Kerala
ഗ്രോ ആപ്പിന്റെ പേരില്‍ വ്യാജന്‍; കോഴിക്കോട് സ്വദേശിക്ക് നഷ്ടമായത് 4.8 കോടി രൂപ

കോഴിക്കോട്: ‘ഗ്രോ’ ഷെയര്‍ ട്രേഡിങ് ആപ്ലിക്കേഷനാണെന്ന വ്യാജേന വാട്സാപ്പ് വഴി പറ്റിച്ച് കോഴിക്കോട് സ്വദേശിയായ സംരംഭകനില്‍നിന്ന് 4.8 കോടി രൂപ തട്ടിയെടുത്തു. ട്രേഡിങ്, ഫോറിന്‍ ഇന്‍സ്റ്റിറ്റിയൂഷണല്‍ ഇന്‍വെസ്റ്റര്‍ (എഫ്.ഐ.ഐ.), ഇനീഷ്യല്‍ പബ്ലിക് ഓഫറിങ് (ഐ.പി.ഒ.) എന്നിവയിലൂടെ കൂടുതല്‍ നിക്ഷേപം നടത്തി വന്‍ലാഭം നേടാമെന്നു പറഞ്ഞ് തെറ്റിദ്ധരിപ്പിച്ചാണ് തട്ടിപ്പ് നടത്തിയത്. സംഭവത്തില്‍ സിറ്റി സൈബര്‍ ക്രൈം പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.
മേയ് മുതലാണ് തട്ടിപ്പുകാര്‍ പരാതിക്കാരനെ ബന്ധപ്പെടാന്‍ തുടങ്ങിയത്. വാട്സാപ്പ് വഴി വന്ന ട്രേഡിങ് സംബന്ധിച്ച സന്ദേശമാണ് തട്ടിപ്പിന്റെ തുടക്കം. സംരംഭകനായ വ്യക്തി ഇത് പിന്തുടരുകയും ഒരു ലിങ്ക് വഴി വാട്സാപ്പ് ഗ്രൂപ്പില്‍ ചേര്‍ക്കുകയും ചെയ്തു. ഈ ഗ്രൂപ്പിന്റെ അഡ്മിന്‍ പാനലിലുള്ള ഒരാള്‍ സ്ട്രാറ്റജിക് അനലിസ്റ്റ് ആണെന്ന് പരിചയപ്പെടുത്തി ബന്ധപ്പെട്ടു. കൂടുതല്‍ വിവരങ്ങള്‍ക്കായി അസിസ്റ്റന്റിന്റെ നമ്പറും നല്‍കി. ഈ അസിസ്റ്റന്റ് അയച്ചുകൊടുത്ത ലിങ്കുവഴിയാണ് സംരംഭകന്‍ തന്റെ ഫോണില്‍ ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്തത്.
ജനപ്രീതിയിലുള്ള ട്രേഡിങ് മൊബൈല്‍ ആപ്ലിക്കേഷനാണ് ഗ്രോ. ഗ്രോയുടെ ലോഗോയടങ്ങുന്ന സമാനമായ വെബ്‌സൈറ്റ് ലിങ്കാണ് അസിസ്റ്റന്റ് ഇരയായ വ്യക്തിക്ക് അയച്ചുകൊടുത്തത്. ഇതിന്റെ ലോഗിനും പാസ് വേഡും അയച്ചുകൊടുത്തു. തുടര്‍ന്ന് വാട്സാപ്പ് വഴി ലഭിച്ച ടിപ്പുകള്‍ അദ്ദേഹം പിന്തുടരുകയും ചെയ്തു. വാട്‌സാപ്പ് വഴി നല്‍കിയ അക്കൗണ്ട് നമ്പറുകളിലേക്കാണ് പണം അയച്ചുകൊടുത്തത്. അതിന് അനുസരിച്ചുള്ള മാറ്റം ആപ്പില്‍ പ്രതിഫലിക്കുകയും ചെയ്തു. അതുവഴി വന്ന ലാഭം കാണിച്ചുകൊടുക്കുകയും ചെയ്തു. അതില്‍ കുറച്ചു തുക പിന്‍വലിക്കാനും സാധിച്ചു.
