Connect with us

Kannur

വേനൽ ചൂടിൽ ഉരുകിയുരുകി നാട്

Published

on

Share our post

കണ്ണൂർ∙ ഇന്ന് ലോക ജലദിനം. ജലസംരക്ഷണത്തിന്റെ ആവശ്യകത അനുദിനം വർധിക്കുമ്പോഴും ജലസമ്പത്ത് വൻതോതിൽ കുറയുന്നതാണ് അനുഭവം. വേനൽ ചൂടിൽ നാട് ഉരുകിയൊലിക്കേ ജില്ലയിൽ പലയിടങ്ങളും ശുദ്ധജല ക്ഷാമത്തിന്റെ പിടിയിലാണ്. ഈമാസം തുടക്കത്തിൽ ജില്ലയിലെ 13 പഞ്ചായത്തുകളുടെ പരിധിയിൽ ശുദ്ധജല ക്ഷാമം റിപ്പോർട്ട് ചെയ്തിരുന്നു. മാസം പിന്നിടാറായതോടെ കൂടുതൽ ഇടങ്ങൾ ശുദ്ധജലക്ഷാമത്തിലേക്കു നീങ്ങുകയാണ്.

വേനൽ കനത്താൽ വരും ദിവസങ്ങളിൽ ജലക്ഷാമം അതിരൂക്ഷമാകും. പ്രാദേശിക തലത്തിലുള്ള ശുദ്ധജല വിതരണ പദ്ധതികളും ജലജീവൻ, ജലനിധി തുടങ്ങിയ പദ്ധതികളും പൂർത്തിയായ സ്ഥലങ്ങളിൽ ജലക്ഷാമത്തിന് പരിഹാരമായിട്ടുണ്ട്. പഴശ്ശി കനാൽ വഴി 2 തവണ വെള്ളം ഒഴുകിയതോടെ അതിന്റെ ഗുണങ്ങൾ സമീപ പ്രദേശങ്ങളിലെ കിണറുകളിലും മറ്റും ദൃശ്യമാണ്. ഈ പ്രദേശങ്ങളിൽ വരൾച്ച കൃഷിയേയും കാര്യമായി ബാധിച്ചിട്ടില്ല.

ശുദ്ധജലക്ഷാമം ഇവിടങ്ങളിൽ

ശ്രീകണ്ഠപുരം, മട്ടന്നൂർ, പാനൂർ നഗരസഭകൾക്കു പരിധിയിലെ ചില സ്ഥലങ്ങളിലും നടുവിൽ, ചപ്പാരപ്പടവ്, ഏഴോം, മാടായി, ചെറുകുന്ന്, ചെറുപുഴ, കീഴല്ലൂർ, ചിറക്കൽ, കണിച്ചാർ, കാങ്കോൽ–ആലപ്പടമ്പ്, കേളകം, ന്യൂമാഹി, പെരിങ്ങോം വയക്കര, രാമന്തളി പഞ്ചായത്തുകളുടെ ചില മേഖലകളിലും ജലക്ഷാമം അനുഭവപ്പെടുന്നുണ്ട്. വാഹനങ്ങളിലും മറ്റും വെള്ളമെത്തിച്ചു പ്രശ്നം പരിഹരിക്കാനുള്ള നടപടികൾ നടന്നുവരുന്നു.

കൃഷിയെ ബാധിച്ച് വരൾച്ച

നടുവിൽ വിളക്കന്നൂർ, ഓർക്കയം, ചപ്പാരപ്പടവ് മണാട്ടി, കൊട്ടക്കാനം, കരിങ്കയം, മലപ്പട്ടം– പടിയൂർ പഞ്ചായത്തുകളിലെ പ്രദേശങ്ങൾ, പടിയൂർ പഞ്ചായത്തിലെ ബ്ലാത്തൂർ, ആലത്തുപറമ്പ്, കല്യാട്, പെരുമണ്ണ്, ഇരിക്കൂർ പഞ്ചായത്തിലെ ചേടിച്ചേരി, കുട്ടാവ്, നിടുവള്ളൂർ, മലപ്പട്ടം പഞ്ചായത്തിലെ പൂക്കണ്ടം, ചൂളിയാട്, കൊവുന്തല, അടിച്ചേരി തുടങ്ങിയ സ്ഥലങ്ങളിൽ വരൾച്ച കൃഷിയേയും ബാധിച്ചു തുടങ്ങി

