Connect with us

Kannur

ഹയർസെക്കൻഡറി ട്രാൻസ്ഫറിൽ അനിശ്ചിതത്വം: ആര് കടാക്ഷിക്കണം

Published

on

Share our post

കണ്ണൂർ: യു.പി, ഹൈസ്കൂൾ അദ്ധ്യാപക തസ്തികകളിലേതിന് സമാനമായ ട്രാൻസ്ഫർ നടക്കാത്തത് ഹയർ സെക്കൻഡറി വിഭാഗത്തിൽ തലവേദനയാകുന്നു. കോടതി വ്യവഹാരങ്ങളിൽ പെട്ടുകിടക്കുകയോ, നടപ്പിലാകാതെ പോകുകയോ ആയ പ്രക്രിയ മാത്രമായി ഹയർസെക്കൻഡറി ട്രാൻസ്ഫർ മാറുന്നുവെന്നാണ് അദ്ധ്യാപകരുടെ പരിദേവനം.

2022 മേയിൽ കോടതി ഹയർസെക്കൻഡറി ട്രാൻസ്ഫർ സ്‌റ്റേ ചെയ്തിരുന്നു. സ്റ്റേ നീങ്ങിയതിന് ശേഷം സ്ഥലംമാറ്റ നടപടികൾ 2 മാസം കൊണ്ട് പൂർത്തികരിക്കണമെന്ന് 2023 ജൂലായ് 14ന് കോടതി വിധി വന്നു. മൂന്നു മാസത്തിന് ശേഷം ഒക്‌ടോബർ 25ന് വീണ്ടും ട്രാൻസ്ഫർ നടപടികൾ ആരംഭിച്ചു. ഡിസംബർ 17ന് ലിസ്റ്റ് തയ്യാറാക്കി. ഇതിനിടെ പരീക്ഷയ്ക്കിടയിലുള്ള ട്രാൻസ്ഫർ കുട്ടികൾക്ക് പ്രയാസം ഉണ്ടാക്കുമെന്ന് ആരോപിച്ച് ചിലർ വീണ്ടും കോടതിയെ സമീപിച്ചിരിക്കുകയാണ്.

ആയിരക്കണക്കിന് അപേക്ഷകരാണ് ട്രാൻസ്ഫറിലെ അനിശ്ചിതത്വത്തിൽ കുടുങ്ങിനിൽക്കുന്നതെന്നാണ് അദ്ധ്യാപകരുടെ വാദം. വരുന്ന ഫെബ്രുവരിയിൽ ട്രാൻസ്ഫർ നടന്നില്ലെങ്കിൽ മാർച്ചോടെ തെരഞ്ഞെടുപ്പ് വിജ്ഞാപനം വന്ന് പ്രിസൈഡിംഗ് ഓഫീസർ ആയി പലർക്കും ചുമതലയേൽക്കേണ്ടി വരും.നിയമിക്കപ്പെടുന്ന ഹയർ സെക്കൻഡറി അദ്ധ്യാപകർക്ക് അടുത്ത ജൂണിന് മുമ്പ് ട്രാൻസ്ഫർ ആകുന്നതിന് ഇതോടെ തടസം വരും.

പുത്തരിയല്ല ഫെബ്രുവരി ട്രാൻസ്ഫർ

ഈ മാസം 22ന് പബ്ലിക് പ്രാക്ടിക്കൽ പരീക്ഷകൾ തുടങ്ങും. പാഠഭാഗങ്ങൾ തീർന്ന് സ്റ്റഡി ലീവ് തുടങ്ങുന്ന ഘട്ടമാണിത്. ട്രാൻസ്ഫർ കൃത്യമായാൽ പകരം അദ്ധ്യാപകൻ ചുമതലയേറ്റെടുക്കുകയും ചെയ്തു. അഡ്ജസ്റ്റ്‌മെന്റ് ട്രാൻസ്ഫർ അടക്കം മുൻകാലങ്ങളിൽ ഫെബ്രുവരിയിൽ നടന്നിട്ടുള്ളതായും അപേക്ഷിച്ച് കാത്തുനിൽക്കുന്ന അദ്ധ്യാപകരിൽ ചിലർ പറഞ്ഞു.

