Kerala
റബ്ബർ ഇറക്കുമതിനീക്കവുമായി ടയർ കമ്പനികൾ; തോട്ടം ഉടമകളുടെ എതിർപ്പ് ശക്തം

തിരുവനന്തപുരം: ഇറക്കുമതിചെയ്യുന്ന സ്വാഭാവിക റബ്ബറിന്റെ അളവ് ഉയർത്തണമെന്നും ഇറക്കുമതിത്തീരുവ കുറയ്ക്കണമെന്നുമുള്ള ടയർ കമ്പനികളുടെ ആവശ്യത്തിനെതിരേ തോട്ടം ഉടമകളും ചെറുകിട റബ്ബർ ഉത്‌പാദകരും. വിലകുറയുമെന്നതിനാലാണ് ആശങ്ക. ടയർ ഉത്‌പാദനത്തിനാവശ്യമായ സ്വാഭാവിക റബ്ബർ സ്റ്റോക്കില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് കമ്പനികൾ ഇറക്കുമതി അനുമതിക്കായി കേന്ദ്രത്തെ സമീപിച്ചിട്ടുള്ളത്. എന്നാൽ, മാർച്ച് 31 വരെയുള്ള കണക്കുകൾപ്രകാരം 3,72,085 ടൺ റബ്ബർ വിപണിയിൽ സ്റ്റോക്കുണ്ടെന്ന് തോട്ടം ഉടമകൾ ചൂണ്ടിക്കാട്ടുന്നു. കഴിഞ്ഞ സാമ്പത്തികവർഷം മാസം 79,375 ടൺ ആയിരുന്നു കമ്പനികളുടെ ശരാശരി ഉപഭോഗം. അതനുസരിച്ച് നാലുമാസത്തെ ആവശ്യത്തിനുള്ള സ്റ്റോക്ക് ഇപ്പോൾത്തന്നെ ലഭ്യമാണെന്ന് തോട്ടം ഉടമകളുടെ സംഘടനയായ അസോസിയേഷൻ ഓഫ് പ്ലാന്റേഴ്‌സ് ഓഫ് കേരള ചൂണ്ടിക്കാട്ടുന്നു. രാജ്യത്ത് ഉത്പാദിപ്പിക്കുന്ന സ്വാഭാവിക റബ്ബറിന്റെ 70 ശതമാനംവരെ ടയർ ഉത്‌പാദനത്തിന് ഉപയോഗിക്കുന്നുണ്ടെന്നാണ് ഓട്ടോമോട്ടീവ് ടയർ മാനുഫാക്‌ചേഴ്‌സ് അസോസിയേഷന്റെ വിലയിരുത്തൽ. കഴിഞ്ഞമാസത്തോടെ സംസ്ഥാനത്ത് ഉത്‌പാദനം ആരംഭിച്ചിട്ടുണ്ട്.
ആർ.എസ്.എസ്.നാല് ഗ്രേഡ് റബ്ബറിന് കിലോഗ്രാമിന് 200 രൂപ കടന്നുവെന്നത് കർഷകരിൽ പ്രതീക്ഷ നൽകിയിട്ടുണ്ട്. രണ്ടുവർഷമായി ഉത്‌പാദനച്ചെലവ് കിലോഗ്രാമിന് 200 രൂപയ്ക്കുമുകളിലാണ്. വില വീണ്ടും ഉയരുമെന്ന പ്രതീക്ഷയിൽ കർഷകർ വിപണിയിൽ റബ്ബർ ഇറക്കുന്നതിന് മടിക്കരുതെന്ന് ഉത്‌പാദക കൂട്ടായ്മകൾ മുന്നറിയിപ്പ് നൽകുന്നുണ്ട്. സ്റ്റോക്കില്ലെന്നുവരുത്താൽ ചില ലോബികൾ പ്രവർത്തിക്കുന്നുണ്ടെന്നും തോട്ടം ഉടമകൾ പറയുന്നു. ടയർ ഉത്പാദന പ്രതിസന്ധി താത്കാലികമായി പരിഹരിക്കുന്നതിന് മൂന്നുനാലു മാസത്തേക്ക് ഇറക്കുമതിത്തീരുവ കുറയ്ക്കണമെന്നും ഇറക്കുമതിക്ക് ആനുപാതികമായി ടയർ കയറ്റുമതിക്ക് അനുവദിച്ചിട്ടുള്ള സമയം ഒരുവർഷമായി ഉയർത്തണമെന്നുമാണ് അവർ റബ്ബർ ബോർഡിനോടും കേന്ദ്രസർക്കാരിനോടും ആവശ്യപ്പെട്ടിട്ടുള്ളത്. കേന്ദ്ര ബജറ്റിനുമുന്നോടിയായുള്ള കൂടിക്കാഴ്ചയിൽ ധനമന്ത്രിയോടും ഇക്കാര്യം ആവശ്യപ്പെട്ടിരുന്നു.
Kerala
ഒന്നാം ക്ലാസ് പ്രവേശന പരീക്ഷയും പി.ടി.എയുടെ അനധികൃത പിരിവും അനുവദിക്കില്ല

ഒന്നാം ക്ലാസ് പ്രവേശനത്തിന് എൻട്രൻസ് പരീക്ഷ നടത്തുന്നത് അനുവദിക്കില്ലെന്ന് മന്ത്രി വി ശിവൻകുട്ടി. പിടിഎയുടെ അനധികൃത പിരിവും അനുവദിക്കില്ല. ഇത്തരം സ്കൂളുകൾക്കെതിരെ കർശന നടപടി സ്വീകരിക്കും. പ്ലസ് വണ്‍ പ്രവേശനത്തിന് യാതൊരു തരത്തിലുമുള്ള ക്രമക്കേടുകളും അനുവദിക്കില്ലെന്നും മന്ത്രി വ്യക്തമാക്കി.
Kerala
ഉറപ്പിക്കാം, കേരളത്തിൽ പെരുമഴ പെയ്യിക്കാൻ കാലവർഷം ഇതാ എത്തുന്നു! ഇന്നും നാളെയും ഇടിമിന്നൽ മഴ ജാഗ്രത

