Kannur
തലശ്ശേരി–മാഹി മൾട്ടി ലെയിൻ പാതയിൽ ഇവ മറക്കരുത്; ശ്രദ്ധിക്കേണ്ട എട്ട് കാര്യങ്ങൾ

കണ്ണൂർ : തലശ്ശേരി–മാഹി ബൈപാസിലെ ഗതാഗതം കൊളശ്ശേരിയിലെ ടോൾപ്ലാസയിൽ കുരുങ്ങിക്കിടക്കുന്നതായിരുന്നു ഇന്നലത്തെ മുഴുവൻ സമയ കാഴ്ച. ഫാസ്ടാഗ് ഇല്ലാത്ത വാഹനങ്ങളുടെ ടോൾ പിരിക്കുന്നതിനെടുക്കുന്ന കാലതാമസമാണു കുരുക്കിനു പ്രധാനകാരണം. ഫാസ്ടാഗുള്ള വാഹനങ്ങളിൽ നിന്ന് ടോൾ പിരിക്കാൻ ഏകദേശം 1 മുതൽ 7 സെക്കൻഡ് മാത്രമേ വേണ്ടൂ. എന്നാൽ, ഫാസ്ടാഗില്ലാത്ത വാഹനങ്ങളിൽ നിന്ന് ടോൾ പിരിക്കാൻ 4 മിനിറ്റ് വരെ എടുക്കുന്നുണ്ട്.
നിലവിൽ, പ്രത്യേക വരിയില്ലാത്തതിനാൽ ഫാസ്ടാഗുള്ള വാഹനങ്ങളും ഗതാഗതക്കുരുക്കിൽക്കിടന്നേ മതിയാകൂ. ഫാസ്ടാഗില്ലാത്ത വാഹനങ്ങൾക്ക് ടോൾ നിരക്കിന്റെ ഇരട്ടിത്തുക നൽകേണ്ടതിനാൽ വാഹനങ്ങളിൽ നിന്നുള്ളവരും ടോൾ പിരിവ് ഉദ്യോഗസ്ഥരും തമ്മിലുള്ള വാക്കേറ്റങ്ങളും പതിവാകുന്നുണ്ട്.ആറുവരി ബൈപാസ് ടോൾ പ്ലാസയിലെത്തുമ്പോൾ രണ്ടുവരിയായി മാറുന്നതും ഗതാഗക്കുരുക്ക് സൃഷ്ടിക്കുന്നുണ്ട്. ബൈപാസ് നിർമിച്ച കരാർ കമ്പനി അധികൃതരോട് ഇക്കാര്യം സൂചിപ്പിച്ചിരുന്നെങ്കിലും ഫലമൊന്നുമുണ്ടായില്ല.
മൾട്ടി ലെയിൻ പാതയിൽ ഇവ മറക്കരുത്
∙ 3 വരിയുള്ള വിശാലമായ റോഡ് കാണുമ്പോൾ അമിത ആവേശത്തോടെയുള്ള ഡ്രൈവിങ് വേണ്ട.
∙ ഏതു പാതയിലുള്ള വാഹനവും മുന്നിലെ വാഹനത്തെ മറികടക്കാൻ, കണ്ണാടികൾ നോക്കി സിഗ്നൽ നൽകിയശേഷം തൊട്ടു വലതുവശത്തുള്ള ലെയിനിലൂടെ മറികടന്നു തിരിച്ചു പഴയ പാതയിലേക്കു തന്നെ വരേണ്ടതാണ്.
∙ സർവീസ് റോഡിൽ നിന്ന് മെയിൻ റോഡിലേക്ക് കയറുമ്പോൾ സിഗ്നൽ നൽകി മെർജിങ് ലെയിനിലൂടെ വേഗം വർധിപ്പിച്ച് പ്രധാന റോഡിലേക്ക് പ്രവേശിക്കേണ്ടതാണ്.
∙ കുറെദൂരം തങ്ങൾ സഞ്ചരിക്കുന്ന ലെയിനിൽ തുടരാതെ പെട്ടെന്നു മുന്നിലുള്ള വാഹനത്തെ ഒരു കാരണവശാലും മറികടക്കരുത്.
∙ ലെയിൻ ട്രാഫിക് പാലിക്കാത്ത വാഹനങ്ങൾക്ക് മോട്ടർ വാഹന നിയമം 177 എ പ്രകാരം നിയമനടപടികൾ നേരിടേണ്ടിവരും.
