Connect with us

Kerala

2024 ൽ വീട് പണിയാൻ പോകുന്നവരോട് ചില ഓർമപ്പെടുത്തലുകൾ

Published

on

Share our post

വിവാഹജീവിതത്തിൽ എന്നപോലെ വീടിനും ഒരു മധുവിധു കാലമുണ്ട്. പാലുകാച്ചൽ കഴിഞ്ഞ സമയത്ത് ‘സൂപ്പർ’ എന്നുതോന്നുന്ന പലകാര്യങ്ങളും രണ്ടുവർഷം കഴിഞ്ഞാൽ ‘തലവേദനയായല്ലോ’ എന്നുതോന്നാം. ഇത്തരത്തിൽ വീടുപണി കഴിഞ്ഞു കുറച്ചുവർഷങ്ങൾ കഴിഞ്ഞിട്ടുള്ളവർക്ക്, ‘വീട്ടിൽ ഒഴിവാക്കാമായിരുന്നു’ എന്ന് പിന്നീട് തോന്നിയ കാര്യങ്ങൾ എന്തൊക്കെയാകാം? ഓരോരുത്തരുടെയും ജീവിതരീതി പ്രകാരം പല ഉത്തരങ്ങൾ ഉണ്ടാകാം. ചില ഉദാഹരണങ്ങൾ താഴെ സൂചിപ്പിക്കുന്നു.

  • മുകൾനില വേണ്ടിയിരുന്നില്ല- മക്കൾ വീട്ടിലില്ല, അതുകൊണ്ട് അവിടെ ആരും കയറുന്നില്ല. വൃത്തിയാക്കാൻ ബുദ്ധിമുട്ടുണ്ട്.
  • സ്‌റ്റെയറിനു ‘മേക്കപ്പിടാൻ’ ഒരുപാട് പണം ചെലവഴിക്കേണ്ടിയിരുന്നില്ല- മധ്യവയസ്സ് കടന്നതോടെ സ്‌റ്റെയർ കാണുമ്പോൾത്തന്നെ മുട്ടുവേദന തുടങ്ങുന്നു. പകരം ലിഫ്റ്റിന് പ്ലാനിങ് ഘട്ടത്തിൽ ഇടം വകയിരുത്തേണ്ടിയിരുന്നു.
  • പർഗോളകൾ വേണ്ടിയിരുന്നില്ല- ആദ്യം രസമായി തോന്നിയെങ്കിലും ഇപ്പോൾ വൃത്തിയാക്കാൻ ബുദ്ധിമുട്ടുണ്ട്.
  • ഒരുപാട് കോർട്യാർഡും ഇൻഡോർ പ്ലാന്റുകളും വേണ്ടിയിരുന്നില്ല- പരിപാലനം ബുദ്ധിമുട്ടാണ്. പലതും ഉണങ്ങിപ്പോയി.
  • ഓവർ ആയിട്ടുള്ള ഇന്റീരിയർ വർക്കുകൾ, എല്ലാ മുറിക്കും ബാത്റൂം, അപ്പർ ലിവിങ് തുടങ്ങിയവ വേണ്ടിയിരുന്നില്ല- വെറുതെ ചതുരശ്രയടിയും ബജറ്റും കൂടിയതല്ലാതെ ഉപയോഗിക്കുന്നില്ല.

