Connect with us

Kerala

മനുഷ്യ-വന്യ ജീവി സംഘര്‍ഷം സംസ്ഥാന പ്രത്യേക ദുരന്തമായി പ്രഖ്യാപിച്ചു

Published

on

Share our post

സംസ്ഥാനത്ത് വർധിച്ചു വരുന്ന വന്യജീവി ആക്രമണ സംഭവങ്ങള്‍ കണക്കിലെടുത്ത് മനുഷ്യ-വന്യ ജീവി സംഘര്‍ഷം സംസ്ഥാന പ്രത്യേക ദുരന്തമായി (സ്റ്റേറ്റ് സ്പെസിഫിക്ക് ഡിസാസ്റ്റര്‍) പ്രഖ്യാപിക്കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു. സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിയുടെ പ്രവര്‍ത്തനം കൂടി ഇതില്‍ ഉള്‍പ്പെടുത്തി ഏകോപിപ്പിക്കും. മുഖ്യമന്ത്രി-മന്ത്രി തലത്തിലും ഉദ്യോഗസ്ഥ തലത്തിലുമുള്ള നാല് സമിതികള്‍ ജില്ലാ, പ്രദേശിക തലത്തില്‍ ഉള്‍പ്പെടെ രൂപീകരിക്കും. സംസ്ഥാനതല ഉദ്യോഗസ്ഥ സമിതി ഉള്‍പ്പെടെയുള്ള സമിതികളുടെ ചുമതലകളും പ്രവര്‍ത്തന രീതിയും ചീഫ് സെക്രട്ടറി, വനം വകുപ്പ് സെക്രട്ടറിയുമായി ചര്‍ച്ച ചെയ്ത് തയ്യാറാക്കും.

സംസ്ഥാനതലത്തിൽ മുഖ്യമന്ത്രി അദ്ധ്യക്ഷനായി സമിതി രൂപീകരിക്കും. വനം വകുപ്പ് മന്ത്രി, റവന്യൂ വകുപ്പ് മന്ത്രി, തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി, പട്ടികജാതി പട്ടികവർഗ്ഗ വകുപ്പ് മന്ത്രി എന്നിവർ അംഗങ്ങളും, ചീഫ് സെക്രട്ടറി കൺവീനറുമായിരിക്കും. ഈ സമിതി സംസ്ഥാന തലത്തിൽ ആവശ്യമായ നിർദ്ദേശങ്ങൾ നൽകും.

ചീഫ് സെക്രട്ടറി അധ്യക്ഷനായി ആഭ്യന്തരവകുപ്പ് സെക്രട്ടറി, റവന്യൂ വകുപ്പ് സെക്രട്ടറി, വനം വകുപ്പ് സെക്രട്ടറി, പട്ടികജാതി-പട്ടികവർഗ്ഗ വകുപ്പ് സെക്രട്ടറി, തദ്ദേശ സ്വയംഭരണ വകുപ്പ് സെക്രട്ടറി, കൃഷി വകുപ്പ് സെക്രട്ടറി, വനം വകുപ്പ് മേധാവി, പി.സി.സി.എഫ് & ചീഫ് വൈൽഡ് ലൈഫ് വാർഡൻ, ഡിസാസ്റ്റർ മാനേജ്മെന്റ് അതോറിറ്റി മെമ്പർ സെക്രട്ടറി എന്നിവർ അംഗങ്ങളായി സംസ്ഥാനതലത്തിൽ നിയന്ത്രണ സമിതി രൂപീകരിക്കും. സംസ്ഥാനതലത്തിൽ ഇതു സംബന്ധിച്ച കാര്യങ്ങൾ നടപ്പാക്കുന്നതിനുള്ള നിർദ്ദേശങ്ങളും ഉത്തരവുകളും നൽകുന്നത് ഈ സമിതിയുടെ ഉത്തരവാദിത്തമായിരിക്കും.

ജില്ലാ ചുമതലയുള്ള മന്ത്രി അധ്യക്ഷനായും ജില്ലാ കളക്ടർ, എസ്.പി, ഡി.എഫ്.ഒ, ജില്ലാ മെഡിക്കൽ ഓഫീസർ (ആരോഗ്യം), എൽ.എസ്.ജി.ഡി ഡെപ്യൂട്ടി ഡയറക്ടർ, പട്ടികജാതി- പട്ടികവർഗ്ഗ ഡെപ്യൂട്ടി ഡയറക്ടർ, ജില്ലാ കൃഷി വകുപ്പ് ഓഫീസർ, ജില്ലാ മൃഗസംരക്ഷണ വകുപ്പ് ഓഫീസർ എന്നിവരടങ്ങുന്ന ഒരു നിയന്ത്രണ സംവിധാനം രൂപീകരിക്കും. ജില്ലയിലെ ഇതു സംബന്ധിച്ച മുഴുവൻ കാര്യങ്ങളും ഈ കമ്മിറ്റിയുടെ നിർദ്ദേശ പ്രകാരവും മേൽനോട്ടത്തിലും ആയിരിക്കും.

വന്യജീവി സംഘർഷസാധ്യതയുള്ള പ്രദേശങ്ങളിൽ തദ്ദേശസ്വയംരണ സ്ഥാപനങ്ങളുടെ അടിസ്ഥാനത്തിൽ ജാഗ്രതാ സമിതികൾ നിലവിലുണ്ട്. ജാഗ്രതാ സമിതികളായിരിക്കും പ്രാദേശിക തലത്തിൽ വന്യജീവി സംഘർഷം തടയുന്നതിനുള്ള നടപടികൾ തയ്യാറാക്കുന്നതും നടപ്പിലാക്കുന്നതും. ഇവർ ബന്ധപ്പെട്ട ജില്ലാതല സമിതിയുടെ കൂടി നിർദ്ദേശപ്രകാരമായിരിക്കണം പ്രവർത്തിക്കേണ്ടത്. അടിയന്തര സാഹചര്യങ്ങളിൽ ഈ സമിതി നടപടികൾ സ്വീകരിച്ച് ജില്ലാസമിതിയുടെ സാധൂകരണം തേടിയാൽ മതിയാകും.

