Connect with us

Kerala

കേരളത്തിൽ 67 ശതമാനവും സ്‌മാർട്ട്‌; വൈദ്യുതിബിൽ ഭൂരിഭാഗവും ഓൺലൈനിലൂടെ

Published

on

Share our post

തിരുവനന്തപുരം: ക്യൂ നിൽക്കാതെയും കെ.എസ്‌.ഇ.ബി ഓഫീസുകളിൽ എത്താതെയും സംസ്ഥാനത്ത്‌ ഓൺലൈനിലൂടെ സ്‌മാർട്ടായി വൈദ്യുതി ബിൽ അടയ്‌ക്കുന്നവർ 67 ശതമാനം. ഏപ്രിലിൽ ബില്ലടച്ച 71.48 ലക്ഷം ഉപയോക്താക്കളിൽ 47.85 ലക്ഷം പേരും വിവിധ ഓൺലൈൻ സംവിധാനങ്ങൾ ഉപയോഗപ്പെടുത്തിയാണ്‌ പണം അടച്ചത്‌.

നഗര പ്രദേശങ്ങളേക്കാൾ ഗ്രാമങ്ങളിലാണ്‌ ഓൺലൈൻ പെയ്‌മെന്റുകളുടെ വർധന. മലയോര മേഖലകളുൾപ്പെടെയുള്ള പല ഉൾപ്രദേശങ്ങളിലും 80 ശതമാനത്തിനു മുകളിലാണ്‌ ഓൺലൈനിലൂടെ വൈദ്യുതി ബിൽ അടച്ചവരുടെ എണ്ണം. സംസ്ഥാനത്ത്‌ ഏറ്റവും കൂടുതൽ പേർ ഓൺലൈൻ പെയ്‌മെന്റിനെ ആശ്രയിച്ചത്‌ ഇടുക്കി പീരുമേട്‌ ഇലക്‌ട്രിക്കൽ സെക്‌ഷനിലാണ്‌–- 87.9 ശതമാനം. നഗരങ്ങളിൽ എറണാകുളം ഇടപ്പള്ളി–- 84.73 ശതമാനം, പാലാരിവട്ടം– -83.26 ശതമാനം സെക്‌ഷനുകളാണ്‌ മുമ്പിൽ. കോഴിക്കോട്‌ പന്തീരങ്കാവ്‌ സെക്‌ഷനിൽ 84.87 ശതമാനം പേരും മൂന്നാർ ചിത്തിരപുരം സെക്‌ഷനിൽ 83.72 ശതമാനം പേരും ഓൺലൈനിലൂടെ ബിൽ അടച്ചു.

പ്ലേ സ്‌റ്റോറിൽ നിന്ന്‌ ഡൗൺലോഡ്‌ ചെയ്യാനാകുന്ന ‘കെ.എസ്‌.ഇ.ബി’ എന്ന ബോർഡിന്റെ ഔദ്യോഗിക ആപ്‌ വഴിയും ഗൂഗിൾ പേ, ഫോൺ പേ ഉൾപ്പെടെയുള്ള സ്വകാര്യ ആപ്‌ വഴിയും വൈദ്യുതി ബിൽ അടയ്‌ക്കാൻ സൗകര്യമുണ്ട്‌. വിവിധ ബാങ്കുകളുടെ ആപ്പുകളും നിരവധി പേർ ഉപയോഗപ്പെടുത്തുന്നു. 2023 ജൂലൈ മുതൽ ഓരോ ബില്ലിങ് കാലയളവിലും രണ്ടു ശതമാനത്തിനു മുകളിലാണ്‌ ഓൺലൈനിലൂടെ പണം അടയ്‌ക്കുന്നവരുടെ വർധന. ഇടപാടിന്റെ ഭാഗമായി ആപ്പുകൾക്ക്‌ നൽകേണ്ട ട്രാൻസാക്‌ഷൻ ഫീസ്‌ ഉപയോക്താക്കളുടെ ചുമലിൽ ഏൽപ്പിക്കാതെ സ്വയം ഏറ്റെടുത്താണ്‌ കെ.എസ്‌.ഇ.ബി ഓൺലൈൻ പെയ്‌മെന്റിനെ പ്രോത്സാഹിപ്പിക്കു
ന്നത്‌.


Share our post

Kerala

കെ.പി.സി.സി ആസ്ഥാനത്ത് മാധ്യമ വിലക്ക്

Published

on

Share our post

തിരുവനന്തപുരം: കെപിസിസി ആസ്ഥാനത്ത് ഇന്ന് മുതൽ മാധ്യമ വിലക്ക്. അനുമതി ഇല്ലാതെ മാധ്യമപ്രവർത്തകർ കെപിസിസി വളപ്പിൽ കയറരുതെന്നാണ് നിർദ്ദേശം. വാർത്താ സമ്മേളനങ്ങൾക്ക് മാത്രമാണ് ഇനി മാധ്യമങ്ങൾക്ക് പ്രവേശനം അനുവദിക്കുക. ചരിത്രത്തിൽ ആദ്യമായാണ് കെപിസിസി ആസ്ഥാനത്തേക്ക് പ്രവേശിക്കാൻ മാധ്യമങ്ങൾക്ക് വിലക്ക് ഏർപ്പെടുത്തുന്നത്. കെപിസിസി അധ്യക്ഷൻ കെ സുധാകരന്‍റെ നേതൃമാറ്റവുമായി ബന്ധപ്പെട്ട വാർത്തകളാണ് പാർട്ടി നേതൃത്വത്തെ പ്രകോപിപ്പിച്ചത്.


