Kerala
പൊളിയാണ് ഈ പിങ്ക് ബീറ്റ് ഓഫിസർമാർ
![](https://newshuntonline.com/wp-content/uploads/2023/12/sslc-e.jpg)
ലഹരിക്കടിപ്പെട്ട് അമ്മയെപ്പോലും തിരിച്ചറിയാതായ എട്ടാം ക്ലാസുകാരൻ, ആരോടും പറയാനാകാതെയും എന്തുചെയ്യണമെന്നറിയാതെയും നീറിക്കഴിയുന്ന അമ്മ. ഇവർക്കിടയിലേക്കാണ് ആശ്വാസമായി പിങ്ക് ബീറ്റ് ഓഫിസർമാർ എത്തിയത്.
ലഹരി വിമോചന കേന്ദ്രത്തിലെത്തിച്ച് കൗൺസലിങ്ങും ചികിത്സയും നൽകിയതോടെ അമ്മക്ക് ആ മകനെ തിരിച്ചുകിട്ടി. പഴയ ജീവിതത്തിലേക്ക് മടങ്ങിയെത്തിയപ്പോൾ അമ്മയും മകനും മാത്രമല്ല ഈ വനിത പൊലീസ് ഉദ്യോഗസ്ഥരും ഏറെ സന്തോഷത്തിലാണ്.
ജനമൈത്രി സ്ത്രീസുരക്ഷ പദ്ധതിയുടെ ഭാഗമായി നിയോഗിക്കപ്പെട്ട പിങ്ക് ബീറ്റ് ഓഫിസർമാരായ മേലുകാവ് സ്റ്റേഷനിലെ എ.എസ്.ഐ. ഉഷ, ചിങ്ങവനം സ്റ്റേഷനിലെ എസ്.സി.പി.ഒ ഷൈലമ്മാൾ, കോട്ടയം വനിത സ്റ്റേഷനിലെ എസ്.സി.പി.ഒ മിനിമോൾ, വനിത സെല്ലിലെ സി.പി.ഒ അമ്പിളി എന്നിവരാണിവർ. സ്ത്രീകൾക്കും കുട്ടികൾക്കും ആത്മവിശ്വാസം പകർന്നും മാനസിക പിന്തുണ നൽകിയും ബുള്ളറ്റിൽ രണ്ടുവർഷത്തിലേറെയായി വീടുകളിൽ ഇവരെത്തുന്നുണ്ട്. പൊലീസ് സ്റ്റേഷനിലെത്താത്ത പരാതികൾ കേട്ട് പരിഹാരം കണ്ടെത്തുകയും ആവശ്യമെങ്കിൽ കേസെടുപ്പിക്കുകയുമാണ് ഇവർ ചെയ്യുന്നത്.
ലഹരിക്കടിപ്പെട്ട നിരവധി കുട്ടികളെ ഇവർക്കു തിരിച്ചുപിടിക്കാനായി. ഉപദേശങ്ങൾക്കപ്പുറം, അവർക്കൊപ്പവും ആളുണ്ടെന്ന് തോന്നിപ്പിക്കുകയാണ് തങ്ങൾ ചെയ്യുന്നതെന്ന് ഓഫിസർമാർ പറയുന്നു. യൂനിഫോമിലാണെങ്കിലും സ്ത്രീകളായതിനാൽ മടിയില്ലാതെ പരാതി പറയാനും അതു മനസ്സിലാക്കാനും ഇരുകൂട്ടർക്കും കഴിയും. മിക്കവാറും വിഷയങ്ങളിൽ ബോധവത്കരണം കൊണ്ടും താക്കീതുകൊണ്ടും പ്രശ്നം തീരും. അല്ലാത്തിടങ്ങളിലാണ് കേസെടുക്കേണ്ടി വരുന്നത്. ദിവസം 12 വീടുകൾ സന്ദർശിക്കും. അയൽക്കാർ, പഞ്ചായത്ത് അംഗങ്ങൾ, സന്നദ്ധ പ്രവർത്തകർ എന്നിവരുമായി സംസാരിച്ചും വീടുകളിലെ വിവരങ്ങൾ ശേഖരിക്കും. സ്കൂളുകളിൽ ലഹരിവിരുദ്ധ ക്ലാസുകളെടുക്കുകയും കുട്ടികൾക്ക് കൗൺസലിങ് നൽകുകയും ചെയ്യുന്നുണ്ട്. പിങ്ക് ബീറ്റ് ഓഫിസർമാർക്ക് കിട്ടുന്ന പരാതികൾ വനിത പൊലീസ് സ്റ്റേഷനിലേക്കും വനിത സെല്ലിലേക്കും കൈമാറും. നാല് ഓഫിസർമാരാണ് ജില്ലയിലുള്ളത്.