    പലപ്പോഴും ട്രെൻഡിനെ അന്ധമായി അനുകരിക്കുന്ന പ്രവണത തലമുറകളായി മലയാളികൾക്കുണ്ട്. വീടിന്റെ കാര്യത്തിലും ഇത് വില്ലനായി തുടരുന്നുണ്ട്. വരവും ചെലവും കൂട്ടിമുട്ടിക്കുക എന്ന അടിസ്ഥാന ജീവിതപാഠം വീടുപണിയിലും പ്രസക്തമാണ്.അയൽപക്കത്തേക്ക് നോക്കി വീടുപണിയാതെ, സ്വന്തം പോക്കറ്റ് നോക്കി വീട് പണിയണം. ചുറ്റുമുള്ള പല സാഹചര്യങ്ങളുടെയും സമ്മർദ്ദത്തിന് വഴങ്ങി, വലിയ തുക ലോൺ എടുത്ത് ‘എടുത്താൽ പൊങ്ങാത്ത വീട്’ പണിതശേഷം, മാസശമ്പളത്തിന്റെ സിംഹഭാഗവും ഇ.എം.ഐ ആയി ചോർന്നുപോകുമ്പോൾ, ജീവിതത്തിന്റെ രണ്ടറ്റങ്ങൾ കൂട്ടിമുട്ടിക്കാൻ ഞെരുങ്ങി ജീവിക്കുന്ന, അല്ലെങ്കിൽ കടത്തിന്റെ പുറത്ത് കടമെടുത്ത് (കാശ് മറിച്ച്) ജീവിക്കുന്ന ധാരാളം സാധാരണക്കാരുണ്ട്. അതേസമയം സ്റ്റാറ്റസ് നിലനിർത്താൻ ആവശ്യത്തിലും വലിയ വീട് പണിതിട്ട്, തൂത്തു തുടയ്ക്കാൻ ജോലിക്കാരെ കിട്ടാതെ ബുദ്ധിമുട്ടി ജീവിക്കുന്നവരുണ്ട്. അതുമല്ലെങ്കിൽ മക്കളാരും അരികിൽ ഇല്ലാതെ വലിയ വീട്ടിൽ ഏകാന്തതയുടെ തടങ്കലിൽ കഴിയുന്നവരുമുണ്ട്.നിങ്ങൾക്ക് കാശും അതിയായ ആഗ്രഹവുമുണ്ടെങ്കിൽ വലിയ വീട് പണിയുന്നതിൽ തെറ്റില്ല. ആ കാശ് പലവഴിക്ക് കറങ്ങിത്തിരിഞ്ഞു സാധാരണക്കാരിലേക്കെത്തും, ലോക്കൽ വിപണി സജീവമാകും. ലോറി ഡ്രൈവർ മുതൽ മേസ്തിരിയും ആർക്കിടെക്ടും വരെ അതിന്റെ ഗുണഭോക്താക്കളാകും. അതേസമയം ‘കാശുണ്ട്’ എന്നുകരുതി പരിമിതമായ നിർമാണസാമഗ്രികൾ ധൂർത്തടിക്കുന്നത് ശരിയായ പ്രവണതയുമല്ല.

    2024 ൽ വീട് പണിയുന്നവർക്ക് ചില ആശയങ്ങൾ 

    • പ്ലാനിങ് ഘട്ടത്തിൽത്തന്നെ ‘ഫാന്റസിയുടെ പുറത്ത്’ ഉൾക്കൊള്ളിച്ച ഇടങ്ങൾ ആവശ്യമുണ്ടോ എന്ന് പലവട്ടം ഇരുത്തിചിന്തിക്കുക.
    • ചതുരശ്രയടി കുറച്ചാൽ ബജറ്റും കൈപ്പിടിയിൽ ഒതുക്കാനാകും.
    • അത്യാവശ്യം സ്ഥലമുണ്ടെങ്കിൽ ലളിതമായി ഒരുനില വീട് പണിയുക.
    • അകത്താണ് വീട്- പുറംകാഴ്ച ഭംഗിയാക്കാൻ ഒരുപാട് കാശ് കളയാതെ ജീവനുള്ള, ഹൃദ്യമായ അകത്തളങ്ങൾക്ക് പണം ചെലവഴിക്കുക. അതേസമയം ആഡംബരത്തിന്റെ അതിപ്രസരം കഴിയുമെങ്കിൽ ഒഴിവാക്കുക. 
    • വീടുകൾ വയോജന സൗഹൃദമാകണം. കിടപ്പുമുറികൾ, ബാത്റൂമുകൾ എന്നിവയിൽ പ്രായമായവർക്ക് പിടിച്ചു നടക്കാൻ ഹാൻഡിലുകൾ വയ്ക്കുന്നത് ഉപകരിക്കും. കാശുണ്ടെങ്കിൽ ലിഫ്റ്റിന് പ്ലാനിങ് ഘട്ടത്തിൽ പ്രൊവിഷൻ ഇടണം.