ജാഗ്രതാ സമിതിയിൽ തദ്ദേശസ്വയംഭരണ സ്ഥാപനത്തിന്റെ പ്രസിഡന്റ്, ബന്ധപ്പെട്ട വനംവകുപ്പ് ഉദ്യോഗസ്ഥൻ, പട്ടികജാതി- പട്ടികവർഗ്ഗ വികസന വകുപ്പ് ഉദ്യോഗസ്ഥൻ, കൃഷി വകുപ്പ് ഉദ്യോഗസ്ഥൻ, മൃഗസംരക്ഷണ വകുപ്പ് ഉദ്യോഗസ്ഥൻ, തഹസീൽദാർ, പോലീസ് ഉദ്യോഗസ്ഥൻ, ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥൻ എന്നിവർ ഉൾപ്പെടും. തദ്ദേശസ്വയംഭരണ സ്ഥാപനത്തിന്റെ പ്രസിഡന്റായിരിക്കും അദ്ധ്യക്ഷൻ. സമിതിക്ക് ഈ മേഖലയിലെ അംഗീകൃത സന്നദ്ധ സംഘടനാ പ്രതിനിധികളെക്കൂടി സമിതിയിൽ ഉൾപ്പെടുത്തും.

ചീഫ് വൈൽഡ് ലൈഫ് വാർഡനെ മനുഷ്യ-വന്യജീവി സംഘർഷം കൈകാര്യം ചെയ്യുന്നതിനുള്ള നോഡൽ ഓഫീസറായി നിയമിക്കുന്നത് പ്രശ്ന പരിഹാരത്തിന് സഹായകരമാകും.
പ്രകൃതിദുരന്ത സമയങ്ങളിൽ സെക്രട്ടേറിയറ്റ് കേന്ദ്രീകരിച്ച ഒരുക്കുന്ന നിരീക്ഷണ സംവിധാനത്തിനു സമാനമായി, വനം വകുപ്പ് ആസ്ഥാനത്ത് ചീഫ് വൈൽഡ് ലൈഫ് വാർഡന്റെ ചുമതലയിൽ ഒരു കൺട്രോൾ റൂം പ്രവർത്തിക്കും. കൺട്രോൾ റൂമിൽ മതിയായ വാർത്താവിനിയമ സങ്കേതങ്ങൾ ഒരുക്കും.

വന്യജീവി ആക്രമണ സാധ്യതയുള്ള പ്രദേശങ്ങളിൽ സമയാസമയം ജനങ്ങൾക്ക് മുന്നറിയിപ്പ് നൽകുന്നതിന് വാട്ട്സ്ആപ്പ് ഗ്രൂപ്പുകൾ ഉൾപ്പെടെ ആധുനിക വിവര-വിനിമയ സംവിധാനങ്ങൾ സജ്ജമാക്കും. മനുഷ്യ-വന്യജീവി സംഘർഷം നിലനിലനിൽക്കുന്ന മനുഷ്യവാസമുള്ള പ്രദേശങ്ങളിൽ ജാഗ്രതയ്ക്കായി കൂടുതൽ താൽക്കാലിക വാച്ചർമാരെ നിയോഗിക്കും.

വന്യജീവി സംഘർഷങ്ങളിൽ ഇടപെട്ട് പ്രവർത്തിച്ച് കഴിവ് തെളിയിച്ചിട്ടുള്ള ഉദ്യോഗസ്ഥരെ ഈ പ്രദേശങ്ങളിൽ നിയമിക്കും. ഇതിന് സംസ്ഥാന വനംവകുപ്പ് മേധാവിയെ ചുമതലപ്പെടുത്തി.
വനപ്രദേശങ്ങളോട് ചേർന്നുകിടക്കുന്ന എസ്റ്റേറ്റുകൾ, തോട്ടങ്ങൾ, കൃഷിയിടങ്ങൾ എന്നിവിടങ്ങളിലെ കുറ്റിക്കാടുകൾ ഇല്ലാതാക്കുന്നതിന് ഉടമസ്ഥർക്ക് നിർദ്ദേശം നൽകും. സർക്കാർ-അർദ്ധസർക്കാർ ഉടമസ്ഥതയിലുള്ള തോട്ടങ്ങളിലും ഈ പ്രവർത്തനം വ്യാപിപ്പിക്കും. തോട്ടം ഉടമകളോട് വന്യജീവി സംഘർഷ ലഘൂകരണ പ്രവർത്തനങ്ങളിൽ പങ്കാളികളാകാൻ അഭ്യർത്ഥിക്കും. നിലവിലുള്ള റാപ്പിഡ് റെസ്പോൺസ് ടീമുകളെ, ആവശ്യമായ ജീവനക്കാരെയും ഉപകരണങ്ങളും വാഹനങ്ങളും നൽകി ശക്തിപ്പെടുത്തും.

മനുഷ്യ-വന്യജീവി സംഘർഷത്തിന് സാധ്യത കൂടിയ സ്ഥലങ്ങളിൽ ഫോറസ്റ്റ് ഡിവിഷൻ/ സ്റ്റേഷൻ അടിസ്ഥാനപ്പെടുത്തി ആവശ്യാനുസരണം പ്രത്യേക ജാഗ്രതാ സമിതികൾ രൂപീകരിക്കും. ഇത് ഡി.എഫ്.ഒമാരുടെ ഉത്തരവാദിത്വമായിരിക്കും. വന്യജീവി സംഘർഷ സാധ്യതയുള്ള പ്രദേശങ്ങളിൽ വനത്തിനുള്ളിൽ മൃഗങ്ങൾക്ക് ആവശ്യമായ തോതിൽ വെള്ളം ലഭിക്കുമെന്ന് ഉറപ്പാക്കും. എവിടങ്ങളിലൊക്കെ ഇതിന് താൽക്കാലിക സംവിധാനങ്ങളൊരുക്കാമെന്ന് വനംവകുപ്പ് നിർദ്ദേശിക്കണം. പൊതുമേഖല/ സ്വകാര്യ സ്ഥാപനങ്ങളുടെ സഹായ സഹകരണത്തോടെ ഇതിനാവശ്യമായ തുക കണ്ടെത്തുന്ന കാര്യം പരിഗണിക്കും.

