Connect with us

MALOOR

മാലൂർ കാഞ്ഞിലേരിയിൽ മഞ്ഞപ്പിത്തം പടരുന്നു; പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമാക്കി ആരോഗ്യവകുപ്പ്

Published

on

Share our post

മാലൂർ:പ്രാഥമികാരോഗ്യകേന്ദ്രത്തിന് കീഴിലുള്ള കാഞ്ഞിലേരിയിൽ മഞ്ഞപ്പിത്തം പടർന്നു പിടിച്ച മേഖലകളിൽ ആരോഗ്യ വകുപ്പിന്റെ സ്‌ക്വാഡ് പ്രവർത്തനങ്ങൾ ശക്തമാക്കി. ഇരിട്ടി താലൂക്കാസ്പത്രിക്ക് കീഴിലുള്ള ഹെല്ത്ത് ഇൻസ്‌പെക്ടർമാർ നേതൃത്വം നൽകിയ നാല് പ്രത്യേക സംഘങ്ങൾ വീടുകൾ സന്ദർശിച്ച് ബോധവത്ക്കരണം നടത്തി. ക്ലോറിനേഷനും നോട്ടീസ് വിതരണവും നടത്തി നൂറിലധികം വീടുകൾ സന്ദർശിച്ച് ജാഗ്രതാ നിർദ്ദേശങ്ങൾ നൽകി.

വ്യക്തിഗത ശുചിത്വം പാലിക്കുക, തിളപ്പിച്ചാറ്റിയ വെള്ളം മാത്രം കുടിക്കുക, ഉപ്പും കൊഴുപ്പും കുറഞ്ഞ ഭക്ഷണം കഴിക്കുക, മലവിസർജനത്തിന് ശേഷം കൈകാലുകൾ സോപ്പുപയോഗിച്ച് കഴുകുക, പൂർണ്ണമായി വിശ്രമിക്കുക തുടങ്ങിയ നിർദ്ദേശങ്ങൾ കർശനമായി പാലിക്കണമെന്ന് മെഡിക്കൽ ഓഫീസർ ഡോ.കെ.ജി.കിരൺ അറിയിച്ചു. സ്വയം ചികിത്സ പാടില്ലെന്നും ശ്രദ്ധിച്ചില്ലെങ്കിൽ മഞ്ഞപ്പിത്തം പടരുമെന്നും മെഡിക്കൽ ഓഫീസർ അറിയിച്ചു.പനി, ക്ഷീണം വിശപ്പില്ലായ്മ, ഛർദ്ദി , ദഹനക്കേട്, ഓക്കാനം, കണ്ണിൽ മഞ്ഞനിറം എന്നിവയാണ് പ്രധാന ലക്ഷണങ്ങൾ.

പ്രതിരോധ പ്രവർത്തനങ്ങൾക്ക് മെഡിക്കൽ ഓഫീസർ ഡോ.കെ.ജി. കിരൺ ഇരിട്ടി ഹെല്ത്ത് സൂപ്പർവൈസർ അഗസ്റ്റിൻ, പഞ്ചായത്ത് പ്രസിഡന്റ് വി. ഹൈമാവതി, മെമ്പർ ബീന,ജെ.എച്ച്.ഐ സുബിൻ,ജെ.പി.എച്ച്.എൻ അംബിക, പ്രിയ എന്നിവരും സമീപപ്രദേശങ്ങളിലെ ഹെല്ത്ത് ഇൻസ്‌പെക്ടർമാരും ആശാ പ്രവർത്തകരും പങ്കെടുത്തു.


Share our post

MALOOR

മാലൂർ ഗുഡ് എർത്ത് സാരംഗിൽ കുട്ടികൾക്ക് അവധിക്കാല ക്യാമ്പ്

Published

on

Share our post

മാലൂർ: പരിസ്ഥിതിയെ നിരീക്ഷിക്കാനും പഠിക്കാനും കുട്ടികളിലെ സർഗാത്മകതയെ ഉണർത്താനും ‘പച്ചക്കുതിര’ എന്ന പേരിൽ ഗുഡ് എർത്ത് ബാംഗ്ലൂർ ഏകദിന പ്രകൃതി സഹവാസ ക്യാമ്പ് സംഘടിപ്പിക്കുന്നു. മാലൂർ ഗുഡ് എർത്ത് സാരംഗ് ഫുഡ് ഫോറസ്റ്റിലാണ് ക്യാമ്പ്. ശനിയാഴ്ച രാവിലെ എട്ട് മുതൽ വൈകിട്ട് അഞ്ച് വരെയാണ് ക്യാമ്പ്. ആറു മുതൽ 12 വയസ്സ് വരെയുള്ള കുട്ടികൾക്കാണ് പങ്കെടുക്കാൻ അവസരം. ഡോ. ജിസ് സെബാസ്റ്റ്യൻ, മരിയ ജോർജ്, ശിവദർശന, ബിജു തേൻകുടി എന്നിവർ നേതൃത്വം നൽകും. കൃഷി നടത്തം, ജൈവ വൈവിധ്യ ക്ലാസുകൾ, നാച്ചുറൽ പെയിൻ്റിംഗ്, മാമ്പഴ രുചിക്കൂട്ടുകൾ തുടങ്ങിയവ ക്ലാസ്സുകളുടെ ഭാഗമാകും. വ്യാഴാഴ്ച വരെ പേർ രജിസ്റ്റർ ചെയ്യാം. ഫോൺ :7306340635.