ഇവർക്കായി രണ്ട് ബുള്ളറ്റും അനുവദിച്ചിട്ടുണ്ട്. നാർകോട്ടിക് ഡിവൈ.എസ്.പി സി. ജോണിനു കീഴിലാണ് പ്രവർത്തനം. അഡീഷനൽ എസ്.പി ബി. സുഗതൻ പദ്ധതിയുടെ നോഡൽ ഓഫിസറും നാർകോട്ടിക് സെല്ലിലെ ജനമൈത്രി എസ്.ഐ മാത്യു പോൾ അസി. നോഡൽ ഓഫിസറുമാണ്. പിങ്ക് ബീറ്റ് ഓഫിസർമാരുടെ വീട് സന്ദർശനത്തിന്റെ ഭാഗമായി മൂന്ന് ഗാർഹിക പീഡനക്കേസും രണ്ട് പോക്സോ കേസും ഒരു സൈബർ കേസും എടുക്കാനായി. സ്ത്രീകൾക്കും കുട്ടികൾക്കും അവരുടെ പ്രശ്നങ്ങൾ പറയാനും മാനസിക പിന്തുണ നൽകാനും പിങ്ക് ബീറ്റ് ഓഫിസർക്ക് കഴിയുന്നുണ്ടെന്ന് അസി. നോഡൽ ഓഫിസർ മാത്യു പോൾ പറഞ്ഞു.
Kerala
പൂര്‍വ വിദ്യാര്‍ത്ഥി സംഗമത്തില്‍ പ്രണയം മൊട്ടിട്ടു;53കാരി തലശ്ശേരിക്കാരനായ പഴയ പത്താം ക്ലാസുകാരനൊപ്പം പോയി
![](https://newshuntonline.com/wp-content/uploads/2025/02/prrn.jpg)
![](https://newshuntonline.com/wp-content/uploads/2025/02/prrn.jpg)
കാസർകോട്: വിദ്യാർത്ഥി സംഗമത്തില്‍ കണ്ടുമുട്ടിയ ബന്ധം പ്രണയമായി. ബേഡകം സ്വദേശിനിയായ 53കാരി വീട്ടമ്മ ഭർത്താവിനെയും മക്കളെയും ഉപേക്ഷിച്ചു പോയത് പത്താം ക്ലാസില്‍ ഒന്നിച്ചു പഠിച്ച ഓട്ടോ ഡ്രൈവർക്കൊപ്പം. മാസങ്ങള്‍ക്ക് മുമ്പ് തലശ്ശേരിയില്‍ നടത്തിയ പൂർവ്വ വിദ്യാർത്ഥി സംഗമത്തില്‍ വെച്ചാണ് സഹപാഠിയായ ഓട്ടോ ഡ്രൈവറെ വീണ്ടും കണ്ടുമുട്ടിയത്.53കാരിയുടെ അമ്മയുടെ വീട് തലശ്ശേരിയിലാണ്.അവിടെയുള്ള സ്കൂളിലാണ് പഠിച്ചത്.കുറെ വർഷങ്ങള്‍ക്ക് ശേഷമാണ് പഠിതാക്കള്‍ ഒന്നിച്ചുചേർന്നത്. ഫോണ്‍ നമ്പറുകള്‍ പരസ്പരം കൈമാറിയതിനെ തുടർന്ന് ബന്ധം വളർന്നു. വീട് വിട്ടുപോയി ഒരുമിച്ച് താമസിക്കാൻ നിശ്ചയിച്ചു. സാമ്പത്തികമായി ഉയർന്ന നിലവാരത്തില്‍ കഴിയുന്ന കുടുംബത്തില്‍ നിന്ന് ഉറ്റവരെ മുഴുവൻ തള്ളി സ്ത്രീ കാമുകനായ ഓട്ടോഡ്രൈവറുടെ കൂടെ കഴിഞ്ഞദിവസം നാടുവിട്ടു.
ഭർത്താവിന്റെ പരാതിയില്‍ കേസെടുത്ത് അന്വേഷണം ആരംഭിച്ച ബേഡകം പൊലീസ് കമിതാക്കളുടെ ഫോണ്‍ ലൊക്കേഷൻ തപ്പിയിറങ്ങി.വയനാട് പോയി ബസില്‍ മടങ്ങിയ ഇരുവരെയും, ബേഡകം എസ്.ഐ അരവിന്ദന്റെയും എ.എസ്.ഐ സരളയുടെയും നേതൃത്വത്തിലുള്ള പൊലീസ് സംഘം രഹസ്യമായി പിന്തുടർന്നു.തലശേരിയില്‍ ഇറങ്ങിയപ്പോള്‍ കസ്റ്റഡിയില്‍ എടുത്ത് ബേഡകം സ്റ്റേഷനില്‍ എത്തിച്ചു. കോടതിയില്‍ ഹാജരാക്കാൻ കൊണ്ടുപോകുന്നതിന് മുമ്പ് പൊലീസ് ഉദ്യോഗസ്ഥർ, ഇവരെ പിന്തിരിപ്പിക്കാൻ ആവുന്നത്ര ശ്രമിച്ചിട്ടും കോടതിയില്‍ നിന്ന് സ്ത്രീ കാമുകനായ സഹപാഠിയുടെ കൂടെ തന്നെ ഇറങ്ങിപോവുകയായിരുന്നു.
