Connect with us

Kerala

വർഷം ഒന്ന്‌; വരുമാനം 35 ലക്ഷം: കെ.എസ്‌.ആർ.ടി.സി കൊറിയർ സർവീസിന്‌ പ്രിയമേറി

Published

on

Share our post

കോഴിക്കോട്: പാഴ്‌സലുകൾ സുരക്ഷിതമായി അതിവേഗം ലക്ഷ്യത്തിലെത്തിക്കുന്ന കെ.എസ്‌.ആർ.ടി.സി കൊറിയർ ആൻഡ്‌ ലോജിസ്റ്റിക്‌സ്‌ ജില്ലയിൽ ഒരുവർഷംകൊണ്ട്‌ നേടിയത്‌ 35 ലക്ഷം രൂപ. കോഴിക്കോട്‌ കെ.എസ്‌.ആർ.ടി.സി ബസ്‌സ്റ്റാൻഡിലെ ജില്ലയിലെ ഏക കേന്ദ്രത്തിൽ പ്രതിദിനം ശരാശരി 15,000 രൂപയിലേറെയാണ്‌ വരുമാനം. കൊറിയർ വരുമാനത്തിൽ സംസ്ഥാനാടിസ്ഥാനത്തിൽ ആദ്യ അഞ്ചിലുണ്ട്‌ കോഴിക്കോട്‌. സർവീസ്‌ വൻ വിജയമായതോടെ താമരശേരിയിലും വടകരയിലുമെല്ലാം കൊറിയർ കൗണ്ടർ തുടങ്ങാൻ ഒരുങ്ങുകയാണ്‌ അധികൃതർ. കോഴിക്കോട്ട്‌‌ 24 മണിക്കൂറും പ്രവർത്തിക്കുന്ന ഓഫീസും അതിവേഗ സർവീസുമാണ്‌ കെ.എസ്‌.ആർ.ടി.സി കൊറിയറിനെ ജനപ്രിയമാക്കുന്നത്‌.

സ്വകാര്യ കൊറിയറുമായി താരതമ്യം ചെയ്യുമ്പോൾ നിരക്കിൽ 30 ശതമാനംവരെ കുറവുമുണ്ട്‌. ബുക്ക്‌ ചെയ്‌താൽ അടുത്ത ബസിൽ പാഴ്‌സൽ ലക്ഷ്യസ്ഥാനത്തേക്ക്‌ കുതിക്കും. ടിക്കറ്റിതര വരുമാനം വർധിപ്പിക്കുന്നതിന്റെ ഭാഗമായി കഴിഞ്ഞ വർഷം ജൂൺ 15നാണ്‌ പദ്ധതി തുടങ്ങിയത്‌. സംസ്ഥാനത്തെ 45 ഡിപ്പോകളിലേക്കും തമിഴ്‌നാട്ടിലെ കോയമ്പത്തൂർ, നാഗർകോവിൽ എന്നിവിടങ്ങളിലേക്കുമാണ്‌ പാഴ്‌സൽ അയക്കാനാവുക. എറണാകുളം, തിരുവനന്തപുരം, കണ്ണൂർ, കോയമ്പത്തൂർ എന്നിവിടങ്ങളിലേക്കാണ്‌ കോഴിക്കോട്ടുനിന്ന്‌ കൂടുതൽ പാഴ്‌സലുകൾ. ഡിപ്പോയിൽ കൊറിയറിന്‌ മാത്രമായി പ്രത്യേക ഫോൺനമ്പർ കൂടെയുണ്ടായാൽ നന്നാകുമെന്ന്‌ ഗുണഭോക്താക്കൾ പറയുന്നു. സംസ്ഥാനത്താകെ വാതിൽപ്പടിസേവനവും ഉൾപ്രദേശങ്ങളിലുൾപ്പെടെ ഫ്രാഞ്ചൈസികളും വാൻ സർവീസുകളുമായി പദ്ധതി വിപുലീകരിക്കാനുള്ള ഒരുക്കത്തിലാണ്‌ കെ.എസ്‌.ആർ.ടി.സി.

നിരക്കും ആകർഷകം

ഒന്നു മുതൽ 120 കിലോവരെ ഭാരമുള്ള സാധനങ്ങളാണ്‌ അയക്കാനാവുക. 25 ഗ്രാമുള്ള കൊറിയർ 200 കിലോ മീറ്റർ പരിധിയിൽ അയക്കാൻ 36 രൂപയാണ്‌ കുറഞ്ഞ നിരക്ക്‌. 500 ഗ്രാമിനും ഒരു കിലോഗ്രാമിനും ഇടയിലുള്ളവ‌ക്ക്‌ 83 രൂപ. 200 കിലോ മീറ്ററിൽ 30 കിലോ വരെ പാഴ്‌സൽ അയക്കാൻ 130 രൂപ. ഭാരത്തിനനുസരിച്ച്‌ 200 കിലോമീറ്റർ, 400 കിലോമീറ്റർ, 600 കിലോമീറ്റർ ദൂരത്തിൽ നിരക്കുകൾ മാറും.


