Connect with us

Kerala

സ്‌കൂൾ ഏകീകരണം ഡി.എൽ.എഡിന്റെ ആയുസ്സ്‌ കുറയ്ക്കും; പ്രൈമറി അധ്യാപകരാവാന്‍ ബിരുദം യോഗ്യതയാവും

Published

on

Share our post

സംസ്ഥാനത്ത് സ്‌കൂൾ ഏകീകരണം നിലവിൽ വരുമ്പോൾ പ്രൈമറി അധ്യാപക പരിശീലന കോഴ്‌സായ ഡി.എൽ.എഡിന്റെ ആയുസ്സ്‌ കുറയും. ഏകീകരണത്തിന്റെ കരട് റിപ്പോർട്ടിലെ പരാമർശങ്ങൾ യാഥാർഥ്യമായാൽ 2030-ന് ശേഷം ഈ കോഴ്‌സ് കൊണ്ട് പ്രയോജനമുണ്ടാവില്ല. ഒന്നുമുതൽ ഏഴുവരെ ക്ലാസുകളിൽ പഠിപ്പിക്കാൻ 2030-ന് ശേഷം ബിരുദം നിർബന്ധമാക്കുന്നതാണ് ശുപാർശ.ടി.ടി.സി. എന്ന് മുമ്പ് അറിയപ്പെട്ടിരുന്ന ഡി.എൽ.എഡ്. കോഴ്‌സിന് ചേരാനുള്ള യോഗ്യത പ്ലസ്ടു ആണ്.

അധ്യാപക ജോലി ആഗ്രഹിക്കുന്നവർക്കുമുന്നിൽ ഉണ്ടായിരുന്നത് രണ്ട് അവസരങ്ങളായിരുന്നു. ഡി.എൽ.എഡും ബി.എഡും. ബിരുദം കഴിഞ്ഞവരാണ് ബി.എഡ്. കോഴ്‌സിന് ചേരുക. ബി.എഡ്. കോഴ്‌സുകൾ സർവകലാശാലകൾക്ക് കീഴിലും ഡി.എൽ.എഡ്. കോഴ്‌സുകൾ പൊതുവിദ്യാഭ്യാസ വകുപ്പിനു കീഴിലുമാണ് നടന്നുവന്നത്. ഏകീകരണം നടപ്പാവുമ്പോൾ മുതൽ അഞ്ചുമുതൽ ഏഴുവരെ ക്ലാസുകളിലെ അധ്യാപകരുടെ നിയമനയോഗ്യത ബിരുദമായിരിക്കും. എന്നാൽ ഒന്നുമുതൽ നാലുവരെ ക്ലാസുകളിൽ പഠിപ്പിക്കാൻ 2030 ജൂൺ ആറുവരെ ഡി.എൽ.എഡ്.തന്നെ യോഗ്യതയായി നിലനിർത്തിയിട്ടുണ്ട്.

റിപ്പോർട്ട് സർക്കാർ അംഗീകരിക്കുമ്പോഴാണ് ഏകീകരണം നടപ്പാവുക. ബിരുദംകഴിഞ്ഞ് ബി.എഡുമായി അധ്യാപക ജോലിക്കെത്തിയെങ്കിൽ മാത്രമേ സ്ഥാനക്കയറ്റത്തിനും സാധ്യതയുള്ളൂ. എട്ടാംക്ലാസ് മുതൽ 12 വരെ അധ്യാപക നിയമനത്തിന് ബിരുദാനന്തര ബിരുദമാണ് വേണ്ടത്. ഏഴുവരെയുള്ള ക്ലാസുകളിൽ അധ്യാപകരാവുന്ന ബിരുദധാരികളിൽ ബിരുദാനന്തരബിരുദമുള്ളവർക്കാണ് സ്ഥാനക്കയറ്റ സാധ്യതയുള്ളത്.

