Connect with us

KETTIYOOR

വൈശാഖോത്സവത്തിന് തുടക്കം; കൊട്ടിയൂർ പെരുമാൾക്ക് ഇന്ന് നെയ്യാട്ടം

Published

on

Share our post

വൈശാഖോത്സവം

കൊട്ടിയൂർ: ഇന്ന് അക്കരെ സന്നിധിയിൽ ചോതി വിളക്ക് തെളിച്ച് സ്വയംഭൂവിൽ കൊട്ടിയൂർ പെരുമാൾക്ക് നെയ്യാട്ടം നടത്തുന്നതോടെ ഈ വർഷത്തെ വൈശാഖോത്സവത്തിന് തുടക്കമാകും. സ്വയംഭൂവിൽ അഭിഷേകം ചെയ്യാനുള്ള നെയ്യമൃതുമായി വ്രതക്കാർ വിവിധ മഠങ്ങളിൽ നിന്നും കൊട്ടിയൂരിലേക്ക് പുറപ്പെട്ടു. ഇന്നലെ മണത്തണയിൽ എത്തിയ വ്രതക്കാർ നെയ്ക്കിണ്ടികൾ ചപ്പാരം ഭഗവതി ക്ഷേത്രത്തിൽ സൂക്ഷിച്ചു. ഇന്ന് രാവിലെ അവിടെ നിന്നും പുറപ്പെട്ട് ഉച്ചയോടെ ഇക്കരെ ക്ഷേത്രത്തിൽ എത്തിച്ചേരും. 

നെയ്ക്കിണ്ടികൾ നടുക്കുനിയിലെ ആൽമരത്തിന് ചുവട്ടിൽ സൂക്ഷിക്കുന്ന വ്രതക്കാർ വൈകുന്നേരം മുതിരേരി കാവിൽ നിന്നുള്ള വാൾ എഴുന്നളത്ത് ഇക്കരെ ക്ഷേത്രത്തിൽ എത്തുന്നതുവരെ കാത്തുനിൽക്കും. വാൾ ശ്രീകോവിലിൽ പ്രവേശിക്കുന്നതോടെ നെയ്യാട്ടത്തിനുള്ള ഒരുക്കങ്ങൾ ആരംഭിക്കും. ചാതിയൂർ മഠത്തിൽ നിന്നും എഴുന്നള്ളിച്ചു കൊണ്ടുവന്ന ഓടയും തീയുമായി ബ്രാഹ്മണരും തേടൻ വാര്യരും നമ്പീശനും അക്കരെ പ്രവേശിക്കും. മണിത്തറയിൽ പ്രവേശിച്ച് മൺ താലങ്ങളിൽ ചോതി വിളക്ക് തെളിക്കും. തുടർന്ന് ബ്രാഹ്മണ സ്ഥാനികർ ചേർന്ന് സ്വയംഭൂ വിഗ്രഹത്തെ ആവരണം ചെയ്തിട്ടുള്ള അഷ്ടബന്ധം നീക്കി നാളം തുറക്കും. നെയ്യാട്ടത്തിന് രാശി വിളിച്ചാൽ ആചാരപ്രകാരം നെയ്യാട്ടം തുടങ്ങും. വില്ലിപ്പാലൻ കുറുപ്പും, തമ്മേങ്ങാടൻ നമ്പ്യാരും എത്തിച്ച കലശപാത്രങ്ങൾ തുറന്ന് നെയ് അഭിഷേകം നടത്തും. തുടർന്ന് ക്രമം അനുസരിച്ച് വിവിധ മഠങ്ങളിൽ നിന്നുള്ള വ്രതക്കാർ സമർപ്പിച്ച നെയ്യും അഭിഷേകം ചെയ്യും.

ബുധനാഴ്ചയാണ് ഭണ്ഡാരം എഴുന്നള്ളത്ത്. മണത്തണ ഗോപുരത്തിൽ സൂക്ഷിച്ചിട്ടുള്ള തിരുവാഭരണങ്ങളും, സ്വർണ്ണം, വെളി കുംഭങ്ങളും കുടിപതികൾ കൊട്ടിയൂരിലേക്ക് എഴുന്നള്ളിക്കും. രാത്രി പുറപ്പെടുന്ന ഭണ്ഡാരം എഴുന്നള്ളത്ത് അർദ്ധരാത്രിക്ക് ശേഷം കൊട്ടിയൂരിൽ എത്തിച്ചേരും. ഭണ്ഡാരം എഴുന്നള്ളത്ത് അക്കരെ പ്രവേശിക്കുന്നതു മുതൽ സ്ത്രീകൾ ഉൾപ്പെടെയുള്ള ഭക്തജനങ്ങൾക്ക് ദർശനം നടത്താം. അപ്പോൾ മുതൽ നിത്യപൂജകളും ആരംഭിക്കും.

