Connect with us

Kerala

പൊളിയാണ് ഈ പിങ്ക് ബീറ്റ് ഓഫിസർമാർ

Published

on

Share our post

ലഹരിക്കടിപ്പെട്ട് അമ്മയെപ്പോലും തിരിച്ചറിയാതായ എട്ടാം ക്ലാസുകാരൻ, ആരോടും പറയാനാകാതെയും എന്തുചെയ്യണമെന്നറിയാതെയും നീറിക്കഴിയുന്ന അമ്മ. ഇവർക്കിടയിലേക്കാണ് ആശ്വാസമായി പിങ്ക് ബീറ്റ് ഓഫിസർമാർ എത്തിയത്.

ലഹരി വിമോചന കേന്ദ്രത്തിലെത്തിച്ച് കൗൺസലിങ്ങും ചികിത്സയും നൽകിയതോടെ അമ്മക്ക് ആ മകനെ തിരിച്ചുകിട്ടി. പഴയ ജീവിതത്തിലേക്ക് മടങ്ങിയെത്തിയപ്പോൾ അമ്മയും മകനും മാത്രമല്ല ഈ വനിത പൊലീസ് ഉദ്യോഗസ്ഥരും ഏറെ സന്തോഷത്തിലാണ്.

ജനമൈത്രി സ്ത്രീസുരക്ഷ പദ്ധതിയുടെ ഭാഗമായി നിയോഗിക്കപ്പെട്ട പിങ്ക് ബീറ്റ് ഓഫിസർമാരായ മേലുകാവ് സ്റ്റേഷനിലെ എ.എസ്.ഐ. ഉഷ, ചിങ്ങവനം സ്റ്റേഷനിലെ എസ്.സി.പി.ഒ ഷൈലമ്മാൾ, കോട്ടയം വനിത സ്റ്റേഷനിലെ എസ്.സി.പി.ഒ മിനിമോൾ, വനിത സെല്ലിലെ സി.പി.ഒ അമ്പിളി എന്നിവരാണിവർ. സ്ത്രീകൾക്കും കുട്ടികൾക്കും ആത്മവിശ്വാസം പകർന്നും മാനസിക പിന്തുണ നൽകിയും ബുള്ളറ്റിൽ രണ്ടുവർഷത്തിലേറെയായി വീടുകളിൽ ഇവരെത്തുന്നുണ്ട്. പൊലീസ് സ്റ്റേഷനിലെത്താത്ത പരാതികൾ കേട്ട് പരിഹാരം കണ്ടെത്തുകയും ആവശ്യമെങ്കിൽ കേസെടുപ്പിക്കുകയുമാണ് ഇവർ ചെയ്യുന്നത്.

ലഹരിക്കടിപ്പെട്ട നിരവധി കുട്ടികളെ ഇവർക്കു തിരിച്ചുപിടിക്കാനായി. ഉപദേശങ്ങൾക്കപ്പുറം, അവർക്കൊപ്പവും ആളുണ്ടെന്ന് തോന്നിപ്പിക്കുകയാണ് തങ്ങൾ ചെയ്യുന്നതെന്ന് ഓഫിസർമാർ പറയുന്നു. യൂനിഫോമിലാണെങ്കിലും സ്ത്രീകളായതിനാൽ മടിയില്ലാതെ പരാതി പറയാനും അതു മനസ്സിലാക്കാനും ഇരുകൂട്ടർക്കും കഴിയും. മിക്കവാറും വിഷയങ്ങളിൽ ബോധവത്കരണം കൊണ്ടും താക്കീതുകൊണ്ടും പ്രശ്നം തീരും. അല്ലാത്തിടങ്ങളിലാണ് കേസെടുക്കേണ്ടി വരുന്നത്. ദിവസം 12 വീടുകൾ സന്ദർശിക്കും. അയൽക്കാർ, പഞ്ചായത്ത് അംഗങ്ങൾ, സന്നദ്ധ പ്രവർത്തകർ എന്നിവരുമായി സംസാരിച്ചും വീടുകളിലെ വിവരങ്ങൾ ശേഖരിക്കും. സ്കൂളുകളിൽ ലഹരിവിരുദ്ധ ക്ലാസുകളെടുക്കുകയും കുട്ടികൾക്ക് കൗൺസലിങ് നൽകുകയും ചെയ്യുന്നുണ്ട്. പിങ്ക് ബീറ്റ് ഓഫിസർമാർക്ക് കിട്ടുന്ന പരാതികൾ വനിത പൊലീസ് സ്റ്റേഷനിലേക്കും വനിത സെല്ലിലേക്കും കൈമാറും. നാല് ഓഫിസർമാരാണ് ജില്ലയിലുള്ളത്.