തിരുവനന്തപുരം: തെക്ക് പടിഞ്ഞാറൻ കാലവർഷം ഇത്തവണ നേരത്തെയെത്തുമെന്ന് പ്രവചനം. ഈ മാസം ഇരുപത്തിയേഴാം തിയതിയോടെ കാലവർഷം കേരളാ തീരത്ത് എത്തിയേക്കും എന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ അറിയിപ്പ്. ഇത് നാല് ദിവസം നേരത്തെയാകാനോ വൈകാനോ സാധ്യതയുണ്ട്. ചൊവ്വാഴ്ചയോടെ ആൻഡമാൻ കടലിലേക്ക് കാലവർഷം എത്തിച്ചേർന്നേക്കും. കഴിഞ്ഞ വർഷം മെയ് 31 നായിരുന്നു കാലവർഷം തുടങ്ങിയത്. കാലവർഷം എത്തുന്നതിന് മുന്നോടിയായി വരും ദിവസങ്ങളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ വേനൽ മഴ ശക്തമാകാൻ സാധ്യതയുണ്ട്. അതേസമയം സംസ്ഥാനത്ത് ഇന്നും നാളെയും ഇടിമിന്നലോടെയുള്ള മഴക്ക് സാധ്യതയുള്ളതിനാൽ ജാഗ്രത നിർദ്ദേശം പുറപ്പെടുവിച്ചിട്ടുണ്ട്. ഈ ദിവസങ്ങളിൽ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടുകൂടിയ മഴയ്ക്കും മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചിട്ടുള്ളത്.
Kerala
കരുതലിന്റെ ‘മാലാഖമാർ’; ഇന്ന് അന്താരാഷ്ട്ര നഴ്‌സസ് ദിനം

ഇന്ന് അന്താരാഷ്ട്ര നഴ്‌സസ് ദിനം. ആധുനിക നഴ്‌സിംഗിന്റെ സ്ഥാപകയായ ഫ്‌ളോറൻസ് നൈറ്റിംഗേലിന്റെ ജന്മദിനമാണ് നഴ്‌സസ് ദിനമായി ആചരിക്കുന്നത്. ലോകമെമ്പാടുമുള്ള നഴ്‌സുമാരുടെ സേവനങ്ങളെയും അനുകമ്പയെയും ഈ ദിവസം ഓർമ്മിക്കുകയും ആദരിക്കുകയും ചെയ്യുന്നു. ഏതൊരു രാജ്യത്തിന്റെയും ആരോഗ്യമേഖലയുടെ അഭിമാനമാണ് അവിടത്തെ നഴ്‌സുമാർ. കേരളത്തിന് ഈ ദിനം ഏറെ പ്രധാനപ്പെട്ടതാണ്. ലോകമെമ്പാടുമുള്ള ആരോഗ്യമേഖലയിൽ തങ്ങളുടേതായ വ്യക്തിമുദ്ര പതിപ്പിച്ചവരാണ് കേരളത്തിലെ നഴ്‌സിംഗ് സമൂഹം. അർപ്പണബോധവും കഠിനാധ്വാനവും സഹാനുഭൂതിയും കൈമുതലാക്കിയ മലയാളി നഴ്‌സുമാർ കേരളത്തിന്റെ ആരോഗ്യരംഗത്തും വിദേശ രാജ്യങ്ങളിലും ഒരുപോലെ പ്രശംസിക്കപ്പെടുന്നു.
പേരാമ്പ്ര താലൂക്ക് ആശുപത്രിയിൽ രോഗീപരിചരണത്തിനിടെ നിപ ബാധിച്ച് മരിച്ച ലിനി ഒരേ സമയം കേരളത്തിന്റെ അഭിമാനവും വേദനയുമാണ്. കോവിഡ് മഹാമാരിയുടെ കാലത്ത് സ്വന്തം ജീവൻ പോലും പണയം വച്ചുകൊണ്ട് കരുതലോടെയും കാരുണ്യത്തോടെയും പ്രവർത്തിച്ചവരാണ് നമ്മുടെ നഴ്‌സുമാർ. വിദേശ രാജ്യങ്ങളിലും മലയാളി നഴ്‌സുമാർ അവരുടെ പ്രൊഫഷണലിസവും മനുഷ്യത്വ സമീപനവും കൊണ്ട് ശ്രദ്ധേയരാണ്. പല വികസിത രാജ്യങ്ങളിലെയും ആരോഗ്യമേഖലയുടെ വളർച്ചയിൽ കേരളത്തിലെ നഴ്‌സിംഗ് സമൂഹത്തിന് വലിയ പങ്കുണ്ട്. എങ്കിലും, കേരളത്തിലെ നഴ്‌സിംഗ് സമൂഹം നിരവധി വെല്ലുവിളികൾ നേരിടുന്നുണ്ട്. വർധിച്ച ജോലിഭാരം, കുറഞ്ഞ വേതനം, സുരക്ഷിതമല്ലാത്ത തൊഴിൽ സാഹചര്യങ്ങൾ എന്നിവ അവരെ അലട്ടുന്നു. ഈ സാഹചര്യങ്ങളിൽ മാറ്റം വരുത്തേണ്ടതും അവരുടെ അവകാശങ്ങൾ സംരക്ഷിക്കേണ്ടതും അത്യാവശ്യമാണ്.
-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur2 years ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News1 year ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു
-
Breaking News2 years ago
പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്