വനംവകുപ്പ് ആസ്ഥാനത്ത് നിലവിലുള്ള ഉന്നതതല ഉദ്യോഗസ്ഥ സമിതി നടത്തുന്ന പ്രവർത്തനങ്ങളും സ്വീകരിച്ച നടപടികളും ആവശ്യമുള്ള നിർദ്ദേശങ്ങളും ആഴ്ചതോറും വിലയിരുത്തി സർക്കാരിലേക്ക് വിശദമായ റിപ്പോർട്ട് ലഭ്യമാക്കണം. വന്യജീവി ആക്രമണത്തെത്തുടർന്ന് പ്രഖ്യാപിച്ചിട്ടുള്ള നഷ്ടപരിഹാര തുക എത്രയും വേഗം നൽകുന്നതിന് വനംവകുപ്പ് മേധാവിയെ ചുമതലപ്പെടുത്തും. ഇതിന്റെ പുരോഗതി വനം വകുപ്പ് സെക്രട്ടറി വിലയിരുത്തണം. ഇതിലേക്ക് ആവശ്യമായി വരുന്ന ചെലവുകളെ ട്രഷറി നിയന്ത്രണങ്ങളിൽ നിന്ന് ഒഴിവാക്കുന്ന കാര്യം പരിഗണിക്കും.

മനുഷ്യ-വന്യജീവി സംഘർഷവുമായി ബന്ധപ്പെട്ട കാര്യങ്ങൾക്ക് കിഫ്ബി വഴി ഇപ്പോൾ അനുവദിച്ചിട്ടുള്ള 100 കോടി രൂപയ്ക്കു പുറമെ 110 കോടി രൂപ കൂടി (ആകെ 210 കോടി രൂപ) കിഫ്ബി മുഖാന്തരം അനുവദിക്കാൻ നടപടി സ്വീകരിക്കും. മനുഷ്യ-വന്യജീവി സംഘർഷം ലഘൂകരിക്കാനും പ്രതിരോധ നടപടികൾ സ്വീകരിക്കാനുമുള്ള ദീർഘകാല- ഹ്രസ്വകാല പദ്ധതികൾക്കുള്ള നിർദ്ദേശങ്ങൾ സമർപ്പിക്കാൻ അന്തർദേശീയ-ദേശീയ വിദഗ്ദ്ധരെ ഉൾപ്പെടുത്തി ഒരു വിദഗ്ദ്ധ സമിതി രൂപീകരിക്കും.

മനുഷ്യ-വന്യജീവി സംഘർഷങ്ങളുമായി ബന്ധപ്പെട്ട വിഷയങ്ങൾ ഏകോപിപ്പിക്കാൻ കേരള-കർണ്ണാടക-തമിഴ്നാട് സംസ്ഥാനങ്ങളിലെ ബന്ധപ്പെട്ട ഉദ്യോഗസ്ഥർ ഉൾപ്പെട്ട ഇന്‍റർസ്റ്റേറ്റ് കോ-ഓർഡിനേഷൻ കമ്മിറ്റി യോഗങ്ങൾ ചേരും. ഇതിനായി ചീഫ് സെക്രട്ടറി, വനം വകുപ്പ് മേധാവി എന്നിവരെ ചുമതലപ്പെടുത്തും.


Share our post

Kerala

സംസ്ഥാന ബജറ്റ്: കണ്ണൂരിന് നേട്ടങ്ങൾ ഏറെ

Published

on

Share our post

2025-26 സംസ്ഥാന ബജറ്റിൽ കണ്ണൂർ ജില്ലയ്ക്ക് മികച്ച പരിഗണന ലഭിച്ചു.

* വെസ്റ്റ് കോസ്റ്റ് കനാലിന്റെ സ്വാധീന മേഖലയിലൂടെയുള്ള സാമ്പത്തിക വികസനം

കേരള സംസ്ഥാനത്ത് ആകെ 1800 കിലോ മീറ്ററോളം നീളത്തിലുള്ള ഉൾനാടൻ ജലഗതാഗത മാർഗങ്ങളുണ്ട്. ഇതിൽ നാഡീരേഖയായി വർത്തിക്കുന്നതാണ് കോവളം-നീലേശ്വരം വെസ്റ്റ് കോസ്റ്റ് കനാൽ. ഉൾനാടൻ ജലപാതകളിലൂടെയുള്ള വിനോദസഞ്ചാരം, ജലഗതാഗതം, ചരക്ക് നീക്കം എന്നിവയ്ക്കുള്ള സാധ്യതകൾ പരമാവധി ഉപയോഗപ്പെടുത്തുന്നതിനായി കോവളത്തിനും ബേക്കലിനും ഇടയിലുള്ള ഉൾനാടൻ ജലപാതയുടെ സമ്പൂർണമായ പുനരുജ്ജീവനവും വികസനവും സർക്കാർ ലക്ഷ്യമിടുന്നു. ഈ പ്രവർത്തനങ്ങളെല്ലാം 2026ഓടെ പൂർത്തിയാക്കാൻ ഉദ്ദേശിക്കുന്നു. വലിയ നിക്ഷേപങ്ങൾ ആവശ്യമുള്ള വികസന പ്രവർത്തനങ്ങൾക്കായി കിഫ്ബി 500 കോടി രൂപ ഈ വർഷം മാറ്റിവെക്കും.

* തീരദേശഹൈവേയോട് ചേർന്നുള്ള മേഖലകളുടെ സാമ്പത്തിക വികസനം

തീരദേശ ഹൈവേ തിരുവനന്തപുരത്തെ പൂവാറിൽ നിന്നും കാസർകോട് ജില്ലയിലെ തലപ്പാടി വരെ വ്യാപിച്ചു കിടക്കുന്നതും കൊല്ലം, വിഴിഞ്ഞം, വല്ലാർപാടം തുടങ്ങിയ പ്രധാന തുറമുഖങ്ങളുമായി ബന്ധിപ്പിച്ചിട്ടുള്ളതുമാണ്. തീരദേശ ഹൈവേ കടന്നുപോകുന്ന എട്ട് തീരദേശ ജില്ലകളിൽ കണ്ടെത്തിയിട്ടുള്ള 181 ഏക്കർ വിസ്തീർണമുള്ള 68 ലാന്റ് പാർസലുകളുടെ ഏറ്റെടുക്കൽ നടപടികൾ പുരോഗമിച്ചുവരികയാണ്. തീരദേശപാതയുടെ ഓരോ 25 കിലോമീറ്റർ ദൂരത്തിലും ഭൂമി ഏറ്റെടുക്കും. സ്വകാര്യ നിക്ഷേപത്തോടെ തീരദേശ ഹൈവേ ഭാഗങ്ങളിൽ ബീച്ച് പ്രോമെനേഡുകൾ, സൈക്ലിംഗ് ട്രാക്കുകൾ, ടൂറിസ്റ്റ് ഫെസിലിറ്റേഷൻ അമിനിറ്റീസ്, നടപ്പാതകൾ, ഇ.വി. ചാർജ്ജിംഗ് സ്റ്റേഷനുകൾ, ഹൈഡ്രജൻ റീ ഫ്യുവെല്ലിങ്ങ് സ്റ്റേഷനുകൾ എന്നിവ സ്ഥാപിക്കും.