തീർത്ഥാടകർക്ക് വിപുലമായ ഒരുക്കങ്ങൾ

* ശുദ്ധജല സൗകര്യത്തിന് പുതിയ കിണറും ജലവിതരണ സൗകര്യം.

* അക്കരെ കൊട്ടിയൂരിൽ ദേവസ്വം വക സ്ഥലത്ത് പുതിയ പാർക്കിംഗ് ഏരിയ ഉൾപ്പെടെ 4000 ഓളം വാഹനങ്ങൾക്ക് പാർക്കിംഗ്.

* തീർത്ഥാടകർക്ക് താമസിക്കാൻ ദേവസ്വത്തിൻ്റെ നാല് വിശ്രമ മന്ദിരങ്ങൾ, മന്ദംചേരിയിൽ രണ്ട് നിലകളുള ഒരു സത്രം. ടൂറിസം വകുപ്പിൻ്റെ ഡോർമിറ്ററിയുടെ നിർമ്മാണം അന്തിമഘട്ടത്തിൽ.

* സുരക്ഷയ്ക്കും തിരക്ക് നിയന്ത്രിക്കുന്നതിനും 400 താത്കാലിക വളണ്ടിയർമാർ.

* നിലവിൽ 200 ലധികം ശുചി മുറികൾ. പുതിയ ടോയ് ലറ്റ് കോംപ്ലക്സിൻ്റെ നിർമ്മാണം പുരോഗമിക്കുന്നു.

* ഇക്കരെ ക്ഷേത്ര പരിസരത്ത് പൊലീസ് ഔട്ട് പോസ്റ്റും ആരോഗ്യ വകുപ്പ് കൗണ്ടറും.

* കൊട്ടിയൂർ കുടുംബാരോഗ്യ കേന്ദ്രത്തിൽ ആവശ്യത്തിന് മരുന്നുകളും ഡോക്ടറുടെയും മറ്റ് സ്റ്റാഫിന്റെയും സേവനം.

* പടിഞ്ഞാറേ നടയിൽ ഡോക്ടറുടെ സേവനം.

* ഉത്സവകാലത്ത് പ്രത്യേക കെ.എസ്.ആർ.ടി.സി സർവീസ്.


Share our post

KETTIYOOR

കൊട്ടിയൂർ വൈശാഖോത്സവം; പ്രക്കൂഴം ചടങ്ങുകൾ നടത്തി

Published

on

Share our post

കൊട്ടിയൂർ : വൈശാഖോത്സവത്തിന്റെ തീയതിയും ചടങ്ങുകളും നിശ്ചയിക്കുന്ന പ്രക്കൂഴം ചടങ്ങുകൾ ഇക്കരെ കൊട്ടിയൂർ ക്ഷേത്രത്തിൽ നടന്നു. കാക്കയങ്ങാട് പാല പുല്ലാഞ്ഞിയോട് നരഹരിപ്പറമ്പ് നരസിംഹമൂർത്തി ക്ഷേത്രത്തിൽനിന്ന് അവിൽ എഴുന്നള്ളിച്ച് എത്തിച്ചതോടെയാണ് ചടങ്ങുകൾ തുടങ്ങിയത്. മാലൂർപ്പടി ക്ഷേത്രത്തിൽനിന്ന് നെയ്യും എഴുന്നള്ളിച്ചെത്തിച്ചു. ഇക്കരെ കൊട്ടിയൂർ ക്ഷേത്രനടയ്ക്ക് താഴെ ആയില്യാർക്കാവിന്റെ പ്രവേശനകവാടത്തിന് സമീപത്തായി തണ്ണീർക്കുടി ചടങ്ങ് നടത്തി. ഒറ്റപ്പിലാൻ, കാടൻ, പുറങ്കലയൻ, കൊല്ലൻ, ആശാരി എന്നീ സ്ഥാനികർ ചേർന്നാണ് ചടങ്ങ് നടത്തിയത്. പിന്നീട് അക്കരെ കൊട്ടിയൂർ ക്ഷേത്രത്തിൻ്റെ കിഴക്കേനടയായ മന്ദംചേരിയിൽ ബാവലിപ്പുഴക്കരയിൽ തണ്ണീർക്കുടി ചടങ്ങ് പൂർത്തീകരിച്ചു. കുത്തോട് മണ്ഡപത്തിൽ സമുദായിയുടെ സാന്നിധ്യത്തിൽ ശ്രീ വത്സൻ നമ്പൂതിരി അവിൽ അളന്നു. ഇക്കരെ ക്ഷേത്രം ശ്രീകോവിലിന് മുന്നിൽ നെല്ലളവും നടത്തി.