102 സ്ഥാപനങ്ങൾ; പ്രതിവർഷം 4000 കുട്ടികൾ

നാലായിരത്തോളം കുട്ടികളാണ് സംസ്ഥാനത്ത് പ്രതിവർഷം ഡി.എൽ.എഡ്. പഠിച്ചിറങ്ങുന്നത്. 102 സ്ഥാപനങ്ങളാണുള്ളത്. ഇതിൽ 77 എണ്ണവും എയ്ഡഡ് മേഖലയിലാണ്. ഈ സ്ഥാപനങ്ങൾ ബി.എഡ്. കോഴ്‌സുകൾ നടത്തുന്നതിലേക്ക് മാറേണ്ടിവരും. ഡി.എൽ.എഡ്. സ്ഥാപനങ്ങളെക്കുറിച്ച് സ്‌കൂൾ ഏകീകരണത്തിന്റെ കരടുറിപ്പോർട്ടിൽ പരാമർശം ഒന്നുമില്ല.

നാലുവർഷ ബി.എഡിന് പ്രിയമേറും

പ്ലസ്ടു കഴിഞ്ഞാൽ നാലുവർഷംകൊണ്ട് ബിരുദവും ബി.എഡും കിട്ടുന്ന കോഴ്‌സാണ് ദേശീയ വിദ്യാഭ്യാസനയം മുന്നോട്ടുവെക്കുന്നത്. പ്രീപ്രൈമറി മുതൽ രണ്ടാംക്ലാസ് വരെയുള്ളവർക്ക് ഫൗണ്ടേഷണൽ, മൂന്ന്, നാല്, അഞ്ച് ക്ലാസുകൾക്ക് പ്രിപ്പറേറ്ററി, ആറ് ,എഴ്,എട്ട് ക്ലാസുകൾക്ക് മിഡിൽ, ഒമ്പതുമുതൽ 12 വരെ സെക്കൻഡറി എന്നിങ്ങനെയാണ് നാലുവർഷ ബി.എഡ്. വരുക. കേരളത്തിലെ സർവകലാശാലകൾ ഇത് തുടങ്ങിയിട്ടില്ല. കാസർകോട് കേന്ദ്ര സർവകലാശാല കാമ്പസിലും കോഴിക്കോട് എൻ.ഐ.ടി.യിലുമാണ് ഇപ്പോഴുള്ളത്.


Share our post

Kerala

പാസ്‌പോര്‍ട്ട് വെരിഫിക്കേഷന്‍; പ്രവാസി ഹജ്ജ് തീര്‍ഥാടകര്‍ക്ക് തിരിച്ചടിയായി കേന്ദ്രത്തിന്റെ പുതിയ സര്‍ക്കുലര്‍

