Kerala
മുതിർന്ന പൗരന്മാരെ ചേർത്തുനിർത്തി കേരളം; ഇവിടെയുണ്ട് വയോജന നയവും കരുതലും

തിരുവനന്തപുരം: കേന്ദ്ര സർക്കാർ വ്യാജവാഗ്‌ദാനങ്ങളിലൂടെ മുതിർന്ന പൗരന്മാരെ കബളിപ്പിക്കുമ്പോൾ അവരെ ചേർത്തുനിർത്തി കേരളം. 2006ൽ വി എസ് അച്യുതാനന്ദൻ സർക്കാരിന്റെ കാലത്ത് ആദ്യമായി വയോജന നയം നടപ്പാക്കിയ കേരളം വയോജന ക്ഷേമത്തിനായി നിരവധി പദ്ധതികളാണ് നടപ്പാക്കുന്നത്. വയോജന പെൻഷൻ 65 രൂപയിൽനിന്ന് ഘട്ടംഘട്ടമായി 1600 രൂപയാക്കി വർധിപ്പിച്ചു. കോർപറേഷൻ, മുനിസിപ്പൽ പ്രദേശങ്ങളിൽ താമസിക്കുന്ന 65 വയസ്സ് കഴിഞ്ഞവർക്ക് ആരോഗ്യപരിരക്ഷയും സൗജന്യ മരുന്ന് വിതരണവും നടത്തുന്ന വയോമിത്രം പദ്ധതിയും കേരളത്തിലുണ്ട്.
വയോജനങ്ങൾക്ക് പോഷകാഹാരം ഉറപ്പാക്കാനായി ആരംഭിച്ച വയോപോഷണം, സർക്കാർ വൃദ്ധസദനങ്ങളിലെ അന്തേവാസികൾക്ക് ആയുർവേദ ചികിത്സ ലഭ്യമാക്കുന്ന വയോഅമൃതം, ബിപിഎൽ വിഭാഗത്തിൽപ്പെടുന്ന 60 പൂർത്തിയായ പൗരന്മാർക്ക് പല്ല് സെറ്റ് സൗജന്യമായി നൽകുന്ന മന്ദഹാസം, 60 പൂർത്തിയായ ബിപിഎൽ വിഭാഗത്തിൽപ്പെട്ട പൗരന്മാർക്ക് പ്രമേഹരോഗം പരിശോധിക്കുന്നതിനുള്ള വയോമധുരം, ജില്ലാ ആയുർവേദ ആശുപത്രികളിൽ സൗജന്യ കിടത്തിച്ചികിത്സ, അൽഷിമേഴ്സ് രോഗികളുടെ പരിചരണത്തിന് പുനരധിവാസം, ഡിമെൻഷ്യ, അൽഷിമേഴ്സ് മെമ്മറി സ്‌ക്രീനിങ് ക്ലിനിക് എന്നിവയും കേരളം നടപ്പാക്കുന്നു. സംസ്ഥാനത്ത് പ്രത്യേക ഡിമെൻഷ്യ നയം രൂപീകരിക്കാനും തീരുമാനിച്ചിട്ടുണ്ട്. കൊച്ചി കോർപറേഷനെ ഡിമെൻഷ്യ സൗഹൃദ നഗരമായി പ്രഖ്യാപിച്ചു. ശയ്യാവലംബികളായ വയോജനങ്ങളെ പരിചരിക്കുന്നവർക്ക് 600 രൂപ പെൻഷനും നൽകുന്നു.
ദാരിദ്ര്യരേഖയ്‌ക്കു താഴെയുള്ള മുതിർന്ന പൗരൻമാർക്ക് അടിയന്തിരഘട്ടത്തിൽ 25,000 രൂപ നൽകുന്ന വയോരക്ഷ പദ്ധതി രണ്ടാം പിണറായി സർക്കാർ തുടങ്ങി. സീനിയർ സിറ്റിസൺസ് ഫ്രണ്ട്‌സ് വെൽഫെയർ അസോസിയേഷൻ മുന്നോട്ടുവച്ച ആവശ്യങ്ങളെല്ലാം സംസ്ഥാന സർക്കാർ അനുഭാവപൂർവം പരിഗണിക്കാറുണ്ടെന്നും കേന്ദ്രത്തിൽനിന്ന് അവഗണനയാണെന്നും ജനറൽ സെക്രട്ടറി അമരവിള രാമകൃഷ്‌ണൻ പറഞ്ഞു.
വ്യാജ വാഗ്‌ദാനങ്ങൾ നൽകി ജനസംഖ്യയുടെ 22 ശതമാനംവരുന്ന മുതിർന്ന പൗരന്മാരെ കേന്ദ്ര സർക്കാർ കബളിപ്പിക്കുകയാണ്. വയോജന പെൻഷൻ 5000 രൂപയാക്കി കുടിശ്ശികയില്ലാതെ നൽകണമെന്നതടക്കമുള്ള ആവശ്യങ്ങൾ മോദി സർക്കാർ പരിഗണിച്ചിട്ടില്ല.
Kerala
കേരള എന്‍ജിനിയറിങ്, ഫാര്‍മസി പ്രവേശന പരീക്ഷ ബുധനാഴ്ച മുതല്‍