Share our post

Kerala

കേന്ദ്രത്തിൻ്റെ ജാഗ്രതാ നിർദേശം; കേരളത്തിലെ അണക്കെട്ടുകൾക്ക് സുരക്ഷ കൂട്ടി

Published

on

Share our post

തിരുവനന്തപുരം : സംസ്ഥാനത്തെ എല്ലാ അണക്കെട്ടുകള്‍ക്കും സുരക്ഷ കൂട്ടി കേന്ദ്രം. കൂടുതല്‍ പൊലീസ് വിന്യാസം ഏര്‍പ്പെടുത്തി. വൈദ്യുത ഉൽപ്പാദന, ജലസേചന ഡാമുകള്‍ ഉള്‍പ്പെടെയുള്ളവയ്ക്കാണ് സുരക്ഷ ശക്തമാക്കിയിരിക്കുന്നത്. വൈദ്യുത ഉൽപ്പാദന കേന്ദ്രങ്ങള്‍ക്കും സുരക്ഷ കൂട്ടി. കേന്ദ്രത്തിന്റെ അടുത്ത അറിയിപ്പ് ലഭിക്കും വരെ അധിക സുരക്ഷ ഉണ്ടായിരിക്കും. ഇന്ത്യ – പാകിസ്താൻ സംഘർഷ സാഹചര്യം നിൽക്കുന്നതിനിടെയാണ് അടിയന്തര സാഹചര്യം നേരിടാനുള്ള തയ്യാറെടുപ്പുകൾ കേന്ദ്രം കൈക്കൊണ്ടിരിക്കുന്നത്.

കേന്ദ്ര ആഭ്യന്തര സെക്രട്ടറിയുടെ നേതൃത്വത്തിൽ ചീഫ് സെക്രട്ടറിമാരുടെ യോഗം ചേർന്നു. പടിഞ്ഞാറൻ അതിർത്തിയിലെയും വടക്കേ ഇന്ത്യയിലെയും സംസ്ഥാനങ്ങൾ ഉടൻ തയ്യാറെടുപ്പ് നടത്താൻ കേന്ദ്രം നിർദേശം നൽകിയിരുന്നു. എയർ റെയിഡ് സൈറൻ സ്ഥാപിക്കുക, അടിയന്തര ഒഴിപ്പിക്കൽ തുടങ്ങിയവയിൽ പൊതുജനങ്ങൾക്ക് പരിശീലനം നൽകാൻ ആണ് നിർദേശം. ഇതനുസരിച്ച് 259 ഇടങ്ങളിൽ ഇതിനായി നാളെ മോക് ഡ്രിൽ നടത്തും.

അതിനിടയിൽ ജമ്മുകശ്മീരിലെ ബദ്ഗാമിൽ പ്രാദേശിക ഭീകരരെ അറസ്റ്റ് ചെയ്തു. ഇവരിൽ നിന്നും രണ്ട് പിസ്റ്റിലുകളും,15 തിരകളും, ഗ്രനേഡും കണ്ടെടുത്തു.ഭീകരക്രമണ കേസിൽ അന്വേഷണം തുടരുന്നതിനിടെ പഹൽഗാം പൊലീസ് സ്റ്റേഷനിലെ SHO റിയാസ് അഹമ്മദിനെ അനന്ത്‌നാഗിലേക്ക് മാറ്റി.പീർ ഗുൽസാർ അഹമ്മദിനെ പഹൽഗാമിലെ പുതിയ എസ്‌എച്ച്‌ഒ ആയി നിയമിച്ചു. ജമ്മുകാശ്മീരിൽ പ്രാദേശിക ഭീകരർക്ക് വേണ്ടിയുള്ള തിരച്ചിൽ ഊർജിതമായി പുരോഗമിക്കുകയാണ്.