Published

on

Share our post

കേന്ദ്ര സര്‍ക്കാര്‍ ക്വാട്ട വഴി ഹജ്ജിന് അപേക്ഷ സമര്‍പ്പിച്ച പ്രവാസികള്‍ക്ക് തിരിച്ചടിയായി വിദേശകാര്യമന്ത്രാലയത്തിന്റെ സര്‍ക്കുലര്‍. ഹജ്ജിന് അവസരം ലഭിച്ച തീര്‍ഥാടകര്‍ ഏപ്രില്‍ പതിനെട്ടിന് മുമ്പ് പാസ്പോര്‍ട്ട്, വെരിഫിക്കേഷന്‍ നടപടിക്രമങ്ങള്‍ക്കായി നല്‍കണമെന്ന സര്‍ക്കുലറാണ് ആശങ്കയ്ക്ക് വഴിവച്ചത്. സംസ്ഥാന ഹജ്ജ് കമ്മിറ്റി ഓഫീസില്‍ ഏപ്രില്‍ 25നകം പാസ്പോര്‍ട്ടിന്റെ ഒറിജിനല്‍ വെരിഫിക്കേഷന്‍ നടപടിക്രമങ്ങള്‍ക്കായി സമര്‍പ്പിക്കണം എന്നായിരുന്നു നേരത്തെ നല്‍കിയിരുന്ന നിര്‍ദേശം. എന്നാല്‍ ഏപ്രില്‍ പതിനെട്ടിനകം എല്ലാ തീര്‍ഥാടകരും വെരിഫിക്കേഷനായി പാസ്പോര്‍ട്ടുകള്‍ സമര്‍പ്പിക്കണമെന്ന്, ഏപ്രില്‍ പതിനാറിന് കേന്ദ്രവിദേശകാര്യമന്ത്രാലയം സര്‍ക്കുലര്‍ ഇറക്കി. പുതിയ ഉത്തരവുപ്രകാരം, പാസ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കഷ്ടി ഒരു ദിവസത്തെ സമയം പോലും ലഭിച്ചില്ല എന്നാണ് ആക്ഷേപം. നേരത്തെ നിശ്ചയിച്ച പ്രകാരം ഈ മാസം അവസാനം നാട്ടിലേക്ക് ടിക്കറ്റെടുത്ത പ്രവാസി തീര്‍ഥാടകരും വെട്ടിലായി. മിക്ക തീര്‍ഥാടകര്‍ക്കും കഴിഞ്ഞ ദിവസം ഹജ്ജിനായുള്ള വിസ ലഭിച്ചിട്ടുണ്ട്. യാത്രാ തിയ്യതിയും ഷെഡ്യൂള്‍ ചെയ്തിട്ടുണ്ട്.
പണമടക്കുകയും വിസ കൈപറ്റുകയും ചെയ്ത ശേഷം പാസ്പോര്‍ട്ട് വെരിഫിക്കേഷന്റെ പേരില്‍ തീര്‍ഥാടനം മുടങ്ങിപ്പോകുമോ എന്ന ആശങ്കയാണ് പ്രവാസികള്‍ ഉയര്‍ത്തുന്നത്. പാസ്പോര്‍ട്ട് സമര്‍പ്പിക്കാനുള്ള തിയ്യതി ഇന്നവസാനിച്ച സാഹചര്യത്തില്‍ ഇതുമായി ബന്ധപ്പെട്ട് അനുകൂലമായ പുതിയൊരു ഉത്തരവ് വരുമെന്ന പ്രതീക്ഷയിലാണ് പ്രവാസികള്‍.


Share our post
Continue Reading

Kerala

2000 രൂപയ്ക്ക് മുകളിൽ യു.പി.ഐ ഇടപാടുകള്‍ക്ക് 18 ശതമാനം ജി.എസ്ടി ചുമത്തുമോ? ഒടുവില്‍ വിശദീകരണവുമായി കേന്ദ്രം

Published

on

Share our post

ദില്ലി: 2000 രൂപയിൽ കൂടുതലുള്ള യു.പി.ഐ ഇടപാടുകൾക്ക് ജി.എസ്ടി ചുമത്താൻ സർക്കാർ ആലോചിക്കുന്നുണ്ടെന്ന വാർത്തകൾ തെറ്റാണെന്ന് കേന്ദ്രസർക്കാർ അറിയിച്ചു. ജനങ്ങൾ ഇത്തരം സന്ദേശങ്ങൾ വിശ്വസിക്കരുതെന്നും നിലവിൽ അത്തരമൊരു നിർദ്ദേശം സർക്കാരിന്‍റെ മുൻപാകെ ഇല്ലെന്നുമാണ് അറിയിപ്പ്. യു.പി.ഐ വഴിയുള്ള ഡിജിറ്റൽ പേയ്‌മെന്‍റുകൾ പ്രോത്സാഹിപ്പിക്കുന്നതിന് സർക്കാർ പ്രതിജ്ഞാബദ്ധമാണെന്ന് ധന മന്ത്രാലയം പുറത്തിറക്കിയ വാർത്താക്കുറിപ്പിൽ പറയുന്നു. ചില ഡിജിറ്റൽ ഇടപാടുകൾക്ക് ചുമത്തുന്ന 18 ശതമാനം ജി.എസ്ടി യുപിഐ ഇടപാടുകൾക്കും ചുമത്താൻ സർക്കാർ നീക്കം നടത്തുന്നു എന്ന റിപ്പോർട്ട് വ്യാപകമായി പ്രചരിച്ചിരുന്നു. ഇത് കച്ചവടക്കാരെയും ഉപഭോക്താക്കളെയും ആശങ്കയിലാക്കിയിരുന്നു. ഈ റിപ്പോർട്ട് തെറ്റിദ്ധരിപ്പിക്കുന്നതും വസ്തുതാവിരുദ്ധവും അടിസ്ഥാന രഹിതവുമാണെന്നാണ് ധന മന്ത്രാലയം വ്യക്തമാക്കിയത്.