പരീക്ഷാ നടത്തിപ്പിലെ സാങ്കേതിക ബുദ്ധിമുട്ടുകൾ പരിഹരിക്കാൻ പ്രാപ്തമായ ഉത്തരവുകൾ വിദ്യാഭ്യാസവകുപ്പ് പുറത്തിറക്കാറുണ്ടെന്നും അതിനാൽ ഇക്കാര്യത്തിൽ ആശങ്ക വേണ്ടെന്നുമാണ് ട്രാൻസ്ഫറിന് അപേക്ഷിച്ച അദ്ധ്യാപകർ പറയുന്നത്. ഈ വർഷം പരീക്ഷാ ഡ്യൂട്ടി കിട്ടിയ അദ്ധ്യാപകർ ആ സ്കൂളിൽ ഡ്യൂട്ടി ചെയ്യണമെന്നും അതിന് ശേഷം റിലീവ് ചെയ്താൽ മതിയെന്നുമുള്ള മുൻ ഉത്തരവുകളെ ഇവർ എടുത്തുകാണിക്കുന്നുമുണ്ട്.


Share our post

Kannur

ചുരത്തിൽ നിയന്ത്രണം വിട്ട ലോറി സംരക്ഷണ വേലിയിൽ തട്ടിനിന്നു; ഒഴിവായത് വൻദുരന്തം

Published

on

Share our post

കോഴിക്കോട്: താമരശ്ശേരി ചുരത്തിൽ ടയർപൊട്ടി നിയന്ത്രണംവിട്ട ലോറി സംരക്ഷണ വേലിയിൽ തട്ടിനിന്നു, ഒഴിവായത് വൻ ദുരന്തം. താമരശ്ശേരി ചുരം ഒൻപതാം വളവിലാണ് സംഭവം. ടയർ പൊട്ടി നിയന്ത്രണം വിട്ട ലോറി റോഡിൽനിന്ന് തെന്നിമാറി സുരക്ഷാ വേലി തകർത്തു. കൊക്കയിൽ ചാടാതെ തലനാരിഴക്കാണ് വൻ അപകടത്തിൽനിന്ന് ലോറി രക്ഷപ്പെട്ടത്. ലോറിയുടെ മുൻഭാഗത്തെ ഒരു വശത്തെ ടയർ പുറത്തുചാടിയ നിലയിലാണ്. വയനാട് ഭാഗത്തുനിന്ന് കോഴിക്കോട് ഭാഗത്തേക്ക് വന്ന ലോറിയാണ് അപകടത്തിൽപ്പെട്ടത്.


Share our post
Continue Reading

Kannur

കണ്ണൂർ-ദമാം ഇൻഡിഗോ സർവീസ് 15 മുതൽ

Published

on

Share our post

മട്ടന്നൂർ : കണ്ണൂർ വിമാനത്താവളത്തിൽനിന്ന് ദമാമിലേക്ക് ഇൻഡിഗോയുടെ സർവീസ് 15 -ന് തുടങ്ങും.

ഞായർ, തിങ്കൾ, ബുധൻ, വെള്ളി ദിവസങ്ങളിലാണ് സർവീസുകൾ. കണ്ണൂരിൽനിന്ന് രാത്രി 12.25-ന് പുറപ്പെട്ട് 2.40-ന് ദമാമിലെത്തും. തിരികെ 3.40-ന് പുറപ്പെട്ട് രാവിലെ 10.30-ന് കണ്ണൂരിൽ എത്തുന്ന വിധത്തിലാണ് സർവീസ്. 12,800 രൂപ മുതലാണ് ടിക്കറ്റ് നിരക്ക്.

കണ്ണൂർ-ദമാം സെക്ടറിൽ എയർഇന്ത്യ എക്സ്‌പ്രസും സർവീസ് നടത്തുന്നുണ്ട്. ആഴ്ചയിൽ മൂന്നുദിവസമാണ് സർവീസ്. കണ്ണൂരിൽനിന്ന് മസ്കറ്റ്, ഫുജൈറ എന്നിവിടങ്ങളിലേക്ക് കഴിഞ്ഞ മാസം ഇൻഡിഗോ സർവീസ് തുടങ്ങിയിരുന്നു. ദോഹ, അബുദാബി എന്നിവിടങ്ങളിലേക്കും ഇൻഡിഗോ സർവീസുകൾ നടത്തുന്നുണ്ട്.

