Connect with us

Kerala

റോഡിലെ നിയമലംഘനം; ഇ-ചലാനില്‍ പിഴ പൂജ്യമാണെങ്കില്‍ ആശ്വസിക്കേണ്ട, ഇത് പണി വേറെയാണ്

Published

on

Share our post

ഗതാഗത നിയമ ലംഘനങ്ങള്‍ക്ക് പൂജ്യം തുക പിഴയടയ്ക്കണമെന്ന ഇ-ചലാന്‍ വന്നാല്‍ നിസ്സാരമായി കാണരുതെന്ന് മോട്ടോര്‍വാഹന വകുപ്പിന്റെ നിര്‍ദേശം. പിഴ മാത്രമടച്ച് തീര്‍പ്പാക്കാവുന്ന കേസുകളല്ലാത്തതിനാലാണ് പൂജ്യം തുകയെന്നെഴുതിയ ഇ- ചലാന്‍ വരുന്നത്. അതിനാല്‍ ഇത്തരം ചലാന്‍ ലഭിച്ചാല്‍ ഉടന്‍ മോട്ടോര്‍വാഹനവകുപ്പ് എന്‍ഫോഴ്സ്മെന്റ് വിഭാഗത്തെ സമീപിക്കണമെന്നാണ് നിര്‍ദേശം.

ചുവപ്പ് സിഗ്‌നല്‍ കാണിച്ചശേഷം മറികടക്കുക, സിഗ്‌നലുകളില്‍ സ്റ്റോപ്പ് ലൈന്‍ കഴിഞ്ഞ് വാഹനം നിര്‍ത്തുക, സീബ്രാലൈനില്‍ വാഹനം നിര്‍ത്തുക, ദേശീയപാതകളിലെ ലൈന്‍ ട്രാഫിക് ലംഘനം, അപകടകരമായി വാഹനങ്ങളെ മറികടക്കല്‍ തുടങ്ങിയ കുറ്റകൃത്യങ്ങള്‍ക്കാണ് പൂജ്യം പിഴയുടെ ചലാന്‍ നല്‍കുന്നത്.

ഒപ്പം ഗതാഗതം നിരോധിച്ചിടത്തുകൂടി വാഹനമോടിക്കല്‍, ആംബുലന്‍സ് ഉള്‍പ്പെടെയുള്ള മറ്റ് വാഹനങ്ങളുടെ സഞ്ചാരത്തിന് മനഃപൂര്‍വം തടസ്സം സൃഷ്ടിച്ചാലും ഇതേ രൂപത്തിലുള്ള പിഴയുള്‍പ്പെട്ട ചലാനാണ് ലഭിക്കുകയെന്നും അധികൃതര്‍ പറഞ്ഞു. പ്രധാന ജങ്ഷനുകളിലാണ് ഇത്തരം നിയമലംഘനങ്ങള്‍ കൂടുതല്‍ ഉണ്ടാകാറുള്ളത്. ക്യാമറകളിലും മോട്ടോര്‍വാഹന വകുപ്പിന്റെ ഇന്റര്‍സെപ്റ്റര്‍ വാഹനങ്ങളും ഉദ്യോഗസ്ഥര്‍ നേരിട്ടുമാണ് ഇത്തരം നിയമലംഘനങ്ങള്‍ക്ക് നടപടി സ്വീകരിക്കാറുള്ളത്.

പലരും പൂജ്യമല്ലേ പിഴയടക്കേണ്ടല്ലോ എന്ന ചിന്തയില്‍ ഇത്തരം ചലാന്‍ അവഗണിക്കാറുണ്ട്. ഇതിനാലാണ് മുന്നറിയിപ്പെന്ന നിലയില്‍ സാമൂഹികമാധ്യമങ്ങളിലുള്‍പ്പെടെ മോട്ടോര്‍വാഹനവകുപ്പ് നിര്‍ദേശം നല്‍കിയിട്ടുള്ളത്. കോടതിവിചാരണയ്ക്ക് ശേഷമേ പിഴയോ മറ്റ് നടപടികളോ വേണമോയെന്ന് തീരുമാനിക്കൂയെന്നതാണ് പ്രശ്നം. ചലാന്‍ലഭിച്ചാല്‍ മോട്ടോര്‍വാഹന വകുപ്പിനെ സമീപിച്ച് തുടര്‍നടപടികള്‍ സ്വീകരിക്കാതിരുന്നാല്‍ ചിലപ്പോള്‍ വാഹനം കരിമ്പട്ടികയില്‍ ഉള്‍പ്പെട്ടേക്കാമെന്നും അധികൃതര്‍ പറയുന്നു.


