Kerala
നാടും നഗരവും ചുറ്റി കരടി; പിടികൂടാനുള്ള ശ്രമം വിജയിച്ചില്ല

പനമരം : വയനാട്ടിൽ വനപാലകരെയും നാട്ടുകാരെയും വട്ടംകറക്കി ജനവാസ മേഖലകളിൽ കറങ്ങുന്ന കരടിയെ ബുധനാഴ്‌ചയും പിടികൂടാനായില്ല. ചൊവ്വ രാത്രി തരുവണ കക്കടവിൽ വനപാലകരുടെ മയക്ക് വെടിയിൽനിന്ന് രക്ഷപ്പെട്ട് കുന്നിൻമുകളിലേക്ക് ഓടിക്കയറിയ കരടിയെ പിന്നീട് കണ്ടത് പതിനഞ്ച് കിലോമീറ്ററോളം അകലെ പനമരത്താണ്. ബുധൻ പുലർച്ചെ മൂന്നരയോടെ റോഡരികിൽ വാഹനയാത്രക്കാരാണ് കരടിയെ കണ്ടത്. പനമരം കീഞ്ഞുകടവിലെ പലചരക്ക് കടയിലെ സി.സി.ടി.വി.യിൽ കരടിയുടെ ദൃശ്യം പതിഞ്ഞു.
കരടിയുടെ സാന്നിധ്യം സ്ഥിരീകരിച്ചതോടെ ബുധൻ രാവിലെ മുതൽ പ്രദേശത്ത് വനപാലകരും ആർ.ആർ.ടി സംഘവും തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല. രണ്ട് സംഘങ്ങളായി മാത്തൂര്‍വയല്‍, മാതംകോട്, കീഞ്ഞുകടവ്, ചെറുപാലം, കരിവാളം പ്രദേശങ്ങളിൽ വൈകിട്ടുവരെ തിരഞ്ഞു. കീഞ്ഞുകടവിൽനിന്ന് പുഴകടന്ന് കുറുവ ദ്വീപ് വനമേഖലയിലേക്ക് കരടി പോകാനുള്ള സാധ്യതയും വനപാലകർ കാണുന്നുണ്ട്. കരടി വനത്തിലേക്ക് കടക്കുമെന്ന പ്രതീക്ഷയാണുള്ളത്. കരടിയെ കണ്ട പ്രദേശങ്ങളിലെല്ലാം വനംവകുപ്പും പൊലീസും ജാഗ്രത പുലർത്തുന്നുണ്ട്. മയക്കുവെടി വെക്കാനുള്ള ശ്രമങ്ങളെല്ലാം പരാജയപ്പെടുകയായിരുന്നു.
മാനന്തവാടി നഗരസഭയിലെ പയ്യമ്പള്ളി മുട്ടങ്കരയിലെ ജനവാസ മേഖലയിൽ 21ന് രാത്രിയാണ് കരടിയെ കണ്ടത്. പിന്നീട് മൂന്ന് ദിവസമായി നാട് ചുറ്റുകയാണ്. വീടുകൾക്കുള്ളിൽ കയറി. പീച്ചങ്കോട് ഗവ. എൽപി സ്‌കൂളിലെ പാചകമുറിയിലും കൊമ്മയാട് സെയ്ന്റ് സെബാസ്‌റ്റ്യൻസ് ദേവാലയം ഇടവക വികാരിയുടെ വീടിന്റെ അടുക്കളയിലുമെത്തി.
ബുധൻ പകൽ കരടിയെ ജനവാസമേഖലകളിൽ കാണാത്തത് വനത്തിലേക്ക് കടന്നതിനാലാകാമെന്നാണ് വനം അധികൃതരുടെ നിഗമനം. മാനന്തവാടി നഗരസഭ, എടവക, വെള്ളമുണ്ട, പനമരം പഞ്ചായത്ത് പരിധികളിലെല്ലാം കറങ്ങി. ആളുകൾ ഭീതിയിലാണ്. വനപാലകരും വിശ്രമമില്ലാതെ കരടിക്ക് പിന്നാലെയാണ്.
Breaking News
വയനാട്ടിൽ രണ്ട് വിദ്യാർഥികൾ ഒഴുക്കിൽപെട്ട് മരിച്ചു