ചില ഉപകരണങ്ങൾ ഉപയോഗിച്ച് നടത്തുന്ന പേയ്‌മെന്റുകളുമായി ബന്ധപ്പെട്ട മർച്ചന്‍റ് ഡിസ്‌കൗണ്ട് നിരക്ക് (എംഡിആർ) പോലുള്ള ചാർജുകൾക്കാണ് ജിഎസ്ടി ചുമത്തുന്നതെന്ന് ധനകാര്യ മന്ത്രാലയം അറിയിച്ചു. സെൻട്രൽ ബോർഡ് ഓഫ് ഡയറക്ട് ടാക്സസ് 2019 ഡിസംബർ 30 ലെ ഗസറ്റ് വിജ്ഞാപനത്തിലൂടെ പേഴ്‌സൺ-ടു-മർച്ചന്‍റ് (പിടുഎം) യു.പി.ഐ ഇടപാടുകൾക്കുള്ള എം.ഡി.ആർ നീക്കം ചെയ്തിട്ടുണ്ട്. മാത്രമല്ല യുപിഐ ഇടപാടുകളെ പ്രോത്സാഹിപ്പിക്കാൻ 2021-22 സാമ്പത്തിക വർഷം മുതൽ സർക്കാർ ഇൻസെന്‍റീവ് സ്കീം ഏർപ്പെടുത്തിയിട്ടുമുണ്ട്. രാജ്യത്ത് യു.പി.ഐ ഇടപാടുകളിൽ വലിയ വർദ്ധനയുണ്ടായിട്ടുണ്ട്. 2019-20 സാമ്പത്തിക വർഷത്തിൽ യു.പി.ഐ ഇടപാടുകൾ 21.3 ലക്ഷം കോടിയായിരുന്നെങ്കിൽ 2025 മാർച്ചോടെ 260.56 ലക്ഷം കോടിയായി ഉയർന്നു. ഇത് ഡിജിറ്റൽ പെയ്മെന്‍റിനുള്ള സ്വീകതാര്യതയെ സൂചിപ്പിക്കുന്നുവെന്നും ധന മന്ത്രാലയം പ്രതികരിച്ചു.


Share our post
Continue Reading

Kerala

ഒമ്പതുകാരന്‍ പുഴയില്‍ മുങ്ങി മരിച്ചു

Published

on

Share our post

കോഴിക്കോട്: ഒമ്പതു വയസുകാരന്‍ പുഴയില്‍ മുങ്ങിമരിച്ചു. കോഴിക്കോട് വെളിമണ്ണയില്‍ ആണ് സംഭവം. നാലാം ക്ലാസ് വിദ്യാര്‍ഥിയായ ആലത്തുകാവില്‍ മുഹമ്മദ് ഫസീഹ് (9) ആണ് മരിച്ചത്. വെളിമണ്ണ യുപി സ്‌കൂള്‍ നാലാം ക്ലാസ് വിദ്യാര്‍ഥിയാണ്. കളിക്കാന്‍ പോയ കുട്ടി രാത്രിയായിട്ടും വീട്ടില്‍ എത്താത്തതിനെ തുടര്‍ന്ന് വീട്ടുകാര്‍ നടത്തിയ തെരച്ചിലിലാണ് വെളിമണ്ണ കടവില്‍ നിന്നും മൃതദേഹം കണ്ടെത്തിയത്.


Share our post
Continue Reading

Trending

error: Content is protected !!