Kerala
വാഗ്ഭടാനന്ദ എജ്യു പ്രൊജക്റ്റ്: കോഴിക്കോട് ജില്ലയിലെ എട്ടാം ക്ലാസുകാർക്ക് അപേക്ഷിക്കാം

കോഴിക്കോട്: ജില്ലയിലെ സ്കൂൾവിദ്യാർത്ഥികൾക്ക് പാഠ്യ, പാഠ്യാനുബന്ധ മേഖലകളിൽ നൂതനാനുഭവങ്ങൾക്ക് അവസരങ്ങളൊരുക്കാനും വിവിധ മത്സരപ്പരീക്ഷകൾക്കു തയ്യാറാക്കാനുമായി ഊരാളുങ്കൽ ലേബർ കോൺട്രാക് കോ-ഓപ്പറേറ്റീവ് സൊസൈറ്റിയുടെ സാമൂഹികസേവനവിഭാഗമായ യു.എൽ.സി.സി.എസ് ഫൗണ്ടേഷൻ നടത്തിവരുന്ന വാഗ്‌ഭടാനന്ദ എജ്യു പ്രോജക്റ്റിൽ പങ്കാളികളാകാൻ അവസരം. ജില്ലയിലെ പൊതുവിദ്യാലയങ്ങളിൽ എട്ടാംക്ലാസിൽ പഠിക്കുന്നവർക്കാണു പ്രവേശനം. ജില്ലയെ എട്ടു മേഖലകളായി തിരിച്ച് ഓരോ പ്രാദേശികകേന്ദ്രത്തിലും 30 വിദ്യാർത്ഥികൾവീതം 240 കുട്ടികൾക്കാണ് ഓരോവർഷവും അവസരം.
തെരഞ്ഞെടുക്കപ്പെടുന്ന കുട്ടികൾക്ക് സംസ്ഥാനത്തും പുറത്തുമുള്ള പ്രഗത്ഭരായ അധ്യാപകരും ശാസ്ത്രജ്ഞരും സൗജന്യമായി ക്ലാസുകൾ നൽകും. ക്യാമ്പുകൾ, പഠനയാത്രകൾ, പഠനഗവേഷണസ്ഥാപനങ്ങൾ സന്ദർശിക്കൽ തുടങ്ങി വിവിധപ്രവർത്തനങ്ങളും നടത്തിവരുന്നു. പദ്ധതിയിലെ പരിപാടികൾക്ക് ഐ.എസ്ആർ.ഒ, നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി, സുവോളജിക്കൽ സർവേ ഓഫ് ഇന്ത്യ, റീജണൽ സയൻസ് സെൻ്റർ, മലബാർ ബോട്ടാണിക്കൽ ഗാർഡൻ, കലിക്കറ്റ് യൂണിവേഴ്‌സിറ്റി മുതലായ പ്രശസ്തസ്ഥാപനങ്ങളുടെ അക്കാദമികസഹായം ഉണ്ട്. സന്നദ്ധക്കൂട്ടായ്മകളാണ് മേഖലാകേന്ദ്രങ്ങളിലെ പ്രവർത്തനങ്ങൾ നയിക്കുന്നത്.
മത്സരപ്പരീക്ഷയുടെ അടിസ്ഥാനത്തിലാണു തെരഞ്ഞെടുപ്പ്. തൊണ്ണൂറു മിനിറ്റുള്ള പരീക്ഷയിൽ ഏഴാം ക്ലാസ് സിലബസിലെ ശാസ്ത്രം, ഗണിതം, സാമൂഹ്യശാസ്ത്രം വിഷയങ്ങളിൽ നിന്നുള്ള ചോദ്യങ്ങളും മാനസികശേഷി പരിശോധിക്കാനുള്ള ചോദ്യങ്ങളും ഉണ്ടാകും. ഒബ്‌ജക്ടീവ് മാതൃകയിലുള്ള അറുപതു ചോദ്യങ്ങളാണ് ആകെ ഉണ്ടാവുക. ഓരോ ശരിയുത്തരത്തിനും നാലു മാർക്കു വീതം. തെറ്റുന്ന ഓരോ ഉത്തരത്തിനും ഒരു നെഗറ്റീവ് മാർക്കും ഉണ്ടാകും.
