Connect with us

Kerala

പോലീസ് വാഹനമിടിച്ച് നട്ടെല്ലിന് പരിക്ക്‌; കൈയൊഴിഞ്ഞ് പോലീസ്, ദുരിതക്കിടക്കയിൽ യുവതി

Published

on

Share our post

ചെറുതുരുത്തി: പോലീസ് വാഹനമിടിച്ച്‌ നട്ടെല്ലിന്‌ പരിക്കേറ്റ യുവതി മാസങ്ങളായി ദുരിതക്കിടക്കയിൽ. പൈങ്കുളം തേറുങ്ങാട്ടിൽ വീട്ടിൽ രജനി(41)യാണ് ബുദ്ധിമുട്ടിലായത്. മേയ് പതിനൊന്നിനായിരുന്നു അപകടം. രജനിയും സുഹൃത്ത് സുജയും, സുജയുടെ സ്‌കൂട്ടറിൽ കുളപ്പുള്ളിയിലേക്ക്‌ പോയതായിരുന്നു. റോഡിന്റെ വലതുവശത്തെ റോഡിലേക്ക്‌ തിരിയുന്നതിനിടെ കുളപ്പുള്ളി ഭാഗത്തുനിന്നെത്തിയ പോലീസ് ജീപ്പ് സ്‌കൂട്ടറിന്‌ പിന്നിലിടിച്ചു. സ്കൂട്ടറിനു പിന്നിലിരുന്ന രജനിക്ക് റോഡിലേക്ക്‌ തെറിച്ചുവീണാണ് പരിക്കേറ്റത്. ഒൻപതു തുന്നലുകളിട്ടു. നട്ടെല്ലിനു പൊട്ടലുമുണ്ടായി. ജീപ്പിൽ പാലക്കാട് ഒറ്റപ്പാലത്തെ സി.ഐ.യും യൂണിഫോമില്ലാത്ത ആളുമാണ് ഉണ്ടായിരുന്നതെന്ന്‌ പറയുന്നു. യൂണിഫോമില്ലാത്തയാളാണ് വണ്ടി ഓടിച്ചിരുന്നത്. ഇവർക്ക് വാണിയംകുളത്തെ സ്വകാര്യ ആസ്പത്രിയിൽ ചികിത്സ നൽകി. പോലീസ് ഉദ്യോഗസ്ഥർത്തന്നെ ചികിത്സച്ചെലവു മുഴുവൻ വഹിക്കാമെന്നും കേസൊന്നും വേണ്ടെന്നും പറഞ്ഞിരുന്നു. മൂന്നാംദിവസം ആസ്പത്രി വിട്ടു. 23,000 രൂപയായിരുന്നു ആശുപത്രി ബില്ല്. കൈയിൽ പണമില്ലെന്നും പോലീസ് ഉദ്യോഗസ്ഥർ തരുമെന്നും പറഞ്ഞ് ഇവർ പോന്നു.

കുറച്ചുദിവസം കഴിഞ്ഞ്‌ ആസ്പത്രിയിൽ നിന്ന് ബില്ലടയ്ക്കാൻ പറഞ്ഞ് ഫോൺവിളി വന്നു. പോലീസുമായി ബന്ധപ്പെട്ടപ്പോൾ മുഴുവൻ പണം നൽകാമെന്നു പറഞ്ഞതിൽനിന്ന് അവർ പിന്മാറി. ചർച്ചകൾക്കുശേഷം പകുതി പണം മാത്രം പോലീസ് നൽകി. ബാക്കി തുക രജനി അടയ്ക്കേണ്ടിവന്നു. നട്ടെല്ലിന്റെ ക്ഷതംമൂലം കിടന്ന കിടപ്പിലാണ് രജനി ഇപ്പോൾ. ആറുമാസമെങ്കിലും വലിയ ജോലികളൊന്നും ചെയ്യരുതെന്നാണ് ഡോക്ടർമാർ പറയുന്നത്. ഇതിനിടെ സ്കൂട്ടർ ഓടിച്ചിരുന്ന സുജയുടെ പേരിൽ പോലീസ് കേസെടുത്തു. രജനി ഷൊർണൂർ പോലീസിലും മറ്റും പരാതി നൽകിയെങ്കിലും തുടർനടപടിയുണ്ടായില്ല. സാക്ഷികളെ ഭീഷണിപ്പെടുത്തിയെന്നും പറയുന്നു. രജനിയുടെ ഭർത്താവ് രാജഗോപാൽ കൂലിപ്പണിക്കാരനാണ്. രണ്ട്‌ മക്കളുമുണ്ട്. ചികിത്സച്ചെലവുകൾക്കായും ഏറെ ബുദ്ധിമുട്ടിലാണ്. വാഹനാപകട ഇൻഷുറൻസ് തുകയെങ്കിലും കിട്ടിയിരുന്നെങ്കിൽ വലിയ സഹായമായേനെയെന്ന് ഇവർ പറയുന്നു. മുഖ്യമന്ത്രിക്കും മറ്റും പരാതി നൽകി കാത്തിരിക്കുകയാണിവർ. ഇടിച്ചത്‌ ഒറ്റപ്പാലം സി.ഐ. സഞ്ചരിച്ച വാഹനം.


