Kerala
നിര്‍മ്മാണ മേഖലയില്‍ വന്‍ കുതിപ്പുമായി കേരളം; ആൾപാർപ്പില്ലാതെ 15 ലക്ഷം വീടുകൾ

തിരുവന്തപുരം: കേരളം ഒറ്റ നഗരമായി വളരുന്നു എന്ന അഭിപ്രായങ്ങള്‍ക്ക് ഒപ്പം നില്‍ക്കുന്നതാണ് സംസ്ഥാനത്തെ നിര്‍മ്മാണ മേഖലയിലെ കുതിപ്പ്. എക്കണോമിക് ആന്‍ഡ് സ്റ്റാറ്റിസ്റ്റിക് ഡിപാര്‍ട്ട്‌മെന്റ് പുറത്തുവിട്ട നിര്‍മാണ വിവരങ്ങള്‍ സംബന്ധിച്ച റിപ്പോര്‍ട്ട് ഗ്രാമങ്ങള്‍ മാറുകയാണ് എന്ന് വ്യക്തമാക്കുന്നു. 2021 -22 വര്‍ഷത്തില്‍ 3.95 ലക്ഷം പുതിയ കെട്ടിടങ്ങള്‍ രജിസ്റ്റര്‍ ചെയ്തു. ഒരു ചതുരശ്ര കിലോമീറ്ററിന് 14 എന്ന നിരക്കിലാണ് പുതിയ നിര്‍മ്മിതികള്‍. ഈ വര്‍ഷം നിർമ്മിതികളുടെ എണ്ണം മുന്‍ വര്‍ഷത്തേക്കാള്‍ 11.22 ശതമായി വര്‍ധിച്ചു.
2018 കണക്ക് പരിശോധിക്കുമ്പോൾ ഇത് കുറവാണ് എങ്കിലും കോവിഡാനന്തരമുള്ള കുതിപ്പാണ്. 2021-22 വർഷത്തെ റിപ്പോർട്ട് പരമാർശിക്കുന്ന 73.58 ശതമാനം വരുന്ന 2.90 ലക്ഷം കെട്ടിടങ്ങളും വീടുകളോ, താമസ സൗകര്യങ്ങള്‍ക്കായുള്ളതോ ആയ റസിഡന്‍ഷ്യല്‍ കെട്ടിടങ്ങളാണ്. നിര്‍മാണ പ്രവര്‍ത്തിനങ്ങളില്‍ 70.96 ശതമാനവും നടക്കുന്നത് ഗ്രാമീണ മേഖലയില്‍ ആണെന്നും കണക്കുകള്‍ വ്യക്തമാക്കുന്നു. 29.04 ശതമാനം മാത്രമാണ് നഗരങ്ങളിലുള്ളത്. വാണിജ്യ ആവശ്യങ്ങള്‍ക്കുള്ള കെട്ടിടങ്ങള്‍ക്ക് ഒപ്പം നഗര കേന്ദ്രീകൃത വ്യവസായ വളര്‍ച്ചയിലും മാറ്റം വരുന്നു എന്ന സൂചനയും ലഭിക്കുന്നു. എന്നാല്‍ ഇവയില്‍ വ്യവസായ മേഖലയെക്കാള്‍ വാണിജ്യ മേഖലയാണ് മുന്നിട്ട് നില്‍കുന്നത്.
താമസിക്കാന്‍ ആളില്ലാതെ 15 ലക്ഷം വീടുകള്‍
കേരളം ഒരു പാര്‍പ്പിട സംസ്ഥാനമാണ് എന്ന അഭിപ്രായത്തിന് ഒപ്പം നില്‍ക്കുന്നതാണ് റസിഡന്‍ഷ്യല്‍ കെട്ടിടങ്ങളുടെ നിര്‍മ്മാണത്തിലെ കുതിപ്പ്.അതേ സമയം നിലവില്‍ 15 ലക്ഷത്തോളം വീടുകളില്‍ താമസിക്കാന്‍ ആളുകളില്ലാതെ പൂട്ടിക്കിടക്കുന്നു എന്നാണ് റിപ്പോര്‍ട്ട് പറയുന്നത്. ഇത്തരത്തിലുള്ള വീടുകള്‍ ഭൂരിഭാഗവും ഇടത്തരം സാമ്പത്തിക ശേഷിക്ക് മുകളിലുള്ളവരുടേതും സമ്പന്നരുടേതുമാണെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. തൊഴില്‍ തേടി വിദേശങ്ങളിലും മറ്റും കഴിയുമ്പോഴും പാര്‍പ്പിടം കേരളത്തില്‍ തന്നെ നിലനിര്‍ത്തുന്നു.
