Connect with us

Kerala

ബി.ജെ.പിയിലേക്ക്‌ പോകുന്നവർ കൂടുന്നു; എങ്ങനെ വിശ്വസിക്കും കോൺഗ്രസിനെ?

Published

on

Share our post

കണ്ണൂർ: ലോക്‌സഭാ തെരഞ്ഞെടുപ്പ്‌ പടിവാതിൽക്കലെത്തിനിൽക്കുമ്പോൾ കണ്ണൂർ ജില്ലയിൽ കോൺഗ്രസിൽ നിന്ന്‌ ബി.ജെ.പിയിലേക്ക്‌ ചേക്കേറുന്നവരുടെ എണ്ണം കൂടുന്നു. കെ സുധാകരൻ എം.പി.യുടെ പി.എയായിരുന്ന വി കെ മനോജ്‌കുമാറാണ്‌ ഒടുവിൽ ബി.ജെ.പി അംഗത്വമെടുത്തത്‌. കണ്ണൂർ മണ്ഡലം ബി.ജെ.പി സ്ഥാനാർഥി സി. രഘുനാഥാണ്‌ സജീവ കോൺഗ്രസ്‌ പ്രവർത്തകരെ ബി.ജെ.പയിലേക്കെത്തിക്കാൻ നേതൃത്വം നൽകുന്നത്‌. സ്ഥാനാർഥിയെന്നതിലുപരി, കോൺഗ്രസുകാരെ ബി.ജെ.പിയിലേക്ക്‌ ആകർഷിക്കുകയാണ്‌ രഘുനാഥിന്റെ ദൗത്യം.

സുധാകരന്റെ വലംകൈയായിരുന്ന രഘുനാഥ്‌ കോൺഗ്രസ്‌ വിട്ടയുടനാണ്‌ ബി.ജെ.പി സ്ഥാനാർഥിയായത്‌. ഘുനാഥ്‌ ബി.ജെ.പിയിലേക്ക്‌ പോകുന്നതിനെ പ്രോത്സാഹിപ്പിച്ചയാളുമാണ്‌ സുധാകരൻ. അണികളെയും നേതാക്കളെയും ബി.ജെ.പിയിലെത്തിച്ച്‌ ഒടുവിൽ അവിടെ അഭയംതേടാനാണ്‌ സുധാകരന്റെ നീക്കമെന്ന സംശയം ന്യൂനപക്ഷവിഭാഗത്തിനുൾപ്പെടെയുണ്ട്‌.

തോന്നിയാൽ ബി.ജെ.പിയിലേക്കു പോകുമെന്നും ആർ.എസ്‌.എസ്‌ ശാഖയ്‌ക്ക്‌ കാവൽ നിന്നിട്ടുണ്ടെന്നും സുധാകരൻ പറഞ്ഞതും വെറുതെയല്ല. എല്ലാ തെരഞ്ഞെടുപ്പിലും തനിക്ക്‌ ആർ.എസ്‌.എസ്‌ വോട്ട്‌ ലഭിക്കാറുണ്ടെന്ന്‌ സുധാകരൻ അഭിമുഖത്തിൽ സമ്മതിച്ചതുമാണ്‌. തലശേരിയിൽ ആർ.എസ്‌.എസ്‌ ഓഫീസ്‌ പണിയാൻ സഹായിച്ചിട്ടുണ്ടെന്നും വെളിപ്പെടുത്തി.

സുധാകരന്റെ ആർ.എസ്‌.എസ്‌ ബന്ധം

2018 ഫെബ്രുവരി 22ന്‌ മാധ്യമങ്ങളിൽവന്ന ചിത്രം കെ സുധാകരൻ എത്ര മായ്‌ക്കാൻ ശ്രമിച്ചാലും മായാത്തതാണ്‌. കണ്ണൂർ കലക്ടറേറ്റ്‌ പരിസരത്ത്‌ നിരാഹാരമിരിക്കുന്ന സുധാകരനെ ആർ.എസ്‌.എസ്‌ നേതാവ്‌ വത്സൻ തില്ലങ്കേരി സന്ദർശിക്കുന്നതാണ്‌ ചിത്രം. ഗാന്ധിജിയുടെ ഫോട്ടോയ്‌ക്കുകീഴെ ഉപവസിക്കുന്ന സുധാകരനെ വത്സൻ യാദൃച്ഛികമായി സന്ദർശിച്ചതല്ല. കൂടിക്കാഴ്‌ചയായിരുന്നു.ഗാന്ധിഘാതകരായ ആർ.എസ്‌.എസ്സുമായി സുധാകരനുള്ള ബന്ധമാണ്‌ കൂടിക്കാഴ്‌ചയിലൂടെ വെളിപ്പെട്ടത്‌.