* കണ്ണൂർ ഐ.ടി പാർക്ക്

കണ്ണൂർ വിമാനത്താവളത്തിന് സമീപം 25 ഏക്കർ ക്യാമ്പസിൽ അഞ്ച് ലക്ഷം ചതുരശ്ര അടി വിസ്തീർണമുള്ള ഐടി പാർക്ക് സ്ഥാപിക്കുന്നതിനായി 293.22 കോടി രൂപ കിഫ്ബിയിൽനിന്നും അനുവദിച്ചു. പദ്ധതിയ്ക്ക് സർക്കാർ ഭരണാനുമതി നൽകിയിട്ടുണ്ട്.

* കണ്ണൂർ സയൻസ് പാർക്ക്

കണ്ണൂർ, കൊച്ചി, തിരുവനന്തപുരം എന്നിവിടങ്ങളിൽ സ്ഥാപിക്കുന്ന സയൻസ് പാർക്കുകളുടെ ആദ്യഘട്ടമായി കണ്ണൂർ സയൻസ് പാർക്കിന്റെ സ്ഥലം ഏറ്റെടുക്കൽ നടപടി ആരംഭിക്കുകയാണ്. കണ്ണൂർ വിമാനത്താവളത്തിന് സമീപം 25 ഏക്കർ ഭൂമി ഏറ്റെടുക്കുന്നതിനുള്ള നടപടികൾ പൂർത്തീകരണ ഘട്ടത്തിലാണ്.

* ഫ്രീഡം സ്‌ക്വയർ

വിവിധ കോളജുകളിൽ പ്രവർത്തിക്കുന്ന ഇന്നവേഷൻ ആൻഡ് ഓൺട്രപ്രണർഷിപ്പിപ്പ് ഡവലപ്‌മെൻറ് സെൻററുകളെ (ഐഇഡിസി) ജില്ലാതലത്തിൽ കോർത്തിണക്കി ഇൻർ ഡിസിപ്ലിനറി സഹകരണം സാധ്യമാക്കുക എന്ന ലക്ഷ്യത്തോടെ കേരള സ്റ്റാർട്ടപ്പ് മിഷൻ ആരംഭിക്കുന്ന പുതുതലമുറ പരീക്ഷണ/തൊഴിൽ ശാലയാണ് ഫ്രീഡം സ്‌ക്വയർ. ഈ പദ്ധതി എല്ലാ ജില്ലകളിലും നടപ്പിലാക്കുന്നതിന് രണ്ട് കോടി രൂപ വകയിരുത്തി.

* ഉഡാൻ

കേരളത്തിൽ ടൂറിസം കണക്ടിവിറ്റി വർധിപ്പിക്കുന്നതിനായി കേന്ദ്രപദ്ധതിയായ റീജ്യനൽ കണക്ടിറ്റിവിറ്റി സ്‌കീം (ഉഡാൻ) പ്രയോജനപ്പെടുത്തും. ഇതിന്റെ ഭാഗമായി സീപ്ലെയിൻ ടൂറിസം ഹെലിപോർട്ടുകൾ, ചെറിയ വിമാനത്താവളങ്ങൾ എന്നിവ വികസിപ്പിക്കാൻ പദ്ധതികൾ ആവിഷ്‌ക്കരിക്കും. ഇതിനായി 20 കോടി രൂപ വകയിരുത്തി.

* കൈത്തറി മേഖല

കൈത്തറി യന്ത്രത്തറി മേഖലയ്ക്ക് 56.89 കോടി രൂപ വകയിരുത്തി. ഇതിൽ കൈത്തറി സഹകരണ സംഘങ്ങൾ, ഹാന്റക്‌സ്, ഹാൻവീവ് എന്നിവയ്ക്കുള്ള സർക്കാർ വിഹിതമായ 5.30 കോടി രൂപയും ഹാന്റക്‌സ്, ഹാൻവീവ് എന്നിവയുടെ മൂലധന അടിത്തറ ശക്തിപ്പെടുത്തുന്നതിനുളള 4.50 കോടി രൂപയും, സമഗ്ര കൈത്തറി ഗ്രാമം സ്ഥാപിക്കൽ തുടങ്ങിയ പ്രോത്സാഹന വികസന പദ്ധതികൾക്കായി 6.95 കോടി രൂപയും കൈത്തറി യന്ത്രത്തറി മേഖലയിലെ ഉൽപാദനം, വിപണനം, പരിശീലനം എന്നിവയ്ക്കായി 11.20 കോടി രൂപയും ഉൾപ്പെടുന്നു. കൈത്തറി സഹകരണ സംഘങ്ങളെ സഹായിക്കാൻ അഞ്ച് കോടി അധികമായി ഉൾപ്പെടുത്തി.
* കൈത്തറി മേഖലയിലെ പ്രീമിയം ഉത്പന്നങ്ങൾക്കുള്ള ഉത്പന്ന വികസന സഹായം എന്ന പുതിയ പദ്ധതിക്കായി അഞ്ച് കോടി രൂപ വകയിരുത്തി.
* ഹാൻറക്‌സിന്റെ പുനരുജ്ജീവനത്തിനായി 20 കോടിയുടെ പുതിയ പദ്ധതി പ്രഖ്യാപിച്ചു.
* ടെക്‌സ് ഫെഡിന്റെ കീഴിലുള്ള സഹകരണ സ്പിന്നിംഗ് മില്ലുകളുടെ പുനരുദ്ധാരണത്തിനുള്ള സമഗ്ര പദ്ധതിക്കായി ആറ് കോടി രൂപ വകയിരുത്തി.
* കൈത്തറി സഹകരണ സംഘങ്ങൾക്ക് മൂന്ന് കോടി രൂപ വകയിരുത്തി.

* ഖാദി ഗ്രാമവ്യവസായ മേഖലയിൽ വിവിധ പദ്ധതികൾ നടപ്പിലാക്കുന്നതിനായി 15.70 കോടി രൂപ വകയിരുത്തി.

* തളിപ്പറമ്പ് നിയോജക മണ്ഡലത്തിൽ സൂക്ഷ്മ നീർത്തട പദ്ധതികൾ നബാർഡ് വായ്പയോടെ നടപ്പിലാക്കുന്നതിന് നാല് കോടി രൂപ വകയിരുത്തി.

