Connect with us

MATTANNOOR

പഴശ്ശി കനാൽ തുരങ്കത്തിലെ ചോർച്ച: നിർമാണത്തിലെ പിഴവെന്ന്‌ പ്രാഥമിക നിഗമനം

Published

on

Share our post

മട്ടന്നൂർ : കാരയിൽ ചോർച്ചയുണ്ടായ പഴശ്ശി കനാൽ തുരങ്കം ജലസേചനവകുപ്പ് ഉദ്യോഗസ്ഥർ സന്ദർശിച്ചു. രണ്ടുവർഷം മുൻപ് പുനർനിർമിച്ച തുരങ്കത്തിൽ ചോർച്ചയുണ്ടായത് നിർമാണത്തിലെ പിഴവാണെന്നാണ് പ്രാഥമിക നിഗമനമെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. ചോർച്ച പരിഹരിക്കാൻ കരാറുകാരന് നിർദേശം നൽകി.

കനാൽ തുരങ്കത്തിൽ 14 ഇടങ്ങളിലാണ് ചോർച്ച കണ്ടത്. മുകളിലെ കനാലിലെ വെള്ളമാണ് തുരങ്കത്തിൻ്റെ ഭിത്തി ചോർന്ന് പുറത്തുവരുന്നത്. എറ്റവും മികച്ച രീതിയിൽ ആധുനികസംവിധാനങ്ങൾ ഉപയോഗിച്ച് ചോർച്ച പരിഹരിക്കുമെന്ന് ഉദ്യോഗസ്ഥർ നാട്ടുകാർക്ക് ഉറപ്പ് നൽകി. ഒപ്പം തുരങ്കത്തിൻ്റെ മുകളിലുള്ള കനാൽ ലൈനിങ് ചെയ്‌ത്‌ വെള്ളം തുരങ്കത്തിലേക്ക് എത്തുന്നതും തടയും. രണ്ടാഴ്ചയ്ക്കുള്ളിൽ സ്ഥലം പരിശോധിച്ച് നാട്ടുകാരുടെ കർമസമിതിയെയും ജനപ്രതിനിധികളെയും കാര്യങ്ങൾ അറിയിച്ചശേഷമാകും നിർമാണം തുടങ്ങുക.

ജലസേചനവകുപ്പ് ജില്ലാ സൂപ്രണ്ടിങ് എൻജിനിയർ ഡി. രാജൻ, അസി. എക്സിക്യുട്ടീവ് എൻജിനിയർ ഇ.കെ. സന്തോഷ്, അസി.എൻജിനിയർ സിയാദ് എന്നിവരുടെ നേതൃത്വത്തിലാണ് സ്ഥലം സന്ദർശിച്ചത്. നഗരസഭ ചെയർമാൻ എൻ. ഷാജിത്ത്, കീഴല്ലൂർ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് കെ. അനിൽ കുമാർ തുടങ്ങിയവരുടെ നേതൃത്വത്തിലുള്ള കർമസമിതി ഭാരവാഹികളും പ്രദേശവാസികളും സ്ഥലത്തുണ്ടായിരുന്നു.

2019-ലുണ്ടായ പ്രളയത്തിൽ കാരയിലെ പഴശ്ശി പദ്ധതിയുടെ പ്രധാന കനാലും റോഡും തകർന്നിരുന്നു. അഞ്ചുകോടി രൂപ ചെലവഴിച്ചാണ് കനാലും റോഡും പുതുക്കിപ്പണിതത്. രണ്ടുവർഷത്തിനുള്ളിൽ തന്നെ തുരങ്കത്തിൽ ചോർച്ചയുണ്ടായത് നിർമാണത്തിലെ അഴിമതി മൂലമാണെന്ന് ആരോപിച്ച് യു.ഡി.എഫ്. രംഗത്തെത്തിയിരുന്നു. നാട്ടുകാരുടെ കർമസമിതി മുഖ്യമന്ത്രിക്ക് ഉൾപ്പടെ പരാതി നൽകാൻ ഒരുങ്ങുകയാണ്.


Share our post

MATTANNOOR

കളിക്കുന്നതിനിടെ പാത്രത്തിൽ തല കുടുങ്ങിയ രണ്ടു വയസ്സുകാരനെ മട്ടന്നൂർ അഗ്നി രക്ഷാസേന രക്ഷപ്പെടുത്തി

Published

on

Share our post

മട്ടന്നൂർ: കളിക്കുന്നതിനിടെ പാത്രത്തിൽ തല കുടുങ്ങിപ്പോയ രണ്ടുവയസ്സുകാരനെ മട്ടന്നൂർ അഗ്നി രക്ഷാസേന രക്ഷപ്പെടുത്തി.കുറ്റ്യാട്ടൂർ വടുവൻകുളം സ്വദേശിയായ രണ്ടുവയസ്സുകാ രൻ്റെ തലയിലാണ് കളിക്കുന്നതിനിടെ സ്റ്റീൽ ചട്ടി കുടുങ്ങിയത്. ബുധനാഴ്ച വൈകിട്ടോടെ യാണ് സംഭവം. ഉടൻ അഗ്നി രക്ഷാസേനയെ വിവരമറിയിച്ചു. കുട്ടിയെയും കൂട്ടി അഗ്നിരക്ഷാ നിലയത്തിൽ എത്തിയതിനെത്തുടർന്ന് പാത്രം നീക്കി കുട്ടിയെ രക്ഷപ്പെടുത്തുകയായിരുന്നു.കുട്ടിക്ക് പരിക്കൊന്നുമേൽക്കാതെ തന്നെ പാത്രം മാറ്റി. സ്റ്റേഷൻ ഓഫീസർ കെ. രാജീവിൻ്റെ നേതൃത്വത്തിൽ അഗ്നിരക്ഷാ സേനാംഗങ്ങളും സിവിൽ ഡിഫൻസ് സംഘവും ചേർന്നാണ് പാത്രം ഊരിയെടുത്ത് കുട്ടിയെ രക്ഷപ്പെടുത്തിയത്.


