Connect with us

Kerala

ഭൂമി തരംമാറ്റാൻ അദാലത്തുകൾ; ആദ്യ അദാലത്ത്‌ 15ന്

Published

on

Share our post

തിരുവനന്തപുരം : ഭൂമി തരംമാറ്റൽ ഭേദഗതി ബിൽ ഗവർണർ പിടിച്ചുവെച്ചതിലൂടെ അവകാശം നിഷേധിക്കപ്പെട്ട ഒരു ലക്ഷത്തിലേറെ പേർക്ക്‌ ആശ്വാസമെത്തിക്കാൻ സംസ്ഥാന സർക്കാർ. ഭൂമി തരംമാറ്റ അപേക്ഷകൾ തീർപ്പാക്കാൻ ആർഡിഒ കേന്ദ്രങ്ങളിൽ റവന്യുവകുപ്പ്‌ സംഘടിപ്പിക്കുന്ന അദാലത്തുകൾ 15ന്‌ ആരംഭിക്കും. ഡിസംബർ 31 വരെ ലഭിച്ച 1,18,523 അപേക്ഷകൾ തീർപ്പാക്കും. ആദ്യ അദാലത്ത്‌ മാനന്തവാടിയിലും അവസാന അദാലത്ത്‌ ഫോർട്ടു കൊച്ചിയിൽ ഫെബ്രുവരി 17നും നടക്കുമെന്ന്‌ റവന്യുമന്ത്രി കെ. രാജൻ വാർത്താസമ്മേളനത്തിൽ അറിയിച്ചു. റവന്യുമന്ത്രി അദാലത്തുകളിൽ പങ്കെടുക്കും.

ഭൂമി തരംമാറ്റി നൽകാനുള്ള അധികാരം ആർഡിഒമാർക്കൊപ്പം ഡെപ്യൂട്ടി കലക്ടർമാർക്കുകൂടി നൽകി പരാതികൾ വേഗത്തിൽ തീർപ്പാക്കാൻ നിയമത്തിൽ ഭേദഗതി വരുത്തി നിയമസഭ ബിൽ പാസാക്കിയെങ്കിലും ഗവർണർ ഇതുവരെ ഒപ്പിട്ടിട്ടില്ല. ഒരാക്ഷേപവുമില്ലാത്ത ബില്ലാണ്‌ ഗവർണർ പിടിച്ചുവെച്ചിരിക്കുന്നത്‌.

ആശ്വാസം ഇവർക്ക്‌

സൗജന്യ തരംമാറ്റത്തിന്‌ അർഹതയുള്ള 25 സെന്റുവരെ വിസ്‌തൃതിയുള്ള ഭൂമിയുടെ തരംമാറ്റമാണ്‌ അദാലത്തിൽ പരിഗണിക്കുക. അദാലത്തിൽ പങ്കെടുക്കാൻ പ്രത്യേക അപേക്ഷ നൽകേണ്ടതില്ല. തരംമാറ്റത്തിനു നൽകിയ അപേക്ഷയ്‌ക്കൊപ്പം നൽകിയ ഫോൺനമ്പരിൽ ടോക്കൺ നമ്പർ അടക്കം സന്ദേശം അയക്കും. അക്ഷയകേന്ദ്രത്തിന്റെ നമ്പരാണ്‌ നൽകിയതെങ്കിൽ ആ നമ്പരിലാകും സന്ദേശം ലഭിക്കുക. അദാലത്തിൽ തീർപ്പാക്കുന്ന അപേക്ഷകളുടെ തരംമാറ്റ ഉത്തരവുകൾ അന്നേദിവസംതന്നെ വിതരണം ചെയ്യും. അപേക്ഷകളിൽ ചില രേഖകൾ ഹാജരാക്കാനുള്ളവർക്കും ഒരിക്കൽക്കൂടി സന്ദേശമയക്കും. തുടർന്നും ഹാജരാക്കിയില്ലെങ്കിൽ അപേക്ഷ നിരസിക്കും. തരംമാറ്റത്തിനായി ആകെ 3,68,711 അപേക്ഷകൾ ലഭിച്ചതിൽ 1,12,304 എണ്ണം ഇതുവരെ തീർപ്പാക്കിയതായും മന്ത്രി അറിയിച്ചു.