    ഇതിന്റെയെല്ലാം സംഗ്രഹം ഇങ്ങനെയാണ്- പണ്ട് രസതന്ത്രം സിനിമയിൽ ലാലേട്ടൻ പറഞ്ഞപോലെ നമ്മൾ ഒരു വീട് പണിയുമ്പോൾ, ആ വീട് നമ്മെ ആഗ്രഹിക്കുന്നുണ്ടോ എന്നുകൂടി നോക്കണം. സാധാരണക്കാരെ സംബന്ധിച്ചിടത്തോളം ‘കൊക്കിലൊതുങ്ങാത്ത വീട്’ പണിത് സാമ്പത്തിക ബാധ്യത വരുത്തിവയ്ക്കരുത് എന്നതാണ് പരമപ്രധാനം. കാരണം സന്തോഷത്തോടെ, സമാധാനത്തോടെ ജീവിക്കാനുള്ളതാണ് വീട്.


Share our post

Kerala

മാര്‍ച്ച് ഒന്ന് മുതല്‍ ആര്‍.സി ബുക്കുകള്‍ ഡിജിറ്റലാകും; പ്രത്യേക നിര്‍ദേശവുമായി ഗതാഗത കമ്മീഷണര്‍

Published

on

Share our post

സംസ്ഥാനത്ത് മാര്‍ച്ച് ഒന്ന് മുതല്‍ വാഹനങ്ങളുടെ ആര്‍സി ബുക്കുകള്‍ പൂര്‍ണമായും ഡിജിറ്റലാകും. ആര്‍.സി ബുക്കുകള്‍ പ്രിന്റ് എടുത്ത് നല്‍കുന്നതിന് പകരമാണ് ഡിജിറ്റലായി നല്‍കുന്നത്. വാഹനം വാങ്ങി മണിക്കൂറുകള്‍ക്കുള്ളില്‍ രജിസ്‌ട്രേഷന്‍ പൂര്‍ത്തിയാക്കി വാഹന്‍ വെബ്‌സൈറ്റില്‍ നിന്നും ആര്‍സി ബുക്ക് ഡൗണ്‍ലോഡ് ചെയ്യാനാകും.മാര്‍ച്ച് ഒന്ന് മുതല്‍ ആര്‍.സി ബുക്കുകള്‍ ഡിജിറ്റലാകുന്നതോടെ പ്രത്യേക നിര്‍ദേശങ്ങളും ഗതാഗത വകുപ്പ് നല്‍കുന്നുണ്ട്. ഫെബ്രുവരി മാസത്തിനുള്ളില്‍ എല്ലാ വാഹന ഉടമകളും ആര്‍സി ബുക്കുമായി ഫോണ്‍ നമ്പറുകള്‍ ബന്ധിപ്പിച്ചിട്ടുണ്ടോയെന്ന് ഉറപ്പുവരുത്തണമെന്ന് ഗതാഗത കമ്മീഷണര്‍ എച്ച് നാഗരാജു പറഞ്ഞു. ആധാറുമായി ലിങ്ക് ചെയ്തിരിക്കുന്ന ഫോണ്‍ നമ്പറുകളാണ് നല്‍കേണ്ടതെന്നും ഓണ്‍ലൈന വഴി സ്വന്തമായോ അക്ഷയ കേന്ദ്രങ്ങള്‍ വഴിയോ നമ്പറുകല്‍ അപ്‌ഡേറ്റ് ചെയ്യാമെന്നും ഗതാഗത കമ്മീഷണര്‍ അറിയിച്ചു.


Share our post
Continue Reading

Kerala

അപ്പോളോ ജ്വല്ലറി നിക്ഷേപ തട്ടിപ്പ്; വടകരയിൽ പരാതികളുടെ എണ്ണം 100 കവിഞ്ഞു

Published

on

Share our post

വടകര: അപ്പോളോ ജ്വല്ലറി നിക്ഷേപ തട്ടിപ്പില്‍ വടകരയില്‍ പരാതികളുടെ എണ്ണം 100 കവിഞ്ഞു. 102 കേസുകളിലായി 9 കോടിയില്‍ പരം രൂപ നഷ്ടമായതായാണ് ലഭിക്കുന്ന വിവരം.ഇതില്‍ 55 കേസുകള്‍ ജില്ലാ ക്രൈംബ്രാഞ്ചിന് കൈമാറി.അന്വേഷണം പുരോഗമിക്കുകയാണ്. അപ്പോളോ ജ്വല്ലറിയില്‍ അപ്പോളോ ഗോള്‍ഡ്, ഇന്‍വെസ്റ്റ്‌മെന്റ് സ്‌കീമുകളില്‍ നിക്ഷേപിച്ചവര്‍ക്കാണ് പണം നഷ്ടമായത്. വടകര പൊലീസ് നിക്ഷേപ തട്ടിപ്പുമായി ബന്ധപ്പെട്ട് ഇതിനകം102 കേസുകളാണ് രജിസ്റ്റര്‍ ചെയ്തത്. റൂറല്‍ ജില്ലാ ക്രൈംബ്രാഞ്ചാണ് കേസ് അന്വേഷിക്കുന്നത്. വടകര പൊലീസ് ഇതിനകം 55 കേസുകള്‍ ജില്ലാ ക്രൈംബ്രാഞ്ചിന് കൈമാറിയിട്ടുണ്ട്.