ഓരോ കേന്ദ്രത്തിലും ഏറ്റവും ഉയർന്ന സ്കോർ നേടുന്ന മുപ്പതു കുട്ടികളെയാണ് ആ കേന്ദ്രത്തിലേക്കു തെരഞ്ഞെടുക്കുക. 2024 ജൂൺ 30 ഞായറാഴ്‌ച 10 30 മുതൽ 12 മണിവരെയാണു പരീക്ഷ. https://www.ulvep.in എന്ന വെബ് സൈറ്റിൽ 2024 ജൂൺ 26-നു വൈകുന്നേരം അഞ്ചു മണിക്കുമുൻപു രജിസ്റ്റർ ചെയ്യണം. അതിൽനിന്നുള്ള അഡ്‌മിഷൻ ടിക്കറ്റ് പ്രിൻ്റൗട്ടുമായിവേണം പരീക്ഷയ്ക്ക് എത്താൻ. തെരഞ്ഞെടുക്കപ്പെടുന്നവരുടെ ലിസ്റ്റ് വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കും. പ്രാദേശികകേന്ദ്രങ്ങളിൽ ഒരു വർഷം പൂർത്തിയാക്കുന്നവരിൽനിന്നു തെരഞ്ഞെടുക്കുന്ന കുട്ടികൾക്കാണ് അടുത്ത വർഷം മുതൽ യുഎൽ സ്പേസ് ക്ലബ്ബിൻ്റെ പ്രവർത്തനങ്ങളിലും ഐ.ഐ.ടി ഫൗണ്ടേഷൻ ട്രെയിനിങ്ങിലും അതുപോലുള്ള മറ്റു പരിപാടികളിലും പങ്കെടുക്കാൻ അവസരം ലഭിക്കുക.
പ്രാദേശികകേന്ദ്രം, പരീക്ഷാകേന്ദ്രം, ഫോൺ നമ്പർ എന്നിവ ക്രമത്തിൽ: ഓൾഡ് സ്റ്റുഡൻ്റ്സ് അസോസിയേഷൻ, മടപ്പള്ളി: ജിവിഎച്ച്എസ്എസ് മടപ്പള്ളി (9446576003), നവോദയ കലാവേദി, മേപ്പയിൽ: മേപ്പയിൽ ഈസ്റ്റ് എസ്.ബി സ്‌കൂൾ (9349476047), ചേതന കലാസാംസ്‌കാരിക വേദി, വട്ടോളി: സംസ്കൃതം ഹൈസ്‌കൂൾ, വട്ടോളി (9946628011), സി -ഗേറ്റ് കുറ്റ്യാടി: ഐഡിയൽ പബ്ലിക് സ്‌കൂൾ, കുറ്റ്യാടി (9562734732), പേരാമ്പ്ര HSS റിട്ടയർഡ് സ്റ്റാഫ് അസോസിയേഷൻ: പേരാമ്പ്ര എച്ച്എസ്എസ് (9846817255), ടാലൻ്റ് ബാങ്ക്, കൊയിലാണ്ടി: ജിഎച്ച്എസ്എസ് കൊയിലാണ്ടി (6235484429), ജനനന്മ റൂറൽ ഡെവലപ്പ്മെൻ്റ് സൊസൈറ്റി, ഉണ്ണികുളം: ജി.യു.പി.എസ് ഉണ്ണികുളം (9539651437), വാഗ്‌ഭടാനന്ദ ട്രസ്റ്റ്, കാരപ്പറമ്പ്: വാഗ്‌ഭടാനന്ദമന്ദിരം, കാരപ്പറമ്പ് (7907654819). വിവരങ്ങൾക്ക്: ടി. കെ. സോമൻ, കോർഡിനേറ്റർ – ഫോൺ: 9495891701; ദാമോദരൻ ടി., ജില്ലാ കോർഡിനേറ്റർ – ഫോൺ: 9447885780.
