Connect with us

MATTANNOOR

മട്ടന്നൂരിൽ കാൽനടയാത്രക്കാർ തല സൂക്ഷിക്കണം

Published

on

Share our post

മട്ടന്നൂർ : മട്ടന്നൂർ-കണ്ണൂർ റോഡിൽ നടപ്പാതയിലൂടെ നടക്കുന്നവർ തല സൂക്ഷിക്കണം. മുകളിൽ നിന്ന് വീഴാൻ തയ്യാറായിനിൽക്കുകയാണ് സി.സി.ടി.വി. ക്യാമറകൾ സ്ഥാപിച്ച തൂണുകളും ഇതിൽ സ്ഥാപിച്ച പരസ്യബോർഡുകളുടെ ഇരുമ്പ് കമ്പിയും മറ്റും. പരസ്യം സ്ഥാപിക്കുന്നതിന് വെച്ച പെട്ടികളും മറ്റും തുരുമ്പെടുത്ത് നശിച്ചതോടെ ഇവയുടെ അവശിഷ്ടങ്ങൾ യാത്രക്കാരുടെ തലയിൽ വീഴുന്ന തരത്തിലാണുള്ളത്.

മട്ടന്നൂർ-കണ്ണൂർ റോഡിൽ പോലീസ് ക്വാർട്ടേഴ്‌സിന് മുന്നിൽ തൂൺ റോഡിലേക്ക് ചെരിഞ്ഞ് കിടക്കുകയാണ്. കുറച്ചുകൂടി മുന്നോട്ടുപോയാൽ എൽ.ഐ.സി. ഓഫീസിന് സമീപത്തുള്ള തൂണിൽ സ്ഥാപിച്ച പരസ്യബോർഡ് തുരുമ്പെടുത്ത് ഇരുമ്പുകമ്പി റോഡിലേക്ക് തള്ളിനിൽക്കുന്നത് കാണാം. തരുമ്പെടുത്ത് നശിച്ച തൂണുകളും പരസ്യബോർഡുകളുടെ അവശിഷ്ടങ്ങളും നീക്കംചെയ്യാൻ നടപടിയുണ്ടായിട്ടില്ല.

വർഷങ്ങൾക്ക് മുൻപ് സ്വകാര്യ ഏജൻസിയുടെ സഹായത്തോടെയാണ് നഗരസഭ നഗരത്തിൽ സി.സി.ടി.വി. ക്യാമറകൾ സ്ഥാപിച്ചത്. നിരവധി ക്യാമറകളിൽ ഭൂരിഭാഗവും ഇപ്പോൾ പ്രവർത്തിക്കുന്നത് ഇവയ്ക്കുവേണ്ടി സ്ഥാപിച്ച തൂണുകളിലെ പരസ്യബോർഡുകളാണ് വീഴാറായിനിൽക്കുന്നത്.

മട്ടന്നൂർ-ഇരിട്ടി കെ.എസ്.ടി.പി. റോഡിലെ അവസ്ഥ ഇതിലും മോശമാണ്. തെരുവുവിളക്കുകളുടെ ബാറ്ററിപ്പെട്ടികൾ തുരുമ്പെടുത്ത് എപ്പോൾ വേണമെങ്കിലും നിലംപതിക്കാമെന്ന അവസ്ഥയാണ്. പാലോട്ടുപള്ളിയിലും കളറോഡിലും തെരുവുവിളക്കുകളുടെ നിരവധി ബാറ്ററികളാണ് ഊരിക്കൊണ്ടുപോയത്. ഇതേത്തുടർന്ന് നോക്കുകുത്തികളായ തെരുവുവിളക്കുകൾ തുരുമ്പെടുത്ത് അപകടഭീഷണിയാകുകയാണ്. തെരുവുവിളക്കുകളുടെ മേൽനോട്ടം വഹിക്കാനോ ബാറ്ററി മോഷ്ടിക്കുന്നവർക്കെതിരേ നടപടിയെടുക്കാനോ ആരുമില്ല.