ഒഴുക്ക് നിലച്ച് പുഴകൾ

ജില്ലയിലെ വലുതും ചെറുതുമായ പുഴകളിൽ നീരൊഴുക്ക് നന്നേ കുറഞ്ഞു. ചെറുപുഴ തേജസ്വിനി –തിരുമേനി പുഴകളിലെ നീരൊഴുക്കു നിലച്ചു. ചിലയിടങ്ങളിലെ തടയണകളിലും കയങ്ങളിലും മാത്രമാണ് വെള്ളമുള്ളത്. പുഴയിലെ നീരൊഴുക്ക് കുറഞ്ഞതോടെ കിണറുകളിലെ ജലനിരപ്പും താഴാൻ തുടങ്ങി. ഇരിക്കൂർ, മണ്ണൂർ, പെരുമണ്ണ്, കണ്ടകശ്ശേരി, ചമതച്ചാൽ പുഴകളുടെ മിക്ക ഭാഗവും വറ്റി.

ആശ്വാസമായി പദ്ധതികൾ

കുറ്റ്യാട്ടൂർ പഞ്ചായത്തിൽ മാണിയൂർ പ്രദേശങ്ങളിൽ ഏതാനും വർഷങ്ങളായി വരൾച്ച രൂക്ഷമായി പാടങ്ങൾ വിണ്ടുകീറിയിരുന്നു. ഇത്തവണ അതുണ്ടായില്ല. കനാൽ വഴി 2 തവണ വെള്ളം ലഭിച്ചതിനാൽ കൃഷിനാശവും ഉണ്ടായില്ലെന്നാണ് കർഷകർ പറയുന്നത്. പഴശ്ശി കനാൽ വഴി ജലവിതരണം നടത്തിയ സമയത്ത് ചക്കരക്കൽ മേഖലയിൽ കിണറുകളിൽ വെള്ളം കൂടിയിരുന്നു. എന്നാൽ ഇപ്പോഴത് വറ്റിത്തുടങ്ങിയിട്ടുണ്ട്.


Share our post

Kannur

പുതിയതെരുവിൽ കടയടപ്പ് സമരം

Published

on

Share our post

പുതിയതെരു: പുതിയതെരുവിൽ അടുത്ത കാലത്ത് നടപ്പാക്കിയ ഗതാഗത പരിഷ്കരണത്തിന് എതിരേ വ്യാപാരി വ്യവസായി സംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ ഇന്ന് കടയടപ്പ് സമരം തുടങ്ങി. ബസ് സ്റ്റോപ്പുകൾ മാറ്റിയതിനെ തുടർന്ന് വ്യാപാരികൾക്ക് കച്ചവടം കുറയുന്നു എന്ന് ആരോപിച്ചാണ് സമരം.


Share our post
Continue Reading

Kannur

മഴ തുടരും, ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യത: കള്ളക്കടല്‍ മുന്നറിയിപ്പ്

Published

on

Share our post

കണ്ണൂർ: സംസ്ഥാനത്ത് ഒറ്റപ്പെട്ട മഴ തുടരാൻ സാധ്യത. ഇടിമിന്നലോടെയുള്ള മഴയ്ക്കും മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. മേയ് 13ഓടെ കാലവര്‍ഷം എത്തിയേക്കുമെന്നാണ് കാലാവസ്ഥ വകുപ്പിന്റെ വിലയിരുത്തല്‍. കള്ളക്കടല്‍ പ്രതിഭാസ ഭാഗമായി നാളെ രാത്രി 8.30 വരെ കണ്ണൂര്‍ (കോലോത്ത് മുതല്‍ അഴീക്കല്‍), കണ്ണൂര്‍- കാസര്‍കോട് (കുഴത്തൂര്‍ മുതല്‍ കോട്ടക്കുന്ന് വരെ) തീരങ്ങളില്‍ ഉയര്‍ന്ന തിരമാലകള്‍ കാരണം കടലാക്രമണത്തിന് സാധ്യത ഉണ്ടെന്ന് ദേശീയ സമുദ്ര സ്ഥിതി പഠന ഗവേഷണ കേന്ദ്രം അറിയിച്ചു.