* ധർമ്മടം നിയോജക മണ്ഡലത്തിൽ ഒരു ഗ്ലോബൽ ഡയറി വില്ലേജ് സ്ഥാപിക്കും. ഈ പദ്ധതിക്ക് മൂന്ന് ഘട്ടങ്ങളിലായി മൊത്തം 130 കോടി രൂപ ചെലവ് പ്രതീക്ഷിക്കുന്നു. 2025-26ൽ ഇതിനായി 10 കോടി രൂപ വകയിരുത്തി.

* കണ്ണൂർ ആസ്ഥാനമായ റബ്‌കോയുടെ നവീകരണം, പ്രവർത്തനമൂലധനം എന്നിവയ്ക്കായി 10 കോടി രൂപ വകയിരുത്തി.

* പഴശ്ശി ജലസേചന പദ്ധതിയുടെ പ്രധാന കനാലിന്റെയും ശാഖാ കനാലിന്റെയും വിതരണ ശൃംഖലയുടെയും നവീകരണ പദ്ധതിക്ക് 13 കോടി വകയിരുത്തി.

* ജലസേചന വകുപ്പിന്റെ പഴശ്ശി ഇറിഗേഷൻ ബാരേജിൽ നടപ്പിലാക്കുന്ന പഴശ്ശി സാഗർ പദ്ധതിക്ക് 10 കോടി രൂപ വകയിരുത്തി.

* കണ്ണൂരിൽ ഹജ്ജ് ഹൗസ് സ്ഥാപിക്കുന്നതിന് അഞ്ച് കോടി രൂപ വകയിരുത്തി.

* കണ്ണൂർ ജില്ലയിലെ പയ്യന്നൂരിൽ സർക്കാർ അനുവദിച്ചു നൽകിയ 5.0935 ഹെക്ടർ ഭൂമിയിൽ പുതിയ ഫിഷറീസ് കോളേജ് പ്രവർത്തനം ആരംഭിച്ചു.

* അഴീക്കൽ, തലശ്ശേരി, കണ്ണൂർ, കാസർകോട്, ബേപ്പൂർ, കൊല്ലം, വിഴിഞ്ഞം, പൊന്നാനി, ആലപ്പുഴ, കൊടുങ്ങല്ലൂർ, വലിയതുറ, വടകര എന്നീ നോൺ മേജർ തുറമുഖങ്ങളുടെ വികസനത്തിനായി 65 കോടി രൂപ വകയിരുത്തി.

* 20 കോടി രൂപ ചെലവ് വരുന്ന വലിയതുറ, തലശ്ശേരി കടൽ പാലങ്ങളുടെ നവീകരണ പദ്ധതികൾ മുൻഗണന ക്രമത്തിൽ നടപ്പിലാക്കാൻ ഉദ്ദേശിക്കുന്നു. വിവിധ തുറമുഖ പശ്ചാത്തല വികസനത്തിനായി പ്ലാൻ വിഹിതത്തിനു പുറമേ 50 കോടി രൂപ വകയിരുത്തി.

* കണ്ണൂർ, കോഴിക്കോട്, ആലപ്പുഴ, കൊല്ലം, തിരുവനന്തപുരം എന്നീ പ്രധാനപ്പെട്ട അഞ്ച് നഗരങ്ങളിലെ റോഡ് വികസനത്തിനായി കിഫ്ബി സഹായത്തോടെ 48 പദ്ധതികൾക്കായി 5207.43 കോടി രൂപയുടെ അനുമതി ലഭ്യമാക്കി പ്രവൃത്തികൾ പുരോഗമിച്ചു വരുന്നു. ഇതിനുപുറമേ കേരള റോഡ് ഫണ്ട് ബോർഡ് മുഖേന അഞ്ച് നഗരങ്ങളിലെ റോഡ് വികസനത്തിനായി 3097.48 കോടി രൂപ എസ്റ്റിമേറ്റ് ഉള്ള സിറ്റി റോഡ് ഇംപ്രൂവ്മെന്റ് പ്രൊജക്റ്റ് ആരംഭിച്ച് ഇതിനകം 741.67 കോടി രൂപ ചെലവഴിച്ചിട്ടുണ്ട്.

* ഭൂമി ഏറ്റെടുക്കുന്നതിന് ഉൾപ്പെടെ കണ്ണൂർ വിമാനത്താവളത്തിന്റെ അടിസ്ഥാന സൗകര്യ വികസനത്തിനായി ഈ സർക്കാർ അധികാരത്തിൽ എത്തിയതിനു ശേഷം 526.63 കോടി രൂപ ധനസഹായം നൽകിയിട്ടുണ്ട്. 2025-26 ൽ കണ്ണൂർ വിമാനത്താവളത്തിന്റെ വികസന പ്രവർത്തനങ്ങൾക്കായി 75.51 കോടി രൂപയുടെ ചെലവ് പ്രതീക്ഷിക്കുന്നു.

* കണ്ണൂർ സർവ്വകലാശാലയുടെ കീഴിൽ നടപ്പിലാക്കുന്ന വിവിധ പദ്ധതികൾക്കായി 34 കോടി രൂപ വകയിരുത്തി.

* തളിപ്പറമ്പിൽ സ്ഥാപിക്കാൻ ഉദ്ദേശിക്കുന്ന സംസ്ഥാനത്തെ ആദ്യ സൂ കം സഫാരി പാർക്കിന്റെ ഡിപിആർ തയ്യാറാക്കുന്നതിനും അനുബന്ധ പ്രവർത്തനങ്ങൾക്കുമായി ഒരു കോടി രൂപ വകയിരുത്തി.

* കേരളത്തിലൂടെ നീളം വ്യാപിച്ചുകിടക്കുന്ന അതിമനോഹരമായ 17 തിയറ്ററുകളുടെ ഉടമസ്ഥാവകാശം ഉള്ള സംസ്ഥാന ചലച്ചിത്ര വികസന കോർപ്പറേഷന്റെ വികസന പ്രവർത്തനങ്ങൾക്ക് 21 കോടി രൂപ വകയിരുത്തി. ഇതിൽ മൂന്ന് കോടി രൂപ പാലയാട് (കണ്ണൂർ), മൂന്നാർ (ഇടുക്കി) എന്നിവിടങ്ങളിൽ പുതിയ തിയറ്ററിന്റെ നിർമ്മാണത്തിന് നീക്കിവെച്ചു.
കേരള ചലച്ചിത്ര വികസന കോർപ്പറേഷന്റെ കീഴിൽ പയ്യന്നൂരിൽ പുതിയ തിയറ്ററിന്റെ നിർമ്മാണം പുരോഗമിച്ചുവരുന്നു.