Share our post

Kerala

അവധിക്കാല അധ്യാപക പരിശീലനം അഞ്ചു ദിവസം

Published

on

Share our post

സംസ്ഥാനത്തെ അധ്യാപകർക്കുള്ള അവധിക്കാല അധ്യാപക പരിശീലനം അഞ്ചു ദിവസമായി നടത്തും. മേയ് 13 മുതല്‍ 17 വരെ ഡിആർജി പരീശീലനവും 19 മുതല്‍ 23 വരെ ഒറ്റ സ്പെല്ലായി അധ്യാപക പരിശീലനവും നടത്താൻ വിദ്യാഭ്യാസ വകുപ്പ് തീരുമാനിച്ചു. പാഠപുസ്തകം ഒഴികെയുള്ള പഠനോപകരണങ്ങള്‍ സ്കൂളിലെ സഹകരണ സംഘങ്ങള്‍ വഴി വിതരണം ചെയ്യാനും ഉന്നതതല യോഗത്തില്‍ തീരുമാനിച്ചു. അധ്യാപക പ്രമോഷനും അന്തർജില്ലാ സ്ഥലമാറ്റവും ജില്ലയ്ക്ക് അകത്തുള്ള സ്ഥലമാറ്റവും സ്കൂള്‍ തുറക്കുന്നതിനു മുൻപ് നടത്താൻ തീരുമാനിച്ചു.


Share our post
Continue Reading

Kerala

ജനന സര്‍ട്ടിഫിക്കറ്റിലെ പേര് ഇനി എളുപ്പത്തില്‍ മാറ്റാം

Published

on

Share our post

തിരുവനന്തപുരം: ജനന സര്‍ട്ടിഫിക്കറ്റിലെ പേരുമാറ്റത്തിനുള്ള നിബന്ധനകളില്‍ സമൂലമായ ഇളവുകള്‍ നല്‍കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചതായി മന്ത്രി എം ബി രാജേഷ്. കേരളത്തില്‍ ജനനം രജിസ്റ്റര്‍ ചെയ്ത ആര്‍ക്കും, ഗസറ്റ് വിജ്ഞാപനം വഴി മാറ്റം വരുത്തിയ പേര്, ഇനി ജനന രജിസ്‌ട്രേഷനില്‍ ഒറ്റത്തവണ മാറ്റം വരുത്താനാവും. വര്‍ഷങ്ങളായി നിലനിന്ന സങ്കീര്‍ണതക്കാണ് സര്‍ക്കാര്‍ പരിഹാരം കണ്ടിരിക്കുന്നതെന്നും മന്ത്രി അറിയിച്ചു.