Share our post
Continue Reading

MALOOR

സ്‌കൂള്‍ ഗ്രൗണ്ടില്‍ അപകടകരമായ രീതിയില്‍ വിദ്യാര്‍ഥികളുടെ കാറോട്ടം; വാഹനങ്ങൾ കസ്റ്റഡിയിൽ

Published

on

Share our post

മാലൂർ : സ്‌കൂള്‍ ഗ്രൗണ്ടില്‍ അപകടകരമായ രീതിയില്‍ വിദ്യാര്‍ഥികള്‍ കാറുകള്‍ ഓടിച്ചു. മൊബൈലില്‍ പകര്‍ത്തി സമൂഹ മാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്തു. ഒടുവില്‍ വിദ്യാർഥികളും കാറുകളും കുടുങ്ങി. ഇക്കഴിഞ്ഞ ഒന്നാം തീയതി മാലൂര്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ വിദ്യാര്‍ഥികളാണ് സ്കൂൾ ഗ്രൗണ്ടിൽ രണ്ട് ഇന്നോവ കാറുകളില്‍ അഭ്യാസപ്രകടനം നടത്തിയത്.പൊടിമണ്ണ് പാറി രണ്ടു വാഹനങ്ങളും കാണാത്ത വിധത്തിലായിരുന്നു അഭ്യാസപ്രകടനം. ദൃശ്യം വിദ്യാര്‍ഥികള്‍ തന്നെ മൊബൈല്‍ കാമറയില്‍ പകര്‍ത്തി സമൂഹ മാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്യുകയായിരുന്നു. ദൃശ്യം വ്യാപകമായി പ്രചരിച്ചതോടെ മോട്ടോര്‍ വാഹന വകുപ്പിനും മാലൂര്‍ പൊലീസിനും ലഭിച്ചു.രണ്ട് വാഹനങ്ങളും മാലൂര്‍ എസ്.ഐ ശശിധരന്റെ നേതൃത്വത്തില്‍ കസ്റ്റഡിയിലെടുത്തു. വാഹനം ഓടിച്ചവരുടെ പേരിലും ആര്‍.സി ഉടമകളുടെ പേരിലും കേസെടുക്കുമെന്നും സംഭവവുമായി ബന്ധപ്പെട്ട് അന്വേഷണം നടത്തിവരുകയാണെന്നും മാലൂര്‍ ഇൻസ്പെക്ടർ എം. സജിത്ത് അറിയിച്ചു.


Share our post
Continue Reading

Breaking News

മാലൂരിൽ നിർമ്മലയെ കൊന്നത് മകൻ: പോസ്റ്റ്മോർട്ടം റിപ്പോർട്ട്

Published

on

Share our post

മട്ടന്നൂർ : മാലൂരിൽ അമ്മയും മകനും മരിച്ച സംഭവത്തിൽ അമ്മയുടേത് കൊലപാതകമെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്. അറുപത്തെട്ടുകാരിയായ നിർമ്മലയെ മകൻ സുമേഷ് മദ്യലഹരിയിൽ കൊലപ്പെടുത്തിയശേഷം തൂങ്ങി മരിച്ചതെന്ന് പൊലീസ്. നിർമ്മലയുടെ തലയ്ക്കേറ്റ ക്ഷതമാണ് മരണകാരണം. കഴുത്തിലും മുഖത്തും അടിയേറ്റതിന്റെ പാടുകളും നെഞ്ചെല്ല് തകർന്നതായും പോസ്റ്റ്മോർട്ടം റിപ്പോർട്ടിലുണ്ട്.കഴിഞ്ഞ ദിവസമാണ് നിട്ടാറമ്പിലെ വീട്ടിൽ നിർമലയേയും മകനേയും മരിച്ച നിലയിൽ കണ്ടെത്തിയത്. മൃതദേഹത്തിന് രണ്ട് ദിവസത്തെ പഴക്കമുണ്ടായിരുന്നു. വീട്ടിൽ ആളനക്കമില്ലാത്തതിനെ തുടർന്ന് അയൽവാസികൾ അന്വേഷിച്ചപ്പോഴാണ് ഇരുവരും മരിച്ച വിവരം പുറത്തറിയുന്നത്. മദ്യപിച്ചെത്തി സുമേഷ് അമ്മയെ ഉപദ്രവിക്കുന്നത് പതിവായിരുന്നു. ഇടുക്കിയിൽ കെഎസ്ഇബി ലൈൻമാനായി ജോലി ചെയ്യുന്ന സുമേഷ് അവധിക്ക് നാട്ടിലെത്തിയതായിരുന്നു. പോസ്റ്റ്മോർട്ടത്തിന് ശേഷം ഇരുവരുടേയും മൃതദേഹം വീട്ടുവളപ്പിൽ സംസ്കരിച്ചു.


Share our post
Continue Reading

Trending

error: Content is protected !!