Kerala
ഇന്ന് ലോക ബ്രെയിലി ദിനം

കാഴ്ചപരിമിതിയുള്ളവര്‍ക്ക് അക്ഷരങ്ങളുടെ വെളിച്ചം സമ്മാനിച്ച ബ്രെയിലി ലിപി പിറന്നിട്ട് 2024-ല്‍ രണ്ടുനൂറ്റാണ്ട് പൂര്‍ത്തിയാകുന്നു. ലോകത്തിന്റെ നിറങ്ങള്‍ കാണാന്‍ കഴിയാത്തവര്‍ക്ക് അക്ഷരങ്ങളിലൂടെ ഉള്‍ക്കാഴ്ചയിലേക്ക് ആ നിറങ്ങള്‍ പകരാന്‍ ലിപിക്ക് സാധിച്ചു.
1809 ജനുവരി നാലിനാണ് ലിപിയുടെ ഉപജ്ഞാതാവായ ലൂയി ബ്രെയിലി ജനിച്ചത്. മൂന്നാം വയസ്സില്‍ അപകടത്തില്‍ കാഴ്ചനഷ്ടപ്പെട്ടു. എന്നാല്‍, പഠിക്കാനുള്ള മോഹം അദ്ദേഹത്തെ ഫ്രാന്‍സിലെ റോയല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ദി ബ്ലൈന്‍ഡ് യൂത്തിലെത്തിച്ചു. ഇവിടുത്തെ വിദ്യാര്‍ഥിയായിരിക്കെയാണ് അദ്ദേഹം ചാള്‍സ് ബാബിയര്‍ സൈനികര്‍ക്ക് വെളിച്ചമില്ലാതെ നിര്‍ദേശങ്ങളും രഹസ്യങ്ങളും കൈമാറാന്‍ തയ്യാറാക്കിയ സംവിധാനത്തില്‍നിന്ന് പ്രചോദനമുള്‍ക്കൊണ്ട് ബ്രെയിലി ലിപി തയ്യാറാക്കിയത്. 1824-ല്‍ 15-ാം വയസ്സില്‍ ഈ ലിപി അദ്ദേഹം അവതരിപ്പിച്ചു.
ഫ്രഞ്ച് അക്ഷരമാല അനുസരിച്ചായിരുന്നു ആദ്യം ലിപി തയ്യാറാക്കിയത്. ഒരു മെട്രിക്സില്‍ ഉള്‍പ്പെട്ട ആറുകുത്തുകളാണ് കട്ടിയുള്ള കടലാസുകളില്‍ പതിപ്പിക്കുന്നത്. ആദ്യകാലങ്ങളില്‍ സ്റ്റേറ്റും സ്റ്റൈലസും ഉപയോഗിച്ചാണ് എഴുതിയിരുന്നത്. പിന്നീട് ബ്രെയിലറുകള്‍ വന്നു. അലുമിനിയത്തില്‍ ലിപി തയ്യാറാക്കി അത് കടലാസുകളിലേക്ക് മാറ്റുന്ന രീതിയും നിലവിലുണ്ടായിരുന്നു.
പിന്നീട് കംപ്യൂ ട്ടറൈസ്ഡ് ബ്രെയില്‍ എമ്പോസേഴ്‌സ് വന്നു. എഴുതുമ്പോള്‍ വലതുനിന്ന് ഇടത്തേക്കാണ് എഴുതുക (കുത്തിടുക). വായിക്കുന്നത് ഇടതുനിന്ന് വലത്തേക്കും. കടലാസില്‍ എഴുതുന്ന ഭാഗത്തി ന്റെ എതിര്‍വശത്തുനിന്ന് വായിക്കുന്നതുകൊണ്ടാണിത്. ഇന്ത്യന്‍ ഭാഷകള്‍ക്ക് നിലവിലുള്ള ഒരു ഏകീകൃത ബ്രെയിലി കോഡാണ് 1951-ലെ ഭാരതി കോഡ്. ഇതനുസരിച്ചാണ് മലയാളം ഉള്‍പ്പെടെയുള്ളവ എഴു തുന്നത്.
Kerala
എസ്.എസ്.എൽ.സി, ഹയർസെക്കൻഡറി മൂല്യനിർണയം ഏപ്രിൽ മൂന്നുമുതൽ