Kerala
ജൂൺ മാസത്തെ ക്ഷേമപെൻഷൻ വിതരണം 20 മുതൽ

തിരുവനന്തപുരം: ഈ മാസത്തെ സാമൂഹ്യസുരക്ഷ പെന്‍ഷന്‍ ജൂണ്‍ 20 മുതല്‍ വിതരണം ചെയ്യുമെന്ന് ധനമന്ത്രി കെ.എന്‍. ബാലഗോപാല്‍ അറിയിച്ചു. ഇതിനുവേണ്ട തൊള്ളായിരം കോടിയോളം രൂപ അനുവദിച്ചതായും ധനവകുപ്പ് അറിയിച്ചു. 62 ലക്ഷത്തോളം പേര്‍ക്ക് പ്രതിമാസം 1600 രൂപയാണ് പെന്‍ഷനായി ലഭിക്കുക. ക്ഷേമപെന്‍ഷനായി ഈ സര്‍ക്കാര്‍ ഇതുവരെ 38,500 കോടി രൂപ നല്‍കിയതായും മന്ത്രി അറിയിച്ചു.
ഇതുസംബന്ധിച്ച് ഫേസ്ബുക്കിലൂടെയും ധനമന്ത്രി വിവരങ്ങള്‍ പങ്കുവെച്ചിട്ടുണ്ട്. യുഡിഎഫ് സര്‍ക്കാരിന്റെ കാലത്തെ പെന്‍ഷന്‍ വിതരണവുമായി താരതമ്യം ചെയ്തുകൊണ്ടുള്ള പോസ്റ്റാണ് ധനമന്ത്രി പങ്കുവെച്ചിട്ടുള്ളത്.
‘ഈ സര്‍ക്കാരിന്റെ നാലുവര്‍ഷ കാലയളവില്‍ 38,500 കോടി രൂപയോളമാണ് സാമൂഹ്യസുരക്ഷാ പെന്‍ഷന്‍ നല്‍കാനായി ആകെ ചെലവഴിച്ചത്. 2016-21-ലെ എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്താകട്ടെ, യുഡിഎഫ് ഭരണകാലത്തെ 18 മാസത്തെ കുടിശ്ശികയുള്‍പ്പെടെ 35,154 കോടി രൂപ ക്ഷേമപെന്‍ഷനായി വിതരണം ചെയ്തു. അതായത്, ഒമ്പത് വര്‍ഷം കൊണ്ട് ഒന്നും രണ്ടും പിണറായി സര്‍ക്കാരുകള്‍ ക്ഷേമപെന്‍ഷനായി നല്‍കിയത് 73,654 കോടി രൂപയാണ്, ധനമന്ത്രി പറഞ്ഞു.
2011-16 ലെ യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് ക്ഷേമ പെന്‍ഷനായി ആകെ നല്‍കിയ തുക 9,011 കോടി രൂപയും. കേന്ദ്രസര്‍ക്കാര്‍ കേരളത്തിനുമേല്‍ ഏര്‍പ്പെടുത്തിയ കടുത്ത സാമ്പത്തിക ഉപരോധത്തിലും സാധാരണക്കാരുടെ ക്ഷേമ കാര്യങ്ങളില്‍ അതീവ ശ്രദ്ധയോടെയുള്ള സമീപനമാണ് സര്‍ക്കാര്‍ സ്വീകരിക്കുന്നതെന്നും ധനമന്ത്രി വ്യക്തമാക്കി.
Kerala
കാട്ടുപന്നിയെ ക്ഷുദ്രജീവിയായി പ്രഖ്യാപിക്കില്ല; കേരളത്തിന്റെ ആവശ്യം തള്ളി കേന്ദ്രം

ന്യൂഡൽഹി: കാട്ടുപന്നിയെ ക്ഷുദ്രജീവിയായി പ്രഖ്യാപിക്കണമെന്ന കേരളത്തിന്റെ ആവശ്യം തള്ളി കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം. കുരങ്ങിനെ ഷെഡ്യൂൾ രണ്ടിലേക്ക് മാറ്റണമെന്ന ആവശ്യവും പരിഗണിക്കില്ല.
