Kannur
മാതാപിതാക്കളെ നോക്കിയില്ലെങ്കിൽ തടവും പിഴയും ശുപാർശ ചെയ്ത് ബിൽ

കണ്ണൂർ: മുതിർന്ന പൗരന്മാരെ നോക്കാത്ത മക്കൾക്കും അവകാശിയായ ബന്ധുക്കൾക്കും ആറ് മാസം തടവും ഒരു ലക്ഷം പിഴയും ശുപാർശ ചെയ്ത് പുതിയ ‘കേരള സീനിയർ സിറ്റിസൻസ് ബിൽ.’
നിയമ പരിഷ്കരണ വകുപ്പ് സമർപ്പിച്ച കരട് ബിൽ നിയമവകുപ്പ് പരിശോധിച്ച് സാമൂഹിക നീതി വകുപ്പിന് കൈമാറി. 15ന് നിയമസഭ സമ്മേളനം അവസാനിക്കുന്നതോടെ ഇത് മന്ത്രിസഭാ യോഗത്തിൽ ഓർഡിനൻസായി കൊണ്ടുവരാനാണ് ആലോചന.
ഇതു സംബന്ധിച്ച നയം ബജറ്റ് പ്രസംഗത്തിൽ സർക്കാർ വ്യക്തമാക്കിയിരുന്നു. ബന്ധുവോ നിയമപരമായ അവകാശിയോ മുതിർന്ന പൗരനെ ക്രൂരതയ്ക്ക് വിധേയനാക്കിയാലോ സമ്മതമില്ലാതെ പരിചരണ കേന്ദ്രത്തിലോ മറ്റോ ഉപേക്ഷിച്ചാലോ മൂന്ന് വർഷം വരെ തടവ് ശിക്ഷയും പിഴയും ബിൽ ശുപാർശ ചെയ്യുന്നു.
മുതിർന്ന പൗരൻമാരുടെ ക്ഷേമത്തിനായി സ്റ്റേറ്റ് സീനിയർ സിറ്റിസൻസ് കമ്മിഷൻ രൂപീകരിക്കും. മുതിർന്ന പൗരന്റെ സംരക്ഷണത്തിന് ചുമതലയുള്ള ഒരു കുടുംബാംഗമോ ബന്ധുവോ നിയമപരമായ അവകാശിയോ അത് ചെയ്യുന്നതിൽ പരാജയപ്പെട്ടാൽ സെക്ഷൻ നാല് പ്രകാരം മുതിർന്ന പൗരന് കമ്മിഷനിൽ പരാതിപ്പെടാം.
കമ്മിഷൻ അത് അന്വേഷിക്കുകയും ചുമതലയുള്ള ബന്ധുക്കളുമായി അനുരഞ്ജനം നടത്തുകയും ചെയ്യും. അത് സാധ്യമാകാത്ത സാഹചര്യത്തിൽ കമ്മിഷൻ ഇരു കക്ഷികളുടെയും വാദം കേട്ട ശേഷം മെയ്ന്റനൻസ് ആൻഡ് വെൽഫെയർ ഓഫ് സീനിയർ സിറ്റിസൻസ് ആക്ട് സെക്ഷൻ ഏഴ് പ്രകാരം രൂപീകരിച്ച ട്രൈബ്യൂണൽ പാസാക്കേണ്ട മെയ്ന്റനൻസ് ഓർഡർ ഒഴികെ ഉചിതമായ ഉത്തരവുകൾ പുറപ്പെടുവിക്കും. കമ്മിഷൻ ഉത്തരവ് അന്തിമമായിരിക്കും.
അത് കമ്മിഷൻ ഓഫിസ്, വില്ലേജ് ഓഫിസ്, ബന്ധപ്പെട്ട തദ്ദേശ സ്വയംഭരണ സ്ഥാപനം എന്നിവയുടെ നോട്ടിസ് ബോർഡിൽ പ്രസിദ്ധീകരിക്കണം. ഉത്തരവ് പാലിക്കാത്ത കുടുംബാംഗം, ബന്ധു അല്ലെങ്കിൽ നിയമപരമായ അവകാശി ആറ് മാസം വരെ തടവോ പിഴയോ രണ്ടും കൂടിയോ അനുഭവിക്കണം.
