Connect with us

Kannur

കുടിവെള്ളം കുട്ടിക്കളിയല്ല; സ്‌കൂളുകളിൽ കൂടുതൽ ജലഗുണ നിലവാര നിർണയ ലാബുകൾ വരുന്നു

Published

on

Share our post

കണ്ണൂർ: സ്‌കൂളുകളിലെ കുടിവെള്ള ഗുണനിലവാരം ഉറപ്പുവരുത്താൻ ഹയർസെക്കന്ററി സ്‌കൂളുകളിൽ ജലഗുണനിലവാര നിർണയ ലാബുകൾ വരുന്നു. കണ്ണൂർ ജില്ലയിലെ ഹയർസെക്കൻഡറികളിലും ലാബുകൾ ആരംഭിക്കുന്നതിനുള്ള നടപടികൾ ആരംഭിച്ചതായി അധികൃത‌ർ പറഞ്ഞു.എം.എൽ.എമാരുടെ പ്രാദേശിക വികസന ഫണ്ട് വിഹിതം, ദ്ദേശ സ്വയംഭരണ സ്ഥാപന പദ്ധതി വിഹിതം എന്നിവ വിനിയോഗിച്ചാണ് ലാബുകൾ സ്ഥാപിക്കുന്നതിനുള്ള പ്രാരംഭ നടപടികൾ ആരംഭിച്ചത്.

കൂടാതെ, ഭൂഗർഭജലവകുപ്പുമായി ചേർന്ന് എം.എൽ.എ, എം.പി ഫണ്ട് ഉപയോഗിച്ചും ജലഗുണനിലവാര ലാബുകൾ തുടങ്ങും. ഇതിനായി വിശദമായ പ്രൊജക്ട് റിപ്പോർട്ട് തയാറാക്കി എം.എൽ.എ, എം.പി ഫണ്ട് ലഭിക്കുന്നതിനുള്ള നടപടികൾ തുടങ്ങി. നിലവിൽ ജില്ലയിൽ 21 സ്കൂളുകളിലാണ് പരിശോധനയ്ക്ക് സജ്ജമായ ജലഗുണനിലവാര നിർണ്ണയ ലാബുകൾ ഉള്ളത്.

നവകേരളം പദ്ധതിയുടെ ഭാഗമായി ഹരിത കേരള മിഷന്റെ നേതൃത്വത്തിൽഓരോ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേയും ഒരു ഹയർസെക്കന്ററി സ്‌കൂളുകളിൽ പ്രാദേശിക ജലഗുണനിലവാര ലാബുകൾ തുടങ്ങാൻ നിർദേശം ഉണ്ടായിരുന്നു.

ഇതിന്റെ ഭാഗമായാണ് ഹർസെക്കൻഡറി സ്‌കൂളുകളിലെ രസതന്ത്രം ലാബുകളോടനുബന്ധമായി ലാബുകൾ സ്ഥാപിക്കുന്നത്.ജനങ്ങൾക്ക് ശുദ്ധമായ കുടിവെള്ളം ലഭ്യമാക്കുന്നതിനോടൊപ്പം കുടിക്കുന്ന വെള്ളം സുരക്ഷിതമാണെന്ന് ഉറപ്പാക്കുന്നതിനും, ആയതിനെക്കുറിച്ചുള്ള ആശങ്ക അകറ്റുകയുമാണ് ലക്ഷ്യം.

 

207 ഹയർസെക്കന്ററികളിൽ പരിശോധന

ഹരിത കേരളം മിഷന്റെ ആഭിമുഖ്യത്തിൽ വിവിധ ഫണ്ടുകൾ ഉപയോഗപ്പെടുത്തി വിവിധ ഹയർസെക്കൻഡറി സ്‌കൂളുകളിൽ 207 ജലപരിശോധനാ ലാബുകൾ സ്ഥാപിച്ചിട്ടുണ്ട്. എന്നാൽ സംസ്ഥാനത്തെ ഭൂരിഭാഗം സ്‌കൂളുകളിലും കുടിവെള്ള പരിശോധന നടത്താൻ പറ്റാത്ത സാഹചര്യത്തിലാണ് കൂടുതൽ ലാബുകൾ തുടങ്ങുന്നത്. സ്‌കൂളുകളിൽ നിന്നും ലഭ്യമാകുന്ന ഡാറ്റ ഭൂജലവകുപ്പിന്റെ അതാതു ലാബിൽ വിലയിരുത്തി തുടർപരിശോധന തീരുമാനിക്കും. തുടർ പരിശോധന വേണ്ടാത്തവയ്ക്ക് പരിഹാരവും നിർദ്ദേശിക്കും.

