Connect with us

India

സഞ്ചാര്‍ സാഥി പ്രയോജനപ്പെട്ടു; ഒരുവര്‍ഷം കൊണ്ട് 1.7 കോടി കണക്ഷനുകള്‍ റദ്ദാക്കി ടെലികോം വകുപ്പ്

Published

on

Share our post

ന്യൂഡൽഹി: കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ 1.7 കോടി ടെലിഫോൺ കണക്ഷനുകള്‍ വിച്ഛേദിച്ചതായി കേന്ദ്ര ടെലികോം വകുപ്പ്. ലോക ടെലികമ്മ്യൂണിക്കേഷന്‍, ഇന്‍ഫര്‍മേഷന്‍ സൊസൈറ്റി ദിനത്തോട് അനുബന്ധിച്ചാണ് മന്ത്രാലയം ഈ കണക്കുകള്‍ പുറത്തുവിട്ടത്. തട്ടിപ്പുകള്‍ക്ക് ഉപയോഗിച്ച കണക്ഷനുകളും വ്യാജ രേഖകള്‍ നല്‍കി എടുത്ത മൊബൈല്‍ കണക്ഷനുകളും ഇതില്‍ ഉള്‍പ്പെടും. ടെലികോം വകുപ്പ് ആരംഭിച്ച സഞ്ചാര്‍ സാഥി വെബ്‌സൈറ്റിന്റെ സഹായത്തോടെ ശേഖരിച്ച വിവരങ്ങളുടെയും പരാതികളുടെയും അടിസ്ഥാനത്തിലാണ് ഈ കണക്ഷനുകള്‍ക്കെതിരെ നടപടി സ്വീകരിച്ചത്.

ടെലികോം വകുപ്പ് ആരംഭിച്ച എഎസ്ടിആര്‍ എന്ന ഫേഷ്യല്‍ റെക്കഗ്നിഷന്‍ സംവിധാനത്തിന്റെ സഹായത്തോടെ ഒരേ വ്യക്തികളുടെ പേരില്‍ വ്യാജ രേഖകളുപയോഗിച്ച് എടുത്ത 63.46 ലക്ഷം കണക്ഷനുകള്‍ റദ്ദാക്കി.

ഇന്ത്യന്‍ സൈബര്‍ ക്രൈം കോര്‍ഡിനേഷന്‍ സെന്റര്‍, കേന്ദ്ര ആഭ്യന്തരമന്ത്രാലയം, നിയമനിര്‍വഹണ ഏജന്‍സികള്‍, ബാങ്കുകള്‍, ഐആര്‍സിടിസി പോലുള്ള സ്ഥാപനങ്ങളില്‍ നിന്നുള്ള പരാതികളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തില്‍ 8.62 ലക്ഷം കണക്ഷനുകളാണ് റദ്ദാക്കിയത്. വ്യക്തിഗത സിം കാര്‍ഡ് പിരിധി കവിഞ്ഞതിന് 53.86 ലക്ഷം കണക്ഷനുകള്‍ നീക്കം ചെയതു.

ഉപഭോക്താക്കള്‍ക്ക് തങ്ങളുടെ പേരില്‍ അപരിചിതമായ കണക്ഷനുകള്‍ ഉണ്ടോ എന്നറിയാനുള്ള സൗകര്യം സഞ്ചാര്‍ സാഥി പോര്‍ട്ടല്‍ ഒരുക്കിയിരുന്നു. സൗകര്യം ഉപയോഗിച്ച് തന്റേതല്ലെന്ന് ഉപഭോക്താക്കള്‍ അറിയിച്ച 32.18 ലക്ഷം നമ്പറുകള്‍ നീക്കം ചെയ്തു. മുമ്പ് പലപ്പോഴായി എടുത്തതും ഇപ്പോള്‍ ഉപയോഗത്തില്‍ ഇല്ലാത്തതുമായ കണക്ഷനുകള്‍ ഉപഭോക്താക്കള്‍ ആവശ്യമില്ലെന്ന് അറിയിച്ചതിന്റെ അടിസ്ഥാനത്തില്‍ 11.57 ലക്ഷം കണക്ഷനുകളും നീക്കം ചെയ്തവയിലുണ്ട്.

സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ എന്ന വ്യാജേന +92 എന്ന നമ്പറില്‍ തുടങ്ങുന്ന നമ്പറില്‍ നിന്ന് വിളിച്ച് സൈബര്‍ തട്ടിപ്പുകള്‍ നടത്തിയ 577 കണക്ഷനുകള്‍ നീക്കം ചെയ്തു. സൈബര്‍ കുറ്റകൃത്യങ്ങള്‍ക്കായി ഉപയോഗിച്ചിരുന്ന 1.86 ലക്ഷം മൊബൈല്‍ ഫോണുകളും ബ്ലോക്ക് ചെയ്തു. വ്യാജ നമ്പറുകള്‍ ഉപയോഗിച്ച് നിര്‍മിച്ച 6.10 ലക്ഷം വാട്‌സാപ്പ് നമ്പറുകളും നീക്കം ചെയ്തു. തട്ടിപ്പുകള്‍ക്ക് ഉപയോഗിച്ചിരുന്ന 6.10 ലക്ഷം പേമെന്റ് വാലറ്റുകളും ബാങ്ക് അക്കൗണ്ടുകളും നീക്കം ചെയ്തിട്ടുണ്ട്.

ഇതില്‍ എ.എസ്ടി.ആര്‍ എന്ന എ.ഐ ഫേഷ്യല്‍ ഡിറ്റക്ഷന്‍ സംവിധാനം ഉപയോഗിച്ചാണ് ഏറ്റവും കൂടുതല്‍ അക്കൗണ്ടുകള്‍ നീക്കം ചെയ്തത്. ഒരാളുടെ തന്നെ ഫോട്ടോയില്‍ വ്യാജ പേരും രേഖകളും ഉപയോഗിച്ച് നിര്‍മിച്ച അക്കൗണ്ടുകള്‍ കണ്ടെത്താന്‍ ഈ സംവിധാനം ഉപയോഗിച്ച് സാധിക്കും. ചിത്രങ്ങളുടെ സാമ്യത പരിശോധിച്ചാണ് ഇത് ചെയ്യുന്നത്.


Share our post

India

സോഷ്യൽ മീഡിയയിലെ പ്രചാരണം തള്ളി സി.ബി.എസ്.ഇ ബോർഡ്, 10, 12 ക്ലാസുകളിലെ ഫലം ഇന്നില്ല

Published

on

Share our post

ദില്ലി : 10, 12 ക്ലാസുകളിലെ ഫലം ഇന്നുണ്ടാകുമെന്ന രീതിയിൽ സമൂഹ മാധ്യമങ്ങളിലൂടെയുണ്ടായ പ്രചാരണം തള്ളി സിബിഎസ്ഇ ബോർഡ്. 10, 12 ക്ലാസുകളിലെ ഫലം അടുത്ത ആഴ്ചയോടെയാകും പ്രഖ്യാപിക്കുകയെന്ന് സിബിഎസ്ഇ അറിയിച്ചു. റിസൾട്ട് വരുന്ന തീയതി മുൻകൂട്ടി പ്രഖ്യാപിക്കുമെന്നും സിബിഎസ്ഇ വ്യക്തമാക്കി. സോഷ്യൽ മീഡിയയിലും ചില മാധ്യമങ്ങളിലും ഇന്ന് സിബിഎസ്ഇ ഫല പ്രഖ്യാപനമെന്ന രീതിയിൽ പ്രചാരണമുണ്ടായതിനെ തുടർന്നാണ് വിശദീകരണം. വിവരങ്ങൾക്കായി സിബിഎസ്ഇയുടെ ഔദ്യോഗിക വെബ്‌സൈറ്റായ cbse.gov.in cbseresults.nic.in, results.cbse.nic.in എന്നിവ സന്ദർശിക്കാം.