Share our post

Kerala

മോട്ടോർ വാഹനവകുപ്പ് സേവനങ്ങൾ ഇനി ആധാർ മുഖേന; മാർച്ച് ഒന്നുമുതൽ ആധാർ അധിഷ്ഠിതം

Published

on

Share our post

തിരുവനന്തപുരം: മോട്ടോർ വാഹന വകുപ്പിന് കീഴിലുള്ള എല്ലാ സേവനങ്ങളും മാർച്ച് ഒന്ന് മുതൽ ആധാർ മുഖേനയാക്കാൻ തീരുമാനം. ഇതിന് മുന്നോടിയായി വാഹന ഉടമകൾ ആധാറുമായി ലിങ്ക് ചെയ്ത മൊബൈൽ നമ്പർ പരിവാഹൻ പോർട്ടലിൽ ഉൾപ്പെടുത്തണമെന്ന് ഗതാഗത കമീഷണർ നിർദേശം നൽകി. ഇ-സേവ കേന്ദ്രങ്ങൾ, അക്ഷയ കേന്ദ്രങ്ങൾ എന്നിവ വഴി മൊബൈൽ നമ്പർ പരിവാഹനിൽ അപ്ഡേറ്റ് ചെയ്യാൻ സാധിക്കും. ഫെബ്രുവരി 1 മുതൽ 28 വരെയാണ് അപ്ഡേറ്റ് ചെയ്യാൻ അവസരം. ആർ ടി ഒ-ജോയൻ്റ് ആർ ടി ഒ ഓഫിസുകളിൽ പ്രത്യേക കൗണ്ടറുകളും അപ്ഡേറ്റുകൾ ചെയ്യുന്നതിനായി തയ്യാറാക്കിയിട്ടുണ്ട്.

വാഹന ഉടമസ്ഥാവകാശ കൈമാറ്റം, പെർമിറ്റ് സേവനങ്ങൾ, ഫിനാൻസ് സേവനങ്ങൾ തുടങ്ങിയവ നേരത്തെ ആധാർ അധിഷ്ഠിതമാക്കിയിരുന്നു. ആധാർ നമ്പറിന് പുറമെ, ബദൽ സൗകര്യമെന്ന നിലയിൽ മൊബൈൽ നമ്പർ കൂടി നൽകി ഒടിപി സ്വീകരിച്ച് ഓൺലൈൻ നടപടി പൂർത്തിയാക്കാനുള്ള സൗകര്യം അന്നുണ്ടായിരുന്നു.

ആധാർ നൽകിയാൽ ആധാർ ലിങ്ക് ചെയ്ത നമ്പറിലേക്കും മൊബൈൽ ഫോൺ നൽകിയാൽ ആ നമ്പറിലേക്കും ഒടിപി എത്തുമായിരുന്നു. എന്നാൽ ഇടനിലക്കാർ തങ്ങളുടെ മൊബൈൽ നമ്പർ നൽകി ഒടിപി സ്വീകരിച്ച് നടപടികൾ പുർത്തിയാക്കുന്ന സ്ഥിതിയായി. ക്രമേണ ആധാറില്ലാതെ മൊബൈൽ ഫോൺ നമ്പർ നൽകുന്ന രീതി മാത്രമായി ഇത് അവസാനിപ്പിച്ചാണ് ആധാറിൽ മാത്രമായി ഒടിപി സേവനം പരിമിതപ്പെടുത്തുന്നത്.