Share our post
Continue Reading

Kannur

മലയോര മേഖലകളിൽ ജലക്ഷാമം രൂക്ഷം പദ്ധതികൾ പാതി വഴിയിൽ

Published

on

Share our post

കണ്ണൂർ: ഉയർന്ന പ്രദേശമായ മലയോര മേഖലകളിൽ വേനൽ കടുക്കുമ്പോൾ ജലക്ഷാമം രൂക്ഷമാകുന്നതിനെ നേരിടാൻ തയ്യാറാക്കിയ മലയോര കുടിവെള്ള പദ്ധതികളെല്ലാം പാതി വഴിയിലായത് മലയോര ജനതയെ ആശങ്കയിലാക്കുന്നു. ജൽ ജീവൻ പദ്ധതി, ഞറുക്കുമല കുടിവെള്ള പദ്ധതി, പയ്യന്നൂർ ശുദ്ധജല പദ്ധതി തുടങ്ങി വിവിധങ്ങളായ പദ്ധതികൾ വിഭാവനം ചെയ്തിരുന്നെങ്കിലും എങ്ങുമെത്താത്ത അവസ്ഥയാണ്. 71 പഞ്ചായത്തുളിൽ ശുദ്ധജലമെത്തിക്കാൻ ആരംഭിച്ച ജൽജീവൻ മിഷൻ പദ്ധതി പൂർത്തിയായിരിക്കുന്നത് 26 പഞ്ചായത്തുകളിൽ മാത്രമാണ്. ഇതുമായി ബന്ധപ്പെട്ട വിഷയം കേരള കൗമുദി നേരത്തെ തന്നെ അധികൃതരുടെ ശ്രദ്ധയിൽ പെടുത്തിയിരുന്നു.ജില്ലയിലെ മലയോര പഞ്ചായത്തുകളിൽ പ്രധാനമായ ചപ്പാരപ്പടവ് പഞ്ചായത്തിൽ സ്ഥിതി രൂക്ഷമാണ്. മലയോര പ്രദേശത്തിന്റെ തുടക്കം കൂടിയായ ചപ്പാരപ്പടവ് പഞ്ചായത്തിൽ എല്ലാ വർഷവും ജലക്ഷാമം അനുഭവപ്പെടാറുണ്ടെന്നും ഈ വർഷവും രൂക്ഷമായ ജലക്ഷാമത്തിനുള്ള സാദ്ധ്യത തള്ളിക്കളയാനാകില്ലെന്നുമാണ് പ്രദേശവാസികളും അധികൃതരും പറയുന്നത്.