 

പരിശീലനം നൽകും ഗുണ നിലവാരമറിയാൻ

സ്‌കൂളുകളിൽ പുതുതായി സ്ഥാപിക്കുന്ന കുടിവെള്ള ഗുണനിലവാര പരിശോധന ലാബിൽ പരിശോധനയുടെ ഗുണനിലവാരം ഉറപ്പുവരുത്തുന്നതിനായി ലാബിന്റെ ചുമതല വഹിക്കുന്ന വിദ്യാർത്ഥികൾക്കും അദ്ധ്യാപകർക്കും നിർദേശങ്ങളും പരിശീലനങ്ങളും നൽകും. ഹരിത കേരള മിഷൻ ഇതിനായി ഒരു ട്യൂട്ടോറിയൽ വീഡിയോ തയാറാക്കിയിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലായിരിക്കും പരിശീലനം.

 

കണ്ണൂരിൽ നിലവിൽ 21 ലാബുകൾ

സംസ്ഥാനത്ത് 207

 

പരിശോധിക്കുന്നത്

പി.എച്ച് മൂല്യം

കൺഡ്ര്രകിവിറ്റി

ടി.ഡി.എസ്,

ജലത്തിന്റെ ക്ഷാരത,

കാർബണേറ്റ്,

ബൈ കാർബണേറ്റ്

ക്ലോറൈഡ്

ജലകാഠിന്യം

കാൽസ്യം

മഗ്നീഷ്യം

സൾഫേറ്റ്

നൈട്രേറ്റ്

അമോണിയ

ബാക്ടീരിയ

ഇരുമ്പ്


Share our post

Kannur

ചുരത്തിൽ നിയന്ത്രണം വിട്ട ലോറി സംരക്ഷണ വേലിയിൽ തട്ടിനിന്നു; ഒഴിവായത് വൻദുരന്തം

Published

on

Share our post

കോഴിക്കോട്: താമരശ്ശേരി ചുരത്തിൽ ടയർപൊട്ടി നിയന്ത്രണംവിട്ട ലോറി സംരക്ഷണ വേലിയിൽ തട്ടിനിന്നു, ഒഴിവായത് വൻ ദുരന്തം. താമരശ്ശേരി ചുരം ഒൻപതാം വളവിലാണ് സംഭവം. ടയർ പൊട്ടി നിയന്ത്രണം വിട്ട ലോറി റോഡിൽനിന്ന് തെന്നിമാറി സുരക്ഷാ വേലി തകർത്തു. കൊക്കയിൽ ചാടാതെ തലനാരിഴക്കാണ് വൻ അപകടത്തിൽനിന്ന് ലോറി രക്ഷപ്പെട്ടത്. ലോറിയുടെ മുൻഭാഗത്തെ ഒരു വശത്തെ ടയർ പുറത്തുചാടിയ നിലയിലാണ്. വയനാട് ഭാഗത്തുനിന്ന് കോഴിക്കോട് ഭാഗത്തേക്ക് വന്ന ലോറിയാണ് അപകടത്തിൽപ്പെട്ടത്.


Share our post
Continue Reading

Kannur

കണ്ണൂർ-ദമാം ഇൻഡിഗോ സർവീസ് 15 മുതൽ

Published

on

Share our post

മട്ടന്നൂർ : കണ്ണൂർ വിമാനത്താവളത്തിൽനിന്ന് ദമാമിലേക്ക് ഇൻഡിഗോയുടെ സർവീസ് 15 -ന് തുടങ്ങും.

ഞായർ, തിങ്കൾ, ബുധൻ, വെള്ളി ദിവസങ്ങളിലാണ് സർവീസുകൾ. കണ്ണൂരിൽനിന്ന് രാത്രി 12.25-ന് പുറപ്പെട്ട് 2.40-ന് ദമാമിലെത്തും. തിരികെ 3.40-ന് പുറപ്പെട്ട് രാവിലെ 10.30-ന് കണ്ണൂരിൽ എത്തുന്ന വിധത്തിലാണ് സർവീസ്. 12,800 രൂപ മുതലാണ് ടിക്കറ്റ് നിരക്ക്.

കണ്ണൂർ-ദമാം സെക്ടറിൽ എയർഇന്ത്യ എക്സ്‌പ്രസും സർവീസ് നടത്തുന്നുണ്ട്. ആഴ്ചയിൽ മൂന്നുദിവസമാണ് സർവീസ്. കണ്ണൂരിൽനിന്ന് മസ്കറ്റ്, ഫുജൈറ എന്നിവിടങ്ങളിലേക്ക് കഴിഞ്ഞ മാസം ഇൻഡിഗോ സർവീസ് തുടങ്ങിയിരുന്നു. ദോഹ, അബുദാബി എന്നിവിടങ്ങളിലേക്കും ഇൻഡിഗോ സർവീസുകൾ നടത്തുന്നുണ്ട്.