Share our post
Continue Reading

MATTANNOOR

ഹജ്ജ് 2025: കണ്ണൂരില്‍ നിന്നുള്ള ആദ്യ വിമാനം മെയ് 11ന്

Published

on

Share our post

മട്ടന്നൂർ: സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖേന കണ്ണൂരില്‍ നിന്നുള്ള ആദ്യ വിമാനം മെയ് 11ന്. സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖേന കണ്ണൂർ എംബാർക്കേഷൻ വഴി യാത്ര പുറപ്പെടുന്ന ആദ്യ വിമാനം മെയ് 11ന് രാവിലെ നാലിന് പുറപ്പെടും. കേരളത്തില്‍ നിന്നുള്ള 4825 തീർത്ഥാടകരും കർണ്ണാടകയില്‍ നിന്നുള്ള 73 തീർത്ഥാടകരും മാഹിയില്‍ നിന്നുമുള്ള 31 പേരുമുള്‍പ്പെടെ മൊത്തം 4929 ഹജ്ജ് തീർത്ഥാടകരാണ് കണ്ണൂരില്‍ നിന്നും യാത്രയാകുന്നത്.

കണ്ണൂരിലെ മെയ് 11ന് പുറപ്പെടുന്ന ആദ്യ വിമാനമായ IX3041ലെ ഹാജിമാർ മെയ് പത്തിന് രാവിലെ പത്തിന് റിപ്പോർട്ട് ചെയ്യണം. മെയ് 11ന് വൈകീട്ട് 7.30ന് പുറപ്പെടുന്ന രണ്ടാമത്തെ വിമാനമായ IX3043ല്‍ യാത്ര ചെയ്യേണ്ട ഹജ്ജ് തീർത്ഥാടകർ മെയ് 11ന് രാവിലെ ആറ് മണിക്കാണ് എയർപോർട്ടില്‍ റിപ്പോർട്ട് ചെയ്യേണ്ടത്. എല്ലാ ഹജ്ജ് തീർത്ഥാടകും ആദ്യം എയർപാർട്ടിലെ രജിസ്ട്രേഷൻ കൗണ്ടറിലാണ് റിപ്പോർട്ട് ചെയ്യേണ്ടത്. എയർപോർട്ടിലെത്തി രജിസ്റ്റർ ചെയ്ത് ലഗേജുകള്‍ എയർലൈൻസിന് കൈമാറിയതിന് ശേഷമാണ് ഹാജിമാർ ഹജ്ജ് ക്യാമ്ബിലെത്തുന്നത്. കൊച്ചി എംബാർക്കേഷനില്‍ നിന്നുള്ള ഹജ്ജ് യാത്ര മെയ് 16-നാണ് ആരംഭിക്കുന്നത്.


Share our post
Continue Reading

MATTANNOOR

കണ്ണൂർ ഹജ്ജ് ഹൗസിന് ഒൻപതിന് മുഖ്യമന്ത്രി തറക്കല്ലിടും

Published

on

Share our post

മട്ടന്നൂർ: കണ്ണൂർ വിമാന താവളത്തിൽ നിർമിക്കുന്ന ഹജ്ജ് ഹൗസ് ശിലാസ്ഥാപനം ഒൻപതിന് വൈകിട്ട് മൂന്നിന് മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. ഹജ്ജ് ക്യാമ്പുകളുടെ സംസ്ഥാന തല ഉദ്ഘാടനവും നടക്കും. കണ്ണൂരിൽ ഹജ്ജ് ഹൗസ് നിർമിക്കുന്നതിന് ഇത്തവണത്തെ സംസ്ഥാന ബജറ്റിൽ അഞ്ച് കോടി രൂപ അനുവദിച്ചിരുന്നു. വിമാനത്താവളത്തിന് സമീപം കുറ്റിക്കരയിൽ കിൻഫ്രയുടെ ഒരേക്കർ സ്ഥലത്താണ് ഹജ്ജ് ഹൗസ് നിർമിക്കുന്നത്. പദ്ധതി രേഖയും അടങ്കലും തയ്യാറായി. സംസ്ഥാനത്തെ രണ്ടാമത്തെ ഹജ്ജ് ഹൗസാണ് കണ്ണൂരിൽ നിർമിക്കുന്നത്. അടുത്ത ഹജ്ജ് തീർഥാടന സമയത്ത് ഇത് പൂർത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്. വിമാനത്താവളത്തിലെ അന്താരാഷ്ട്ര കാർഗോ ടെർമിനലിൽ ഇത്തവണയും ഹജ്ജ് ക്യാമ്പ് സംഘടിപ്പിക്കും. 5000- ത്തോളം തീർഥാടകരാണ് കണ്ണൂർ വഴി ഹജ്ജിന് പോകുന്നത്. മേയ് പതിനൊന്ന് മുതൽ 29 വരെയാണ് എയർഇന്ത്യ എക്സ്‌പ്രസ് ഹജ്ജ് സർവീസ് നടത്തുക. ആദ്യ വിമാനം 11-ന് പുലർച്ചെ നാലിന് പുറപ്പെടും.


Share our post
Continue Reading

Trending

error: Content is protected !!