നിര്‍മാണമേഖലയില്‍ സിംഹഭാഗവും സ്വകാര്യമേഖലയോട് ബന്ധപ്പെട്ടാണെന്നും കണക്കുകള്‍ പരിശോധിച്ചാല്‍ വ്യക്തമാകും. 2021-22 വര്‍ഷത്തെ കണക്കുകള്‍ പ്രകാരം 97.76 ശതമാനം നിര്‍മാണങ്ങളും സ്വകാര്യമേഖലയോട് ബന്ധപ്പെട്ടാണ് നടക്കുന്നത്.0.76 ശതമാനം മാത്രമാണ് സര്‍ക്കാര്‍ തലത്തില്‍.പുതിയതായി നിര്‍മിച്ച 53,774 കെട്ടിടങ്ങളുമായി മലപ്പുറം ജില്ലയാണ് നിര്‍മ്മാണത്തില്‍ മുന്നില്‍. ഇടുക്കിയിലാണ് നിര്‍മ്മാണത്തില്‍ ഏറ്റവും കുറവ് രേഖപ്പെടുത്തിയത്. 8,751 കെട്ടിടങ്ങളാണ് ഈ കാലയളവില്‍ ഇടുക്കിയില്‍ നിര്‍മ്മിച്ചത്. ജനസംഖ്യാ വര്‍ധനവ്, നഗരവല്‍ക്കരണം, വിദേശ പണത്തില്‍ നിന്നുള്ള സാമ്പത്തിക വികസനം എന്നിവയാണ് മലപ്പുറം ജില്ലയെ മുന്നില്‍ എത്തിക്കുന്നത്.
കോവിഡ് പ്രതിസന്ധിക്ക് ശേഷം വരുമാനത്തിലുണ്ടായ സ്ഥിരതയും പുരോഗതിയുമാണ് വര്‍ധനവിന്റെ പ്രധാന കാരണമായി വിവരിക്കുന്നത്. എന്നാല്‍ ഏറ്റവും അധികം നിയന്ത്രണമില്ലാത്ത വിലനിലവാരം നിലനില്‍ക്കുന്നത് നിര്‍മ്മാണ മേഖലയുമായി ബന്ധപ്പെട്ട വസ്തുക്കളിലാണ് എന്ന സാഹചര്യമാണ് ഉള്ളത്. 2018 -19 വർഷത്തിലെ റിപ്പോർട്ടിൽ 13.27 ശതമാനം വർധനവ് രേഖപ്പെടുത്തിയിരുന്നു. അന്നും ഗ്രാമീണ മേഖലയിലാണ് കൂടുതലും നിർമ്മാണങ്ങൾ ഉണ്ടായിരുന്നത്.
Kerala
കോഴിക്കോട് പെൺവാണിഭ കേന്ദ്രത്തിൽ റെയ്ഡ്; 6 സ്ത്രീകളും 3 പുരുഷൻമാരും പിടിയിൽ

കോഴിക്കോട്: മലാപ്പറമ്പിൽ പെൺവാണിഭ കേന്ദ്രത്തിൽ പോലീസ് റെയിഡ്. ആറ് സ്ത്രീകളും മൂന്ന് പുരുഷൻമാരും ഉൾപ്പടെ ഒൻപത് പേർ അറസ്റ്റിൽ.കേന്ദ്രത്തിന്റെ നടത്തിപ്പുകാരുൾപ്പടെയാണ് അറസ്റ്റിലായത്. മലാപ്പറമ്പ് ഇയ്യപ്പാടി റോഡിലെ അപ്പാർട്ട്മെന്റിൽ നടക്കാവ് പോലീസാണ് റെയിഡ് നടത്തിയത്. ഇവിടം കേന്ദ്രീകരിച്ച് പെൺവാണിഭ സംഘം പ്രവർത്തിക്കുന്നു എന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് റെയ്ഡ് നടത്തിയത്.
രണ്ട് വർഷം മുമ്പ് ഫുട്ബാൾ ടീം ഫിസിയോതെറാപ്പിസ്റ്റ് എന്ന് പറഞ്ഞ് പരിചയപ്പെടുത്തിയ ബാലുശ്ശേരി സ്വദേശിക്കാണ് ഈ അപ്പാർട്ട്മെന്റ് വാടകയ്ക്ക് നൽകിയത്. അതിന് ശേഷം ഇവിടെ എന്ത് സംഭവിച്ചു എന്ന് അറിയില്ല എന്നാണ് അപ്പാർട്ട്മെന്റ് ഉടമകളിൽ ഒരാൾ പറയുന്നത്. അയൽവാസികൾ നേരത്തെ പരാതി പറഞ്ഞപ്പോൾ വന്ന് നോക്കിയിരുന്നു എന്നും അന്ന് സമീപത്തെ സ്വകാര്യ ആശുപത്രിയിൽ ഡയാലിസിസിന് എത്തുന്നവരാണ് താമസിക്കുന്നതെന്നാണ് നടത്തിപ്പുകാർ അറിയിച്ചിരുന്നത് എന്നാണ് ഉടമകളിൽ ഒരാൾ പറയുന്നത്. നാല് പേരുടെ ഉടമസ്ഥതയിലുള്ള ഫ്ലാറ്റിലാണ് സംഘം പ്രവർത്തിച്ചിരുന്നത്.