Share our post

Kerala

സീസൺ തുടങ്ങി: വാഹനങ്ങളുടെ നീണ്ട നിര; ഊട്ടിയിൽ വൻ തിരക്ക്

Published

on

Share our post

ഗൂഡല്ലൂർ : ഊട്ടി സീസൺ തുടങ്ങിയതോടെ ഊട്ടിയിൽ വിനോദ സഞ്ചാരികളുടെ തിരക്കേറി. വാരാന്ത്യത്തോടു ചേർന്നു വന്ന വിഷു അവധിയുംകൂടി ആയതോടെ കേരളത്തിൽ നിന്നെത്തിയവരുടെ തിരക്കോറാൻ കാരണമായി. സസ്യോദ്യാനം, റോസ് ഗാർഡൻ, ബോട്ട് ഹൗസ്, ദൊഡ്ഡബെട്ട, കർണാടക ഗാർഡൻ, ഊട്ടി – ഗൂഡല്ലൂർ റോഡിലെ പൈൻ ഫോറസ്റ്റ്, ഷൂട്ടിങ് സ്ഥലങ്ങൾ, പൈക്കാര ബോട്ടിങ് തുടങ്ങിയ സ്ഥലങ്ങളിൽ നല്ല തിരക്ക് അനുഭവപ്പെടുന്നുണ്ട് ഊട്ടി ചാരിങ് ക്രോസ് കടക്കാൻ കൂനൂർ, ഗൂഡല്ലൂർ, കൂനൂർ റോഡുകളിൽ വാഹനങ്ങളുടെ നീണ്ട നിരയും കാണപ്പെട്ടു. ഇനിയും രണ്ട് മൂന്നു ദിവസം ഇതേ തിരക്ക് അനുഭവപ്പെടാനാണു സാധ്യത.


Share our post
Continue Reading

Kerala

വിഷു കൈനീട്ടമായി വ്യാപാരിക്ക് ഷോപ്പ് പുനർനിർമ്മിച്ച് നൽകി വയനാട് ജില്ലാ വ്യാപാരി വ്യവസായി ഏകോപന സമിതി

Published

on

Share our post

സുൽത്താൻബത്തേരി: മൂലങ്കാവ്, ഫെബ്രുവരി 15 ന് റെജിമോൻ എന്നിവരുടെ വ്യാപാരസ്ഥാപനം ഷോട്ട് സർക്യൂട്ട് മൂലം പൂർണ്ണമായും കത്തി നശിച്ചു,മൂന്നുലക്ഷം രൂപയോളം വിലവരുന്ന ഫാൻസി, ഫുഡ് വെയർ, ഫോട്ടോസ്റ്റാറ്റ് മെഷീൻ, ഫ്രിഡ്ജ്, തുടങ്ങി സ്ഥാപനത്തിലെ മുഴുവൻ സാധനങ്ങളും പൂർണമായും അഗ്നിക്കിരയായി, ഒന്നര മാസങ്ങൾക്കിപ്പുറം വിഷുക്കൈനീട്ടമായി ഷോപ്പ് പൂർണ്ണ രീതിയിൽ വയനാട് ജില്ലാ വ്യാപാരി വ്യവസായി ഏകോപന സമിതി പുനസ്ഥാപിച്ച് നൽകി.മൂലങ്കാവ് യൂണിറ്റ് പ്രസിഡണ്ട് സോമൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ വയനാട് ജില്ലാ പ്രസിഡണ്ട് ജോജിൻ ടി ജോയ് ഷോപ്പ് ഉദ്ഘാടനം ചെയ്തു. സങ്കടപ്പെടുന്ന ഓരോ വ്യാപാരികളുടെ കൂടെയും സംഘടന ഉണ്ടാവുമെന്നതിൻ്റെ തെളിവാണ് ഇത്തരം പ്രവർത്തനങ്ങൾ എന്ന് പ്രസിഡണ്ട് പറഞ്ഞു.ജില്ലാ ട്രഷറർ നൗഷാദ് കരിമ്പാനക്കൽ, വനിതാ വിംഗ് സംസ്ഥാന പ്രസിഡന്റ് ശ്രീജ ശിവദാസ്, യൂത്ത് വിംഗ് ജില്ല പ്രസിഡന്റ് പി. സംഷാദ്, സാബു എബ്രഹാം,.എം ആർ സുരേഷ് ബാബു, സണ്ണി മണ്ഡപത്തിൽ, അനിൽ കൊട്ടാരം, പി.വൈ മത്തായി, ശ്രീജിത്ത് ബത്തേരി, നൗഷാദ് മിന്നാരം, സിജിത്ത് ജയപ്രകാശ്, അബ്ദുൾ ജലീൽ എന്നിവർ സംസാരിച്ചു.