ഇവർക്കായി രണ്ട് ബുള്ളറ്റും അനുവദിച്ചിട്ടുണ്ട്. നാർകോട്ടിക് ഡിവൈ.എസ്.പി സി. ജോണിനു കീഴിലാണ് പ്രവർത്തനം. അഡീഷനൽ എസ്.പി ബി. സുഗതൻ പദ്ധതിയുടെ നോഡൽ ഓഫിസറും നാർകോട്ടിക് സെല്ലിലെ ജനമൈത്രി എസ്.ഐ മാത്യു പോൾ അസി. നോഡൽ ഓഫിസറുമാണ്. പിങ്ക് ബീറ്റ് ഓഫിസർമാരുടെ വീട് സന്ദർശനത്തിന്‍റെ ഭാഗമായി മൂന്ന് ഗാർഹിക പീഡനക്കേസും രണ്ട് പോക്സോ കേസും ഒരു സൈബർ കേസും എടുക്കാനായി. സ്ത്രീകൾക്കും കുട്ടികൾക്കും അവരുടെ പ്രശ്നങ്ങൾ പറയാനും മാനസിക പിന്തുണ നൽകാനും പിങ്ക് ബീറ്റ് ഓഫിസർക്ക് കഴിയുന്നുണ്ടെന്ന് അസി. നോഡൽ ഓഫിസർ മാത്യു പോൾ പറഞ്ഞു.


Share our post

Kerala

ജൂൺ മാസത്തെ ക്ഷേമപെൻഷൻ വിതരണം 20 മുതൽ

Published

on

Share our post

തിരുവനന്തപുരം: ഈ മാസത്തെ സാമൂഹ്യസുരക്ഷ പെന്‍ഷന്‍ ജൂണ്‍ 20 മുതല്‍ വിതരണം ചെയ്യുമെന്ന് ധനമന്ത്രി കെ.എന്‍. ബാലഗോപാല്‍ അറിയിച്ചു. ഇതിനുവേണ്ട തൊള്ളായിരം കോടിയോളം രൂപ അനുവദിച്ചതായും ധനവകുപ്പ് അറിയിച്ചു. 62 ലക്ഷത്തോളം പേര്‍ക്ക് പ്രതിമാസം 1600 രൂപയാണ് പെന്‍ഷനായി ലഭിക്കുക. ക്ഷേമപെന്‍ഷനായി ഈ സര്‍ക്കാര്‍ ഇതുവരെ 38,500 കോടി രൂപ നല്‍കിയതായും മന്ത്രി അറിയിച്ചു.

ഇതുസംബന്ധിച്ച് ഫേസ്ബുക്കിലൂടെയും ധനമന്ത്രി വിവരങ്ങള്‍ പങ്കുവെച്ചിട്ടുണ്ട്. യുഡിഎഫ് സര്‍ക്കാരിന്റെ കാലത്തെ പെന്‍ഷന്‍ വിതരണവുമായി താരതമ്യം ചെയ്തുകൊണ്ടുള്ള പോസ്റ്റാണ് ധനമന്ത്രി പങ്കുവെച്ചിട്ടുള്ളത്.

