Connect with us

Kannur

കണ്ണൂരിൽ നിന്ന് റാസൽഖൈമയിലേക്ക് ബിസിനസ് ക്ലാസ് സൗകര്യവും; ബുക്കിങ് ആരംഭിച്ചു

Published

on

Share our post

കണ്ണൂർ : റാസൽഖൈമയിലേക്ക് കണ്ണൂരിൽ നിന്ന് എയർഇന്ത്യ എക്സ്പ്രസ് ടിക്കറ്റ് ബുക്കിങ് ആരംഭിച്ചു. 8 സീറ്റുകൾ ബിസിനസ് ക്ലാസ് സീറ്റുകളും 168 ഇക്കണോമി ക്ലാസ് സീറ്റുകളും ലഭ്യമാവുന്ന ഏറ്റവും പുതിയ ബോയിങ് 737 മാക്സ് വിമാനമാണ് സർവീസിന് ഉപയോഗിക്കുക. കണ്ണൂരിൽ നിന്ന് ആദ്യമായാണ് രാജ്യാന്തര യാത്രയ്ക്ക് ബിസിനസ്‍ ക്ലാസ് ടിക്കറ്റുകൾ ലഭ്യമാവുന്നത്.

മേയ് ഒന്നു മുതലാണ് റാസൽഖൈമ സർവീസ് ആരംഭിക്കുക. ചൊവ്വ, ബുധൻ‌, വെള്ളി ദിവസങ്ങളിൽ വൈകിട്ട് 6.15നു കണ്ണൂരിൽ നിന്നു പുറപ്പെട്ട് യുഎഇ സമയം രാത്രി 8.45ന് റാസൽഖൈമയിൽ എത്തുന്ന തരത്തിലും തിരികെ യുഎഇ സമയം രാത്രി 9.45ന് റാസൽഖൈമയിൽ നിന്നു പുറപ്പെട്ട് പുലർച്ചെ 3.10ന് കണ്ണൂരിൽ എത്തുന്ന തരത്തിലുമാണ് സർവീസ്. കണ്ണൂരിൽ നിന്ന് 9220 രൂപ മുതലും 8119 രൂപ മുതലുമാണ് ടിക്കറ്റ് നിരക്ക്.കുറഞ്ഞ നിരക്കിലുള്ള എക്സ്പ്രസ് ലൈറ്റ് ടിക്കറ്റിൽ 7 കിലോ കാബിൻ ബാഗേജ് കൊണ്ടുപോകാനേ കഴിയൂ. എക്സ്പ്രസ് വാല്യു ടിക്കറ്റിൽ 7 കിലോ കാബിൻ ബാഗേജിനു പുറമേ 20 കിലോ ചെക്ക് ഇൻ ബാഗേജും അനുവദിക്കും. എക്സ്പ്രസ് ഫ്ലെക്സിൽ 30 കിലോയും വിസ്ത ഫ്ലെക്സിൽ ഇത്രയും ബാഗേജിനു പുറമേ ഭക്ഷണവും ലഭിക്കും.

എയർഇന്ത്യ എക്സ്പ്രസിന്റെ കോൾ സെന്ററുമായോ ട്രാവൽ ഏജന്റുമായോ വിമാനത്താവളത്തിലെ കൗണ്ടറുമായോ ബന്ധപ്പെട്ടാൽ ബിസിനസ് ക്ലാസിലേക്ക് അപ്ഗ്രേഡ് ചെയ്യാൻ സാധിക്കും. മേയ് ഒന്നു മുതൽ അബുദാബിയിലേക്കും എയർ ഇന്ത്യ എക്സ്പ്രസ് അധിക സർവീസ് ആരംഭിക്കും. തിങ്കൾ, ബുധൻ, വ്യാഴം, വെള്ളി, ശനി ദിവസങ്ങളിലാണ് അധിക സർവീസുകൾ ഉണ്ടാവുക.

മസ്കത്തിലേക്ക് ഞായർ, ബുധൻ ദിവസങ്ങളിലും ദമാമിലേക്ക് വ്യാഴം, വെള്ളി, ശനി ദിവസങ്ങളിലും അധിക സർവീസുകളുണ്ട്. ബുക്കിങ് ആരംഭിച്ചു. ഈ സർവീസുകൾക്കും പുതിയ വിമാനമാണ് ഉപയോഗിക്കുക. അബുദാബിയിലേക്ക് മേയ് 9 മുതൽ ആരംഭിക്കുന്ന ഇൻഡിഗോ വിമാന സർവീസിന്റെയും ബുക്കിങ് ആരംഭിച്ചിട്ടുണ്ട്.