തുടര്‍ന്നാണ് മറ്റൊരു വാട്സാപ്പ് ഗ്രൂപ്പില്‍ ചേര്‍ത്ത് വലിയ തുക നിക്ഷേപിച്ചാല്‍ വലിയ ലാഭമുണ്ടാക്കാമെന്ന നിര്‍ദേശങ്ങള്‍ ലഭിക്കുന്നത്. പുതിയ ആപ്ലിക്കേഷന്‍ ലിങ്ക് കൊടുക്കുകയും ചെയ്തു. തുടര്‍ന്ന് ലഭിച്ച നിര്‍ദേശങ്ങള്‍ പിന്തുടര്‍ന്ന് പണം നിക്ഷേപിക്കുകയും ചെയ്തു. നികുതിയായും വലിയൊരു തുക അടച്ചു. ആപ്പിന്റെ വിശ്വാസ്യത വര്‍ധിപ്പിക്കാനുള്ള സന്ദേശങ്ങള്‍ വാട്‌സാപ്പ് വഴി വരികയും ചെയ്തിരുന്നു.
ഈ സന്ദേശങ്ങള്‍ കണ്ടതില്‍ സംശയം തോന്നുകയും പണം പിന്‍വലിക്കാന്‍ സാധിക്കാതെ വന്നതോടും കൂടിയാണ് പരാതി നല്‍കാന്‍ തീരുമാനിച്ചത്. തുടര്‍ന്ന് 1930 എന്ന ടോള്‍ ഫ്രീ നമ്പറില്‍ വിളിച്ച് പരാതി അറിയിച്ചു. കോഴിക്കോട് സിറ്റി സൈബര്‍ ക്രൈം പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
ശ്രദ്ധിക്കുക
ട്രേഡിങ് സംബന്ധമായ ഒട്ടേറെ കൂട്ടായ്മകള്‍ ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഇതില്‍ നിന്ന് സൗജന്യമായ ട്രേഡിങ് സംബന്ധിച്ച നിര്‍ദേശങ്ങള്‍ ലഭിച്ചേക്കാം. എന്നാല്‍ അത്തരം ആപ്പുകള്‍ വഴി ലഭിക്കുന്ന ലിങ്കുകളില്‍ നിന്ന് ആപ്പുകള്‍ ഡൗണ്‍ലോഡ് ചെയ്യുന്നത് അപകടമാണ്.അപരിചിതമായ ലിങ്കുകള്‍ ക്ലിക്ക് ചെയ്യരുത് എന്നും അംഗീകൃത പ്ലാറ്റ്ഫോമുകളിൽ നിന്ന് മാത്രമേ ആപ്പുകൾ ഇൻസ്റ്റാൾ ചെയ്യാവൂ എന്നും അധികൃതര്‍ ആവര്‍ത്തിച്ചു നല്‍കുന്ന നിര്‍ദേശമാണ്.വിശ്വാസ യോഗ്യമായ ആപ്പുകള്‍ ഡൗണ്‍ലോഡ് ചെയ്യുന്നതിന് തീര്‍ച്ചയായും ഗൂഗിള്‍ പ്ലേ, ആപ്പിള്‍ ആപ്പ് സ്റ്റോര്‍ പോലുള്ള പ്ലാറ്റ്‌ഫോമുകളില്‍ നിന്ന് മാത്രം ആപ്പുകള്‍ ഡൗണ്‍ലോഡ് ചെയ്യുക.
അപരിചിതരും അജ്ഞാതരുമായ വ്യക്തികളുമായി ഓണ്‍ലൈനില്‍ വന്‍തുക ഇടപാട് നടത്തുന്നത് ഒട്ടും സുരക്ഷിതമാവില്ല.
Kerala
സുരക്ഷിതരായി, ഒറ്റക്കെട്ടായി, സജ്ജമായി ഇന്ത്യ; സിവില്‍ ഡിഫന്‍സ് മോക്ഡ്രില്‍ പൂര്‍ത്തിയായി

രാജ്യവ്യാപക സിവില്‍ ഡിഫന്‍സ് മോക്ഡ്രില്‍ പൂര്‍ത്തിയായി. കേരളത്തിലെ 14 ജില്ലകളിലും മോക്ഡ്രില്‍ നടന്നു. നാല് മണിക്ക് തന്നെ മോക് ഡ്രില്ലിന്റെ ഭാഗമായി മുന്നറിയിപ്പ് നല്‍കുന്ന സൈറണ്‍ മുഴങ്ങി. സംസ്ഥാന ദുരന്ത നിവാരണ അതോരിറ്റിയുടെ ആസ്ഥാനത്തുനിന്നാണ് സൈറണുകള്‍ നിയന്ത്രിച്ചത്. കവചം പദ്ധതിയുടെ ഭാഗമായി സ്ഥാപിച്ച 126 സൈറണുകളാണ് മുഴങ്ങിയത്. 4.30ന് മോക്ഡ്രില്‍ അവസാനിച്ചു.