പിഴ ഒരു ലക്ഷം രൂപ വരെയാകാം. പിഴത്തുക പരാതിക്കാരന് ലഭിക്കും. മുതിർന്ന പൗരൻമാർ ഭിക്ഷ യാചിക്കരുത്. അവരെ സർക്കാർ പുനരധിവസിപ്പിക്കണം. അവരെക്കൊണ്ട് ഭിക്ഷയെടുപ്പിക്കുന്നവർക്ക് മൂന്ന് വർഷം വരെ തടവും പിഴയും ലഭിക്കും.
മുതിർന്ന പൗരന്മാരുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ പ്രത്യേക അറിവും അനുഭവ പരിചയവുമുള്ള മുതിർന്ന പൗരനായ ഒരു അധ്യക്ഷനും രണ്ട് അംഗങ്ങളുമടങ്ങുന്നതാണ് സീനിയർ സിറ്റിസൻസ് കമ്മിഷൻ. അംഗങ്ങളിൽ ഒരാൾ നിയമത്തിൽ അറിവുള്ള വ്യക്തിയും മറ്റൊരാൾ സ്ത്രീയുമായിരിക്കും. മൂന്ന് വർഷത്തേക്കാണ് നിയമനം. ചെയർപേഴ്സനും അംഗങ്ങളും രണ്ട് പ്രാവശ്യത്തിൽ കൂടുതൽ പദവി വഹിക്കാൻ യോഗ്യരല്ല. അഡീഷനൽ സെക്രട്ടറിയുടെ റാങ്കിൽ കുറയാത്ത പദവിയിലുള്ള വ്യക്തിയെ സെക്രട്ടറിയായി നിയമിക്കും. തിരുവനന്തപുരമായിരിക്കും കമ്മിഷൻ ആസ്ഥാനം.
Kannur
ചുരത്തിൽ നിയന്ത്രണം വിട്ട ലോറി സംരക്ഷണ വേലിയിൽ തട്ടിനിന്നു; ഒഴിവായത് വൻദുരന്തം

കോഴിക്കോട്: താമരശ്ശേരി ചുരത്തിൽ ടയർപൊട്ടി നിയന്ത്രണംവിട്ട ലോറി സംരക്ഷണ വേലിയിൽ തട്ടിനിന്നു, ഒഴിവായത് വൻ ദുരന്തം. താമരശ്ശേരി ചുരം ഒൻപതാം വളവിലാണ് സംഭവം. ടയർ പൊട്ടി നിയന്ത്രണം വിട്ട ലോറി റോഡിൽനിന്ന് തെന്നിമാറി സുരക്ഷാ വേലി തകർത്തു. കൊക്കയിൽ ചാടാതെ തലനാരിഴക്കാണ് വൻ അപകടത്തിൽനിന്ന് ലോറി രക്ഷപ്പെട്ടത്. ലോറിയുടെ മുൻഭാഗത്തെ ഒരു വശത്തെ ടയർ പുറത്തുചാടിയ നിലയിലാണ്. വയനാട് ഭാഗത്തുനിന്ന് കോഴിക്കോട് ഭാഗത്തേക്ക് വന്ന ലോറിയാണ് അപകടത്തിൽപ്പെട്ടത്.
Kannur
കണ്ണൂർ-ദമാം ഇൻഡിഗോ സർവീസ് 15 മുതൽ

മട്ടന്നൂർ : കണ്ണൂർ വിമാനത്താവളത്തിൽനിന്ന് ദമാമിലേക്ക് ഇൻഡിഗോയുടെ സർവീസ് 15 -ന് തുടങ്ങും.