Share our post
Continue Reading

Kerala

എൻജിനിയറിങ് മാതൃകാ പ്രവേശനപ്പരീക്ഷ 16 മുതൽ

Published

on

Share our post

തിരുവനന്തപുരം: കേരള എൻജിനിയറിങ് പ്രവേശനപ്പരീക്ഷയ്ക്ക് അപേക്ഷിച്ചവർക്ക് കൈറ്റിന്റെ നേതൃത്വത്തിൽ കീ ടു എൻട്രൻസ് എന്ന പേരിൽ മാതൃകാപരീക്ഷ നടത്തുന്നു. ഏപ്രിൽ 16 മുതൽ 19 വരെ പരീക്ഷയിൽ പങ്കെടുക്കാം. ഈ ദിവസങ്ങളിൽ സൗകര്യപ്രദമായ സമയത്ത് മൂന്നുമണിക്കൂറാണ് ടെസ്റ്റ്.entrance.kite.kerala.gov.in ൽ രജിസ്റ്റർ ചെയ്യണം. യൂസർനെയിമും പാസ്‌വേഡും നൽകി ലോഗിൻ ചെയ്താൽ ‘എക്സാം’ എന്ന വിഭാഗത്തിൽ ‘മോക്/മോഡൽ പരീക്ഷ’ ക്ലിക്ക് ചെയ്ത് പങ്കെടുക്കാം. നിലവിൽ 52020 കുട്ടികൾ പരിശീലനത്തിന് രജിസ്റ്റർ ചെയ്തിട്ടുണ്ട്. പുതുതായി രജിസ്റ്റർചെയ്യുന്ന സർക്കാർ – എയ്ഡഡ് സ്കൂളുകളിലെ കുട്ടികൾക്കും അവസരം നൽകുമെന്ന് കൈറ്റ് സിഇഒ കെ. അൻവർ സാദത്ത് അറിയിച്ചു. പ്രവേശന പരീക്ഷയുടെ അതേമാതൃകയിൽ 150 ചോദ്യങ്ങളുണ്ടാകും. ഫിസിക്സ് 45, കെമിസ്ട്രി 30, മാത്‌സ്‌ 75 എന്നിങ്ങനെയാണ്‌ ചോദ്യഘടന. പരീക്ഷ അഭിമുഖീകരിക്കുന്നത് ആസൂത്രണം ചെയ്യുന്നതിനും സ്വയം വിലയിരുത്തുന്നതിനുമാണ് നടത്തുന്നത്. മെഡിക്കൽ പ്രവേശനപരീക്ഷയുടെ മാതൃകാ പരീക്ഷ പിന്നീട് നടത്തും. എല്ലാ യൂണിറ്റുകളെയും ഉൾപ്പെടുത്തിയാണ് പരീക്ഷ നടത്തുന്നത്.


Share our post
Continue Reading

Trending

error: Content is protected !!