കൃത്യം 4 മണിക്ക് അപായസൂചന നല്‍കുന്ന നീണ്ട സൈറണ്‍ മുഴങ്ങിയ ശേഷം കൃത്യം 4.28ന് ക്ലോസിങ് സൈറണും മുഴങ്ങി. 30 സെക്കന്റ് നേരം മാത്രമാണ് ക്ലോസിങ് സൈറണ്‍ നീണ്ടുനിന്നത്. അപകടമൊഴിവായെന്നും ഇനി സുരക്ഷിതരായി പുറത്തേക്കിറങ്ങാമെന്നും അറിയിച്ചുകൊണ്ടാണ് 4.28ന് ക്ലോസിങ് സൈറണ്‍ മുഴങ്ങിയത്. അപകടമേഖലയില്‍ നിന്ന് ആളുകളെ ഒഴിപ്പിക്കേണ്ടതെങ്ങനെയെന്നും വീടുകളില്‍ സുരക്ഷിതരായിരിക്കേണ്ടത് എങ്ങനെയെന്നും പ്രാഥമിക ശുശ്രൂഷ ലഭ്യമാക്കേണ്ടത് എങ്ങനെയെന്നും കാണിച്ചുതരുന്നതായിരുന്നു അരമണിക്കൂര്‍ നീണ്ടുനിന്ന മോക്ഡ്രില്‍.
1971ല്‍ ഇന്ത്യ പാക് യുദ്ധത്തിന് മുന്‍പായിരുന്നു മോക് ഡ്രില്‍ ഇതിന് മുന്‍പ് നടത്തിയത്. ആക്രമണമുണ്ടായാല്‍ സ്വയം സുരക്ഷ ഉറപ്പാക്കാനുള്ള ബോധവത്കരണമാണ് മോക് ഡ്രില്ലിലൂടെ ഉദ്ദേശിക്കുന്നത്. ആംബുലന്‍സുകളും ആശുപത്രികളും അധികൃതരും ജനപ്രതിനിധികളും പൊതുജനങ്ങളും ഉള്‍പ്പെടെ മോക്ഡ്രില്ലിനോട് പൂര്‍ണമായി സഹകരിച്ചു. ജില്ലകളിലെ കലക്ടര്‍മാരും ജില്ലാ ഫയര്‍ ഓഫീസര്‍മാരുമാണ് മോക്ഡ്രില്ലിന് നേതൃത്വം നല്‍കിയത്.
ശത്രുരാജ്യം വ്യോമാക്രമണം നടത്താന്‍ മുതിര്‍ന്നാല്‍ നല്‍കുന്ന മുന്നറിയിപ്പ് സംവിധാനമാണ് നീണ്ട അപായ സൈറണ്‍. എയര്‍ റെയ്ഡ് സൈറന്‍ എന്നാണിത് അറിയപ്പെടുന്നത്. യുക്രെയ്ന്‍ റഷ്യ, ഇസ്രയേല്‍ പലസ്തീന്‍ യുദ്ധ സമയങ്ങളിലെല്ലാം ജനങ്ങള്‍ക്ക് സൈറന്‍ നല്‍കി വ്യോമാക്രമണ മുന്നറിയിപ്പ് നല്‍കുന്നത് നേരത്തെ കണ്ടിരുന്നതാണ്. സ്ഥിരമായി യുദ്ധമുണ്ടാകുന്നയിടങ്ങളില്‍ ബങ്കറുകളിലേക്കാണ് ജനങ്ങള്‍ സുരക്ഷയ്ക്കായി മാറുക. മോക്ഡ്രില്ലില്‍ സൈറന്‍ കേള്‍ക്കുമ്പോള്‍ ജനങ്ങള്‍ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറണമെന്നാണ് നിര്‍ദേശം.