കണ്ണൂർ–ജിദ്ദ സർവീസുകൾ റദ്ദാക്കി

മട്ടന്നൂർ∙ സാങ്കേതിക കാരണത്തെ തുടർന്ന് കണ്ണൂരിനും ജിദ്ദയ്ക്കും ഇടയിലുള്ള സർവീസുകൾ റദ്ദാക്കി. എയർ ഇന്ത്യ എക്സ്പ്രസിന്റെ ബുധനാഴ്ചത്തെ സർവീസുകളാണ് റദ്ദാക്കിയത്. ഇന്നലെ വെളുപ്പിന് 1.20ന് കണ്ണൂരിൽ നിന്ന് പുറപ്പെട്ട് പ്രാദേശിക സമയം രാവിലെ 5ന് ജിദ്ദയിൽ എത്തുന്ന സർവീസും ജിദ്ദയിൽ നിന്ന് രാവിലെ 9.55ന് പുറപ്പെട്ട് ഉച്ചയ്ക്ക് 2.10ന് കണ്ണൂരിൽ എത്തേണ്ടിയിരുന്ന സർവീസുമാണ് റദ്ദാക്കിയത്. യാത്രക്കാർക്ക് ആവശ്യമായ സൗകര്യം ഒരുക്കിയതായി അധികൃതർ പറഞ്ഞു.


Share our post

Kannur

ചുരത്തിൽ നിയന്ത്രണം വിട്ട ലോറി സംരക്ഷണ വേലിയിൽ തട്ടിനിന്നു; ഒഴിവായത് വൻദുരന്തം

Published

on

Share our post

കോഴിക്കോട്: താമരശ്ശേരി ചുരത്തിൽ ടയർപൊട്ടി നിയന്ത്രണംവിട്ട ലോറി സംരക്ഷണ വേലിയിൽ തട്ടിനിന്നു, ഒഴിവായത് വൻ ദുരന്തം. താമരശ്ശേരി ചുരം ഒൻപതാം വളവിലാണ് സംഭവം. ടയർ പൊട്ടി നിയന്ത്രണം വിട്ട ലോറി റോഡിൽനിന്ന് തെന്നിമാറി സുരക്ഷാ വേലി തകർത്തു. കൊക്കയിൽ ചാടാതെ തലനാരിഴക്കാണ് വൻ അപകടത്തിൽനിന്ന് ലോറി രക്ഷപ്പെട്ടത്. ലോറിയുടെ മുൻഭാഗത്തെ ഒരു വശത്തെ ടയർ പുറത്തുചാടിയ നിലയിലാണ്. വയനാട് ഭാഗത്തുനിന്ന് കോഴിക്കോട് ഭാഗത്തേക്ക് വന്ന ലോറിയാണ് അപകടത്തിൽപ്പെട്ടത്.


Share our post
Continue Reading

Kannur

കണ്ണൂർ-ദമാം ഇൻഡിഗോ സർവീസ് 15 മുതൽ

Published

on

Share our post

മട്ടന്നൂർ : കണ്ണൂർ വിമാനത്താവളത്തിൽനിന്ന് ദമാമിലേക്ക് ഇൻഡിഗോയുടെ സർവീസ് 15 -ന് തുടങ്ങും.

ഞായർ, തിങ്കൾ, ബുധൻ, വെള്ളി ദിവസങ്ങളിലാണ് സർവീസുകൾ. കണ്ണൂരിൽനിന്ന് രാത്രി 12.25-ന് പുറപ്പെട്ട് 2.40-ന് ദമാമിലെത്തും. തിരികെ 3.40-ന് പുറപ്പെട്ട് രാവിലെ 10.30-ന് കണ്ണൂരിൽ എത്തുന്ന വിധത്തിലാണ് സർവീസ്. 12,800 രൂപ മുതലാണ് ടിക്കറ്റ് നിരക്ക്.

കണ്ണൂർ-ദമാം സെക്ടറിൽ എയർഇന്ത്യ എക്സ്‌പ്രസും സർവീസ് നടത്തുന്നുണ്ട്. ആഴ്ചയിൽ മൂന്നുദിവസമാണ് സർവീസ്. കണ്ണൂരിൽനിന്ന് മസ്കറ്റ്, ഫുജൈറ എന്നിവിടങ്ങളിലേക്ക് കഴിഞ്ഞ മാസം ഇൻഡിഗോ സർവീസ് തുടങ്ങിയിരുന്നു. ദോഹ, അബുദാബി എന്നിവിടങ്ങളിലേക്കും ഇൻഡിഗോ സർവീസുകൾ നടത്തുന്നുണ്ട്.