Share our post
Continue Reading

Kerala

സ്കൂൾ പ്രവർത്തി ദിനങ്ങളിലും സമയങ്ങളിലും സമഗ്ര മാറ്റം: വിദഗ്ധ സമിതിയുടെ ശുപാർശകൾ ഇങ്ങനെ

Published

on

Share our post

തിരുവനന്തപുരം: പൊതുവിദ്യാലയങ്ങളിൽ ആഴ്ച്ചയിൽ അഞ്ച് പ്രവർത്തനങ്ങൾ മതിയെന്ന് വിദഗ്ധസമിതിയുടെ ശുപാർശ. സ്കൂളുകളിൽ ശനിയാഴ്ചകൾ പ്രവർത്തിദിനം ആക്കുന്നതുമായി ബന്ധപ്പെട്ട് പഠനം നടത്തി റിപ്പോർട്ട് സമർപ്പിക്കാൻ സർക്കാർ നിയോഗിച്ച വിദഗ്ധസമിതിയാണ് പ്രവർത്തി ദിനങ്ങൾ കൂട്ടേണ്ടതില്ലെന്ന് ശുപാർശ നൽകിയത്. പ്രവർത്തി ദിനങ്ങൾ സംബന്ധിച്ചു പഠിക്കുന്നതിന് നിയോഗിച്ച വിദഗ്ധ സമിതിയുടെ ശുപാർശകൾ ഇങ്ങനെയാണ്.

🔰ആഴ്ച്ചയിൽ 5 പ്രവർത്തി ദിനങ്ങൾ മതി. ആവശ്യമെങ്കിൽ മാത്രം തുടർച്ചയായി 6 പ്രവർത്തി ദിനങ്ങൾ വരാത്ത രീതിയിൽ മാസത്തിൽ ഒരു ശനിയാഴ്ച അധ്യയന ദിനമാക്കാം.

🔰ഹൈസ്‌കൂളിലെ പ്രവർത്തി സമയം രാവിലെയും വൈകീട്ടും അര മണിക്കൂർ വീതം കൂട്ടണം. സമയം 9.30 മുതൽ 4.30 വരെ ആക്കണം

🔰ഉച്ചയ്ക്കുള്ള ഇടവേള 5 മിനിറ്റ് കുറച്ച് വൈകുന്നേരത്തെ ഇന്റർവെൽ സമയം 5 മിനിറ്റിൽ നിന്ന് 10 മിനിറ്റായി കൂട്ടണം.

🔰കലാ കായിക മത്സരങ്ങൾ പരമാവധി ശനിയാഴ്ചകളിലേക്ക് മാറ്റണം

🔰ടെർമിനൽ പരീക്ഷകളുടെ എണ്ണം 3 ൽ നിന്ന് 2 ആക്കി കുറക്കണം. ഒക്ടോബറിൽ അർദ്ധ വാർഷിക പരീക്ഷയും മാർച്ചിൽ വാർഷിക പരീക്ഷയും മതി.
വിദഗ്ധ സമിതിയുടെ ഈ ശുപാർശകൾ പഠിച്ചശേഷം വിദ്യാഭ്യാസ വകുപ്പ് ഉടൻ വിദ്യാഭ്യാസ കലണ്ടർ പുറത്തിറക്കും.


Share our post
Continue Reading

Kerala

മണ്ണാർക്കാട് സ്വദേശിയെ കശ്മീരിലെ വനത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി

Published

on

Share our post

മണ്ണാര്‍ക്കാട്: കാഞ്ഞിരപ്പുഴ സ്വദേശിയായ യുവാവിനെ ജമ്മുകശ്മീരിൽ മരിച്ചനിലയില്‍ കണ്ടെത്തി. കരുവാന്‍തൊടി മുഹമ്മദ് ഷാനിബ് (28) ആണ് മരിച്ചത്. ചൊവ്വാഴ്ച രാത്രി ഗുല്‍മാര്‍ഗ് സ്റ്റേഷനില്‍ നിന്ന് വിളിച്ചറിയിച്ചതിനെ തുടര്‍ന്നാണ് വീട്ടുകാര്‍ വിവരം അറിയുന്നത്. ബാംഗ്ലൂരില്‍ വയറിങ് ജോലിക്കാരനായിരുന്നു ഷാനിബ്. ജോലിക്ക് പോവുകയാണെന്ന് പറഞ്ഞാണ് വീട്ടില്‍നിന്ന് പോയതെന്ന് വീട്ടുകാർ പറയുന്നു. പുല്‍വാമയിൽ വനത്തിലാണ് മൃതദേഹം കണ്ടെത്തിയത്. കണ്ടെത്തുമ്പോൾ മൃതദേഹത്തിന് പത്തുദിവസത്തോളം പഴക്കമുണ്ടായിരുന്നെന്നും പോലീസ് അറിയിച്ചു. യുവാവ് എങ്ങനെ ഇവിടെയെത്തിയതെന്നുള്‍പ്പടെയുള്ള വിവരങ്ങള്‍ ലഭ്യമായിട്ടില്ല.


Share our post
Continue Reading

Trending

error: Content is protected !!