ഓസ്കർ, എമ്മി പുരസ്കാര ജേതാവ് നടൻ ലൂയിസ് ഗോസെ ജൂനിയർ അന്തരിച്ചു

ഹോളിവുഡ് താരവും ഓസ്കർ, എമ്മി പുരസ്കാര ജേതാവുമായ ലൂയിസ് ഗോസെ ജൂനിയർ (87) അന്തരിച്ചു. കാലിഫോർണിയയിലെ സാന്റാ മോണിക്കയിലായിരുന്നു അന്ത്യം. മരണവിവരം ഒരു പ്രസ്താവനയിലൂടെ കുടുംബം സ്ഥിരീകരിച്ചു. മരണകാരണം വ്യക്തമായിട്ടില്ല.
ഏറെ നാളുകളായി ഗോസെയെ ആരോഗ്യപ്രശ്നങ്ങൾ അലട്ടുന്നുണ്ട്. ഇത് അദ്ദേഹത്തിൻ്റെ മാലിബുവിലെ വീട്ടിൽ കണ്ടെത്തിയ വിഷാംശമുള്ള പൂപ്പൽ മൂലമാണെന്ന് സ്ഥിരീകരിച്ചിരുന്നു. 2010-ൽ താരത്തിന് പ്രോസ്റ്റേറ്റ് കാൻസർ ഉണ്ടെന്നും കണ്ടെത്തി. എന്നാൽ പ്രാരംഭ ഘട്ടത്തിൽ രോഗനിർണയം നടത്തിയതിനാൽ പൂർണമായി സുഖം പ്രാപിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി മുമ്പ് വെളിപ്പെടുത്തിയിരുന്നു.
ആൻ ആക്ടർ ആൻഡ് എ ജെന്റിൽമാൻ എന്നുതന്നെയായിരുന്നു അദ്ദേഹത്തിന്റെ ഓർമക്കുറിപ്പിന്റെയും പേര്. “എല്ലാത്തിനുമുപരിയായി, ഒരു കറുത്തവർഗക്കാരനായ നടൻ എന്ന നിലയിലുള്ള എൻ്റെ സ്ഥാനത്തിൻ്റെ വലിയ സ്ഥിരീകരണമായിരുന്നു അത്” എന്നാണ് തനിക്ക് ലഭിച്ച ഓസ്കറിനേക്കുറിച്ച് 2010-ൽ പുറത്തിറങ്ങിയ ഈ പുസ്തകത്തിൽ ഗോസെ എഴുതിയത്.
രണ്ട് മക്കളാണ് ഗോസേക്കുള്ളത്. സംവിധായകനും നിർമാതാവുമായ സാറ്റീയാണ് മൂത്ത മകൻ. താരത്തിന് രണ്ടാംവിവാഹത്തിലുണ്ടായ മകനാണ് സാറ്റീ. ഷെഫ് ആയ ഷാരോൺ ആണ് രണ്ടാമത്തെ മകൻ. നിരാശാജനകമായ സാഹചര്യങ്ങളിലുള്ള കുട്ടികളേക്കുറിച്ചുള്ള ഒരു ടിവി പരിപാടിയിൽ കാണിച്ച, അന്ന് 7 വയസ്സുണ്ടായിരുന്ന ഷാരോണിനെ ഗോസെ ദത്തെടുക്കുകയായിരുന്നു. നടൻ റോബർട്ട് ഗോസെ ബന്ധുവാണ്.