* കണ്ണൂർ പിണറായിയിൽ ഒരു ബഹുമുഖ സംസ്‌കാരിക കേന്ദ്രം സ്ഥാപിക്കുന്നതിനുള്ള പുതിയ പദ്ധതിക്കായി 50 ലക്ഷം രൂപ വകയിരുത്തി.

* തിരുവനന്തപുരം ജി വി രാജ സ്പോർട്സ് സ്‌കൂളിനും കണ്ണൂർ സ്പോർട്സ് ഡിവിഷനും വേണ്ടി 14.50 കോടി രൂപ നീക്കിവെച്ചു.

* കണ്ണൂർ എറണാകുളം, തൃശൂർ എന്നീ മെഡിക്കൽ കോളേജുകളിലും കൽപ്പറ്റ ജനറൽ ആശുപത്രിയിലും പെരിന്തൽമണ്ണ ജില്ലാ ആശുപത്രിയിലും സ്ട്രോക്ക് യൂണിറ്റുകൾ സ്ഥാപിക്കുന്നതിനായി 21 കോടി രൂപ വകയിരുത്തി.

* കണ്ണൂർ, കൊല്ലം, കോട്ടയം, മഞ്ചേരി, ആലപ്പുഴ മെഡിക്കൽ കോളേജുകളിൽ ഇന്റർവെൻഷണൽ റേഡിയോളജി ഉൾപ്പെടെ അത്യാധുനിക ഇമേജിങ് സൗകര്യങ്ങൾ ഒരുക്കുന്നതിനായി 15 കോടി രൂപ വകയിരുത്തി.

* കാൻസർ നിർണയത്തിനും ചികിത്സയ്ക്കുമായി തലശ്ശേരി മലബാർ ക്യാൻസർ സെന്ററിന് 35 കോടി രൂപ വകയിരുത്തി.

കല്ല്യാശ്ശേരിക്ക് 50 കോടി

സംസ്ഥാന ബജറ്റിൽ കല്ല്യാശ്ശേരി മണ്ഡലത്തിൽ വിവിധ വികസന പദ്ധതികൾക്കായി മികച്ച പരിഗണനയാണ് നൽകിയതെന്ന് എം വിജിൻ എം എൽ എ പറഞ്ഞു. 50 കോടിയുടെ വികസന പ്രവർത്തനങ്ങൾക്കാണ് ഫണ്ട് അനുവദിച്ചത്.
കണ്ണൂർ ഗവ.മെഡിക്കൽ കോളേജിൽ പുതിയ സ്‌ട്രോക്ക് യൂണിറ്റ്, ഇന്റർവെൻഷണൽ റേഡിയോളജി ഉൾപ്പെടെ അത്യാധുനിക ഇമേജിംഗ് സൗകര്യങ്ങൾ ഉൾപ്പടെയുള്ള വികസന പ്രവർത്തനങ്ങൾക്ക് 13 കോടിയും ഡെന്റൽ കോളേജിന് 1.50 കോടിയും നഴ്‌സിംഗ് കോളേജിന് 29 ലക്ഷവും പരിയാരം ആയുർവ്വേദ കോളേജിന്റെ വികസനത്തിന് 8.10 കോടി രൂപയും അനുവദിച്ചതായി എം എൽ എ പറഞ്ഞു.
നവ കേരള സദസ്സിന്റെ ഭാഗമായി മണ്ഡലത്തിൽ നടപ്പിലാക്കുന്ന കർമ്മ പദ്ധതിക്ക് ഏഴ് കോടിയും അനുവദിച്ചു.
പട്ടുവം പഞ്ചായത്തിൽ ആധുനിക സ്റ്റേഡിയം നിർമ്മിക്കുന്നതിന് ഒരു കോടി, ഇരിണാവ് ഡാം ടൂറിസം പദ്ധതിക്ക് ഒരു കോടി, കുഞ്ഞിമംഗലം പഞ്ചായത്തിലെ ഗവ മാപ്പിള എൽ പി സ്‌കൂൾ, ഗവ. എൽപി സ്‌കൂൾ എന്നിവയ്ക്ക് പുതിയ കെട്ടിടം നിർമ്മിക്കാൻ രണ്ട് കോടി, പഴയങ്ങാടി, ചെറുകുന്ന് ടൗൺ എന്നിവിടങ്ങളിൽ സൗന്ദര്യവത്കരണത്തിന് ഒരു കോടി, കണ്ണൂർ ഗവ മെഡിക്കൽ കോളേജിന് മുൻവശം ചെറുതാഴം പഞ്ചായത്തിലെ പരിയാരത്ത് ആധുനിക കൺവെൻഷൻ സെന്ററും തിയേറ്ററും നിർമ്മിക്കാൻ ഒരു കോടി, പഴയങ്ങാടി താലൂക്ക് ആശുപത്രിയിൽ സ്ത്രീകളുടെയും കുട്ടികളുടെയും കെട്ടിടത്തിന് രണ്ട് കോടി, ചെറുകുന്ന് ഗവ സൗത്ത് എൽപി (ബോർഡ്) സ്‌കൂളിൽ
ആധുനിക ഓഡിറ്റോറിയം നിർമിക്കാൻ ഒരു കോടി, എടാട്ട്-കണ്ണങ്ങാട് സ്റ്റോപ്പ്-കോളേജ് സ്റ്റോപ്പ് റോഡ് നവീകരണത്തിന് ഒരു കോടി, മാടായി ക്ഷേത്ര കലാ അക്കാദമിക്ക് 20 ലക്ഷം, പാണപ്പുഴയിൽ കേസരി വേങ്ങയിൽ കുഞ്ഞിരാമൻ നായനാർ സ്മരകത്തിന് 10 ലക്ഷം എന്നിങ്ങനെ അനുവദിച്ചതായി എം വിജിൻ എംഎൽഎ പറഞ്ഞു
മണ്ഡലത്തിലെ പൊതുമേഖല സ്ഥാപനങ്ങളായ മാങ്ങാട്ടുപറമ്പ് കെൽട്രോൺ കംപോണന്റ് ലിമിറ്റഡ് സൂപ്പർ കപ്പാസിറ്റർ പദ്ധതിക്ക് ആറ് കോടിയും കേരള ക്ലേസ് ആൻറ് സിറാമിക്സ് പ്രൊഡക്ട് ലിറ്റിറ്റഡ് (ചൈനാക്ലേ) പഴയങ്ങാടി യൂനിറ്റിൽ ജൈവ വൈവിധ്യപാർക്കിന് മൂന്ന് കോടിയും അനുവദിച്ചു.