Share our post
Continue Reading

Kannur

നിക്ഷേപത്തട്ടിപ്പ്; രാഹുൽ ചക്രപാണിക്കെതിരേ മുഖ്യമന്ത്രിക്ക് പരാതി

Published

on

Share our post

കണ്ണൂർ : മൾട്ടി സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് സൊസൈറ്റിയുടെ മറവിൽ വിവിധ പേരുകളിൽ അനധികൃത ധനകാര്യസ്ഥാപനങ്ങൾ തുടങ്ങി നിക്ഷേപത്തട്ടിപ്പ് നടത്തിയ രാഹുൽ ചക്രപാണിക്കെതിരേ മുഖ്യമന്ത്രിക്കും ഇഡിക്കും സെൻട്രൽ രജിസ്ട്രാർ ഫോർ കോ-ഓപ്പറേറ്റീവ് സൊസൈറ്റിക്കും പരാതി നൽകാൻ തീരുമാനിച്ചതായി കർമസമിതി ഭാരവാഹികൾ പത്രസമ്മേളനത്തിൽ പറഞ്ഞു.

നിക്ഷേപകർക്ക് പണം കിട്ടാൻ നടപടി സ്വീകരിക്കണമെന്നും സാമ്പത്തികതട്ടിപ്പ് കേസുകൾ കൈകാര്യം ചെയ്യുന്ന വിഭാഗത്തെ കേസ് അന്വേഷിക്കാൻ നിയമിക്കണമെന്നും ആവശ്യപ്പെട്ട് മേയ് 26-ന് ജില്ലാ പോലീസ് കമ്മിഷണർക്ക് പരാതി നൽകിയിരുന്നു. അദ്ദേഹം അനുകൂല നിലപാടാണ് സ്വീകരിച്ചത്.

13 പരാതി സ്വീകരിച്ച് എല്ലാ പോലീസ് സ്റ്റേഷനുകളിൽനിന്ന്‌ റിപ്പോർട്ട് തേടിയശേഷം നടപടിയുണ്ടാകുമെന്ന് അറിയിക്കുകയും ചെയ്തു. എന്നാൽ പോലീസ് സ്റ്റേഷനുകളിൽനിന്ന് പ്രത്യേകിച്ച് ടൗൺ പോലീസ് സ്റ്റേഷൻ എസ്എച്ച്ഒയിൽനിന്ന് വളരെ മോശം പ്രതികരണമാണുണ്ടായത്. അവധികൾ കേട്ടുമടുത്ത നിക്ഷേപകർ പല പോലീസ് സ്റ്റേഷനുകളിലായി നിരവധി പരാതികൾ നൽകിയിട്ടുണ്ട്. പലതവണ ജയിലിൽ കിടന്ന ചക്രപാണി മാസങ്ങൾ കഴിയുമ്പോൾ ജാമ്യം കിട്ടി പുറത്തിറങ്ങാറാണ് പതിവ്. നിക്ഷേപകരുടെ പണം തിരിച്ചുകിട്ടാനുള്ള നടപടിയും ഇതുവരെ ഉണ്ടായിട്ടില്ല. ഗത്യന്തരമില്ലാതെയാണ് കർമസമിതി രൂപവത്കരിച്ചതെന്നും ഭാരവാഹികൾ പറഞ്ഞു.

മലബാർ മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ-ഓപ്പറേറ്റീവ് സൊസൈറ്റി, റോയൽ ട്രാവൻകൂർ ഫാർമേഴ്സ് പ്രൊഡ്യൂസേഴ്‌സ് കമ്പനി ലിമിറ്റഡ്, റോയൽ ട്രാവൻകൂർ നിധി ലിമിറ്റഡ്, കനറാ ഫിഷ് ഫാർമേഴ്‌സ്, പ്രൊഡ്യൂസേഴ്‌സ് കമ്പനി എന്നീ പല പേരുകളിൽ സ്ഥാപനങ്ങൾ തുടങ്ങിയാണ് തട്ടിപ്പ് നടത്തിത്. തൊഴിലില്ലാത്ത യുവതീയുവാക്കളെ പരസ്യത്തിലൂടെ ജോലിക്ക് തിരഞ്ഞെടുത്ത് അവരുടെ ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും പണമാണ് നിക്ഷേപമെന്നപേരിൽ മുഖ്യമായും തട്ടിയെടുത്തത്. കൂടാതെ വിമുക്തഭടന്മാരെയും ജോലി വാഗ്ദാനം ചെയ്തത് കബളിപ്പിച്ചിട്ടുണ്ട്.

വിരമിക്കുമ്പോൾ കിട്ടുന്ന സംഖ്യ മുഴുവനും നിക്ഷേപമായി വാങ്ങി അവരെ ബ്രാഞ്ച് മാനേജർമാരായി നിയമിക്കുകയും ഒടുവിൽ കാലാവധി കഴിയുമ്പോൾ തുക തിരിച്ചുനൽകാതിരിക്കുകയുമാണ് ചെയ്തത്.


Share our post
Continue Reading

Trending

error: Content is protected !!