Share our post
Continue Reading

Kerala

പി.ജി. മെഡിക്കല്‍ കേരള: മൂന്നാം അലോട്‌മെന്റ് ഓപ്ഷന്‍ രജിസ്‌ട്രേഷന്‍ മൂന്നുവരെ

Published

on

Share our post

കേരള പ്രവേശന പരീക്ഷാ കമ്മിഷണര്‍ പോസ്റ്റ് ഗ്രാജ്വേറ്റ് മെഡിക്കല്‍ കോഴ്‌സുകളിലെ സ്റ്റേറ്റ് ക്വാട്ട സീറ്റുകളിലേക്കു നടത്തുന്ന അലോട്‌മെന്റിന്റെ മൂന്നാംഘട്ട ഓപ്ഷന്‍ രജിസ്‌ട്രേഷന്‍ സൗകര്യം വീണ്ടും ലഭ്യമാക്കി.

ഒഴിവുകള്‍

രണ്ടാം ഘട്ടത്തിനുശേഷമുള്ള ഒഴിവുകളാണ് ഈ ഘട്ടത്തില്‍ നികത്തുക. കോഴിക്കോട് കെ.എം.സി.ടി. മെഡിക്കല്‍ കോളേജ്, പാലക്കാട് പി.കെ. ദാസ് മെഡിക്കല്‍ കോളേജ് എന്നിവയില്‍ അനുവദിച്ച അധിക സീറ്റുകള്‍, ഒഴിവുള്ള കാറ്റഗറി സീറ്റുകള്‍ വ്യവസ്ഥകള്‍ പ്രകാരം പരിവര്‍ത്തനം ചെയ്യുമ്പോള്‍വരുന്ന ഒഴിവുകള്‍, കൗണ്‍സലിങ് പ്രക്രിയയില്‍ ഉണ്ടായേക്കാവുന്ന ഒഴിവുകള്‍ എന്നിവയും ഈ ഘട്ടത്തില്‍ നികത്തും.കാരക്കോണം ഡോ. സോമര്‍വെല്‍ മെമ്മോറിയല്‍ സി.എസ്.ഐ. മെഡിക്കല്‍ കോളേജ്, തൊടുപുഴ അല്‍ – അസര്‍ മെഡിക്കല്‍ കോളേജ്, എന്നിവയില്‍ അനുവദിച്ച അധിക സീറ്റുകള്‍ താത്കാലികമായി ഈ റൗണ്ടിലുണ്ട്.നിലവിലെ വേക്കന്‍സികള്‍ മാത്രം പരിഗണിക്കാതെ, അലോട്‌മെന്റ് ലഭിച്ചാല്‍ സ്വീകരിക്കുമെന്ന് ഉറപ്പുള്ള സീറ്റുകള്‍ കൂടി പരിഗണിച്ച് ഓപ്ഷന്‍ രജിസ്റ്റര്‍ ചെയ്യാന്‍ ശ്രദ്ധിക്കണം. പുതിയ ഓപ്ഷനുകള്‍ നിര്‍ബന്ധമായും രജിസ്റ്റര്‍ ചെയ്യണം. മുന്‍ഘട്ടങ്ങളിലേക്ക് രജിസ്റ്റര്‍ചെയ്ത ഓപ്ഷനുകള്‍ പരിഗണിക്കില്ല.

അര്‍ഹത

പ്രവേശന പരീക്ഷാ കമ്മിഷണര്‍ 27.1.2025-ന് പ്രസിദ്ധപ്പെടുത്തിയ പി.ജി. മെഡിക്കല്‍ 2024 കേരള മെറിറ്റ് പട്ടികയില്‍ ഉള്‍പ്പെട്ട എല്ലാവര്‍ക്കും ഇന്‍-സര്‍വീസ് അപേക്ഷകര്‍ക്കും ംംം.രലല.സലൃമഹമ.ഴീ്.ശി വഴി ഫെബ്രുവരി മൂന്നിന് വൈകീട്ട് അഞ്ചുവരെ പുതിയ ഓപ്ഷനുകള്‍ രജിസ്റ്റര്‍ ചെയ്യാം. സര്‍വീസ് ക്വാട്ട അപേക്ഷകരുടെ പട്ടിക വെബ്‌സൈറ്റിലുണ്ട്. മൂന്നാം റൗണ്ടില്‍ പങ്കെടുക്കുന്ന എല്ലാവരും ഓപ്ഷന്‍ രജിസ്‌ട്രേഷന്‍ ഫീസ് പുതുതായി അടയ്ക്കണം.

