Connect with us

Kerala

കേരള ഡിജിറ്റൽ യൂണിവേഴ്സിറ്റി നൂതന പി.ജി. പ്രോഗ്രാമുകളിൽ പ്രവേശനം

Published

on

Share our post

കേരള യൂണിവേഴ്സിറ്റി ഓഫ് ഡിജിറ്റൽ സയൻസസ്, ഇന്നൊവേഷൻ ആൻഡ് ടെക്നോളജി നടത്തുന്ന, നൂതനമായ വിവിധ മാസ്റ്റേഴ്സ് പ്രോഗ്രാമുകളിലെ 2024-25-ലെ പ്രവേശനത്തിന് ഇപ്പോൾ അപേക്ഷിക്കാം.

എം.ടെക്.

കംപ്യൂട്ടർ സയൻസ് ആൻഡ് എൻജിനിയറിങ് (കണക്റ്റഡ് സിസ്റ്റംസ് ആൻഡ് ഇൻറലിജൻസ്, ആർട്ടിഫിഷ്യൽ ഇൻറലിജൻസ്, സൈബർ സെക്യൂരിറ്റി എൻജിനിയറിങ്) ഇലക്‌ട്രോണിക്സ് എൻജിനിയറിങ് (ആർട്ടിഫിഷ്യൽ ഇൻറലിജൻസ് ഹാർഡ്‌വേർ, വി.എൽ.എസ്.ഐ., അഗ്രി-ഫുഡ് ഇലക്‌ട്രോണിക്സ്, സെൻസേഴ്സ്, അപ്ലൈഡ് മെറ്റീരിയൽസ്‌, ഐ.ഒ.ടി. ആൻഡ് റോബോട്ടിക്സ്, ബയോമെഡിക്കൽ ഇലക്‌ട്രോണിക്സ്, അൺകൺവെൻഷണൽ കംപ്യൂട്ടിങ്, സിഗ്നൽ പ്രൊസസിങ് ഹാർഡ്‌വേർ, ക്വാണ്ടം ടെക്നോളജീസ്, സെമികണ്ടക്ടർ മാനുഫാക്ചറിങ് ആൻഡ്‌ ടെക്നോളജി) ഇലക്‌ട്രോണിക് പ്രോഡക്ട് ഡിസൈൻ (വർക്കിങ് പ്രൊഫഷണലുകളെ ഉദ്ദേശിച്ച്)

പ്രോഗ്രാമിനനുസരിച്ച്, നിശ്ചിത ബ്രാഞ്ചിൽ ബി.ഇ./ബി.ടെക്. ബിരുദം/ നിശ്ചിത വിഷയത്തിൽ എം.എസ്‌സി., എം.സി. എ. ബിരുദമുള്ളവർക്ക് അപേക്ഷിക്കാം. അധികയോഗ്യതയായി, പ്രോഗ്രാമിനനുസരിച്ച്, ഗേറ്റ് (നിശ്ചിത ബ്രാഞ്ചിൽ)/സി.യു. ഇ.ടി. – പി.ജി. (നിശ്ചിത പേപ്പർ)/ഡിജിറ്റൽ യൂണിവേഴ്സിറ്റി അഡ്മിഷൻ ടെസ്റ്റ്/ജി.ആർ.ഇ. സ്കോർ വേണം.

എം.എസ്‌സി.