എന്നാൽ ഇതിനെ പ്രതിരോധിക്കാൻ വേണ്ട ഇടപെടലുകളൊന്നും ഫലവത്താകുന്നില്ലെന്നാണ് പൊതുവെയുള്ള പരാതി. കാലാകലങ്ങളിൽ ജലക്ഷാമം നേരിടുന്ന മലയോരത്തെ പ്രശ്നങ്ങൾക്ക് ശാശ്വത പരിഹാരം എന്നതാണ് ജൽജീവൻ ഉൾപ്പെടെയുള്ള പദ്ധതികൾ കൊണ്ട് ഉദ്ദേശിച്ചിരുന്നത്.പാതി വഴിയിലായ പദ്ധതികൾജൽജീവൻ മിഷൻ 3535.52 കോടി ഭരണാനുമതിയിൽ പ്രവർത്തനം ആരംഭിച്ച ജലജീവൻ മിഷന് ചപ്പാരപ്പടവ് പഞ്ചായത്തിൽ 65 കോടി രൂപയുടെ പ്രവർത്തനങ്ങളാണ് നടത്തേണ്ടത്. എന്നാൽ പ്രവർത്തനങ്ങൾ എങ്ങുമെത്താതിന്റെ ബുദ്ധിമുട്ടിലാണ് ജനങ്ങൾ. പദ്ധതി പൂർത്തിയാവുകയാണെങ്കിൽ പഞ്ചായത്തിലെ മൂന്ന് മുതൽ ഏഴ് വരെ വാർഡുകളിലെ കുടിവെള്ള ക്ഷാമത്തിന് പരിഹാരമാകുമായിരുന്നു. പദ്ധതിക്കായി പാക്കഞ്ഞിക്കാട്, കട്ടയാൽ, വിളയാർങ്കോട് എന്നിവിടങ്ങളിൽ ഓവർ ഹെഡ് ടാങ്കുകളും എടക്കോം പള്ളിക്ക് സമീപം ബീസ്റ്റർ സ്റ്റേഷനുകളും ആരംഭിക്കാനുള്ള പ്രവർത്തികൾ നടക്കുന്നതേ ഉള്ളൂ.പയ്യന്നൂർ ജലപദ്ധതിഅടിസ്ഥാന സൗകര്യങ്ങളെല്ലാം പൂർത്തിയായിട്ടും ജലശേഖരണത്തിനാവശ്യമായ കിണർ നിർമ്മിക്കാൻ കഴിയാത്തതിൽ പാതി വഴിയിലായ പദ്ധതിയാണ് പയ്യന്നൂർ. പദ്ധതിയുടെ ഭാഗമായി 14 ദശലക്ഷം ലിറ്റർ ശേഷിയുള്ള ജല ശുദ്ധീകരണ ശാല ചപ്പാരപ്പടവ് മഠത്തട്ടിൽ പണിതിരുന്നു. ഇതിലേക്കാവശ്യമായ വെള്ളം ശേഖരിക്കാവുന്ന കിണർ നിർമ്മാണം ന‌ടക്കാത്തതാണ് പദ്ധതിക്ക് വിനയായത്. ജനങ്ങളുടെ എതിർപ്പാണ് കിണർ നിർമ്മിക്കാൻ സാധിക്കാത്തതിന് കാരണമെന്നാണ് അധികാരികൾ വ്യക്തമാക്കുന്നത്. പുഴയിൽ തടയണ നിർമ്മിക്കണമെന്നാണ് ജനങ്ങളുടെ ആവശ്യം.
ഞറുക്കുമല കുടിവെള്ള പദ്ധതിചപ്പാരപ്പടവ് ഞറുക്കുമല പ്രദേശത്ത് 30 ലക്ഷം രൂപ മുടക്കിൽ അമ്പതിലേറെ കുടുംബങ്ങൾക്ക് ജലമെത്തിക്കാൻ ഉദ്ദേശിച്ച് തുടങ്ങിയ പദ്ധതിയാണ് ഇത്. ടാങ്കിന്റെയും കുളത്തിന്റെയും പണി പൂർത്തിയായെന്നാണ് അധികൃതർ പറയുന്നത്. 2005ലെ ജനകീയാസൂത്രണത്തിൽ പെടുത്തി നിർമ്മിച്ച കുളത്തിന്റെ ആഴം കൂട്ടിയാണ് ആവശ്യമായ ജലം കണ്ടെത്തുന്നത്. ജൽ ജീവൻ മിഷൻ എത്താത്തിടത്താണ് പദ്ധതിയുടെ പ്രവർത്തനം. ഡിസംബറിന് മുന്നേ ജില്ലയിലെ ജൽ ജീവന്റെ മുഴുവൻ പ്രവർത്തികളും പൂർത്തിയാകും. പ്രവ‌ർത്തനങ്ങളെല്ലാം സമയബന്ധിതമായി തീർക്കാനുള്ള നടപടികൾ സ്വീകരിക്കുന്നുണ്ട്. -ജൽജീവൻ മിഷൻ അധികൃതർ.


Share our post
Continue Reading

Trending

error: Content is protected !!