Connect with us

Kerala

‘സുരക്ഷിതമായ ഭക്ഷണം നമ്മുടെ അവകാശമാണ്’; ഇന്ന് ലോക ഭക്ഷ്യദിനം

Published

on

Share our post

കൊച്ചി: ഇന്ന് ലോക ഭക്ഷ്യ സുരക്ഷാ ദിനം ആണ്. സുരക്ഷിതമല്ലാത്ത ഭക്ഷണം കഴിച്ച് പ്രതിദിനം ശരാശരി ഒരുലക്ഷത്തി അറുപതിനായിരം ആളുകള്‍ രോഗികളാകുന്നുവെന്നാണ് ലോകാരോഗ്യ സംഘടനയുടെ കണക്ക്. കേരളത്തിലും സ്ഥിതി വ്യത്യസ്തമല്ല. അതുകൊണ്ട് തന്നെ സുരക്ഷിതമായ ഭക്ഷണം നമ്മുടെ എല്ലാം അവകാശമാണെന്ന് ഈ ദിവസം ഓര്‍മിപ്പിക്കുന്നു.

ഷവര്‍മ, കുഴിമന്തി, അല്‍ഫാം, ബിരിയാണി എന്നിങ്ങനെ മലയാളിയുടെ മാറിയ ഭക്ഷണശീലത്തില്‍ ഇടം നേടിയ വിഭവങ്ങള്‍ ഭക്ഷ്യവിഷബാധയുണ്ടാക്കുന്നതും മരണം വരെ സംഭവിക്കുന്നതും ഇന്ന് പതിവ് വാര്‍ത്തകളാണ്. ഏറ്റവുമൊടുവില്‍ പെരിഞ്ഞനത്ത് ഹോട്ടല്‍ ഭക്ഷണം കഴിച്ച് വീട്ടമ്മ മരിച്ച സംഭവത്തിലും വില്ലനായത് ഭക്ഷ്യവിഷബാധയാണ്. ഈറ്റിങ് ഔട്ട് സംസ്‌കാരം വ്യാപകമായതോടെയാണ് ഭക്ഷ്യവിഷബാധ കേസുകള്‍ കേരളത്തിലുള്‍പ്പെടെ ഗണ്യമായി വര്‍ധിച്ചത്. ലൈസന്‍സോ രജിസ്‌ട്രേഷനോ ഇല്ലാതെ പ്രവര്‍ത്തിക്കുന്ന കടകള്‍ മുതല്‍ പഞ്ചനക്ഷത്ര ഹോട്ടലുകളില്‍ വരെ ഭക്ഷ്യവിഷബാധ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. വൃത്തിഹീനമായ സാഹചര്യത്തില്‍ പാകം ചെയ്ത് വിളമ്പുന്ന ഭക്ഷണ സാധനങ്ങളിലും അണുവിമുക്തമായ ഇടങ്ങളില്‍ സൂക്ഷിക്കാത്ത ആഹാരപദാര്‍ഥങ്ങളിലുമാണ് ഭക്ഷ്യവിഷബാധയ്ക്കു കാരണമായ രോഗാണുക്കള്‍ കടന്നുകൂടുന്നത്. ബാക്ടീരിയകള്‍, വൈറസുകള്‍, പരാദങ്ങള്‍ തുടങ്ങിയ സൂക്ഷ്മജീവികളൊക്കെ ആഹാരത്തിലെ അണുബാധയ്ക്ക് കാരണമാകാം. ഭക്ഷണത്തില്‍ രാസവസ്തുക്കള്‍ കലരുന്നതും ഭക്ഷ്യവിഷബാധയ്ക്ക് ഇടയാക്കാറുണ്ട്. ഭക്ഷ്യവിഷബാധയെത്തുടര്‍ന്ന് ഏതാനും മണിക്കൂറുകള്‍ക്കകം തന്നെ രോഗലക്ഷണങ്ങള്‍ പ്രകടമാകാം. മാംസാഹാരം കഴിച്ചുണ്ടാകുന്ന ഭക്ഷ്യ വിഷബാധ കേസുകളും കുറവല്ല.

ഫാസ്റ്റ് ഫുഡ് ഭക്ഷണത്തോടുള്ള അമിത പ്രതിപത്തിയും ജീവിതശൈലിയില്‍വന്ന മാറ്റങ്ങളും ബഹുരാഷ്ട്ര ബ്രാന്‍ഡുകളുടെ സ്വാധീനവുമൊക്കെ ഇറച്ചി ഉപഭോഗം കൂട്ടിയെന്ന് പഠനങ്ങള്‍ തെളിയിക്കുന്നു. മാംസം വാങ്ങുമ്പോഴും പാകംചെയ്യുമ്പോഴും സൂക്ഷിച്ചുവെക്കുമ്പോഴുമൊക്കെ ആവശ്യമായ കരുതല്‍ നടപടികള്‍ എടുത്തില്ലെങ്കില്‍ ഗുരുതരമായ ഭക്ഷ്യവിഷബാധ ഉണ്ടാകാം. ഭക്ഷ്യവിഷബാധയെത്തുടര്‍ന്ന് ഏതാനും മണിക്കൂറുകള്‍ക്കകം തന്നെ രോഗലക്ഷണങ്ങള്‍ പ്രകടമാകാം. അതുകൊണ്ടുതന്നെ സുരക്ഷിതമായ ഭക്ഷണമാണ് കഴിക്കുന്നതെന്ന് സ്വയം ഉറപ്പുവരുത്തുക.