ഞായർ, തിങ്കൾ, ബുധൻ, വെള്ളി ദിവസങ്ങളിലാണ് സർവീസുകൾ. കണ്ണൂരിൽനിന്ന് രാത്രി 12.25-ന് പുറപ്പെട്ട് 2.40-ന് ദമാമിലെത്തും. തിരികെ 3.40-ന് പുറപ്പെട്ട് രാവിലെ 10.30-ന് കണ്ണൂരിൽ എത്തുന്ന വിധത്തിലാണ് സർവീസ്. 12,800 രൂപ മുതലാണ് ടിക്കറ്റ് നിരക്ക്.
Kannur
നിക്ഷേപത്തട്ടിപ്പ്; രാഹുൽ ചക്രപാണിക്കെതിരേ മുഖ്യമന്ത്രിക്ക് പരാതി

കണ്ണൂർ : മൾട്ടി സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് സൊസൈറ്റിയുടെ മറവിൽ വിവിധ പേരുകളിൽ അനധികൃത ധനകാര്യസ്ഥാപനങ്ങൾ തുടങ്ങി നിക്ഷേപത്തട്ടിപ്പ് നടത്തിയ രാഹുൽ ചക്രപാണിക്കെതിരേ മുഖ്യമന്ത്രിക്കും ഇഡിക്കും സെൻട്രൽ രജിസ്ട്രാർ ഫോർ കോ-ഓപ്പറേറ്റീവ് സൊസൈറ്റിക്കും പരാതി നൽകാൻ തീരുമാനിച്ചതായി കർമസമിതി ഭാരവാഹികൾ പത്രസമ്മേളനത്തിൽ പറഞ്ഞു.
നിക്ഷേപകർക്ക് പണം കിട്ടാൻ നടപടി സ്വീകരിക്കണമെന്നും സാമ്പത്തികതട്ടിപ്പ് കേസുകൾ കൈകാര്യം ചെയ്യുന്ന വിഭാഗത്തെ കേസ് അന്വേഷിക്കാൻ നിയമിക്കണമെന്നും ആവശ്യപ്പെട്ട് മേയ് 26-ന് ജില്ലാ പോലീസ് കമ്മിഷണർക്ക് പരാതി നൽകിയിരുന്നു. അദ്ദേഹം അനുകൂല നിലപാടാണ് സ്വീകരിച്ചത്.
മലബാർ മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ-ഓപ്പറേറ്റീവ് സൊസൈറ്റി, റോയൽ ട്രാവൻകൂർ ഫാർമേഴ്സ് പ്രൊഡ്യൂസേഴ്സ് കമ്പനി ലിമിറ്റഡ്, റോയൽ ട്രാവൻകൂർ നിധി ലിമിറ്റഡ്, കനറാ ഫിഷ് ഫാർമേഴ്സ്, പ്രൊഡ്യൂസേഴ്സ് കമ്പനി എന്നീ പല പേരുകളിൽ സ്ഥാപനങ്ങൾ തുടങ്ങിയാണ് തട്ടിപ്പ് നടത്തിത്. തൊഴിലില്ലാത്ത യുവതീയുവാക്കളെ പരസ്യത്തിലൂടെ ജോലിക്ക് തിരഞ്ഞെടുത്ത് അവരുടെ ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും പണമാണ് നിക്ഷേപമെന്നപേരിൽ മുഖ്യമായും തട്ടിയെടുത്തത്. കൂടാതെ വിമുക്തഭടന്മാരെയും ജോലി വാഗ്ദാനം ചെയ്തത് കബളിപ്പിച്ചിട്ടുണ്ട്.
വിരമിക്കുമ്പോൾ കിട്ടുന്ന സംഖ്യ മുഴുവനും നിക്ഷേപമായി വാങ്ങി അവരെ ബ്രാഞ്ച് മാനേജർമാരായി നിയമിക്കുകയും ഒടുവിൽ കാലാവധി കഴിയുമ്പോൾ തുക തിരിച്ചുനൽകാതിരിക്കുകയുമാണ് ചെയ്തത്.
-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur2 years ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News1 year ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു
-
Breaking News2 years ago
പേരാവൂര് കുനിത്തലയില് പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്ഷം;നാലു പേര്ക്കെതിരെ കേസ്