കംപ്യൂട്ടർ സയൻസ് (മെഷീൻ ഇൻറലിജൻസ്, സൈബർ സെക്യൂരിറ്റി, ഡേറ്റ അനലറ്റിക്സ്) അപ്ലൈഡ് ഫിസിക്സ് (വി.എൽ.എസ്.ഐ. ഡിസൈൻ, അപ്ലൈഡ് മെറ്റീരിയൽസ്, സെമി കണ്ടക്റ്റേഴ്സ് ) ഡേറ്റ അനലറ്റിക്സ് (ജിയോ ഇൻഫർമാറ്റിക്സ്, ബയോ എ.ഐ, കംപ്യൂട്ടേഷണൽ സയൻസ്) ഇൻഫർമാറ്റിക്സ് (ഡിജിറ്റൽ ലീഡർഷിപ്പ് ആൻഡ്‌ ട്രാൻസ്ഫർമേഷൻ) ഇക്കോളജി (ഇക്കോളജിക്കൽ ഇൻഫർമാറ്റിക്സ്) ഇലക്‌ട്രോണിക്സ് (എ.ഐ. ഹാർഡ്‌വേർ, വി.എൽ.എസ്.ഐ, അഗ്രി-ഫുഡ് ഇലക്‌ട്രോണിക്സ്, സെൻസേഴ്സ്, അപ്ലൈഡ് മെറ്റീരിയൽസ്‌, ഐ.ഒ.ടി. ആൻഡ് റോബോട്ടിക്സ്, ബയോമെഡിക്കൽ ഇലക്‌ട്രോണിക്സ്, അൺകൺവെൻഷണൽ കംപ്യൂട്ടിങ്, സിഗ്നൽ പ്രൊസസിങ് ഹാർഡ്‌വേർ) വിവിധ പ്രോഗ്രാമുകളിലായി ബിരുദധാരികൾ, ഏതെങ്കിലും വിഷയത്തിൽ ബി. എസ്‌സി., നിശ്ചിത വിഷയത്തിൽ ബി. എസ്‌സി./നിശ്ചിത ബ്രാഞ്ചിൽ ബി.ഇ./ബി.ടെക്., ബി.സി.എ., എം.ബി.ബി.എസ്. ബിരുദമുള്ളവർക്ക് അപേക്ഷിക്കാം. പ്രോഗ്രാമിനനുസരിച്ച് അധികയോഗ്യതയായി ഗേറ്റ് (നിശ്ചിത ബ്രാഞ്ചിൽ)/സി.യു.ഇ.ടി. – പി.ജി. (നിശ്ചിത പേപ്പർ)/ഡിജിറ്റൽ യൂണിവേഴ്സിറ്റി അഡ്മിഷൻ ടെസ്റ്റ്/ജി.ആർ.ഇ./ജാം/ ജെ.ജി.ഇ.ഇ.ബി.ഐ.എൽ.എസ്./ഐ.ഐ.എസ്‌സി./ടി. ഐ.എഫ്.ആർ. അഡ്മിഷൻ ടെസ്റ്റ് സ്കോർ വേണം.

എം.ബി.എ.

ബിസിനസ് അനലറ്റിക്സ്, ഡിജിറ്റൽ കൺവേർജൻസ്, ഡിജിറ്റൽ ട്രാൻസ്ഫർമേഷൻ, ഫൈനാൻസ്, ഹ്യൂമൻ റിസോഴ്സസ്, ഇൻഫർമേഷൻ സെക്യൂരിറ്റി മാനേജ്മെൻറ്‌, മാർക്കറ്റിങ്, ഓപ്പറേഷൻസ്, സിസ്റ്റംസ്, ടെക്നോളജി മാനേജ്മെൻറ്‌ സ്പെഷ്യലൈസേഷനുകൾ – ഏതെങ്കിലും വിഷയത്തിൽ ബാച്ച്‌ലർ/മാസ്റ്റേഴ്സ് ബിരുദമുള്ളവർക്ക് അപേക്ഷിക്കാം. സാധുവായ (2021 നവംബർമുതൽ ഉള്ളത് പരിഗണിക്കും) കാറ്റ്/ജി.ആർ.ഇ./ സി.മാറ്റ്./കെ. മാറ്റ്./എക്സ്.എ.ടി./എൻ.എം.എ.ടി./ജി.മാറ്റ്. സ്കോർ വേണം.

അപേക്ഷ

കോമൺ യൂണിവേഴ്സിറ്റി എൻട്രൻസ് ടെസ്റ്റ് (സി.യു.ഇ.ടി.) – പി.ജി. വഴി പ്രവേശനം തേടുന്നവർ https://pgcuet.samarth.ac.in വഴി ജനുവരി 24 രാത്രി 11.50-നകം അപേക്ഷിക്കണം.

ഡിജിറ്റൽ യൂണിവേഴ്സിറ്റി ഓഫ് കേരള അഡ്മിഷൻ പോർട്ടൽ വഴിയുള്ള അപേക്ഷാസമർപ്പണം duk.ac.in/admission വഴി മേയ് 15 വരെ നടത്താം. ലഭ്യമായ സ്കോളർഷിപ്പുകളുടെ വിശദാംശങ്ങൾ വെബ്സൈറ്റിലുണ്ട്.