സീറ്റ് ഒഴിയാം

പ്രവേശനം ലഭിച്ച സീറ്റ്, പിഴ നല്‍കാതെ ഒഴിയാന്‍ രണ്ടിന് വൈകീട്ട് അഞ്ച് വരെ അവസരമുണ്ട്. ഈ സമയപരിധിക്കു ശേഷം സീറ്റ് ഉപേക്ഷിക്കുന്നവരെ, അവര്‍ മൂന്നാം ഘട്ടത്തിലേക്ക് ഓപ്ഷനുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെങ്കിലും മൂന്നാം റൗണ്ടിലേക്കും തുടര്‍ റാണ്ടുകളിലേക്കും പരിഗണിക്കുന്നതല്ല. അവരില്‍ നിന്നും വ്യവസ്ഥകള്‍ പ്രകാരമുള്ള പിഴ ഈടാക്കും.

പ്രവേശനം

മൂന്നാം ഘട്ട അലോട്‌മെന്റ് അഞ്ചിന് പ്രഖ്യാപിക്കും. കോളേജില്‍ ബന്ധപ്പെട്ട രേഖകളുമായി റിപ്പോര്‍ട് ചെയ്ത്, ഫീസടച്ച്, പ്രവേശനം നേടാന്‍ ആറ് മുതല്‍ ഒന്‍പതിന് വൈകിട്ട് നാല് വരെ സമയം ഉണ്ടാകും.

• മൂന്നാം ഘട്ടത്തില്‍ പുതുതായി രജിസ്റ്റര്‍ ചെയ്ത് ഓപ്ഷനുകള്‍ നല്‍കിയവര്‍ക്ക് ഇതില്‍ അലോട്‌മെന്റ് ലഭിക്കാത്ത പക്ഷം, അവര്‍ക്ക് തുടര്‍ന്നുള്ള സ്‌ട്രേ റൗണ്ടില്‍ പങ്കെടുക്കാന്‍ അര്‍ഹത ഉണ്ടാകും

• മൂന്നാം ഘട്ടത്തില്‍ അലോട്മെന്റ് ലഭിക്കുന്നവര്‍ക്ക് നേരത്തേ അനുവദിച്ച സീറ്റിന്‍മേല്‍ ഒരു അവകാശവും ഉണ്ടായിരിക്കില്ല

• പ്രവേശനം നേടിയാലും ഇല്ലെങ്കിലും, മൂന്നാം റൗണ്ടില്‍ അലോട്‌മെന്റ് ലഭിക്കുന്നവര്‍ക്ക് സ്‌ട്രേ റൗണ്ടില്‍ പങ്കെടുക്കാന്‍ അര്‍ഹത ഉണ്ടാകില്ല

• മൂന്നാം ഘട്ടത്തിനു ശേഷമുള്ള ഒഴിവുകള്‍, സ്‌ട്രേ വേക്കന്‍സി റൗണ്ട് അലോട്‌മെന്റിലൂടെ നികത്തും. സ്‌ട്രേ റൗണ്ടിലേക്ക് പുതിയ ഓപ്ഷന്‍ രജിസ്‌ട്രേഷന്‍ ഉണ്ടാകും. ഒഴിവുകള്‍ പ്രസിദ്ധപ്പെടുത്തും.