Share our post
Continue Reading

Kannur

നിക്ഷേപത്തട്ടിപ്പ്; രാഹുൽ ചക്രപാണിക്കെതിരേ മുഖ്യമന്ത്രിക്ക് പരാതി

Published

on

Share our post

കണ്ണൂർ : മൾട്ടി സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് സൊസൈറ്റിയുടെ മറവിൽ വിവിധ പേരുകളിൽ അനധികൃത ധനകാര്യസ്ഥാപനങ്ങൾ തുടങ്ങി നിക്ഷേപത്തട്ടിപ്പ് നടത്തിയ രാഹുൽ ചക്രപാണിക്കെതിരേ മുഖ്യമന്ത്രിക്കും ഇഡിക്കും സെൻട്രൽ രജിസ്ട്രാർ ഫോർ കോ-ഓപ്പറേറ്റീവ് സൊസൈറ്റിക്കും പരാതി നൽകാൻ തീരുമാനിച്ചതായി കർമസമിതി ഭാരവാഹികൾ പത്രസമ്മേളനത്തിൽ പറഞ്ഞു.

നിക്ഷേപകർക്ക് പണം കിട്ടാൻ നടപടി സ്വീകരിക്കണമെന്നും സാമ്പത്തികതട്ടിപ്പ് കേസുകൾ കൈകാര്യം ചെയ്യുന്ന വിഭാഗത്തെ കേസ് അന്വേഷിക്കാൻ നിയമിക്കണമെന്നും ആവശ്യപ്പെട്ട് മേയ് 26-ന് ജില്ലാ പോലീസ് കമ്മിഷണർക്ക് പരാതി നൽകിയിരുന്നു. അദ്ദേഹം അനുകൂല നിലപാടാണ് സ്വീകരിച്ചത്.

13 പരാതി സ്വീകരിച്ച് എല്ലാ പോലീസ് സ്റ്റേഷനുകളിൽനിന്ന്‌ റിപ്പോർട്ട് തേടിയശേഷം നടപടിയുണ്ടാകുമെന്ന് അറിയിക്കുകയും ചെയ്തു. എന്നാൽ പോലീസ് സ്റ്റേഷനുകളിൽനിന്ന് പ്രത്യേകിച്ച് ടൗൺ പോലീസ് സ്റ്റേഷൻ എസ്എച്ച്ഒയിൽനിന്ന് വളരെ മോശം പ്രതികരണമാണുണ്ടായത്. അവധികൾ കേട്ടുമടുത്ത നിക്ഷേപകർ പല പോലീസ് സ്റ്റേഷനുകളിലായി നിരവധി പരാതികൾ നൽകിയിട്ടുണ്ട്. പലതവണ ജയിലിൽ കിടന്ന ചക്രപാണി മാസങ്ങൾ കഴിയുമ്പോൾ ജാമ്യം കിട്ടി പുറത്തിറങ്ങാറാണ് പതിവ്. നിക്ഷേപകരുടെ പണം തിരിച്ചുകിട്ടാനുള്ള നടപടിയും ഇതുവരെ ഉണ്ടായിട്ടില്ല. ഗത്യന്തരമില്ലാതെയാണ് കർമസമിതി രൂപവത്കരിച്ചതെന്നും ഭാരവാഹികൾ പറഞ്ഞു.

മലബാർ മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ-ഓപ്പറേറ്റീവ് സൊസൈറ്റി, റോയൽ ട്രാവൻകൂർ ഫാർമേഴ്സ് പ്രൊഡ്യൂസേഴ്‌സ് കമ്പനി ലിമിറ്റഡ്, റോയൽ ട്രാവൻകൂർ നിധി ലിമിറ്റഡ്, കനറാ ഫിഷ് ഫാർമേഴ്‌സ്, പ്രൊഡ്യൂസേഴ്‌സ് കമ്പനി എന്നീ പല പേരുകളിൽ സ്ഥാപനങ്ങൾ തുടങ്ങിയാണ് തട്ടിപ്പ് നടത്തിത്. തൊഴിലില്ലാത്ത യുവതീയുവാക്കളെ പരസ്യത്തിലൂടെ ജോലിക്ക് തിരഞ്ഞെടുത്ത് അവരുടെ ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും പണമാണ് നിക്ഷേപമെന്നപേരിൽ മുഖ്യമായും തട്ടിയെടുത്തത്. കൂടാതെ വിമുക്തഭടന്മാരെയും ജോലി വാഗ്ദാനം ചെയ്തത് കബളിപ്പിച്ചിട്ടുണ്ട്.

വിരമിക്കുമ്പോൾ കിട്ടുന്ന സംഖ്യ മുഴുവനും നിക്ഷേപമായി വാങ്ങി അവരെ ബ്രാഞ്ച് മാനേജർമാരായി നിയമിക്കുകയും ഒടുവിൽ കാലാവധി കഴിയുമ്പോൾ തുക തിരിച്ചുനൽകാതിരിക്കുകയുമാണ് ചെയ്തത്.


Share our post
Continue Reading

Trending

error: Content is protected !!