെല്ലാം കവിളും ചുണ്ടും നിറയ്ക്കുന്ന മധുരക്കഥ സ്നേഹത്തിന്റെ ഭാഷയിൽ പറഞ്ഞുക്കൊണ്ടേയിരുന്നു.


Share our post
Continue Reading

Kerala

മലയാളി യുവ ഡോക്ടര്‍ തമിഴ്നാട്ടിൽ ട്രക്കിങിനിടെ മരിച്ചു

Published

on

Share our post

ചെന്നൈ: മലയാളി ഡോക്ടർ തമിഴ്നാട്ടിൽ ട്രക്കിങ്ങിനിടെ മരിച്ചു. തിരുവനന്തപുരം കല്ലമ്പലം സ്വദേശി അജ്സൽ എ.സെയിൻ (26) ആണ് മരിച്ചത്. ആനമലൈ കടുവ സങ്കേതത്തിലെ ടോപ് സ്ലിപ്പിൽ വെച്ച് കുഴഞ്ഞുവീഴുകയായിരുന്നു. തുടര്‍ന്ന് വനം വകുപ്പിന്‍റെ ആംബുലൻസിൽ അടുത്തുള്ള പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. സംഭവത്തിൽ ആനമലൈ പൊലീസ് കേസെടുത്തു.


Share our post
Continue Reading

Kerala

കറണ്ട് ബില്ല് പകുതിയോളം കുറയും; വൈകുന്നേരങ്ങളില്‍ ചില കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ മതിയെന്ന് കെ.എസ്‌.ഇ.ബി

Published

on

Share our post

എങ്ങനെ വൈദ്യുതി ബില്‍ കുറയ്‌ക്കാമെന്ന അറിയിപ്പുമായി കെ.എസ്‌.ഇ.ബി. വൈകിട്ട് ആറ് മണിക്ക് ശേഷം ചില വൈദ്യുതോപകരണങ്ങള്‍ പ്രവർത്തിപ്പിക്കാതിരുന്നാല്‍ വൻ തുക ലാഭം നേടാമെന്നും കെ.എസ്‌.ഇ.ബിയുടെ മുന്നറിയിപ്പില്‍ പറയുന്നു. പമ്ബ് സെറ്റ്, വാട്ടർ ഹീറ്റ‌ർ, മിക്‌സി, ഗ്രൈൻഡർ, വാഷിംഗ് മെഷീൻ, ഇസ്തിരിപ്പെട്ടി തുടങ്ങിയവ ഉയർന്ന തോതില്‍ വൈദ്യുതി ഉപയോഗിക്കുന്ന ഉപകരണങ്ങളാണ്. ഇവ ഉപയോഗിക്കുന്നതും വൈദ്യുത വാഹനങ്ങള്‍ ചാർജ് ചെയ്യുന്നതും വൈകുന്നേരം ആറ് മണിക്ക് ശേഷം പാടില്ല. ഇക്കാര്യങ്ങള്‍ പകല്‍ സമയത്ത് ചെയ്‌താല്‍ വൈദ്യുതി ബില്ലില്‍ 35 ശതമാനം വരെ ലാഭം നേടാനാകും. പ്രതിമാസം 250 യൂണിറ്റിലധികം ഉപയോഗമുള്ളവർക്ക് വൈകിട്ട് ആറ് മണിക്ക് ശേഷമുള്ള പീക്ക് മണിക്കൂറില്‍ 25 ശതമാനം അധിക നിരക്ക് ബാധകമാണ്.


Share our post
Continue Reading

Trending

error: Content is protected !!