Kannur
പ്രതീക്ഷകൾ കരിഞ്ഞ് കശുവണ്ടി കർഷകർ

കണ്ണൂർ: ഡിസംബറിൽ കാലംതെറ്റിയെത്തിയ മഴ കരിച്ചു കളഞ്ഞത്, കശുവണ്ടി കർഷകരുടെ പ്രതീക്ഷകൾ. കശുമാവിന്റെ പൂക്കൾ വിരിയുന്ന സമയമായിട്ടും, പൂക്കൾ കരിഞ്ഞുണങ്ങിയ കാഴ്ചയാണ് കർഷകർക്ക് കാണേണ്ടി വരുന്നത്. പ്രതീക്ഷിച്ച വിളവിന്റെ പത്ത് ശതമാനം പോലും ഇത്തവണ കർഷകർക്ക് ലഭിക്കില്ല.
തടിതുരപ്പൻ പുഴുവിന്റെ അക്രമവും ഇപ്പോൾ വ്യാപകമാവുകയാണ്. തടി വേരോട് ചേരുന്ന ഭാഗത്ത് ബാധിക്കുന്ന ഈ രോഗം മൂലം കശുമാവ് തന്നെ നശിച്ചു പോവുന്ന അവസ്ഥയാണ്. വാഴയും തെങ്ങും കപ്പയുമെല്ലാം വന്യജീവികൾ പറിച്ചെറിയുന്ന മലയോര മേഖലയിലാണ് കശുമാവ് കൃഷിയും പ്രതിസന്ധിയിലായത്.
ഏഷ്യയിലെ ഏറ്റവും ഗുണമേന്മയുളള കശുഅണ്ടി ലഭിക്കുന്നത് കണ്ണൂർ ജില്ലയിലെ ഇരിട്ടി മേഖലയിലാണ്.
ഈ പ്രദേശങ്ങളിൽ മികച്ച ഇനം കശുമാവുകൾ വ്യാപകമായി നട്ടു വളർത്തിയിരുന്നു. മറ്റു കാർഷിക വിഭവങ്ങൾക്ക് വിലക്കുറവ് നേരിടുമ്പോഴും കർഷകർക്ക് പിടിച്ചു നിൽക്കാൻ കഴിയുന്നത് കശുഅണ്ടിയിലൂടെയാണ്. ടൺകണക്കിന് കശുഅണ്ടി വിപണനം നടക്കേണ്ട സമയമായിട്ടും സംഭരണം നടത്താനുള്ള കശുഅണ്ടി എവിടേയും എത്തിയിട്ടില്ല.
സാധാരണ നവംബർ, ഡിസംബർ മാസങ്ങളിൽ പൂക്കുന്ന കശുമാവിൽ നിന്നും ജനുവരി തീരും മുമ്പ് കശുഅണ്ടി വിൽക്കാനാകും. മാർക്കറ്റിൽ സംഭരണ കേന്ദ്രങ്ങളും തുറന്ന് പ്രവർത്തിക്കും. മഴ മാറി, ഇനി കശുമാവ് പൂത്താലും കർഷകർക്ക് യാതൊരു നേട്ടവുമുണ്ടാകില്ല. കാരണം ഇപ്പോൾ പൂക്കുന്ന പൂക്കുലകൾ വിരിഞ്ഞ് കായ് പിടിക്കുമ്പോഴേക്കും വേനൽ മഴയെത്തും. അതോടെ കശുവണ്ടിക്ക് മാർക്കറ്റ് ഉണ്ടാവില്ല. മഴയിൽ കുതിർന്ന് കേടാവുകയും ചെയ്യും.