∙ ടയർ കണ്ടീഷൻ കുറഞ്ഞ വാഹനങ്ങൾ ഒരു കാരണവശാലും അതിവേഗത്തിൽ യാത്ര ചെയ്യരുത്.
∙ മൾട്ടി ലെയ്നിൽ അനാവശ്യമായി വാഹനം നിർത്തരുത്. തകരാർ മൂലം വാഹനം നിർത്തേണ്ടി വന്നാൽ സൂചനാബോർഡുകൾ, പാർക്കിങ് ലൈറ്റ് എന്നിവയെല്ലാം ഉപയോഗിക്കണം.
∙ നിലവിൽ കാറുകൾക്ക് മണിക്കൂറിൽ പരമാവധി 80 കിലോമീറ്ററും ബസുകൾക്കും ട്രക്കുകൾക്കും പരമാവധി 60 കിലോമീറ്ററുമാണ് ബൈപാസിൽ വേഗപരിധി നിശ്ചയിച്ചിരിക്കുന്നത്.
എന്താണ് ഫാസ്ടാഗ്
റോഡ് ടോൾബൂത്തുകളിൽ നേരിട്ടു പണമടയ്ക്കാതെ, പ്രീപെയ്ഡ് രീതിയിൽ പണമടച്ച് കാലതാമാസം കൂടാതെ കടന്നുപോകുന്നതിനുള്ള സംവിധാനമാണ് ഫാസ്ടാഗ്. റേഡിയോ ഫ്രീക്കൻസി ഐഡന്റിഫിക്കേഷൻ (ആർഎഫ്‌ഐഡി) സാങ്കേതികവിദ്യയാണ് ഫാസ്ടാഗിൽ ഉപയോഗിക്കുന്നത്.
എങ്ങനെ ലഭിക്കും
ബാങ്കുകളിൽനിന്നു ചെറിയ തുക നൽകി ഫാസ്ടാഗ് വാങ്ങാൻ സാധിക്കും. ഇതിലൂടെ 5 വർഷം കാലാവധിയുള്ള ഫാസ്ടാഗ് അക്കൗണ്ട് ലഭിക്കും. 100 രൂപ മുതൽ ഒരു ലക്ഷം വരെ ഈ അക്കൗണ്ടിൽ നിക്ഷേപിക്കാം. ഓൺലൈൻ ബാങ്കിങ് വഴിയും ഡെബിറ്റ്, ക്രെഡിറ്റ് കാർഡുകൾ വഴിയും അക്കൗണ്ടിലേക്കു പണമടയ്ക്കാം.ബൈപാസിൽ രണ്ടിടത്തുള്ള ഫാസ്ടാഗ് കിയോസ്‌ക് വഴിയും ഫാസ്ടാഗ് എടുക്കാം.വാഹനങ്ങളുടെ വിൻഡ് സ്‌ക്രീനിൽ ഇലക്ട്രോണിക് ചിപ്പ് അടങ്ങിയ ടാഗ് പതിപ്പിക്കണം. രാജ്യത്തെ ഏത് ടോൾപ്ലാസയിലൂടെ വാഹനം കടന്നുപോകുമ്പോഴും ഈ ടാഗ് തിരിച്ചറിഞ്ഞ് പണം ഈടാക്കും.
ഫാസ്ടാഗ് ഇല്ലെങ്കിൽ
ടോൾപ്ലാസകളിൽ പണം നേരിട്ടു നൽകി ചെലാൻ വാങ്ങാൻ മിനിറ്റുകൾ എടുക്കുമ്പോൾ, ഫാസ്ടാഗ് വഴി വാഹനം നിർത്താതെ 3 സെക്കൻഡുകൾക്കുള്ളിൽ ടോൾപ്ലാസ മറികടക്കാം. ഇന്ധന–സമയലാഭം ഉറപ്പ്. ഫാസ്ടാഗ് ഇല്ലാത്ത വാഹനങ്ങൾക്ക് ബൈപാസ് ടോൾപ്ലാസയിൽ ഇരട്ടിത്തുക നൽകണം.
ഒരു മിനിറ്റ്; 6 വാഹനം
ഉദ്ഘാടന ദിവസം ഒരു മിനിറ്റിൽ ബൈപാസിലൂടെ കടന്നുപോയതു ശരാശരി ആറു വാഹനങ്ങൾ. ടോൾപ്ലാസയിൽ ആംബുലൻസ് അടക്കമുള്ള വാഹനങ്ങളിൽ കുരുക്കിൽപെട്ടതു കണക്കിലെടുത്ത് എമർജൻസി വാഹനങ്ങൾക്ക് പ്രത്യേക ലെയിൻ ക്രമീകരിക്കാൻ കലക്ടർ അരുൺ കെ.വിജയന്റെ അധ്യക്ഷതയിൽ ചേർന്ന യോഗം നിർദേശം നൽകി. ടോൾപ്ലാസയ്ക്കു സമീപം രണ്ടാമത്തെ ലെയിനാണ് എമർജൻസി വാഹനങ്ങൾക്കു കടന്നുപോകാനായി ക്രമീകരിക്കുക.