വീണ്ടും സി.സി.ടി.വി. ക്യാമറകൾ

നഗരത്തിൽ വീണ്ടും സി.സി.ടി.വി. ക്യാമറകൾ സ്ഥാപിക്കാൻ നഗരസഭ ഒരുങ്ങുകയാണ്. ‘തേർഡ് ഐ അറ്റ് മട്ടന്നൂർ’ എന്ന പദ്ധതിയിലാണ് 48 ഇടങ്ങളിൽ ക്യാമറകൾ വരുന്നത്. 51 ലക്ഷം രൂപയാണ് പദ്ധതിക്കായി നീക്കിവെച്ചത്. സർക്കാർ അംഗീകൃത സ്ഥാപനമായ സിൽക്ക് മുഖേനയാണ് പദ്ധതി നടപ്പാക്കുന്നത്. പുതിയ ക്യാമറകൾ വെക്കുമ്പോൾ പഴകിയ തൂണുകളും പരസ്യബോർഡിന്റെ അവശിഷ്ടങ്ങളും ഒഴിവാക്കി സുരക്ഷ ഉറപ്പാക്കണമെന്നാണ് യാത്രക്കാർ ആവശ്യപ്പെടുന്നത്.


Share our post

MATTANNOOR

കളിക്കുന്നതിനിടെ പാത്രത്തിൽ തല കുടുങ്ങിയ രണ്ടു വയസ്സുകാരനെ മട്ടന്നൂർ അഗ്നി രക്ഷാസേന രക്ഷപ്പെടുത്തി

Published

on

Share our post

മട്ടന്നൂർ: കളിക്കുന്നതിനിടെ പാത്രത്തിൽ തല കുടുങ്ങിപ്പോയ രണ്ടുവയസ്സുകാരനെ മട്ടന്നൂർ അഗ്നി രക്ഷാസേന രക്ഷപ്പെടുത്തി.കുറ്റ്യാട്ടൂർ വടുവൻകുളം സ്വദേശിയായ രണ്ടുവയസ്സുകാ രൻ്റെ തലയിലാണ് കളിക്കുന്നതിനിടെ സ്റ്റീൽ ചട്ടി കുടുങ്ങിയത്. ബുധനാഴ്ച വൈകിട്ടോടെ യാണ് സംഭവം. ഉടൻ അഗ്നി രക്ഷാസേനയെ വിവരമറിയിച്ചു. കുട്ടിയെയും കൂട്ടി അഗ്നിരക്ഷാ നിലയത്തിൽ എത്തിയതിനെത്തുടർന്ന് പാത്രം നീക്കി കുട്ടിയെ രക്ഷപ്പെടുത്തുകയായിരുന്നു.കുട്ടിക്ക് പരിക്കൊന്നുമേൽക്കാതെ തന്നെ പാത്രം മാറ്റി. സ്റ്റേഷൻ ഓഫീസർ കെ. രാജീവിൻ്റെ നേതൃത്വത്തിൽ അഗ്നിരക്ഷാ സേനാംഗങ്ങളും സിവിൽ ഡിഫൻസ് സംഘവും ചേർന്നാണ് പാത്രം ഊരിയെടുത്ത് കുട്ടിയെ രക്ഷപ്പെടുത്തിയത്.


Share our post
Continue Reading

MATTANNOOR

ഹജ്ജ് 2025: കണ്ണൂരില്‍ നിന്നുള്ള ആദ്യ വിമാനം മെയ് 11ന്

Published

on

Share our post

മട്ടന്നൂർ: സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖേന കണ്ണൂരില്‍ നിന്നുള്ള ആദ്യ വിമാനം മെയ് 11ന്. സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖേന കണ്ണൂർ എംബാർക്കേഷൻ വഴി യാത്ര പുറപ്പെടുന്ന ആദ്യ വിമാനം മെയ് 11ന് രാവിലെ നാലിന് പുറപ്പെടും. കേരളത്തില്‍ നിന്നുള്ള 4825 തീർത്ഥാടകരും കർണ്ണാടകയില്‍ നിന്നുള്ള 73 തീർത്ഥാടകരും മാഹിയില്‍ നിന്നുമുള്ള 31 പേരുമുള്‍പ്പെടെ മൊത്തം 4929 ഹജ്ജ് തീർത്ഥാടകരാണ് കണ്ണൂരില്‍ നിന്നും യാത്രയാകുന്നത്.