നിലവില്‍ കേരളത്തിലെ പൊതുമേഖലയില്‍ വിദ്യാഭ്യാസം ലഭിച്ച കുട്ടികള്‍ക്ക് ഗസറ്റ് വിജ്ഞാപനത്തിന്റെ അടിസ്ഥാനത്തില്‍ എസ്എസ്എല്‍സി സര്‍ട്ടിഫിക്കറ്റിലും സ്‌കൂള്‍ രേഖകളിലും പേരില്‍ മാറ്റം വരുത്താനും, തുടര്‍ന്ന് ഈ സ്‌കൂള്‍ രേഖകളുടെ അടിസ്ഥാനത്തില്‍ മാത്രം ജനന സര്‍ട്ടിഫിക്കറ്റ് തിരുത്താനുമാണ് അവസരമുണ്ടായിരുന്നത്. ഇത് പല സങ്കീര്‍ണതകള്‍ക്കും വഴിവെച്ചിരുന്നു. സി.ബി.എസ്.ഇ/ ഐസിഎസ്ഇ സ്‌കൂളുകളില്‍ പഠിച്ചവര്‍ക്കും, രാജ്യത്തിന് പുറത്ത് പഠനം നടത്തിയവര്‍ക്കും ഗസറ്റ് വിജ്ഞാപനം വഴി പേര് തിരുത്തിയാലും അതുവെച്ച് സ്‌കൂള്‍ രേഖകളില്‍ മാറ്റം വരുത്താനാകാത്തതിനാല്‍ ജനന സര്‍ട്ടിഫിക്കറ്റില്‍ പേര് തിരുത്താന്‍ സാധിക്കുന്നുണ്ടായിരുന്നില്ല. സ്‌കൂള്‍ രേഖകളില്‍ തിരുത്തല്‍ വരുത്താന്‍ തിരുത്തിയ ജനനസര്‍ട്ടിഫിക്കറ്റും, ജനന സര്‍ട്ടിഫിക്കറ്റില്‍ തിരുത്താന്‍ തിരുത്തിയ സ്‌കൂള്‍ സര്‍ട്ടിഫിക്കറ്റം വേണമെന്നതായിരുന്നു സ്ഥിതി.

പൊതുവിദ്യാലയങ്ങളില്‍ പഠിച്ചവര്‍ക്കും കാലതാമസത്തിന് ഈ വ്യവസ്ഥകള്‍ കാരണമായിരുന്നു. ഈ വ്യവസ്ഥയാണ് തദ്ദേശ വകുപ്പ് ലഘൂകരിച്ചത്. നിരവധി അപേക്ഷകളാണ് ഈ ആവശ്യവുമായി വിവിധ തദ്ദേശ സ്ഥാപനങ്ങളിലുള്ളത്. ഇവര്‍ക്കെല്ലാം ആശ്വാസമാവുന്ന തീരുമാനമാണ് സര്‍ക്കാര്‍ കൈക്കൊണ്ടിരിക്കുന്നത്. ഈ തീരുമാനത്തിന് അനുസൃതമായ മാറ്റം ഉടന്‍ കെ- സ്മാര്‍ട്ടില്‍ വരുത്തും. ജനന- മരണ- വിവാഹ രജിസ്‌ട്രേഷനുകളില്‍ വിപ്ലവകരമായ പരിഷ്‌കരണങ്ങളാണ് സാങ്കേതിക വിദ്യയുടെ സഹായത്തോടെ സര്‍ക്കാര്‍ നടപ്പിലാക്കിക്കൊണ്ടിരിക്കുന്നത്. വിഡിയോ കെ.വൈ.സി ഉപയോഗിച്ച് ലോകത്ത് എവിടെയിരുന്നും മിനുട്ടുകള്‍ കൊണ്ട് വിവാഹം രജിസ്റ്റര്‍ ചെയ്യാന്‍ ഇന്ന് മലയാളിക്ക് കഴിയുന്നത് ഉള്‍പ്പെടെ സൗകര്യങ്ങളുണ്ട്. കൂടുതല്‍ പരിഷ്‌കരണങ്ങള്‍ സിവില്‍ രജിസ്‌ട്രേഷനുകളില്‍ നടപ്പില്‍ വരുത്തുമെന്നും മന്ത്രി പറഞ്ഞു.