ഉടക്കി മലഞ്ചരക്ക് വ്യാപാരികൾ
ഇതിനിടയിലാണ് ഉണക്കിയ കശുഅണ്ടി മാത്രമേ സ്വീകരിക്കൂയെന്ന പ്രഖ്യാപനവുമായി മലഞ്ചരക്ക് വ്യാപാരികൾ രംഗത്തുവന്നത്. കശുവവണ്ടി ശേഖരിച്ച് രണ്ടോ മൂന്നോ ദിവസത്തിനുള്ളിലാണ് കർഷകർ വിൽക്കുന്നത്. കൂടുതൽക്കാലം സൂക്ഷിച്ചാൽ തൂക്കം കുറയുകയും കേടായിപ്പോവുകയും ചെയ്യുന്നത് തടയാനാണ് ഉടനെ വിൽപന നടത്തുന്നത്. മാത്രമവുമല്ല കർഷകർക്ക് അവരുടെ നിത്യ ജീവിതം മുന്നോട്ട് നയിക്കുന്നതിന് കശുവവണ്ടി സൂക്ഷിച്ചു വച്ചാൽ സാധിക്കില്ല.
കുരുമുളക് കൊഴിയൽ വ്യാപകം
ഇത്തവണ കുരുമുളക് നന്നായി ഉത്പാദനം ലഭിക്കുമെന്ന് പ്രതീക്ഷിച്ചിരിക്കെയാണ് എല്ലാ പ്രതീക്ഷകളെയും തകിടം മറിച്ച് മഴ പെയ്തത്. കുരുമുളക് കൊഴിയൽ വ്യാപകമാണ്. ചില സ്ഥലങ്ങളിൽ കുരുമുളക് ചെടികൾക്ക് മഞ്ഞളിപ്പ് രോഗം കാണുന്നുമുണ്ട്. നല്ല വെയിൽ ലഭിച്ചിരുന്നെങ്കിൽ ഡിസംബർ അവസാനവാരം മുതൽ വിളവെടുപ്പ് ആരംഭിക്കേണ്ടതായിരുന്നു. എന്നാൽ ഡിസംബറിൽ ഇടവിട്ട് മഴപെയ്തതും വെയിൽ കുറഞ്ഞതും തിരിച്ചടിയായി.
ഡിസംബറിൽ പെയ്ത മഴ കശുവവണ്ടി കർഷകർക്ക് വലിയ തിരിച്ചടിയായി. പൂക്കളെല്ലാം കൊഴിഞ്ഞു പോവുകയാണ്. ഈ സ്ഥിതി തുടർന്നാൽ ഇത്തവണത്തെ കൃഷി പകുതിയും നഷ്ടത്തിലാകും.
പി. മോഹനൻ, കശുവവണ്ടി കർഷകൻ, പരിയാരം
Kannur
ചുരത്തിൽ നിയന്ത്രണം വിട്ട ലോറി സംരക്ഷണ വേലിയിൽ തട്ടിനിന്നു; ഒഴിവായത് വൻദുരന്തം

കോഴിക്കോട്: താമരശ്ശേരി ചുരത്തിൽ ടയർപൊട്ടി നിയന്ത്രണംവിട്ട ലോറി സംരക്ഷണ വേലിയിൽ തട്ടിനിന്നു, ഒഴിവായത് വൻ ദുരന്തം. താമരശ്ശേരി ചുരം ഒൻപതാം വളവിലാണ് സംഭവം. ടയർ പൊട്ടി നിയന്ത്രണം വിട്ട ലോറി റോഡിൽനിന്ന് തെന്നിമാറി സുരക്ഷാ വേലി തകർത്തു. കൊക്കയിൽ ചാടാതെ തലനാരിഴക്കാണ് വൻ അപകടത്തിൽനിന്ന് ലോറി രക്ഷപ്പെട്ടത്. ലോറിയുടെ മുൻഭാഗത്തെ ഒരു വശത്തെ ടയർ പുറത്തുചാടിയ നിലയിലാണ്. വയനാട് ഭാഗത്തുനിന്ന് കോഴിക്കോട് ഭാഗത്തേക്ക് വന്ന ലോറിയാണ് അപകടത്തിൽപ്പെട്ടത്.
Kannur
കണ്ണൂർ-ദമാം ഇൻഡിഗോ സർവീസ് 15 മുതൽ

മട്ടന്നൂർ : കണ്ണൂർ വിമാനത്താവളത്തിൽനിന്ന് ദമാമിലേക്ക് ഇൻഡിഗോയുടെ സർവീസ് 15 -ന് തുടങ്ങും.