Share our post
Continue Reading

Kerala

ക്ഷേത്രമതിലിൽ മൂത്രമൊഴിച്ചത് ചോദ്യം ചെയ്തതിൻ്റെ പക,15-കാരനെ കാറിടിപ്പിച്ച് കൊന്നു; പ്രതി കുറ്റക്കാരൻ

Published

on

Share our post

തിരുവനന്തപുരം: കേരളത്തെ നടുക്കിയ കാട്ടാക്കട ആദിശേഖര്‍ കൊലക്കേസില്‍ പ്രതി പ്രിയരഞ്ജന്‍ കുറ്റക്കാരനാണെന്ന് കോടതി. തിരുവനന്തപുരം ജില്ലാ അഡീഷണല്‍ സെഷന്‍സ് കോടതി(ആറ്) ആണ് പ്രതി കുറ്റക്കാരനെന്ന് കണ്ടെത്തിയത്. പ്രതിയുടെ ശിക്ഷ ചൊവ്വാഴ്ച ഉച്ചയ്ക്ക് ശേഷം പ്രഖ്യാപിക്കും.വ്യക്തിവൈരാഗ്യത്തിന്റെ പേരില്‍ 15 വയസ്സുകാരനായ ആദിശേഖറിനെ പ്രിയരഞ്ജന്‍ കാറിടിപ്പിച്ച് കൊലപ്പെടുത്തിയെന്നാണ് പ്രോസിക്യൂഷന്‍ കേസ്. 2023 ഓഗസ്റ്റ് 30-നായിരുന്നു സംഭവം. ആദ്യം സാധാരണ അപകടമരണമെന്ന് കരുതിയ സംഭവത്തില്‍ സിസിടിവി ദൃശ്യം പുറത്തുവന്നതാണ് വഴിത്തിരിവായത്. തുടര്‍ന്ന് പ്രതിക്കെതിരേ കൊലക്കുറ്റം ചുമത്തി കേസെടുക്കുകയായിരുന്നു.

പ്രിയരഞ്ജന്‍ ക്ഷേത്രമതിലില്‍ മൂത്രമൊഴിച്ചത് ആദിശേഖര്‍ ചോദ്യംചെയ്തിരുന്നു. ഇതിന്റെ വൈരാഗ്യമാണ് കൊലപാതകത്തില്‍ കലാശിച്ചത്. വീടിന് സമീപത്തെ ക്ഷേത്രത്തിലെ ഗ്രൗണ്ടില്‍ കളിച്ച് സൈക്കിളില്‍ മടങ്ങുകയായിരുന്ന ആദിശേഖറിനെ കാറുമായി കാത്തിരുന്ന പ്രതി പിന്തുടര്‍ന്നെത്തി കാറിടിപ്പിച്ച് കൊലപ്പെടുത്തുകയായിരുന്നു. സംഭവത്തിന് പിന്നാലെ ഒളിവില്‍പോയ പ്രതിയെ തമിഴ്‌നാട്ടില്‍നിന്നാണ് പോലീസ് പിടികൂടിയത്.പൂവച്ചല്‍ പുളിങ്കോട് അരുണോദയത്തില്‍ അധ്യാപകനായ അരുണ്‍കുമാറിന്റെയും സെക്രട്ടേറിയറ്റ് ഉദ്യോഗസ്ഥ ഷീബയുടെയും മകനാണ് കൊല്ലപ്പെട്ട ആദിശേഖര്‍. കാട്ടാക്കട ചിന്മയ സ്‌കൂളിലെ പത്താംക്ലാസ് വിദ്യാര്‍ഥിയായിരുന്നു.


Share our post
Continue Reading

Breaking News

പ്ലസ് ടു പരീക്ഷാ ഫലം മെയ് 21 ന്

Published

on

Share our post

തിരുവനന്തപുരം: രണ്ടാം വർഷ ഹയർ സെക്കൻഡറി/ വൊക്കേഷണൽ ഹയർ സെക്കൻഡറി പരീക്ഷകളുടെ ഫലം മെയ് 21 പ്രഖ്യാപിക്കും. മൂല്യ നിർണയം പൂർത്തിയായി. ടാബുലേഷൻ പ്രവർത്തികൾ നടന്നു വരികയാണ്. 4,44,707 വിദ്യാർഥികളാണ് രണ്ടാം വർഷ പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്തത്. മെയ് 14ന് ബോർഡ് മീറ്റിംഗ് കൂടി മെയ് 21ന് പരീക്ഷാ ഫലം പ്രസിദ്ധീകരിക്കുന്നതിനുള്ള നടപടികൾ സ്വീകരിച്ചു വരുന്നു. ഏഴ് ജില്ലകളിൽ പ്ലസ് വണിന് 30 ശതമാനം സീറ്റ് വർധിപ്പിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി. യോഗ്യരായ എല്ലാ കുട്ടികളുടെയും പ്രവേശനം ഉറപ്പാക്കും. മെയ് 14 മുതൽ പ്ലസ് വണ്‍ പ്രവേശനത്തിന് അപേക്ഷിക്കാമെന്നും മന്ത്രി പറഞ്ഞു. ജൂൺ 18 ന് പ്ലസ് വണ്‍ ക്ലാസുകൾ തുടങ്ങും.


Share our post
Continue Reading

Trending

error: Content is protected !!