Share our post

Kerala

അപ്പോളോ ജ്വല്ലറി നിക്ഷേപ തട്ടിപ്പ്; വടകരയിൽ പരാതികളുടെ എണ്ണം 100 കവിഞ്ഞു

Published

on

Share our post

വടകര: അപ്പോളോ ജ്വല്ലറി നിക്ഷേപ തട്ടിപ്പില്‍ വടകരയില്‍ പരാതികളുടെ എണ്ണം 100 കവിഞ്ഞു. 102 കേസുകളിലായി 9 കോടിയില്‍ പരം രൂപ നഷ്ടമായതായാണ് ലഭിക്കുന്ന വിവരം.ഇതില്‍ 55 കേസുകള്‍ ജില്ലാ ക്രൈംബ്രാഞ്ചിന് കൈമാറി.അന്വേഷണം പുരോഗമിക്കുകയാണ്. അപ്പോളോ ജ്വല്ലറിയില്‍ അപ്പോളോ ഗോള്‍ഡ്, ഇന്‍വെസ്റ്റ്‌മെന്റ് സ്‌കീമുകളില്‍ നിക്ഷേപിച്ചവര്‍ക്കാണ് പണം നഷ്ടമായത്. വടകര പൊലീസ് നിക്ഷേപ തട്ടിപ്പുമായി ബന്ധപ്പെട്ട് ഇതിനകം102 കേസുകളാണ് രജിസ്റ്റര്‍ ചെയ്തത്. റൂറല്‍ ജില്ലാ ക്രൈംബ്രാഞ്ചാണ് കേസ് അന്വേഷിക്കുന്നത്. വടകര പൊലീസ് ഇതിനകം 55 കേസുകള്‍ ജില്ലാ ക്രൈംബ്രാഞ്ചിന് കൈമാറിയിട്ടുണ്ട്.

നിക്ഷേപകര്‍ക്ക് ഒരു ലക്ഷം മുതല്‍ 50 ലക്ഷം വരെ നഷ്ടമായതായാണ് വിവരം. ജ്വല്ലറിയില്‍ നിക്ഷേപിക്കുന്ന പണത്തിന് ഉയര്‍ന്ന ലാഭവിഹിതം വാഗ്ദാനം നല്‍കിയിരുന്നു. ആദ്യഘട്ടത്തില്‍ നിക്ഷേപകര്‍ക്ക് ലാഭ വിഹിതം ലഭിച്ചിരുന്നു. ഇതോടെ പലരും കൂടുതല്‍ പണം നിക്ഷേപിച്ചു.ജ്വല്ലറി ഉടമകളുടെ മറ്റ് സ്ഥാപനങ്ങളില്‍ നിക്ഷേപ നടത്തിയവരുമുണ്ട്. പ്രതികളില്‍ ചിലര്‍ പ്രമുഖര്‍ വിദേശകടന്നതായും സൂചനയുണ്ട്. ഭൂമി വിറ്റും മക്കളെ വിവാഹം ചെയ്ത് അയക്കാനുമായി സ്വരൂപിച്ച പണം നഷ്ടപെട്ടവരാണ് കൂടുതല്‍. നിക്ഷേപിച്ച പണം തിരികെ ലഭിക്കുമെന്ന ഉറപ്പില്‍ പരാതിയുമായി  മുന്നോട്ട് പോകാതെ നില്‍ക്കുന്നവരും നിരവധിയുണ്ട്.