ഞായർ, തിങ്കൾ, ബുധൻ, വെള്ളി ദിവസങ്ങളിലാണ് സർവീസുകൾ. കണ്ണൂരിൽനിന്ന് രാത്രി 12.25-ന് പുറപ്പെട്ട് 2.40-ന് ദമാമിലെത്തും. തിരികെ 3.40-ന് പുറപ്പെട്ട് രാവിലെ 10.30-ന് കണ്ണൂരിൽ എത്തുന്ന വിധത്തിലാണ് സർവീസ്. 12,800 രൂപ മുതലാണ് ടിക്കറ്റ് നിരക്ക്.
Kannur
നിക്ഷേപത്തട്ടിപ്പ്; രാഹുൽ ചക്രപാണിക്കെതിരേ മുഖ്യമന്ത്രിക്ക് പരാതി

കണ്ണൂർ : മൾട്ടി സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് സൊസൈറ്റിയുടെ മറവിൽ വിവിധ പേരുകളിൽ അനധികൃത ധനകാര്യസ്ഥാപനങ്ങൾ തുടങ്ങി നിക്ഷേപത്തട്ടിപ്പ് നടത്തിയ രാഹുൽ ചക്രപാണിക്കെതിരേ മുഖ്യമന്ത്രിക്കും ഇഡിക്കും സെൻട്രൽ രജിസ്ട്രാർ ഫോർ കോ-ഓപ്പറേറ്റീവ് സൊസൈറ്റിക്കും പരാതി നൽകാൻ തീരുമാനിച്ചതായി കർമസമിതി ഭാരവാഹികൾ പത്രസമ്മേളനത്തിൽ പറഞ്ഞു.
നിക്ഷേപകർക്ക് പണം കിട്ടാൻ നടപടി സ്വീകരിക്കണമെന്നും സാമ്പത്തികതട്ടിപ്പ് കേസുകൾ കൈകാര്യം ചെയ്യുന്ന വിഭാഗത്തെ കേസ് അന്വേഷിക്കാൻ നിയമിക്കണമെന്നും ആവശ്യപ്പെട്ട് മേയ് 26-ന് ജില്ലാ പോലീസ് കമ്മിഷണർക്ക് പരാതി നൽകിയിരുന്നു. അദ്ദേഹം അനുകൂല നിലപാടാണ് സ്വീകരിച്ചത്.
മലബാർ മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ-ഓപ്പറേറ്റീവ് സൊസൈറ്റി, റോയൽ ട്രാവൻകൂർ ഫാർമേഴ്സ് പ്രൊഡ്യൂസേഴ്സ് കമ്പനി ലിമിറ്റഡ്, റോയൽ ട്രാവൻകൂർ നിധി ലിമിറ്റഡ്, കനറാ ഫിഷ് ഫാർമേഴ്സ്, പ്രൊഡ്യൂസേഴ്സ് കമ്പനി എന്നീ പല പേരുകളിൽ സ്ഥാപനങ്ങൾ തുടങ്ങിയാണ് തട്ടിപ്പ് നടത്തിത്. തൊഴിലില്ലാത്ത യുവതീയുവാക്കളെ പരസ്യത്തിലൂടെ ജോലിക്ക് തിരഞ്ഞെടുത്ത് അവരുടെ ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും പണമാണ് നിക്ഷേപമെന്നപേരിൽ മുഖ്യമായും തട്ടിയെടുത്തത്. കൂടാതെ വിമുക്തഭടന്മാരെയും ജോലി വാഗ്ദാനം ചെയ്തത് കബളിപ്പിച്ചിട്ടുണ്ട്.
വിരമിക്കുമ്പോൾ കിട്ടുന്ന സംഖ്യ മുഴുവനും നിക്ഷേപമായി വാങ്ങി അവരെ ബ്രാഞ്ച് മാനേജർമാരായി നിയമിക്കുകയും ഒടുവിൽ കാലാവധി കഴിയുമ്പോൾ തുക തിരിച്ചുനൽകാതിരിക്കുകയുമാണ് ചെയ്തത്.
-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur2 years ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News1 year ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു
-
Breaking News2 years ago
പേരാവൂര് കുനിത്തലയില് പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്ഷം;നാലു പേര്ക്കെതിരെ കേസ്