കൂടുതല്‍ വിവരങ്ങള്‍ക്ക്: www.cee.kerala.gov.in


Share our post
Continue Reading

Kerala

കേന്ദ്ര ബജറ്റ് ഇന്ന്; ജനപ്രിയ പ്രഖ്യാപനങ്ങൾക്കായി കാതോർത്ത് രാജ്യം

Published

on

Share our post

മൂന്നാം മോദി സര്‍ക്കാരിന്‍റെ രണ്ടാമത് ബജറ്റ് ധനമന്ത്രി നിർമല സീതാരാമൻ ഇന്ന് അവതരിപ്പിക്കും. സാമ്പത്തിക പ്രതിസന്ധി മറികടക്കാനും വിലക്കയറ്റം പിടിച്ചു നിര്‍ത്താനും നികുതിയിലുമൊക്കെ എന്തൊക്കെ പ്രഖ്യാപനങ്ങളുണ്ടാകുമെന്നാണ് രാജ്യം ഉറ്റുനോക്കുന്നത്. നിലവിലെ ആദായ നികുതി സ്ലാബുകളില്‍ മാറ്റമുണ്ടായേക്കുമെന്നാണ് ഇതുവരെ പുറത്ത് വന്ന റിപ്പോര്‍ട്ടുകള്‍.

നിലവിൽ മൂന്ന് ലക്ഷം രൂപ വരെ വരുമാനമുള്ളവർക്ക് ആദായനികുതി ഇല്ല. എന്നാൽ ഇത്തവണത്തെ ബജറ്റിൽ അത് അഞ്ച് ലക്ഷമായി ഉയ‍ർത്തണമെന്ന ആവശ്യം ശക്തമാണ്. പഴയ നികുതി വ്യവസ്ഥയിൽ 2.50 ലക്ഷം രൂപ വരെ വരുമാനമുള്ളവരാണ് നികുതി ബാധ്യത ഇല്ലാത്തവർ. അതും 5 ലക്ഷം രൂപയായി ഉയർത്തണമെന്ന ആവശ്യമുണ്ട്. പുതിയ നികുതി വ്യവസ്ഥയ്ക്ക് കീഴിൽ സ്റ്റാൻഡേർഡ് ഡിഡക്ഷൻ 75,000 രൂപയിൽ നിന്ന് 1.50 ലക്ഷം രൂപയായും പഴയ നികുതി വ്യവസ്ഥയ്ക്ക് കീഴിൽ സ്റ്റാൻഡേ‍ർഡ് ഡിഡക്ഷൻ 50,000 രൂപയിൽ നിന്ന് ഒരു ലക്ഷം രൂപയായും ഉയർത്തണമെന്ന ആവശ്യം സർക്കാരിന് മുന്നിലുണ്ട്. ആദായ നികുതി പുതിയ സ്കീമിലേക്ക് നികുതി ദായകരെ എത്തിക്കാനുള്ള പ്രഖ്യാപനങ്ങള്‍ പ്രതീക്ഷിക്കാം. മന്ദീഭവിച്ച സാമ്പത്തിക വളര്‍ച്ചക്കിടെ വിലക്കയറ്റം പിടിച്ചുനിര്‍ത്താനുള്ള ഇടപെടലുണ്ടാകുമോയെന്നതും പ്രധാനമാണ്.

വലിയ വാഗ്ദാനങ്ങൾ പ്രഖ്യാപിച്ച് കൈയടി നേടേണ്ടതില്ലെന്നായിരുന്നു കഴിഞ്ഞ തവണത്തെ നിലപാടെങ്കിലും സഖ്യകക്ഷികളായ ജെഡിയുവും, ടിഡിപിയും ഭരിക്കുന്ന ബിഹാറിനും ആന്ധ്രക്കും നിർമല സീതാരാമന്‍ കൈയയച്ച് പ്രഖ്യാപനങ്ങള്‍ നടത്തി. ആന്ധ്രയുടെ തലസ്ഥാനമായ അമരാവതിയുടെ വികസനത്തിന് മാത്രം പ്രഖ്യാപിച്ചത് പതിനയ്യായിരം കോടിയായിരുന്നു. ബിഹാറിന് ഇരുപത്തി ആറായിരം കോടി രൂപ പ്രഖ്യാപിച്ച് നിതീഷ് കുമാറിനെയും തൃപ്തിപ്പെടുത്തി. ഇത്തവണ കേരളം അടക്കമുള്ള സംസ്ഥാനങ്ങളോട് എന്ത് സമീപനമാണ് ബജറ്റിൽ സ്വീകരിക്കുക എന്നാണ് ഇനി അറിയാനുള്ളത്.


Share our post
Continue Reading

Trending

error: Content is protected !!