Kerala
പി.സി ചാക്കോ എന്‍.സി.പി സംസ്ഥാന അധ്യക്ഷ സ്ഥാനം രാജിവെച്ചു
![](https://newshuntonline.com/wp-content/uploads/2025/02/chako-pc.jpg)
![](https://newshuntonline.com/wp-content/uploads/2025/02/chako-pc.jpg)
തിരുവനന്തപുരം: പി.സി ചാക്കോ എന്‍സിപി സംസ്ഥാന അധ്യക്ഷ സ്ഥാനം രാജിവെച്ചു. ദേശീയ അധ്യക്ഷന്‍ ശരദ് പവാറിന് രാജിക്കത്ത് കൈമാറി. ഇന്നലെ വൈകിട്ടാണ് രാജിക്കത്ത് കൈമാറിയത്. പാര്‍ട്ടിക്കുള്ളിലെ ചേരി പോര് രൂക്ഷമായ സാഹചര്യത്തിലാണ് രാജിവെച്ചത്.
ദേശീയ വര്‍ക്കിംഗ് പ്രസിഡന്റ് സ്ഥാനത്ത് തുടരും.ആറിനു നടന്ന സംസ്ഥാന ഭാരവാഹി യോഗത്തില്‍ ശശീന്ദ്രന് പക്ഷം വിട്ടുനിന്നിരുന്നു. ഈ യോഗത്തിൽ പി സി ചാക്കോ രാജി വെച്ച് പകരം എംഎല്‍എ തോമസ് കെ തോമസിനെ സംസ്ഥാന അധ്യക്ഷനായി നിയമിക്കണമെന്ന് പ്രമേയത്തിലൂടെ ഏകകണ്ഠേന ആവശ്യപ്പെട്ടിരുന്നു.പി സി ചാക്കോ ഏകാധിപത്യഭരണം നടത്തുന്നു. പ്രസിഡന്റുമാരെ മാറ്റുന്നതല്ലാതെ പാര്‍ട്ടിക്ക് വേണ്ടി പി സി ചാക്കോ ഒന്നും ചെയ്യുന്നില്ല. മുന്നണി മര്യാദ പാലിക്കാത്തയാളാണ് പി സി ചാക്കോയെന്നും തിരുവനന്തപുരം ജില്ലാ കമ്മിറ്റിയില്‍ വിമര്‍ശനം ഉയര്‍ന്നിരുന്നു. അതേസമയം എല്‍ഡിഎഫ് വിടാനുള്ള ചരടുവലി പി സി ചാക്കോ നടത്തുന്നുണ്ടെന്നാണ് സൂചന.
Kerala
വീട് നിര്‍മ്മാണത്തില്‍ വ്യവസ്ഥകള്‍ ഉദാരമാക്കി സര്‍ക്കാര്‍
![](https://newshuntonline.com/wp-content/uploads/2025/02/veee.jpg)
![](https://newshuntonline.com/wp-content/uploads/2025/02/veee.jpg)
വീട് നിര്‍മ്മാണത്തില്‍ വ്യവസ്ഥകള്‍ ഉദാരമാക്കി സര്‍ക്കാര്‍. നെല്‍വയല്‍ തണ്ണീര്‍ത്തട നിയമ പ്രകാരം വിജ്ഞാപനം ചെയ്യാത്ത ഭൂമിയിലെ വീട് നിര്‍മ്മാണത്തിന് തരംമാറ്റ അനുമതി വേണ്ട. അപേക്ഷകരോട് തരംമാറ്റ അനുമതി ആവശ്യപ്പെടാന്‍ പാടില്ലെന്ന് തദ്ദേശ വകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് സര്‍ക്കാര്‍ കര്‍ശന നിര്‍ദേശം നല്കി.പരാമാവധി 4. 046 വിസ്തൃതിയുള്ള ഭൂമിയില്‍ 120 ചതുരശ്ര മീറ്റര്‍ വിസ്തീര്‍ണമുള്ള വീടുകള്‍ നിര്‍മിക്കാനാണ് ഈ ഇളവുകള്‍ ബാധകമാകുക. തദ്ദേശസ്വയംഭരണ വകുപ്പാണ് ഉത്തരവ് പുറത്തിറക്കിയിരിക്കുന്നത്. മേല്‍പ്പറഞ്ഞ വിഭാഗത്തില്‍പ്പെട്ട അപേക്ഷകള്‍ ഈ മാസം 28ന് മുന്‍പ് തീര്‍പ്പാക്കണമെന്നും ഉത്തരവില്‍ പറയുന്നു. തീര്‍പ്പാക്കിയ വിവരങ്ങള്‍ കൃത്യമായി അപേക്ഷകനെ അറിയിക്കണം. കഴിഞ്ഞ ദിവസം മുഖ്യമന്ത്രി നിയമസഭയില്‍ ഉള്‍പ്പെടെ ഇക്കാര്യം സൂചിപ്പിച്ചിരുന്നു. അപേക്ഷകള്‍ വൈകിപ്പിക്കുന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നു.
-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur1 year ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News11 months ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു
-
Breaking News2 years ago
പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്