Share our post
Continue Reading

Kerala

പുഞ്ചിരികൾ വിരിയും; മുണ്ടക്കൈ ടൗൺഷിപ്പിന്‌ മുഖ്യമന്ത്രി കല്ലിട്ടു

Published

on

Share our post

കൽപ്പറ്റ: മുണ്ടക്കൈ, ചൂരൽമല ദുരന്തബാധിതർക്കായി കൽപ്പറ്റയിൽ ഉയരുന്ന ടൗൺഷിപ്പ്‌ നിർമാണത്തിന് മുഖ്യമന്ത്രി പിണറായി വിജയൻ തറക്കല്ലിട്ടു. നിയമതടസ്സങ്ങളെല്ലാം മറികടന്ന്‌ ഉരുൾപൊട്ടൽ ദുരന്തമുണ്ടായി ഏഴ്‌ മാസങ്ങൾക്കിപ്പുറമാണ് ടൗൺഷിപ്പ്‌ ഉയരുന്നത്. ഓരോ കുടുംബങ്ങൾക്കും ഏഴ്‌ സെന്റിൽ ആയിരം ചതുരശ്രയടി വീടാണ്‌ നിർമിച്ചുനൽകുന്നത്‌. രണ്ട് കിടപ്പുമുറി, പ്രധാന മുറി, സിറ്റൗട്ട്, ലിവിങ് റൂം, പഠനമുറി, ഡൈനിങ് ഹാൾ, അടുക്കള, സ്റ്റോർഏരിയ, ശുചിമുറി എന്നിവ വീടുകളിലുണ്ടാവും. ഭാവിവിൽ രണ്ടു നിലയാക്കാൻ കഴിയുന്ന നിലയിൽ പ്രകൃതിദുരന്തങ്ങളെ നേരിടാൻ ശേഷിയുള്ള അടിത്തറയാണ്‌ ഒരുക്കുക. മുകൾ നിലയിലേക്ക്‌ പടികളുമുണ്ടാകും.

ആരോഗ്യകേന്ദ്രം, അങ്കണവാടി, പൊതുമാർക്കറ്റ്, കമ്യൂണിറ്റി സെന്റർ, മൾട്ടി പർപ്പസ്‌ ഹാൾ, ലൈബ്രറി എന്നിവ ടൗൺഷിപ്പിലുണ്ടാകും. ആറുമാസംകൊണ്ട്‌ പ്രവൃത്തി പൂർത്തിയാക്കും. ടൗൺഷിപ്പിലേക്ക്‌ വരാത്ത കുടുംബങ്ങൾക്ക്‌ 15 ലക്ഷം രൂപവീതം നൽകും. ദുരന്തബാധിതരോടുള്ള കേന്ദ്ര അവഗണനയെയും കേരളം മറികടക്കുകയാണ്‌. വയനാട് പുനരധിവാസം: കേരളത്തിന്റെ തനത് അതിജീവനമായി ചരിത്രം രേഖപ്പെടുത്തും- മുഖ്യമന്ത്രി 2024 ജൂലൈ 30ന് പുലർച്ചെയാണ് വയനാട് മുണ്ടക്കൈയിലും ചൂരൽമലയിലും ഉരുൾപൊട്ടിയത്. നാടാകെ ഒലിച്ചുപോയി. 298പേർ ദുരന്തത്തിൽ മരിച്ചു. മൃതദേഹങ്ങൾ ചാലിയാർവരെ ഒഴുകി. പുന്നപ്പുഴ മരണപ്പുഴയായി. അന്നേവരെ കാണാത്ത രക്ഷാപ്രവർത്തനത്തിന്‌ രാജ്യം സക്ഷിയായി. ദുരിതാശ്വാസ ക്യാമ്പ്‌ ഒരുകുടുംബമായി. സമൂഹ അടുക്കളകളിൽ മനുഷ്യർ സ്‌നേഹം പാകം ചെയ്‌തു. മണ്ണിനടിയിൽ ജീവനുള്ള ഒറ്റമനുഷ്യരും ശേഷിക്കുന്നില്ലെന്ന്‌ ഉറപ്പാക്കുംവരെ രക്ഷാപ്രവർത്തനം തുടർന്നു. സർക്കാർ എല്ലാം നഷ്ടമായ ആയിരങ്ങളെ വാടക വീടുകളിൽ താൽക്കാലികമായി പുനരധിവസിപ്പിച്ചു. ജീവനോപാധിയും ചികിത്സയും ഉറപ്പാക്കി. ധനസഹായംനൽകി. കുഞ്ഞുങ്ങളുടെ പഠനം തിരിച്ചുപിടിച്ചു.


Share our post
Continue Reading

Trending

error: Content is protected !!