Share our post
Continue Reading

Kannur

നിക്ഷേപത്തട്ടിപ്പ്; രാഹുൽ ചക്രപാണിക്കെതിരേ മുഖ്യമന്ത്രിക്ക് പരാതി

Published

on

Share our post

കണ്ണൂർ : മൾട്ടി സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് സൊസൈറ്റിയുടെ മറവിൽ വിവിധ പേരുകളിൽ അനധികൃത ധനകാര്യസ്ഥാപനങ്ങൾ തുടങ്ങി നിക്ഷേപത്തട്ടിപ്പ് നടത്തിയ രാഹുൽ ചക്രപാണിക്കെതിരേ മുഖ്യമന്ത്രിക്കും ഇഡിക്കും സെൻട്രൽ രജിസ്ട്രാർ ഫോർ കോ-ഓപ്പറേറ്റീവ് സൊസൈറ്റിക്കും പരാതി നൽകാൻ തീരുമാനിച്ചതായി കർമസമിതി ഭാരവാഹികൾ പത്രസമ്മേളനത്തിൽ പറഞ്ഞു.

നിക്ഷേപകർക്ക് പണം കിട്ടാൻ നടപടി സ്വീകരിക്കണമെന്നും സാമ്പത്തികതട്ടിപ്പ് കേസുകൾ കൈകാര്യം ചെയ്യുന്ന വിഭാഗത്തെ കേസ് അന്വേഷിക്കാൻ നിയമിക്കണമെന്നും ആവശ്യപ്പെട്ട് മേയ് 26-ന് ജില്ലാ പോലീസ് കമ്മിഷണർക്ക് പരാതി നൽകിയിരുന്നു. അദ്ദേഹം അനുകൂല നിലപാടാണ് സ്വീകരിച്ചത്.

13 പരാതി സ്വീകരിച്ച് എല്ലാ പോലീസ് സ്റ്റേഷനുകളിൽനിന്ന്‌ റിപ്പോർട്ട് തേടിയശേഷം നടപടിയുണ്ടാകുമെന്ന് അറിയിക്കുകയും ചെയ്തു. എന്നാൽ പോലീസ് സ്റ്റേഷനുകളിൽനിന്ന് പ്രത്യേകിച്ച് ടൗൺ പോലീസ് സ്റ്റേഷൻ എസ്എച്ച്ഒയിൽനിന്ന് വളരെ മോശം പ്രതികരണമാണുണ്ടായത്. അവധികൾ കേട്ടുമടുത്ത നിക്ഷേപകർ പല പോലീസ് സ്റ്റേഷനുകളിലായി നിരവധി പരാതികൾ നൽകിയിട്ടുണ്ട്. പലതവണ ജയിലിൽ കിടന്ന ചക്രപാണി മാസങ്ങൾ കഴിയുമ്പോൾ ജാമ്യം കിട്ടി പുറത്തിറങ്ങാറാണ് പതിവ്. നിക്ഷേപകരുടെ പണം തിരിച്ചുകിട്ടാനുള്ള നടപടിയും ഇതുവരെ ഉണ്ടായിട്ടില്ല. ഗത്യന്തരമില്ലാതെയാണ് കർമസമിതി രൂപവത്കരിച്ചതെന്നും ഭാരവാഹികൾ പറഞ്ഞു.

മലബാർ മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ-ഓപ്പറേറ്റീവ് സൊസൈറ്റി, റോയൽ ട്രാവൻകൂർ ഫാർമേഴ്സ് പ്രൊഡ്യൂസേഴ്‌സ് കമ്പനി ലിമിറ്റഡ്, റോയൽ ട്രാവൻകൂർ നിധി ലിമിറ്റഡ്, കനറാ ഫിഷ് ഫാർമേഴ്‌സ്, പ്രൊഡ്യൂസേഴ്‌സ് കമ്പനി എന്നീ പല പേരുകളിൽ സ്ഥാപനങ്ങൾ തുടങ്ങിയാണ് തട്ടിപ്പ് നടത്തിത്. തൊഴിലില്ലാത്ത യുവതീയുവാക്കളെ പരസ്യത്തിലൂടെ ജോലിക്ക് തിരഞ്ഞെടുത്ത് അവരുടെ ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും പണമാണ് നിക്ഷേപമെന്നപേരിൽ മുഖ്യമായും തട്ടിയെടുത്തത്. കൂടാതെ വിമുക്തഭടന്മാരെയും ജോലി വാഗ്ദാനം ചെയ്തത് കബളിപ്പിച്ചിട്ടുണ്ട്.

വിരമിക്കുമ്പോൾ കിട്ടുന്ന സംഖ്യ മുഴുവനും നിക്ഷേപമായി വാങ്ങി അവരെ ബ്രാഞ്ച് മാനേജർമാരായി നിയമിക്കുകയും ഒടുവിൽ കാലാവധി കഴിയുമ്പോൾ തുക തിരിച്ചുനൽകാതിരിക്കുകയുമാണ് ചെയ്തത്.


Share our post
Continue Reading

Trending

error: Content is protected !!