Share our post
Continue Reading

Breaking News

നാളെ വയനാട് ജില്ലയിൽ ഹർത്താൽ

Published

on

Share our post

വയനാട്: നൂൽപ്പുഴയിൽ യുവാവിനെ കാട്ടാന കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതിഷേധിച്ച് ഫാർമേഴ്സ് റിലീഫ് ഫോറവും (എഫ് ആർ എഫ്), തൃണമൂൽ കോൺഗ്രസും നാളെ വയനാട് ജില്ലയിൽ ഹർത്താലിന് ആഹ്വാനം ചെയ്തു. വയനാട്ടിൽ വന്യമൃഗങ്ങളുടെ ആക്രമണങ്ങളിൽ മനുഷ്യ ജീവനുകൾ നഷ്ടപ്പെടുന്നത് നിത്യസംഭവമായി മാറിയിട്ടും വനംവകുപ്പിന്റെ അനാസ്ഥ തുടരുന്നതിലും സർക്കാർ സംവിധാനങ്ങൾ ഉണർന്ന് പ്രവർത്തിക്കാത്തതിൽ പ്രതിഷേധിച്ചുമാണ് ഹർത്താലെന്നും, കടകൾ അടപ്പിക്കാനോ, വാഹനങ്ങൾ തടയാനോ തങ്ങൾ മുതിരില്ലെന്നും പൊതുജനം മന:സാ ക്ഷിക്കനുസരിച്ച് ഹർത്താലിനോട് സഹകരിക്കണമെന്നും എഫ്.ആർ. എഫ്. ജില്ലാ ചെയർമാനും, തൃണമൂൽ കോൺഗ്രസ് ജില്ലാ കൺവീനറുമായ പി.എം. ജോർജ് അറിയിച്ചു.രാവിലെ 6 മുതൽ വൈകുന്നേരം 6 വരെയാണ് ഹർത്താൽ.


Share our post
Continue Reading

Kerala

ശനിയാഴ്ച്ച ഉച്ചക്ക് 12ന് മുമ്പ് ജൂതത്തടവുകാരെ വിട്ടയച്ചില്ലെങ്കില്‍ നരകം പൊട്ടിപ്പുറപ്പെടുമെന്ന് ട്രംപ്

Published

on

Share our post

ശനിയാഴ്ച്ച ഉച്ചക്ക് 12നു മുമ്പ് ജൂതത്തടവുകാരെ ഹമാസ് വിട്ടയിച്ചില്ലെങ്കില്‍ ഗസയിലെ വെടിനിര്‍ത്തല്‍ കരാര്‍ റദ്ദാക്കാന്‍ ശുപാര്‍ശ ചെയ്യുമെന്നും നരകം പൊട്ടിപ്പുറപ്പെടുമെന്നും ഭീഷണിമുഴക്കി യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. ഗസയിലെ വെടിനിര്‍ത്തല്‍ കരാര്‍ ഇസ്രായേല്‍ ലംഘിക്കുന്നതിനാല്‍ തടവുകാരെ വിട്ടയക്കുന്നത് മരവിപ്പിച്ചെന്ന ഹമാസിന്റെ പ്രസ്താവനക്ക് പിന്നാലെയാണ് ട്രംപ് ഇങ്ങനെ പറഞ്ഞത്. വിഷയത്തില്‍ ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു തന്നെ മറികടക്കാന്‍ ശ്രമിച്ചേക്കാമെന്നും ട്രംപ് പറഞ്ഞു. ഗസയിലെ തടവുകാരെ ഘട്ടങ്ങളായി വിട്ടയക്കുന്നതിന് പകരം മൊത്തമായി വിട്ടയക്കണമെന്നും ട്രംപ് ആവശ്യപ്പെട്ടു.

ഗസയില്‍ നിന്ന് കുടിയൊഴിപ്പിക്കുന്ന ഫലസ്തീനികളെ സ്വീകരിച്ചില്ലെങ്കില്‍ ജോര്‍ദാനും ഈജിപ്തിനുമുള്ള സൈനിക-സാമ്പത്തിക സഹായം തടഞ്ഞേക്കാമെന്നും ട്രംപ് പറഞ്ഞു. ഗസ മുനമ്പ് യുഎസ് ഏറ്റെടുത്താല്‍ പിന്നെ ഫലസ്തീനികള്‍ക്ക് അവകാശമുണ്ടാവില്ല. കുടിയിറക്കപ്പെട്ട ഫലസ്തീനികളെ കൊണ്ടുപോകാന്‍ ജോര്‍ദാനുമായും ഈജിപ്തുമായും കരാറില്‍ ഏര്‍പ്പെടാന്‍ കഴിയും. ഈ രണ്ടു രാജ്യങ്ങള്‍ക്കും പ്രതിവര്‍ഷം കോടിക്കണക്കിന് ഡോളര്‍ നല്‍കുമെന്നും ട്രംപ് പറഞ്ഞു. ഇന്ന് ജോര്‍ദാനിലെ അബ്ദുല്ല രാജാവ് വാഷിങ്ടണില്‍ ട്രംപിനെ കാണുന്നുണ്ട്.


Share our post
Continue Reading

Trending

error: Content is protected !!