Kannur
ഓൺലൈൻ തട്ടിപ്പിൽ 13 ലക്ഷം നഷ്ടമായി

കണ്ണൂർ: സർക്കാറും വിവിധ സംഘടനകളും ബോധവത്കരണം തുടരുന്നതിനിടെ ജില്ലയിൽ ഓൺലൈൻ തട്ടിപ്പിൽ 13 ലക്ഷം രൂപയോളം നഷ്ടമായി. ഇടവേളകളില്ലാതെ ഓൺലൈൻ തട്ടിപ്പ് തുടരുമ്പോൾ പറ്റിക്കപ്പെടാൻ തയാറായി കൂടുതൽ പേർ മുന്നോട്ടുവരുന്ന കാഴ്ചയാണ്.
ഏഴ് പരാതികളിൽ സൈബർ പൊലീസ് കേസെടുത്തു. കണ്ണൂർ, വളപട്ടണം, ചൊക്ലി, ചക്കരക്കല്ല് സ്വദേശികൾക്കാണ് പണം നഷ്ടമായത്. ഓൺലൈൻ മുഖേന ട്രേഡിങിനായി പണം കൈമാറിയ കണ്ണൂർ ടൗൺ സ്വദേശിക്ക് ഒമ്പത് ലക്ഷം രൂപ നഷ്ടപ്പെട്ടു. ടെലഗ്രാം വഴി ട്രേഡിങ് ചെയ്യാനായി പ്രതികളുടെ നിർദേശപ്രകാരം വിവിധ അക്കൗണ്ടുകളിലേക്ക് പണം നല്കിയ ശേഷം നിക്ഷേപിച്ച പണമോ വാഗ്ദാനം ചെയ്ത ലാഭമോ ലഭിക്കാതായതോടെ പരാതിപ്പെടുകയായിരുന്നു.ചൊക്ലി സ്വദേശിനിക്ക് 2.38 ലക്ഷമാണ് നഷ്ടമായത്. വാട്സ് ആപ്പിൽ സന്ദേശം കണ്ട് ഷോപിഫൈ എന്ന ആപ്ലിക്കേഷൻ വഴി പണം നിക്ഷേപിക്കുകയായിരുന്നു. ലാഭം ലഭിക്കുന്നതിനായി പ്രതികളുടെ നിർദേശപ്രകാരം വിവിധ അക്കൗണ്ടുകളിലേക്ക് പണം നല്കി വഞ്ചിക്കപ്പെടുകയായിരുന്നു. ചക്കരക്കൽ സ്വദേശിക്ക് 68,199 രൂപയാണ് നഷ്ടമായത്. പരാതിക്കാരന്റെ അറിവോ സമ്മതമോ ഇല്ലാതെ പരാതിക്കാരന്റെ ക്രെഡിറ്റ് കാർഡിൽനിന്നും പണം നഷ്ടപ്പെടുകയായിരുന്നു.ചക്കരക്കൽ സ്വദേശിനിക്ക് 19,740 രൂപ നഷ്ടമായി. വാട്സ് ആപ് വഴി പാർട്ട് ടൈം ജോലി ചെയ്യാനായി പ്രതികളുടെ നിർദേശപ്രകാരം വിവിധ അക്കൗണ്ടുകളിലേക്ക് പണം നല്കിയ ശേഷം പറ്റിക്കുകയായിരുന്നു. മറ്റൊരു കേസിൽ കണ്ണൂർ ടൗൺ സ്വദേശിക്ക് 9001രൂപ നഷ്ടമായി. പരാതിക്കാരിയെ എസ്.ബി.ഐ ക്രെഡിറ്റ് കാർഡ് ഓഫിസിൽ നിന്നെന്ന വ്യാജേന വിളിക്കുകയും ഡി-ആക്ടിവേറ്റ് ചെയ്യാനെന്ന ഡെബിറ്റ് കാർഡിന്റെ വിവരങ്ങളും ഒ.ടി.പിയും കരസ്ഥമാക്കി പണം തട്ടിയെടുക്കുകയായിരുന്നു.ഒ.എൽ.എക്സിൽ പരസ്യം കണ്ട് മൊബൈൽ ഫോൺ വാങ്ങുന്നതിനായി വാട്സ് ആപ് വഴി ചാറ്റ് ചെയ്ത് അഡ്വാൻസ് ആയി പണം നല്കിയ കണ്ണൂർ സ്വദേശിക്ക് 26000 രൂപയും നഷ്ടപ്പെട്ടു. സുഹൃത്തെന്ന വ്യാജേന ഫേസ്ബുക്ക് വഴി ബന്ധപ്പെട്ട് വളപട്ടണം സ്വദേശിയുടെ 25,000 രൂപ തട്ടി.സമൂഹ മാധ്യമങ്ങൾ ഉപയോഗിക്കുന്ന ആളുകൾ സൈബർ കുറ്റകൃത്യങ്ങളെ പറ്റി നിരന്തരം ജാഗ്രത പുലർത്തണമെന്ന് സൈബർ പൊലീസ് അറിയിച്ചു. ഇത്തരം കുറ്റകൃത്യങ്ങൾ ശ്രദ്ധയിൽ പെട്ടാൽ 1930 എന്ന നമ്പറിൽ അറിയിക്കാം. www.cybercrime.gov.in എന്ന വെബ്സൈറ്റിലും പരാതി രജിസ്റ്റർ ചെയ്യാം.