കണ്ണൂർ മണ്ഡലത്തിന് 15.50 കോടി

കണ്ണൂർ മണ്ഡലത്തിലെ വിവിധ പ്രവൃത്തികൾക്കായി 15 കോടി 50 ലക്ഷം രൂപ ബജറ്റിൽ അനുവദിച്ചു
ചാല കട്ടിങ്ങ് തോട്ടട കണക്ഷൻ റോഡിന് ഒരുകോടി, മുണ്ടേരി പഞ്ചായത്ത് ഓഫീസ് പുതിയ കെട്ടിടത്തിന് രണ്ട് കോടി, മരക്കാർകണ്ടി രാജീവ് ഗാന്ധി സ്റ്റേഡിയം നവീകരണത്തിന് ഒരു കോടി, കണ്ണൂർ ആർട്ട് ഗാലറിക്ക് ഒരു കോടി, കണ്ണൂർ ചാല അമ്പലകുളം, കുറുവകുളം നവീകരണം, എളയാവൂർ ചിറമ്മൽ പീടിക പുതിയ കുളം എന്നിവയ്ക്ക് ഒന്നര കോടി, മുണ്ടേരി പഞ്ചായത്ത് പഴശ്ശി കനാൽ നവീകരണത്തിന് ഒരു കോടി, കാനാമ്പുഴ ടൂറിസം കടലായി അഴിമുഖം ടൂറിസം കേന്ദ്രത്തിന് രണ്ട് കോടി, കണ്ണൂർ നടാൽ റെയിൽവേ ഗെയിറ്റ് നാറാണത്ത് പാലം റോഡിന് ഒരുകോടി അനുവദിച്ചു.
കണ്ണൂർ കലക്ട്രേറ്റ് മൈതാനം നവീകരണത്തിന് ഒരു കോടി, കണ്ണൂർ ടൗൺ ഹയർസെക്കൻഡറി സ്‌ക്കൂൾ ഗ്രൗണ്ട് നവീകരണത്തിന് ഒരു കോടി, തോട്ടട സാംസ്‌ക്കാരിക നിലയത്തിന് ഒരു കോടി, കീഴ്ത്തള്ളി ജംഗ്ഷൻ ഇംപ്രൂവ്മെന്റൻറിന് 50 ലക്ഷം, കണ്ണൂർ താലൂക്ക് ഓഫീസ് കോമ്പൗണ്ട് നവീകരണത്തിന് 50 ലക്ഷം, അതിരകം വയൽ തോട് സംരക്ഷണത്തിന് ഒരുകോടി അനുവദിച്ചു.

പയ്യന്നൂർ മണ്ഡലത്തിൽ 10 പദ്ധതികൾക്ക് തുക അനുവദിച്ചു

പയ്യന്നൂർ മണ്ഡലത്തിൽ നിന്ന് നിർദേശിച്ചതിൽ 10 പദ്ധതികൾക്ക് 2025-26 വർഷത്തെ ബജറ്റിൽ തുക നീക്കിവെച്ചു.
പെരിങ്ങോം കരക്കാട് റോഡിന് രണ്ട് കോടി, പയ്യന്നൂർ പഴയ പോസ്റ്റ് ഓഫീസ്-പയ്യന്നൂർ അമ്പലം-തെക്കേ മമ്പലം-എഫ്.സി.ഐ ഗോഡൗൺ റോഡിന് ഒന്നര കോടി, ജി.എച്ച്.എസ്.എസ് പ്രാപ്പൊയിൽ പുതിയ കെട്ടിടത്തിന് ഒന്നര കോടി, ഗവ. മാപ്പിള യു.പി സ്‌കൂൾ വടക്കുമ്പാട്, രാമന്തളി, പുതിയ കെട്ടിടത്തിന് ഒരു കോടി, ഗവ. ജി.എസ്.യു.പി സ്‌കൂൾ കക്കറ കെട്ടിടത്തിന് ഒരു കോടി അനുവദിച്ചു.
കാങ്കോൽ-ആലപ്പടമ്പ് ഗ്രാമപഞ്ചായത്തിലെ വിവിധ പാടശേഖരങ്ങളിൽ ജലസേചനത്തിനായി തടയണയും തോട് സംരക്ഷണ ഭിത്തിയും നിർമ്മിക്കൽ പദ്ധതിക്ക് ഒരു കോടി, കരിവെള്ളൂർ-പെരളം ഗ്രാമപഞ്ചായത്ത് ചങ്ങംവള്ളി തോട് നവീകരണത്തിന് 50 ലക്ഷം, ചെറുപുഴ തോടിന് പാർശ്വ സംരക്ഷണ ഭിത്തിക്ക് 50 ലക്ഷം, പയ്യന്നൂർ നഗരസഭ വെള്ളൂർ തോട് സൈഡ് ഭിത്തി നിർമ്മാണത്തിന് 50 ലക്ഷം, പയ്യന്നൂർ നഗരസഭ മുതിയലം മിനി സ്റ്റേഡിയത്തിന് 50 ലക്ഷം അനുവദിച്ചു.