തിരുവനന്തപുരം: 2025-26 അധ്യയന വര്‍ഷത്തെ കേരള എന്‍ജിനിയറിങ്, ഫാര്‍മസി കോഴ്സിലേയ്ക്കുളള കമ്പ്യൂട്ടര്‍ അധിഷ്ഠിത (സിബിടി) പരീക്ഷ ഏപ്രില്‍ 23 മുതല്‍ 29 വരെയുള്ള തീയതികളില്‍ നടക്കും. ഏപ്രില്‍ 23 മുതല്‍ 29 വരെയുള്ള തീയതികളില്‍ മറ്റ് പ്രവേശന പരീക്ഷകളില്‍ ഹാജരാകേണ്ടത് കാരണം കീം പരീക്ഷാ തീയതികളില്‍ മാറ്റം ആവശ്യപ്പെട്ട് ഇ-മെയില്‍ മുഖേനയോ, നേരിട്ടോ ഏപ്രില്‍ 18ന് വൈകിട്ട് 5വരെ അപേക്ഷിച്ചിട്ടുള്ളവര്‍ക്ക് ഭേദഗതി വരുത്തിയ അഡ്മിറ്റ് കാര്‍ഡ് www.cee.kerala.gov.in ല്‍ ലഭ്യമാക്കിയിട്ടുണ്ട്. ഭേദഗതി വരുത്തിയ അഡ്മിറ്റ് കാര്‍ഡ് സംബന്ധിച്ച് എന്തെങ്കിലും പരാതിയുള്ളവര്‍ ‘centre change complaint’ എന്ന വിഷയം പരാമര്‍ശിച്ച് ഏപ്രില്‍ 20ന് വൈകിട്ട് 5നകം പ്രവേശന പരീക്ഷാ കമ്മീഷണറുടെ ഓഫീസില്‍ ലഭ്യമാക്കണം. ‘centre change complaint’ എന്ന വിഷയം പരാമര്‍ശിക്കാത്തതും ഏപ്രില്‍ 20ന് വൈകിട്ട് 5ന് ശേഷം ലഭിക്കുന്ന പരാതികളും പരിഗണിക്കില്ല. ഫോണ്‍: 04712525300.
Kerala
ശസ്ത്രക്രിയ മൊബൈലില്‍ പകര്‍ത്തി: തിരുവനന്തപുരത്ത് ആസ്പത്രി ജീവനക്കാരന് സസ്‌പെന്‍ഷന്‍

തിരുവനന്തപുരം: ഓപ്പറേഷന്‍ തിയേറ്ററിലെ ശസ്ത്രക്രിയ മൊബൈലില്‍ പകര്‍ത്തിയ ആസ്പത്രി ജീവനക്കാരനെ സസ്പെന്‍ഡ് ചെയ്തു. തിരുവനന്തപുരം പാറശാല താലൂക്കാശുപത്രിയിലെ അനസ്‌തേഷ്യ ടെക്‌നീഷ്യന്‍ അരുണിനെയാണ് സസ്‌പെന്റ് ചെയ്തത്. കഴിഞ്ഞ ആഴ്ചയായിരുന്നു അരുണ്‍ ശസ്ത്രക്രിയ മൊബൈലില്‍ പകര്‍ത്തിയത്. ഇത് ഡോക്ടര്‍മാരുടെ ശ്രദ്ധയില്‍പ്പെട്ടു. തുടര്‍ന്ന് ചോദ്യം ചെയ്തപ്പോള്‍ വീട്ടിലേക്ക് വീഡിയോ കോള്‍ ചെയ്തതെന്നായിരുന്നു അരുണിന്റെ വിശദീകരണം. ഇതിനുമുമ്പും അരുണിനെതിരെ സമാന പരാതിയില്‍ നടപടി എടുത്തിരുന്നു. അരുണ്‍ ആസ്പത്രിയിലെ താല്‍ക്കാലിക ജീവനക്കാരനാണ്.
Kerala
നായ അയല്‍വീട്ടിലേക്ക് പോയതിനെ ചൊല്ലി തര്‍ക്കം; യുവാവിനെ വെട്ടിക്കൊന്നു

തൃശൂര്‍: വാക്കുതര്‍ക്കത്തെ തുടര്‍ന്ന് അയല്‍വാസിയെ വെട്ടിക്കൊന്നു. തൃശൂര്‍ കോടശേരിയില്‍ ആണ് സംഭവം. കോടശേരി സ്വദേശി ഷിജു (35)വാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ അയല്‍വാസിയായ അന്തോണിയെ പോലിസ് അറസ്റ്റുചെയ്തു. ഷിജുവിന്റെ വീട്ടിലെ നായ അന്തോണിയുടെ വീട്ടിലേക്ക് പോയതിനെ ചൊല്ലിയുള്ള തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത്.ഇന്നലെ രാത്രി 11 മണിയോടെയായിരുന്നു സംഭവം. വീടിന് സമീപത്തെ പറമ്പില്‍വെച്ചാണ് തര്‍ക്കമുണ്ടായത്. ഇതിനുപിന്നാലെ അന്തോണി ഷിജുവിനെ വെട്ടിപ്പരിക്കേല്‍പ്പിക്കുകയായിരുന്നു. സംഭവ സമയത്ത് ഇരുവരും മദ്യലഹരിയിലായിരുന്നുവെന്നും പോലിസ് അറിയിച്ചു.
-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur2 years ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News1 year ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു
-
Breaking News2 years ago
പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്