നിക്ഷേപകര്‍ക്ക് ഒരു ലക്ഷം മുതല്‍ 50 ലക്ഷം വരെ നഷ്ടമായതായാണ് വിവരം. ജ്വല്ലറിയില്‍ നിക്ഷേപിക്കുന്ന പണത്തിന് ഉയര്‍ന്ന ലാഭവിഹിതം വാഗ്ദാനം നല്‍കിയിരുന്നു. ആദ്യഘട്ടത്തില്‍ നിക്ഷേപകര്‍ക്ക് ലാഭ വിഹിതം ലഭിച്ചിരുന്നു. ഇതോടെ പലരും കൂടുതല്‍ പണം നിക്ഷേപിച്ചു.ജ്വല്ലറി ഉടമകളുടെ മറ്റ് സ്ഥാപനങ്ങളില്‍ നിക്ഷേപ നടത്തിയവരുമുണ്ട്. പ്രതികളില്‍ ചിലര്‍ പ്രമുഖര്‍ വിദേശകടന്നതായും സൂചനയുണ്ട്. ഭൂമി വിറ്റും മക്കളെ വിവാഹം ചെയ്ത് അയക്കാനുമായി സ്വരൂപിച്ച പണം നഷ്ടപെട്ടവരാണ് കൂടുതല്‍. നിക്ഷേപിച്ച പണം തിരികെ ലഭിക്കുമെന്ന ഉറപ്പില്‍ പരാതിയുമായി  മുന്നോട്ട് പോകാതെ നില്‍ക്കുന്നവരും നിരവധിയുണ്ട്.


Share our post
Continue Reading

Breaking News

നാളെ വയനാട് ജില്ലയിൽ ഹർത്താൽ

Published

on

Share our post

വയനാട്: നൂൽപ്പുഴയിൽ യുവാവിനെ കാട്ടാന കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതിഷേധിച്ച് ഫാർമേഴ്സ് റിലീഫ് ഫോറവും (എഫ് ആർ എഫ്), തൃണമൂൽ കോൺഗ്രസും നാളെ വയനാട് ജില്ലയിൽ ഹർത്താലിന് ആഹ്വാനം ചെയ്തു. വയനാട്ടിൽ വന്യമൃഗങ്ങളുടെ ആക്രമണങ്ങളിൽ മനുഷ്യ ജീവനുകൾ നഷ്ടപ്പെടുന്നത് നിത്യസംഭവമായി മാറിയിട്ടും വനംവകുപ്പിന്റെ അനാസ്ഥ തുടരുന്നതിലും സർക്കാർ സംവിധാനങ്ങൾ ഉണർന്ന് പ്രവർത്തിക്കാത്തതിൽ പ്രതിഷേധിച്ചുമാണ് ഹർത്താലെന്നും, കടകൾ അടപ്പിക്കാനോ, വാഹനങ്ങൾ തടയാനോ തങ്ങൾ മുതിരില്ലെന്നും പൊതുജനം മന:സാ ക്ഷിക്കനുസരിച്ച് ഹർത്താലിനോട് സഹകരിക്കണമെന്നും എഫ്.ആർ. എഫ്. ജില്ലാ ചെയർമാനും, തൃണമൂൽ കോൺഗ്രസ് ജില്ലാ കൺവീനറുമായ പി.എം. ജോർജ് അറിയിച്ചു.രാവിലെ 6 മുതൽ വൈകുന്നേരം 6 വരെയാണ് ഹർത്താൽ.


Share our post
Continue Reading

Trending

error: Content is protected !!