Share our post
Continue Reading

India

നീറ്റ് പരീക്ഷയുമായി ബന്ധപ്പെട്ട് തെറ്റായ പ്രചാരണം; 106 ടെലിഗ്രാം അക്കൗണ്ടുകൾ കണ്ടെത്തി

Published

on

Share our post

ന്യൂഡൽഹി : നീറ്റ് യുജി പരീക്ഷയുമായി ബന്ധപ്പെട്ട തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കുന്ന 106 ടെലിഗ്രാം അക്കൗണ്ടുകളും 16 ഇൻസ്റ്റാഗ്രാം അക്കൗണ്ടുകളും നാഷനൽ ടെസ്റ്റിങ് ഏജൻസി (എൻ‌ടി‌എ) കണ്ടെത്തിയതായി വിവരം. ചോദ്യപേപ്പർ ചോർന്നെന്നും മറ്റുമുള്ള ഓൺലൈനിൽ പ്രചരിക്കുന്ന തെറ്റിദ്ധരിപ്പിക്കുന്ന വിവരങ്ങൾ‌ സംബന്ധിച്ച ആശങ്കകൾ വർധിച്ചുവരുന്ന സാഹചര്യത്തിലാണ് പരിശോധന നടന്നത്. ആഭ്യന്തര മന്ത്രാലയത്തിനു കീഴിലുള്ള സൈബർ ക്രൈം കോർഡിനേഷൻ സെന്ററാണ് വിഷയം അന്വേഷിക്കുന്നത്. നേരത്തെ, നീറ്റുമായി ബന്ധപ്പെട്ട വ്യാജ പ്രചാരണങ്ങൾ നടത്തുന്ന വ്യക്തികളെ സംബന്ധിച്ച് അറിയിപ്പ് നൽകാൻ പൊതുജനങ്ങളോട് അഭ്യർഥിച്ച് എൻ‌ടി‌എ ഒരു പ്രത്യേക പോർട്ടൽ ആരംഭിച്ചിരുന്നു. ഇതുവരെ, ഏകദേശം 1,500 റിപ്പോർട്ടുകൾ ലഭിച്ചിട്ടുണ്ട്. അവയിൽ ഭൂരിപക്ഷവും ടെലിഗ്രാം ചാനലുകളുമായി ബന്ധിപ്പെട്ടുള്ളതാണ്. സംശയാസ്പദമായ കാര്യങ്ങൾ നാലാം തീയതി വൈകീട്ട് 5 മണിവരെ റിപ്പോർട്ട് ചെയ്യാം.


Share our post
Continue Reading

India

കുവൈത്തില്‍ നഴ്‌സുമാരായ മലയാളി ദമ്പതിമാര്‍ കുത്തേറ്റ് മരിച്ചനിലയില്‍

Published

on

Share our post

കുവൈത്ത് സിറ്റി: കുവൈത്തില്‍ നഴ്‌സുമാരായ മലയാളി ദമ്പതിമാരെ കുത്തേറ്റ് മരിച്ചനിലയില്‍ കണ്ടെത്തി. അബ്ബാസിയയില്‍ താമസിക്കുന്ന എറണാകുളം സ്വദേശികളായ സൂരജ്, ഭാര്യ ബിന്‍സി എന്നിവരാണ് മരിച്ചത്. വ്യാഴാഴ്ച രാവിലെ അബ്ബാസിയയിലെ താമസസ്ഥലത്താണ് ഇരുവരെയും കുത്തേറ്റ് മരിച്ചനിലയില്‍ കണ്ടെത്തിയത്. സൂരജ് കുവൈത്തിലെ ആരോഗ്യമന്ത്രാലയത്തിലാണ് നഴ്‌സായി ജോലിചെയ്തിരുന്നത്. ബിന്‍സി കുവൈത്തിലെ പ്രതിരോധ മന്ത്രാലയത്തിലെയും സ്റ്റാഫ് നഴ്‌സാണ്. വിവരമറിഞ്ഞ് പോലീസ് സ്ഥലത്തെത്തി തുടര്‍നടപടികള്‍ സ്വീകരിച്ചുവരികയാണ്. സംഭവത്തില്‍ കൂടുതല്‍വിവരങ്ങള്‍ ലഭ്യമായിട്ടില്ല.


Share our post
Continue Reading

Trending

error: Content is protected !!