അഴീക്കോട്: അഴീക്കൽ പോർട്ടിനുൾപ്പെടെ നിരവധി പദ്ധതികൾക്ക് തുക അനുവദിച്ചു

സംസ്ഥാന ബജറ്റിൽ അഴീക്കൽ പോർട്ട് അടിസ്ഥാന സൗകര്യ വികസനത്തിന് ഏഴ് കോടി രൂപയും പുതിയതെരുവിൽ മിനി ബസ് സ്റ്റേഷൻ നിർമ്മാണത്തിന് രണ്ട് കോടി രൂപയും അനുവദിച്ചു.ഗവ. ഹയർ സെക്കന്ററി സ്‌കൂൾ അരോളി കെട്ടിട നിർമ്മാണത്തിന് രണ്ട് കോടി രൂപ, അഴീക്കോട് ഉപ്പായി തോട് സംരക്ഷണത്തിന് ഒരു കോടി രൂപ, ഗവ. മാപ്പിള യു.പി സ്‌കൂൾ കാട്ടാമ്പള്ളിയിൽ ഓഡിറ്റോറിയം നിർമ്മാണത്തിന് കോടി രൂപ അനുവദിച്ചു.
അഴീക്കോട് നുച്ചിതോട് സംരക്ഷണംത്തിന് ഒരു കോടി രൂപ, അഴീക്കോട് ബഡ്‌സ് സ്‌കൂൾ നിർമ്മാണത്തിന് 60 ലക്ഷം, ചിറക്കൽ മൂപ്പൻപാറ-ചിറക്കൽ ചിറ-ആറാട്ടുവയൽ വിവേകാനന്ദ റോഡിന് 50 ലക്ഷം, പാപ്പിനിശ്ശേരിയിൽ കുടുംബശ്രീ സി.ഡി.എസ് തൊഴിൽ പരിശീലന കേന്ദ്രം കെട്ടിട നിർമ്മാണത്തിന് 50 ലക്ഷം, വളപട്ടണം തങ്ങൾ വയൽ തോട് സംരക്ഷണത്തിന് 50 ലക്ഷം, പള്ളിക്കുന്ന് രാജീവ് ഗാന്ധി റോഡിന് 50 ലക്ഷം, കണ്ണാടിപ്പറമ്പ് തീരദേശ പ്രദേശത്ത് ഉപ്പുവെള്ള തടയണ നിർമ്മാണത്തിന് 50 ലക്ഷം, പുഴാതി മന്ന്യടത്ത് തോട് സംരക്ഷണത്തിന് 50 ലക്ഷം, നാറാത്ത് പഞ്ചായത്ത് വെടിമാട് പാർക്ക് നിർമ്മാണത്തിന് 50 ലക്ഷം, പള്ളിക്കുന്ന് മിൽമ തോട് (കാനത്തൂർ പാലം മുതൽ പള്ളിക്കുന്ന് പാലം വരെ) അഭിവൃദ്ധിപ്പെടുത്തലിന് 60 ലക്ഷം, കക്കാട് തുളിച്ചേരി കരിമ്പിൻ തോട്ടം തോടിന് സൈഡ് ഭിത്തി സ്ലാബ് നിർമ്മാണത്തിന് 40 ലക്ഷം, ചാലാട് എരിഞ്ഞാറ്റുവയൽ മഞ്ചപ്പാലം റോഡിൽ ഡ്രൈയിനേജ് നിർമ്മാണത്തിന് 40 ലക്ഷം എന്നിങ്ങനെ അനുവദിച്ചു.


Share our post
Continue Reading

Kerala

യുവതിയെ സുഹൃത്ത് വീട്ടിലെത്തി വെട്ടിപ്പരിക്കേല്‍പ്പിച്ചു

Published

on

Share our post

തിരുവനന്തപുരം: നെയ്യാറ്റിന്‍കരയില്‍ വിവാഹിതയായ യുവതിയുടെ വീട്ടിലെത്തി വെട്ടിപ്പരിക്കേല്‍പ്പിച്ച് സുഹൃത്ത്. സാരമായി പരിക്കേറ്റ യുവതിയെ തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു.വെണ്‍പകല്‍ സ്വദേശി 28കാരിയായ സൂര്യയ്ക്കാണ് വെട്ടേറ്റത്. സുഹൃത്തായ സച്ചുവാണ് വെട്ടിയത്. ഇയാള്‍ തന്നെയാണ് യുവതിയെ ആശുപത്രിയില്‍ എത്തിച്ചതെന്നും പൊലീസ് പറഞ്ഞു.യുവതിയുടെ വീട്ടിലെത്തിയ സച്ചു വീടിന്റെ ടെറസില്‍ വച്ചാണ് യുവതിയെ വാക്കത്തി കൊണ്ട് വെട്ടിപ്പരിക്കേല്‍പ്പിച്ചത്. ഈ സമയത്ത് വീട്ടില്‍ മറ്റാരും ഉണ്ടായിരുന്നില്ല. മേലാസകലം വെട്ടിയ സൂര്യയെ സുഹൃത്തിന്റെ സഹായത്തോടെ ബൈക്കില്‍ ആശുപത്രിയില്‍ എത്തിച്ച ശേഷം സച്ചു അവിടെ നിന്ന് രക്ഷപ്പെട്ടതായും പൊലീസ് പറഞ്ഞു.


Share our post
Continue Reading

Breaking News

പാഴ്സൽ വാങ്ങിയ അൽഫാമിൽ പുഴുക്കള്‍, കഴിച്ച വീട്ടുകാര്‍ക്ക് വയറുവേദന, കാറ്ററിങ് യൂണിറ്റ് പൂട്ടി ആരോഗ്യവകുപ്പ്

Published

on

Share our post

കോഴിക്കോട്: കോഴിക്കോട് കല്ലാച്ചിയിൽ കാറ്ററിങ് യൂണിറ്റിൽ നിന്ന് വാങ്ങിയ ഭക്ഷണത്തിൽ നിന്ന് പുഴുക്കളെ ലഭിച്ചതായി പരാതി. കല്ലാച്ചി കുമ്മങ്കോട്ടെ ടികെ കാറ്ററിങ് യൂണിറ്റിൽ നിന്ന് വാങ്ങിയ ചിക്കണ്‍ അൽഫാമിലാണ് പുഴുക്കളെ കണ്ടത്. കുമ്മങ്കോട് സ്വദേശിയാണ് ഭക്ഷണം വാങ്ങിയത്. ഭക്ഷണം കഴിക്കുന്നതിനിടെയാണ് പുഴുക്കളെ കണ്ടെത്തിയത്. ഭക്ഷണം കഴിച്ച വീട്ടുകാര്‍ക്ക് വയറുവേദന അനുഭവപ്പെട്ടു.

ഇതേ തുടര്‍ന്ന് ആശുപത്രിയിൽ ചികിത്സ തേടി. സംഭവത്തിൽ ആരോഗ്യ വകുപ്പിലും കുടുംബം പരാതി നൽകി. ആരോഗ്യവകുപ്പ് ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ സുരേന്ദ്രൻ കല്ലേരിയുടെ നേതൃത്വത്തിൽ അധികൃതര്‍ കാറ്ററിങ് യൂണിറ്റിൽ പരിശോധന നടത്തി. കാറ്ററിങ് യൂണിറ്റിൽ നിന്ന് പഴകിയ ഭക്ഷണ സാധനങ്ങള്‍ പിടിച്ചെടുത്തു. സ്ഥാപനം പൂട്ടിച്ചതായി ആരോഗ്യ വകുപ്പ് അധികൃതര്‍ അറിയിച്ചു.


Share our post
Continue Reading

Trending

error: Content is protected !!