Kannur
കണ്ണൂർ ജില്ലയിൽ പടക്കം, സ്ഫോടക വസ്തു, ഡ്രോൺ നിരോധനം പിൻവലിച്ചു

കണ്ണൂർ: ജില്ലയിൽ പടക്കങ്ങളും സ്ഫോടക വസ്തുക്കളും വിൽക്കുന്നതും വാങ്ങുന്നതും ഉപയോഗിക്കുന്നതും ഡ്രോൺ ഉപയോഗിക്കുന്നതും നിരോധിച്ച് മെയ് 11ന് പുറപ്പെടുവിച്ച ഉത്തരവ് രാജ്യാതിർത്തിയിലെ വെടിനിർത്തലിന്റെയും സമാധാന അന്തരീക്ഷത്തിന്റെയും പശ്ചാത്തലത്തിൽ അടിയന്തിര പ്രാബല്യത്തോടെ പിൻവലിച്ച് ജില്ലാ കലക്ടർ അരുൺ കെ വിജയൻ ഉത്തരവിട്ടു. ഭാരതീയ് ന്യായ സംഹിത സെക്ഷൻ 163 പ്രകാരമാണ് ജില്ലാ കലക്ടർ മെയ് 11 മുതൽ 17 വരെ നിരോധന ഉത്തരവിട്ടിരുന്നത്.
Kannur
പൊലീസ് മൈതാനിക്ക് ഇനി സിന്തറ്റിക് ട്രാക്കിന്റെ പ്രൗഢി

കണ്ണൂർ: കേരളത്തിന്റെ മികച്ച അത്‌ലറ്റുകൾ റെക്കോഡ് ദൂരവും വേഗവും കുറിച്ച കണ്ണൂർ പൊലീസ് മൈതാനത്തെ ട്രാക്കിന് പുതിയ മുഖം. ഇന്ത്യയുടെ കായിക ചരിത്രത്തിലിടം നേടിയ, ഒട്ടേറെ കുതിപ്പുകൾക്ക് സാക്ഷിയായ പൊലീസ് മൈതാനം സിന്തറ്റിക് ട്രാക്കിന്റെ പ്രൗഢിയിൽ മുന്നോട്ട് കുതിക്കും. 7.57 കോടി രൂപ ചെലവഴിച്ചാണ് പൊലീസ് മൈതാനിയിൽ സിന്തറ്റിക് ട്രാക്കും ഫുട്‌ബോൾ കോർട്ടും സജ്ജമാക്കിയത്. നാനൂറുമീറ്ററിൽ എട്ട് ലൈനിലാണ് സിന്തറ്റിക് ട്രാക്ക്. അത്‌ലറ്റിക് ഫെഡറേഷൻ അംഗീകരിച്ച നിലവാരത്തിലുള്ള ട്രാക്ക് മുഴുവനായും പിയുആർ ടെക്‌നോളജിയിലാണ് നിർമിച്ചത്. മഴവെള്ളം വാർന്നുപോകുന്നതിന് ശാസ്‌ത്രീയ ഡ്രെയിനേജ് സംവിധാനവും ജംപിങ് പിറ്റുകളും പ്രത്യേകം സജ്ജമാക്കിയിട്ടുണ്ട്.