കണ്ണൂരിൽ ചുവപ്പു ഭീകരതയെന്ന്‌ പ്രചരിപ്പിച്ച്‌ ആർ.എസ്‌.എസ്സും സംഘപരിവാറും രാഷ്ട്രീയ മുതലെടുപ്പ്‌ നടത്തുന്നതിനിടെയായിരുന്നു കൂടിക്കാഴ്‌ച. ബി.ജെ.പി പ്രസിഡന്റായിരുന്ന അമിത്‌ഷാ സി.പി.ഐ എമ്മിനെതിരെ കേരളത്തിൽ ജാഥ നയിച്ചതും ഡൽഹിയിൽ പാർടി ആസ്ഥാനമായ എ കെ ജി ഭവനിലേക്ക്‌ ആർ.എസ്‌.എസ്‌ മാർച്ചുനടത്തിയതും ഇതേ സമയത്തായിരുന്നു.

സംഭവം കഴിഞ്ഞ്‌ ഒരുവർഷത്തിനുശേഷമാണ്‌ 2019ലെ ലോക്‌സഭാ തെരഞ്ഞെടുപ്പ്‌. ഈ തെരഞ്ഞെടുപ്പിൽ സംസ്ഥാനത്ത്‌ ഏറ്റവും കുറവ്‌ വോട്ടുലഭിച്ച ബി.ജെ.പി സ്ഥാനാർഥി കണ്ണൂരിൽ മത്സരിച്ച സി. കെ. പി പത്മനാഭനായിരുന്നു. ബിജെപിയുടെ സമുന്നത നേതാവ്‌ മത്സരിച്ചിട്ടും വോട്ടുമറിക്കാൻ ആർ.എസ്‌.എസ്സിന്‌ മനഃസാക്ഷിക്കുത്തുണ്ടായില്ല.


Share our post

Kerala

കേരള എന്‍ജിനിയറിങ്, ഫാര്‍മസി പ്രവേശന പരീക്ഷ ബുധനാഴ്ച മുതല്‍

Published

on

Share our post

തിരുവനന്തപുരം: 2025-26 അധ്യയന വര്‍ഷത്തെ കേരള എന്‍ജിനിയറിങ്, ഫാര്‍മസി കോഴ്സിലേയ്ക്കുളള കമ്പ്യൂട്ടര്‍ അധിഷ്ഠിത (സിബിടി) പരീക്ഷ ഏപ്രില്‍ 23 മുതല്‍ 29 വരെയുള്ള തീയതികളില്‍ നടക്കും. ഏപ്രില്‍ 23 മുതല്‍ 29 വരെയുള്ള തീയതികളില്‍ മറ്റ് പ്രവേശന പരീക്ഷകളില്‍ ഹാജരാകേണ്ടത് കാരണം കീം പരീക്ഷാ തീയതികളില്‍ മാറ്റം ആവശ്യപ്പെട്ട് ഇ-മെയില്‍ മുഖേനയോ, നേരിട്ടോ ഏപ്രില്‍ 18ന് വൈകിട്ട് 5വരെ അപേക്ഷിച്ചിട്ടുള്ളവര്‍ക്ക് ഭേദഗതി വരുത്തിയ അഡ്മിറ്റ് കാര്‍ഡ് www.cee.kerala.gov.in ല്‍ ലഭ്യമാക്കിയിട്ടുണ്ട്. ഭേദഗതി വരുത്തിയ അഡ്മിറ്റ് കാര്‍ഡ് സംബന്ധിച്ച് എന്തെങ്കിലും പരാതിയുള്ളവര്‍ ‘centre change complaint’ എന്ന വിഷയം പരാമര്‍ശിച്ച് ഏപ്രില്‍ 20ന് വൈകിട്ട് 5നകം പ്രവേശന പരീക്ഷാ കമ്മീഷണറുടെ ഓഫീസില്‍ ലഭ്യമാക്കണം. ‘centre change complaint’ എന്ന വിഷയം പരാമര്‍ശിക്കാത്തതും ഏപ്രില്‍ 20ന് വൈകിട്ട് 5ന് ശേഷം ലഭിക്കുന്ന പരാതികളും പരിഗണിക്കില്ല. ഫോണ്‍: 04712525300.