തിരുവനന്തപുരം: എസ്എസ്എൽസി പരീക്ഷാ മൂല്യനിർണയം പരീക്ഷാ ഭവൻ ഉൾപ്പെടെ 72 കേന്ദ്രീകൃത ക്യാമ്പുകളിലായി നടക്കുമെന്ന് മന്ത്രി വി ശിവൻകുട്ടി അറിയിച്ചു. ഏപ്രിൽ മൂന്നുമുതൽ 11 വരെ ഒന്നാംഘട്ടവും 21 മുതൽ 26വരെ രണ്ടാംഘട്ടവും മൂല്യനിർണയം നടക്കും. 72 ക്യാമ്പുകളിലായി 38,42,910 ഉത്തരക്കടലാസുകൾ മൂല്യനിർണയം നടത്തും. ഇതിനായി 950 അഡീഷണൽ ചീഫ് എക്സാമിനർമാരെയും 9000 എക്സാമിനർമാരെയും 72 ഐടി മാനേജർമാരെയും 144 ഡാറ്റാ എൻട്രി ജീവനക്കാരെയും 216 ക്ലറിക്കൽ ജീവനക്കാരെയും നിയമിക്കും.ഹയർ സെക്കൻഡറി പരീക്ഷകളുടെ ഉത്തരക്കടലാസ് മൂല്യനിർണയത്തിന് 89 ക്യാമ്പുകളാണ് സജ്ജീകരിച്ചത്. 57 വിവിധ വിഷയങ്ങൾക്കായി 24,000 അധ്യാപകരെ നിയമിക്കും. ഏപ്രിൽ മൂന്നിന് ആരംഭിച്ച് മെയ് 10-ന് മൂല്യനിർണയം അവസാനിപ്പിക്കുകയാണ് ലക്ഷ്യം. മെയ് മൂന്നാം വാരം ഹയർ സെക്കൻഡറി പരീക്ഷകളുടെ ഫലപ്രഖ്യാപനം നടത്താൻ കഴിയുമെന്നാണ് പ്രതീക്ഷയെന്നും മന്ത്രി പറഞ്ഞു. വൊക്കേഷണൽ ഹയർ സെക്കൻഡറി പരീക്ഷാ മൂല്യനിർണയത്തിനായി എട്ട് ക്യാമ്പാണുള്ളത്. ഏപ്രിൽ മൂന്നുമുതൽ മൂല്യനിർണയം ആരംഭിക്കും. മെയ് മൂന്നാം ആഴ്ചയിൽ ഫലപ്രഖ്യാപനം നടത്തും.
Kerala
കൊപ്ര കിട്ടാനില്ല; സംസ്ഥാനത്ത് വെളിച്ചെണ്ണ വില കുതിക്കുന്നു


സംസ്ഥാനത്ത് ഒരു മാസത്തിനിടയിൽ വെളിച്ചെണ്ണയ്ക്ക് കൂടിയത് 35 രൂപ. പൊതുവിപണിയിൽ ലിറ്ററിന് 280 രൂപ വരെയാണ് വില. തമിഴ്നാട്ടിൽ നിന്ന് കൊപ്ര ലഭിക്കാത്തതാണ് വെളിച്ചെണ്ണ വില ഉയരാൻ കാരണം. പച്ചത്തേങ്ങയുടെ വില 61 രൂപ വരെയെത്തി. തമിഴ്നാട്ടിൽ നിന്നും പച്ചത്തേങ്ങ വരുന്നത് പകുതിയിൽ താഴെ ആയി കുറഞ്ഞു. വിഷു അടുക്കുമ്പോൾ തേങ്ങ വില വർധിക്കാൻ സാധ്യത എന്ന് കച്ചവടക്കാർ. ദക്ഷിണേന്ത്യയിലെ കൊപ്ര വിപണിയുടെ പ്രധാന കേന്ദ്രമായി തമിഴ്നാട് മാറിയിരിക്കുകയാണ്. കേരളത്തിൽനിന്നുള്ള നാളികേരം പോലും തമിഴ്നാട്ടിലേക്ക് പോകുന്നതായി കച്ചവടക്കാർ ചൂണ്ടിക്കാട്ടുന്നു. കൊപ്ര ക്ഷാമം ചെറുകിട വ്യവസായ മേഖലയെ കാര്യമായി ബാധിച്ചിട്ടുണ്ട്. നൂറുകണക്കിന് തൊഴിലാളികളെയും ബാധിച്ചു.
Kerala
സംസ്ഥാനത്തെ സ്കൂൾ പാചക തൊഴിലാളികൾക്ക് 14.29 കോടി രൂപ അനുവദിച്ചു


തിരുവനന്തപുരം: സംസ്ഥാനത്തെ സ്കൂൾ പാചക തൊഴിലാളികൾക്ക് വേതന വിതരണത്തിനായി 14.29 കോടി രൂപ അനുവദിച്ചതായി ധനമന്ത്രി കെ.എൻ. ബാലഗോപാൽ പറഞ്ഞു. തൊഴിലാളികൾക്ക് ഫെബ്രുവരിയിലെ വേതനം നൽകുന്നതിനായാണ് സംസ്ഥാനം അധിക സഹായമായി തുക നൽകുന്നതെന്ന് മന്ത്രി കൂട്ടിച്ചേർത്തു. അതേസമയം കേരളത്തിൽ സ്കൂൾ ഉച്ചഭക്ഷണ പാചക തൊഴിലാളികൾക്ക് 20 പ്രവൃത്തി ദിവസങ്ങളുള്ള ഒരു മാസത്തിൽ 13,500 രൂപ വരെയാണ് വേതനമായി ലഭിക്കുന്നത്. ഇതിൽ കേന്ദ്രവിഹിതം 600 രൂപ മാത്രമാണ്. ബാക്കി 12,900 രൂപ സംസ്ഥാന ഫണ്ടിൽ നിന്നാണ് നൽകുന്നത്.കേന്ദ്ര മാനദണ്ഡപ്രകാരം സ്കൂൾ പാചക തൊഴിലാളികൾക്ക് പ്രതിമാസം 1000 രൂപ മാത്രമാണ് ഓണറേറിയമായി നൽകേണ്ടത്. എന്നാൽ കേരളത്തിൽ പ്രതിദിന വേതനമായി 600 മുതൽ 675 രൂപ വരെ നൽകുന്നുണ്ട്.
-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur2 years ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News1 year ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു
-
Breaking News2 years ago
പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്