വയനാട്: വാളാട് പുളിക്കടവ് ഡാമിന് സമീപം കുളിക്കാനിറങ്ങിയ രണ്ട് വിദ്യാർത്ഥികൾ ഒഴുക്കിൽപ്പെട്ടു മരിച്ചു.വാളാട് കുളത്താട പരേതനായ ബിനു വാഴപ്ലാംൻകുടിയുടെ മകൻ അജിൻ 15, കളപുരക്കൽ ബിനീഷിൻ്റെ മകൻ ക്രിസ്റ്റി 14 എന്നിവരാണ് മരിച്ചത്. ഇരുവരും കല്ലോടി സെൻ്റ് ജോസഫ് ഹൈസ്കൂൾ വിദ്യാർഥികളാണ്. അജിൻ 10 തരവും ക്രിസ്റ്റി 9 തരവും വിദ്യാർത്ഥിയുമാണ്. മൃതദേഹം മാനന്തവാടി മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക് മാറ്റി.
Kerala
തുടരും’ സിനിമയുടെ വ്യാജ പതിപ്പ് ട്രെയിനിലിരുന്ന് കണ്ടു; തൃശൂരിൽ എഞ്ചിനീയറിങ് വിദ്യാർത്ഥി പൊലീസ് കസ്റ്റഡിയിൽ

ട്രെയിനിൽ ഇരുന്ന് തുടരും സിനിമയുടെ വ്യാജ പതിപ്പ് മൊബൈലിൽ കണ്ട യുവാവ് തൃശൂർ റെയിൽവേ പൊലീസിന്റെ കസ്റ്റഡിയിൽ. ബാംഗ്ലൂരിൽ സ്ഥിരതാമസമാക്കിയ മലയാളിയായ റെജിൽ (22) ആണ് കസ്റ്റഡിയിൽ ആയത്. മൊബൈലിൽ സിനിമ കാണുന്നത് കണ്ട സഹയാത്രികൻ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. ബാംഗ്ലൂർ – എറണാകുളം ഇന്റർ സിറ്റി ട്രെയിനിൽ ആയിരുന്നു സംഭവം. ബാംഗ്ലൂരിൽ നിന്നും തൃശൂരിലേക്ക് പൂരം കാണാൻ വരികയായിരുന്നു യുവാവ്.ബാംഗ്ലൂരിൽ എഞ്ചിനീയറിങ് വിദ്യാർഥിയാണ് റെജിൽ. സിനിമ ഫോണിൽ ഡൗൺലോഡ് ചെയ്തിട്ടില്ലെന്നും ഓൺലൈൻ വഴി തന്നെ കാണുകയായിരുന്നുവെന്നും പൊലീസ് പറയുന്നു. പ്രതിയെ തൃശ്ശൂർ റെയിൽവേ പൊലീസ് ചോദ്യം ചെയ്യുന്നു.
Kerala
ഇ.വി ചാർജിങ് നിരക്ക് പരിഷ്ക്കരിച്ചു; ഇനിമുതൽ രണ്ട് നേരം രണ്ട് നിരക്ക്

വൈദ്യുത വാഹനങ്ങൾ ചാർജ് ചെയ്യുന്നതിന് ദിവസത്തിൽ രണ്ട് നിരക്കെന്ന പുതിയ നിയമം പ്രാബല്യത്തിലായി. രാവിലെ ഒമ്പത് മുതൽ വൈകുന്നേരം നാലുമണി വരെ കുറഞ്ഞനിരക്കും നാല് മുതൽ അടുത്ത ദിവസം രാവിലെ ഒമ്പതുവരെ കൂടിയനിരക്കുമായിരിക്കും ഈടാക്കുക. പകൽ സമയങ്ങളിൽ സൗരോർജം കൂടി ഉപയോഗപ്പെടുത്താനാകുന്നതിനാലാണ് ഈ ആനുകൂല്യം വാഹന ഉടമകൾക്ക് ലഭിക്കുന്നതെന്ന് റെഗുലേറ്ററി കമ്മീഷൻ പുറത്തിറക്കിയ ഉത്തരവിൽ പറയുന്നുണ്ട്. നിലവിൽ ചാർജിങ് ചെയ്യാൻ പൊതുവായ നിരക്ക് യൂനിറ്റിന് 7.15 രൂപയാണ്. ഇത് വൈകുന്നേരം നാലിന് മുമ്പാണെങ്കിൽ 30 ശതമാനം കുറവായിരിക്കും. അതായത് രാവിലെ ഒമ്പത് മുതൽ വൈകുന്നേരം നാലുമണി വരെ ചാർജ് ചെയ്യാൻ യൂനിറ്റിന് 5 രൂപയാകും. എന്നാൽ വൈകുന്നേരം നാലുമണിക്ക് ശേഷം പിറ്റേ ദിവസം രാവിലെ ഒമ്പത് മണിവരെ ചാർജ് ചെയ്യാൻ 30 ശതമാനം അധികം നൽകേണ്ടി വരും. ഇത് യൂനിറ്റിന് 9.30 രൂപ ചെലവ് വരും. ഇതിനെല്ലാം പുറമെ ഓരോയിടത്തും വ്യത്യസ്തനിരക്കിൽ സർവീസ് ചാർജും ഈടാക്കും.
-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur2 years ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News1 year ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു
-
Breaking News2 years ago
പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്