കാട്ടുപന്നികൾ മനുഷ്യജീവന് അപകടമുണ്ടാക്കുന്ന ഘട്ടത്തിൽ കൊല്ലാനുള്ള അധികാരം സംസ്ഥാനത്തിനുണ്ട്. ആ ആധികാരം കേരളം പ്രയോജനപ്പെടുത്തുന്നില്ലെന്നും കേന്ദ്രം ചൂണ്ടികാട്ടി.
സംരക്ഷിത മൃഗങ്ങളുടെ രണ്ടാം പട്ടികയിലാണ് കാട്ടുപന്നിയെ ഉൾപ്പെടുത്തിയിരിക്കുന്നത്. ഈ പട്ടികയിൽ നിന്നും കാട്ടുപന്നിയെ മാറ്റില്ലെന്ന നിലപാടിലാണ് കേന്ദ്രം. കടുവയും ആനയും ഒന്നാം പട്ടികയിലാണ്.
Kerala
കോഴിക്കോട് പെൺവാണിഭ കേന്ദ്രത്തിൽ റെയ്ഡ്; 6 സ്ത്രീകളും 3 പുരുഷൻമാരും പിടിയിൽ

കോഴിക്കോട്: മലാപ്പറമ്പിൽ പെൺവാണിഭ കേന്ദ്രത്തിൽ പോലീസ് റെയിഡ്. ആറ് സ്ത്രീകളും മൂന്ന് പുരുഷൻമാരും ഉൾപ്പടെ ഒൻപത് പേർ അറസ്റ്റിൽ.കേന്ദ്രത്തിന്റെ നടത്തിപ്പുകാരുൾപ്പടെയാണ് അറസ്റ്റിലായത്. മലാപ്പറമ്പ് ഇയ്യപ്പാടി റോഡിലെ അപ്പാർട്ട്മെന്റിൽ നടക്കാവ് പോലീസാണ് റെയിഡ് നടത്തിയത്. ഇവിടം കേന്ദ്രീകരിച്ച് പെൺവാണിഭ സംഘം പ്രവർത്തിക്കുന്നു എന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് റെയ്ഡ് നടത്തിയത്.
രണ്ട് വർഷം മുമ്പ് ഫുട്ബാൾ ടീം ഫിസിയോതെറാപ്പിസ്റ്റ് എന്ന് പറഞ്ഞ് പരിചയപ്പെടുത്തിയ ബാലുശ്ശേരി സ്വദേശിക്കാണ് ഈ അപ്പാർട്ട്മെന്റ് വാടകയ്ക്ക് നൽകിയത്. അതിന് ശേഷം ഇവിടെ എന്ത് സംഭവിച്ചു എന്ന് അറിയില്ല എന്നാണ് അപ്പാർട്ട്മെന്റ് ഉടമകളിൽ ഒരാൾ പറയുന്നത്. അയൽവാസികൾ നേരത്തെ പരാതി പറഞ്ഞപ്പോൾ വന്ന് നോക്കിയിരുന്നു എന്നും അന്ന് സമീപത്തെ സ്വകാര്യ ആശുപത്രിയിൽ ഡയാലിസിസിന് എത്തുന്നവരാണ് താമസിക്കുന്നതെന്നാണ് നടത്തിപ്പുകാർ അറിയിച്ചിരുന്നത് എന്നാണ് ഉടമകളിൽ ഒരാൾ പറയുന്നത്. നാല് പേരുടെ ഉടമസ്ഥതയിലുള്ള ഫ്ലാറ്റിലാണ് സംഘം പ്രവർത്തിച്ചിരുന്നത്.
-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്‌ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur2 years ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News1 year ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു
-
Breaking News2 years ago
പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്