ഒരു ഭാഗത്ത് പൊലീസ് സേനയ്‌ക്കും മറ്റുമായി ഉപയോഗിക്കുന്നതിന് ഹെലിപാഡുണ്ട്. ട്രാക്കിന് നടുവിലാണ് ബർമുഡ ഗ്രാസ് വിരിച്ച ഫുട്‌ബോൾ ഗ്രൗണ്ട്. മുഴുവനായും ഫ്ലഡ്‌ലിറ്റ് സൗകര്യത്തിലാണ് ട്രാക്കും ഗ്രൗണ്ടും. 16 മീറ്റർ നീളമുള്ള എട്ടു പോളുകളിലായാണ് ലൈറ്റുകൾ സ്ഥാപിച്ചത്. ട്രാക്കിനുപുറത്ത് പവിലിയൻവരെയുള്ള ഭാഗം ഇന്റർലോക്ക് ചെയ്യാൻ അരക്കോടി രൂപ അനുവദിച്ചിട്ടുണ്ട്. നേരത്തേ പൊലീസ് മൈതാനത്ത് ഒരുക്കിയ ടർഫിന് സമീപത്തായി 1.43 കോടി രൂപ ചെലവിൽ ഒരു ഇൻഡോർകോർട്ടും സജ്ജമാക്കിയിട്ടുണ്ട്. ഒരേ സമയം രണ്ട് ബാഡ്‌മിന്റൺ മത്സരങ്ങൾ ഈ കോർട്ടിൽ നടത്താനാകും. കേരള പൊലീസ് ഹൗസിങ് ആൻഡ് കൺസ്‌ട്രക്‌ഷൻ കമ്പനിയാണ് നിർമാണം പൂർത്തീകരിച്ചത്.
ജില്ലയിൽ അഞ്ച് സിന്തറ്റിക് ട്രാക്കുകൾ പൊലീസ് മൈതാനത്തെ ട്രാക്കുകൂടി യാഥാർഥ്യമാകുന്നതോടെ ജില്ലയിൽ മികച്ച നിലവാരത്തിലുള്ള സിന്തറ്റിക് ട്രാക്കുകൾ അഞ്ചെണ്ണമാകും. സംസ്ഥാനത്ത് ഏറ്റവും കൂടുതൽ സിന്തറ്റിക് ട്രാക്കുകളുള്ള ജില്ലയും കണ്ണൂരാകും. കണ്ണൂർ സർവകലാശാല മാങ്ങാട്ടുപറമ്പ് ക്യാംപസ്, പരിയാരത്തെ കണ്ണൂർ ഗവ. മെഡിക്കൽ കോളേജ്, ധർമടം ഗവ. ബ്രണ്ണൻ കോളേജ്, തലശേരി മുനിസിപ്പൽ സ്‌റ്റേഡിയം എന്നിവിടങ്ങളിലാണ് സിന്തറ്റിക് ട്രാക്കുകളുള്ളത്. അത്‌ലറ്റുകളുടെ കളരി അത്‌ലറ്റിക്‌സിൽ ചരിത്രംകുറിച്ച കേരളത്തിന്റെ മുൻതലമുറയുടെ പരിശീലനക്കളരിയായിരുന്നു കണ്ണൂർ പൊലീസ് മൈതാനം. പി ടി ഉഷയും ബോബി അലോഷ്യസും കെ എം ഗ്രീഷ്‌മയും വി ഡി ഷിജിലയും ആർ സുകുമാരിയും ടിന്റു ലൂക്കയും സി ടി രാജിയുമടക്കമുള്ള കായിക കൗമാരം കണ്ണൂർ പൊലീസ് മൈതാനിയിലെ ട്രാക്കിൽ പലതവണ മിന്നൽപ്പിണരുകൾ തീർത്തു. പരിശീലനത്തിനായും ജില്ലാ –- സംസ്ഥാന കായികമേളയ്‌ക്കായും കണ്ണൂർ പൊലീസ് മൈതാനിയിലെ ട്രാക്കിൽ ഇറങ്ങാത്തവർ വിരളമാകും. കണ്ണൂർ സ്‌പോർട്‌സ് ഡിവിഷനിലെ താരങ്ങളുടെ പരിശീലനകേന്ദ്രവും പൊലീസ് മൈതാനമായിരുന്നു.
-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur2 years ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News1 year ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു
-
Breaking News2 years ago
പേരാവൂര് കുനിത്തലയില് പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്ഷം;നാലു പേര്ക്കെതിരെ കേസ്