Kerala
പ്ലസ്‌വൺ പ്രവേശനം: എസ്എസ്എൽസി സർട്ടിഫിക്കറ്റിനുപകരം മറ്റുരേഖകൾ പരിഗണിക്കും

ഹരിപ്പാട്: ഡിജി ലോക്കറിൽ എസ്എസ്എൽസി സർട്ടിഫിക്കറ്റ് ലഭ്യമാകാത്തത് പ്ലസ്‌വൺ പ്രവേശനത്തെ ബാധിക്കാതിരിക്കാൻ ജാതി, താമസസ്ഥലം തുടങ്ങിയവ തെളിയിക്കാൻ മറ്റു രേഖകൾ പരിഗണിക്കും. സ്ഥിരതാമസരേഖയായി റേഷൻകാർഡ് പരിഗണിക്കും.
വിദ്യാർഥി താമസിക്കുന്നിടത്തെ തദ്ദേശസ്ഥാപനം, താലൂക്ക് തുടങ്ങിയ വിഭാഗങ്ങളിലെ ബോണസ് പോയിന്റ് അനുവദിക്കുന്നതിനുള്ള രേഖയായും എസ്എസ്എൽസി സർട്ടിഫിക്കറ്റിലെ വിലാസം സ്വീകരിക്കുമായിരുന്നു. മുൻവർഷങ്ങളിൽ പ്ലസ്‌വൺ പ്രവേശനത്തിനു മുൻപ് എസ്എസ്എൽസി സർട്ടിഫിക്കറ്റ് ഡിജി ലോക്കറിൽ കിട്ടിയിരുന്നു. ഇത്തവണ അതുണ്ടാകാഞ്ഞതാണ് ബുദ്ധിമുട്ടായത്.
Kerala
ഇത് ബാലകൃഷ്ണന്റെ പ്രതികാരം; നാലാംക്ലാസിൽ കിട്ടിയ തല്ലിന് 62-ാം വയസ്സിൽ തിരിച്ചടി

വെള്ളരിക്കുണ്ട് (കാസര്‍കോട്): നാലാം ക്ലാസിലുണ്ടായ ഒരു അടി, അതിന് പ്രതികാരം അറുപത്തിരണ്ടാം വയസ്സില്‍. സിനിമാക്കഥയല്ലിത്, മാലോത്തെ ബാലകൃഷ്ണനാണ് ബാല്യകാലത്തെ പിണക്കത്തിന് പ്രതികാരംചെയ്ത് കേസില്‍ കുടുങ്ങിയത്.
മാലോം ടൗണിനടുത്ത് താമസിക്കുന്ന വെട്ടിക്കൊമ്പില്‍ വി.ജെ. ബാബുവാണ് പരാതിക്കാരന്‍. ബാലകൃഷ്ണന്‍, സുഹൃത്ത് മാത്യു വലിയപ്ലാക്കല്‍ എന്നിവരുടെപേരിലാണ് കേസ്. ബാലകൃഷ്ണന്‍ ഷര്‍ട്ടിന്റെ കോളറില്‍ പിടിച്ചുനിര്‍ത്തുകയും മാത്യു കല്ലുകൊണ്ട് കവിളിലും പുറത്തും ഇടിക്കുകയുമായിരുന്നെന്നാണ് പ്രഥമവിവര റിപ്പോര്‍ട്ട്. നാലാംതരത്തില്‍ ബാബുവും ബാലകൃഷ്ണനും ഒരേ ക്ലാസിലായിരുന്നു. ഇടയ്ക്ക് വഴക്കിടുകയും അടിപിടി കൂടുകയും ചെയ്തിരുന്നതായി ബാലകൃഷ്ണന്‍ വെള്ളരിക്കുണ്ട് പോലീസിന് നല്‍കിയ മൊഴിയില്‍ പറയുന്നു.
അന്ന് ബാബു തന്നെ മര്‍ദിച്ചതിലുള്ള വിരോധമാണ് ഇപ്പോള്‍ അടിപിടിയിലേക്ക് നയിച്ചതെന്നും ബാലകൃഷ്ണന്റെ മൊഴിയിലുണ്ട്. ജൂണ്‍ രണ്ടിന് ഒരുമണിക്ക് മാലോത്ത് ടൗണില്‍ ഹോട്ടലിനുമുന്നിലായിരുന്നു സംഭവം. പഴയ പിണക്കത്തിന്റെപേരില്‍ ഇരുവരും തമ്മില്‍ മുന്‍പും വാക്കേറ്റമുണ്ടായതായി പറയുന്നു.
-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur2 years ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News1 year ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു
-
Breaking News2 years ago
പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്