കണ്ണൂരിലെ മെയ് 11ന് പുറപ്പെടുന്ന ആദ്യ വിമാനമായ IX3041ലെ ഹാജിമാർ മെയ് പത്തിന് രാവിലെ പത്തിന് റിപ്പോർട്ട് ചെയ്യണം. മെയ് 11ന് വൈകീട്ട് 7.30ന് പുറപ്പെടുന്ന രണ്ടാമത്തെ വിമാനമായ IX3043ല്‍ യാത്ര ചെയ്യേണ്ട ഹജ്ജ് തീർത്ഥാടകർ മെയ് 11ന് രാവിലെ ആറ് മണിക്കാണ് എയർപോർട്ടില്‍ റിപ്പോർട്ട് ചെയ്യേണ്ടത്. എല്ലാ ഹജ്ജ് തീർത്ഥാടകും ആദ്യം എയർപാർട്ടിലെ രജിസ്ട്രേഷൻ കൗണ്ടറിലാണ് റിപ്പോർട്ട് ചെയ്യേണ്ടത്. എയർപോർട്ടിലെത്തി രജിസ്റ്റർ ചെയ്ത് ലഗേജുകള്‍ എയർലൈൻസിന് കൈമാറിയതിന് ശേഷമാണ് ഹാജിമാർ ഹജ്ജ് ക്യാമ്ബിലെത്തുന്നത്. കൊച്ചി എംബാർക്കേഷനില്‍ നിന്നുള്ള ഹജ്ജ് യാത്ര മെയ് 16-നാണ് ആരംഭിക്കുന്നത്.


Share our post
Continue Reading

MATTANNOOR

കണ്ണൂർ ഹജ്ജ് ഹൗസിന് ഒൻപതിന് മുഖ്യമന്ത്രി തറക്കല്ലിടും

Published

on

Share our post

മട്ടന്നൂർ: കണ്ണൂർ വിമാന താവളത്തിൽ നിർമിക്കുന്ന ഹജ്ജ് ഹൗസ് ശിലാസ്ഥാപനം ഒൻപതിന് വൈകിട്ട് മൂന്നിന് മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. ഹജ്ജ് ക്യാമ്പുകളുടെ സംസ്ഥാന തല ഉദ്ഘാടനവും നടക്കും. കണ്ണൂരിൽ ഹജ്ജ് ഹൗസ് നിർമിക്കുന്നതിന് ഇത്തവണത്തെ സംസ്ഥാന ബജറ്റിൽ അഞ്ച് കോടി രൂപ അനുവദിച്ചിരുന്നു. വിമാനത്താവളത്തിന് സമീപം കുറ്റിക്കരയിൽ കിൻഫ്രയുടെ ഒരേക്കർ സ്ഥലത്താണ് ഹജ്ജ് ഹൗസ് നിർമിക്കുന്നത്. പദ്ധതി രേഖയും അടങ്കലും തയ്യാറായി. സംസ്ഥാനത്തെ രണ്ടാമത്തെ ഹജ്ജ് ഹൗസാണ് കണ്ണൂരിൽ നിർമിക്കുന്നത്. അടുത്ത ഹജ്ജ് തീർഥാടന സമയത്ത് ഇത് പൂർത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്. വിമാനത്താവളത്തിലെ അന്താരാഷ്ട്ര കാർഗോ ടെർമിനലിൽ ഇത്തവണയും ഹജ്ജ് ക്യാമ്പ് സംഘടിപ്പിക്കും. 5000- ത്തോളം തീർഥാടകരാണ് കണ്ണൂർ വഴി ഹജ്ജിന് പോകുന്നത്. മേയ് പതിനൊന്ന് മുതൽ 29 വരെയാണ് എയർഇന്ത്യ എക്സ്‌പ്രസ് ഹജ്ജ് സർവീസ് നടത്തുക. ആദ്യ വിമാനം 11-ന് പുലർച്ചെ നാലിന് പുറപ്പെടും.


Share our post
Continue Reading

Trending

error: Content is protected !!