Share our post
Continue Reading

Kerala

ശസ്ത്രക്രിയ മൊബൈലില്‍ പകര്‍ത്തി: തിരുവനന്തപുരത്ത് ആസ്പത്രി ജീവനക്കാരന് സസ്‌പെന്‍ഷന്‍

Published

on

Share our post

തിരുവനന്തപുരം: ഓപ്പറേഷന്‍ തിയേറ്ററിലെ ശസ്ത്രക്രിയ മൊബൈലില്‍ പകര്‍ത്തിയ ആസ്പത്രി ജീവനക്കാരനെ സസ്പെന്‍ഡ് ചെയ്തു. തിരുവനന്തപുരം പാറശാല താലൂക്കാശുപത്രിയിലെ അനസ്‌തേഷ്യ ടെക്‌നീഷ്യന്‍ അരുണിനെയാണ് സസ്‌പെന്റ് ചെയ്തത്. കഴിഞ്ഞ ആഴ്ചയായിരുന്നു അരുണ്‍ ശസ്ത്രക്രിയ മൊബൈലില്‍ പകര്‍ത്തിയത്. ഇത് ഡോക്ടര്‍മാരുടെ ശ്രദ്ധയില്‍പ്പെട്ടു. തുടര്‍ന്ന് ചോദ്യം ചെയ്തപ്പോള്‍ വീട്ടിലേക്ക് വീഡിയോ കോള്‍ ചെയ്തതെന്നായിരുന്നു അരുണിന്റെ വിശദീകരണം. ഇതിനുമുമ്പും അരുണിനെതിരെ സമാന പരാതിയില്‍ നടപടി എടുത്തിരുന്നു. അരുണ്‍ ആസ്പത്രിയിലെ താല്‍ക്കാലിക ജീവനക്കാരനാണ്.


Share our post
Continue Reading

Kerala

നായ അയല്‍വീട്ടിലേക്ക് പോയതിനെ ചൊല്ലി തര്‍ക്കം; യുവാവിനെ വെട്ടിക്കൊന്നു

Published

on

Share our post

തൃശൂര്‍: വാക്കുതര്‍ക്കത്തെ തുടര്‍ന്ന് അയല്‍വാസിയെ വെട്ടിക്കൊന്നു. തൃശൂര്‍ കോടശേരിയില്‍ ആണ് സംഭവം. കോടശേരി സ്വദേശി ഷിജു (35)വാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ അയല്‍വാസിയായ അന്തോണിയെ പോലിസ് അറസ്റ്റുചെയ്തു. ഷിജുവിന്റെ വീട്ടിലെ നായ അന്തോണിയുടെ വീട്ടിലേക്ക് പോയതിനെ ചൊല്ലിയുള്ള തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത്.ഇന്നലെ രാത്രി 11 മണിയോടെയായിരുന്നു സംഭവം. വീടിന് സമീപത്തെ പറമ്പില്‍വെച്ചാണ് തര്‍ക്കമുണ്ടായത്. ഇതിനുപിന്നാലെ അന്തോണി ഷിജുവിനെ വെട്ടിപ്പരിക്കേല്‍പ്പിക്കുകയായിരുന്നു. സംഭവ സമയത്ത് ഇരുവരും മദ്യലഹരിയിലായിരുന്നുവെന്നും പോലിസ് അറിയിച്ചു.


Share our post
Continue Reading

Trending

error: Content is protected !!