Share our post
Continue Reading

KETTIYOOR

കൊട്ടിയൂർ ചപ്പമലയിൽ മ്ലാവിനെ കൊന്ന് ഇറച്ചി കടത്തിയ നിലയിൽ

Published

on

Share our post

കൊട്ടിയൂർ: ചപ്പമലയിൽ മ്ലാവിനെ കൊന്ന് ഇറച്ചി കടത്തിയ നിലയിൽ. കഴിഞ്ഞ ദിവസമാണ് ചപ്പമലയിലെ കൈനിക്കൽ വർക്കിയുടെ കശുമാവിൻ തോട്ടത്തിൽ മ്ലാവിന്റെ ശരീര അവശിഷ്ടങ്ങൾ കണ്ടെത്തിയത്. ഇതോടെ സ്ഥലം ഉടമ വനപാലകരെ വിവരം അറിയിക്കുകയും ഇതിന്റെ അടിസ്ഥാനത്തിൽ വനപാലകർ സ്ഥലത്തെത്തി പരിശോധന നടത്തുകയും ചെയ്തു. പരിശോധനയിൽ മ്ലാവിന്റെ തലയും വാലും മാത്രമാണ് കണ്ടെത്താനായത്. ബാക്കിയുള്ള ഇറച്ചി കണ്ടെത്താൻ കഴിഞ്ഞില്ല. മ്ലാവിന്റെ ശരീര അവശിഷ്ടങ്ങൾ ചുങ്കക്കുന്ന് വെറ്റിനറി സർജന്റെ നേതൃത്വത്തിൽ പോസ്റ്റ്മോർട്ടം നടത്തി കൂത്തുപറമ്പ് കോടതിയിൽ ഹാജരാക്കി. മ്ലാവിനെ വെടിവെച്ച് കൊന്നതാകാമെന്ന നിഗമനത്തിലാണ് വനംവകുപ്പ്. വന്യമൃഗങ്ങളെ വേട്ടയാടുന്ന സംഘം ചപ്പമലയിൽ പ്രവർത്തിക്കുന്നതായി വനംവകുപ്പിന് വിവരം ലഭിച്ചിട്ടുണ്ടെന്നും,കൊട്ടിയൂർ വെസ്റ്റ് സെക്ഷൻ ഫോറസ്റ്റ് ഓഫീസർ സജികുമാറിന്റെ നേതൃത്വത്തിൽ പ്രതികൾക്കായി അന്വേഷണം ഊർജിതമാക്കിയിട്ടുണ്ടെന്നും കൊട്ടിയൂർ റെയിഞ്ച് ഫോറസ്റ്റ് ഓഫീസർ പി. പ്രസാദ് പറഞ്ഞു.


Share our post
Continue Reading

KETTIYOOR

കൊട്ടിയൂർ ബോയ്‌സ് ടൗൺ റോഡിലെ ചുരത്തിൽ ചെകുത്താൻ തോട് മലിനം ആക്കിയ ആളെ കണ്ടെത്തി

Published

on

Share our post

പാൽച്ചുരം: കൊട്ടിയൂർ ബോയ്‌സ് ടൗൺ റോഡിലെ ചുരത്തിൽ ചെകുത്താൻ തോട്ടിലേക്ക് രക്തം ഒഴുക്കിയ ആളെ കണ്ടെത്തി. മാനന്തവാടി സ്വദേശി ജംഷീറാണ് വാഹനത്തിലെത്തി ചെകുത്താൻ തോട്ടിൽ കന്നുകാലികളുടെ രക്തം തള്ളിയത്. ഇയാൾക്കെതിരെ കൊട്ടിയൂർ ഗ്രാമപഞ്ചായത് സെക്രട്ടറി 30000 രൂപ പിഴ ഈടാക്കി. പിഴ ഈടാക്കിയതിന് ശേഷം ജംഷീറിനെ എത്തിച്ച് മാലിന്യം തിരിച്ചെടുപ്പിക്കുകയും ചെയ്തു. നാട്ടുകാരുടെ ശക്തമായ ഇടപെടലിലാണ് മാലിന്യം നീക്കം ചെയ്യിപ്പിച്ചത്.


Share our post
Continue Reading

Trending

error: Content is protected !!