Kerala
കെ.പി.സി.സി ആസ്ഥാനത്ത് മാധ്യമ വിലക്ക്

തിരുവനന്തപുരം: കെപിസിസി ആസ്ഥാനത്ത് ഇന്ന് മുതൽ മാധ്യമ വിലക്ക്. അനുമതി ഇല്ലാതെ മാധ്യമപ്രവർത്തകർ കെപിസിസി വളപ്പിൽ കയറരുതെന്നാണ് നിർദ്ദേശം. വാർത്താ സമ്മേളനങ്ങൾക്ക് മാത്രമാണ് ഇനി മാധ്യമങ്ങൾക്ക് പ്രവേശനം അനുവദിക്കുക. ചരിത്രത്തിൽ ആദ്യമായാണ് കെപിസിസി ആസ്ഥാനത്തേക്ക് പ്രവേശിക്കാൻ മാധ്യമങ്ങൾക്ക് വിലക്ക് ഏർപ്പെടുത്തുന്നത്. കെപിസിസി അധ്യക്ഷൻ കെ സുധാകരന്‍റെ നേതൃമാറ്റവുമായി ബന്ധപ്പെട്ട വാർത്തകളാണ് പാർട്ടി നേതൃത്വത്തെ പ്രകോപിപ്പിച്ചത്.
Kerala
സ്കൂൾ പ്രവർത്തി ദിനങ്ങളിലും സമയങ്ങളിലും സമഗ്ര മാറ്റം: വിദഗ്ധ സമിതിയുടെ ശുപാർശകൾ ഇങ്ങനെ

തിരുവനന്തപുരം: പൊതുവിദ്യാലയങ്ങളിൽ ആഴ്ച്ചയിൽ അഞ്ച് പ്രവർത്തനങ്ങൾ മതിയെന്ന് വിദഗ്ധസമിതിയുടെ ശുപാർശ. സ്കൂളുകളിൽ ശനിയാഴ്ചകൾ പ്രവർത്തിദിനം ആക്കുന്നതുമായി ബന്ധപ്പെട്ട് പഠനം നടത്തി റിപ്പോർട്ട് സമർപ്പിക്കാൻ സർക്കാർ നിയോഗിച്ച വിദഗ്ധസമിതിയാണ് പ്രവർത്തി ദിനങ്ങൾ കൂട്ടേണ്ടതില്ലെന്ന് ശുപാർശ നൽകിയത്. പ്രവർത്തി ദിനങ്ങൾ സംബന്ധിച്ചു പഠിക്കുന്നതിന് നിയോഗിച്ച വിദഗ്ധ സമിതിയുടെ ശുപാർശകൾ ഇങ്ങനെയാണ്.
🔰ആഴ്ച്ചയിൽ 5 പ്രവർത്തി ദിനങ്ങൾ മതി. ആവശ്യമെങ്കിൽ മാത്രം തുടർച്ചയായി 6 പ്രവർത്തി ദിനങ്ങൾ വരാത്ത രീതിയിൽ മാസത്തിൽ ഒരു ശനിയാഴ്ച അധ്യയന ദിനമാക്കാം.
🔰ഹൈസ്‌കൂളിലെ പ്രവർത്തി സമയം രാവിലെയും വൈകീട്ടും അര മണിക്കൂർ വീതം കൂട്ടണം. സമയം 9.30 മുതൽ 4.30 വരെ ആക്കണം
🔰ഉച്ചയ്ക്കുള്ള ഇടവേള 5 മിനിറ്റ് കുറച്ച് വൈകുന്നേരത്തെ ഇന്റർവെൽ സമയം 5 മിനിറ്റിൽ നിന്ന് 10 മിനിറ്റായി കൂട്ടണം.
🔰കലാ കായിക മത്സരങ്ങൾ പരമാവധി ശനിയാഴ്ചകളിലേക്ക് മാറ്റണം
🔰ടെർമിനൽ പരീക്ഷകളുടെ എണ്ണം 3 ൽ നിന്ന് 2 ആക്കി കുറക്കണം. ഒക്ടോബറിൽ അർദ്ധ വാർഷിക പരീക്ഷയും മാർച്ചിൽ വാർഷിക പരീക്ഷയും മതി.
വിദഗ്ധ സമിതിയുടെ ഈ ശുപാർശകൾ പഠിച്ചശേഷം വിദ്യാഭ്യാസ വകുപ്പ് ഉടൻ വിദ്യാഭ്യാസ കലണ്ടർ പുറത്തിറക്കും.
-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur2 years ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News1 year ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു
-
Breaking News2 years ago
പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്