Share our post

Kerala

കേരള എന്‍ജിനിയറിങ്, ഫാര്‍മസി പ്രവേശന പരീക്ഷ ബുധനാഴ്ച മുതല്‍

Published

on

Share our post

തിരുവനന്തപുരം: 2025-26 അധ്യയന വര്‍ഷത്തെ കേരള എന്‍ജിനിയറിങ്, ഫാര്‍മസി കോഴ്സിലേയ്ക്കുളള കമ്പ്യൂട്ടര്‍ അധിഷ്ഠിത (സിബിടി) പരീക്ഷ ഏപ്രില്‍ 23 മുതല്‍ 29 വരെയുള്ള തീയതികളില്‍ നടക്കും. ഏപ്രില്‍ 23 മുതല്‍ 29 വരെയുള്ള തീയതികളില്‍ മറ്റ് പ്രവേശന പരീക്ഷകളില്‍ ഹാജരാകേണ്ടത് കാരണം കീം പരീക്ഷാ തീയതികളില്‍ മാറ്റം ആവശ്യപ്പെട്ട് ഇ-മെയില്‍ മുഖേനയോ, നേരിട്ടോ ഏപ്രില്‍ 18ന് വൈകിട്ട് 5വരെ അപേക്ഷിച്ചിട്ടുള്ളവര്‍ക്ക് ഭേദഗതി വരുത്തിയ അഡ്മിറ്റ് കാര്‍ഡ് www.cee.kerala.gov.in ല്‍ ലഭ്യമാക്കിയിട്ടുണ്ട്. ഭേദഗതി വരുത്തിയ അഡ്മിറ്റ് കാര്‍ഡ് സംബന്ധിച്ച് എന്തെങ്കിലും പരാതിയുള്ളവര്‍ ‘centre change complaint’ എന്ന വിഷയം പരാമര്‍ശിച്ച് ഏപ്രില്‍ 20ന് വൈകിട്ട് 5നകം പ്രവേശന പരീക്ഷാ കമ്മീഷണറുടെ ഓഫീസില്‍ ലഭ്യമാക്കണം. ‘centre change complaint’ എന്ന വിഷയം പരാമര്‍ശിക്കാത്തതും ഏപ്രില്‍ 20ന് വൈകിട്ട് 5ന് ശേഷം ലഭിക്കുന്ന പരാതികളും പരിഗണിക്കില്ല. ഫോണ്‍: 04712525300.


Share our post
Continue Reading

Kerala

ശസ്ത്രക്രിയ മൊബൈലില്‍ പകര്‍ത്തി: തിരുവനന്തപുരത്ത് ആസ്പത്രി ജീവനക്കാരന് സസ്‌പെന്‍ഷന്‍

Published

on

Share our post

തിരുവനന്തപുരം: ഓപ്പറേഷന്‍ തിയേറ്ററിലെ ശസ്ത്രക്രിയ മൊബൈലില്‍ പകര്‍ത്തിയ ആസ്പത്രി ജീവനക്കാരനെ സസ്പെന്‍ഡ് ചെയ്തു. തിരുവനന്തപുരം പാറശാല താലൂക്കാശുപത്രിയിലെ അനസ്‌തേഷ്യ ടെക്‌നീഷ്യന്‍ അരുണിനെയാണ് സസ്‌പെന്റ് ചെയ്തത്. കഴിഞ്ഞ ആഴ്ചയായിരുന്നു അരുണ്‍ ശസ്ത്രക്രിയ മൊബൈലില്‍ പകര്‍ത്തിയത്. ഇത് ഡോക്ടര്‍മാരുടെ ശ്രദ്ധയില്‍പ്പെട്ടു. തുടര്‍ന്ന് ചോദ്യം ചെയ്തപ്പോള്‍ വീട്ടിലേക്ക് വീഡിയോ കോള്‍ ചെയ്തതെന്നായിരുന്നു അരുണിന്റെ വിശദീകരണം. ഇതിനുമുമ്പും അരുണിനെതിരെ സമാന പരാതിയില്‍ നടപടി എടുത്തിരുന്നു. അരുണ്‍ ആസ്പത്രിയിലെ താല്‍ക്കാലിക ജീവനക്കാരനാണ്.


Share our post
Continue Reading

Kerala

നായ അയല്‍വീട്ടിലേക്ക് പോയതിനെ ചൊല്ലി തര്‍ക്കം; യുവാവിനെ വെട്ടിക്കൊന്നു

Published

on

Share our post

തൃശൂര്‍: വാക്കുതര്‍ക്കത്തെ തുടര്‍ന്ന് അയല്‍വാസിയെ വെട്ടിക്കൊന്നു. തൃശൂര്‍ കോടശേരിയില്‍ ആണ് സംഭവം. കോടശേരി സ്വദേശി ഷിജു (35)വാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ അയല്‍വാസിയായ അന്തോണിയെ പോലിസ് അറസ്റ്റുചെയ്തു. ഷിജുവിന്റെ വീട്ടിലെ നായ അന്തോണിയുടെ വീട്ടിലേക്ക് പോയതിനെ ചൊല്ലിയുള്ള തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത്.ഇന്നലെ രാത്രി 11 മണിയോടെയായിരുന്നു സംഭവം. വീടിന് സമീപത്തെ പറമ്പില്‍വെച്ചാണ് തര്‍ക്കമുണ്ടായത്. ഇതിനുപിന്നാലെ അന്തോണി ഷിജുവിനെ വെട്ടിപ്പരിക്കേല്‍പ്പിക്കുകയായിരുന്നു. സംഭവ സമയത്ത് ഇരുവരും മദ്യലഹരിയിലായിരുന്നുവെന്നും പോലിസ് അറിയിച്ചു.


Share our post
Continue Reading

Trending

error: Content is protected !!