‘ഈ സര്‍ക്കാരിന്റെ നാലുവര്‍ഷ കാലയളവില്‍ 38,500 കോടി രൂപയോളമാണ് സാമൂഹ്യസുരക്ഷാ പെന്‍ഷന്‍ നല്‍കാനായി ആകെ ചെലവഴിച്ചത്. 2016-21-ലെ എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്താകട്ടെ, യുഡിഎഫ് ഭരണകാലത്തെ 18 മാസത്തെ കുടിശ്ശികയുള്‍പ്പെടെ 35,154 കോടി രൂപ ക്ഷേമപെന്‍ഷനായി വിതരണം ചെയ്തു. അതായത്, ഒമ്പത് വര്‍ഷം കൊണ്ട് ഒന്നും രണ്ടും പിണറായി സര്‍ക്കാരുകള്‍ ക്ഷേമപെന്‍ഷനായി നല്‍കിയത് 73,654 കോടി രൂപയാണ്, ധനമന്ത്രി പറഞ്ഞു.

2011-16 ലെ യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് ക്ഷേമ പെന്‍ഷനായി ആകെ നല്‍കിയ തുക 9,011 കോടി രൂപയും. കേന്ദ്രസര്‍ക്കാര്‍ കേരളത്തിനുമേല്‍ ഏര്‍പ്പെടുത്തിയ കടുത്ത സാമ്പത്തിക ഉപരോധത്തിലും സാധാരണക്കാരുടെ ക്ഷേമ കാര്യങ്ങളില്‍ അതീവ ശ്രദ്ധയോടെയുള്ള സമീപനമാണ് സര്‍ക്കാര്‍ സ്വീകരിക്കുന്നതെന്നും ധനമന്ത്രി വ്യക്തമാക്കി.


Share our post
Continue Reading

Kerala

കാട്ടുപന്നിയെ ക്ഷുദ്രജീവിയായി പ്രഖ്യാപിക്കില്ല; കേരളത്തിന്റെ ആവശ്യം തള്ളി കേന്ദ്രം

Published

on

Share our post

ന്യൂഡൽഹി: കാട്ടുപന്നിയെ ക്ഷുദ്രജീവിയായി പ്രഖ്യാപിക്കണമെന്ന കേരളത്തിന്റെ ആവശ്യം തള്ളി കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം. കുരങ്ങിനെ ഷെഡ്യൂൾ രണ്ടിലേക്ക് മാറ്റണമെന്ന ആവശ്യവും പരിഗണിക്കില്ല.

കാട്ടുപന്നികൾ മനുഷ്യജീവന് അപകടമുണ്ടാക്കുന്ന ഘട്ടത്തിൽ കൊല്ലാനുള്ള അധികാരം സംസ്ഥാനത്തിനുണ്ട്. ആ ആധികാരം കേരളം പ്രയോജനപ്പെടുത്തുന്നില്ലെന്നും കേന്ദ്രം ചൂണ്ടികാട്ടി.

സംരക്ഷിത മൃഗങ്ങളുടെ രണ്ടാം പട്ടികയിലാണ് കാട്ടുപന്നിയെ ഉൾപ്പെടുത്തിയിരിക്കുന്നത്. ഈ പട്ടികയിൽ നിന്നും കാട്ടുപന്നിയെ മാറ്റില്ലെന്ന നിലപാടിലാണ് കേന്ദ്രം. കടുവയും ആനയും ഒന്നാം പട്ടികയിലാണ്.


Share our post
Continue Reading

Kerala

കോഴിക്കോട് പെൺവാണിഭ കേന്ദ്രത്തിൽ റെയ്ഡ്; 6 സ്ത്രീകളും 3 പുരുഷൻമാരും പിടിയിൽ

Published

on

Share our post

കോഴിക്കോട്: മലാപ്പറമ്പിൽ പെൺവാണിഭ കേന്ദ്രത്തിൽ പോലീസ് റെയിഡ്. ആറ് സ്ത്രീകളും മൂന്ന് പുരുഷൻമാരും ഉൾപ്പടെ ഒൻപത് പേർ അറസ്റ്റിൽ.കേന്ദ്രത്തിന്റെ നടത്തിപ്പുകാരുൾപ്പടെയാണ് അറസ്റ്റിലായത്. മലാപ്പറമ്പ് ഇയ്യപ്പാടി റോഡിലെ അപ്പാർട്ട്മെന്റിൽ നടക്കാവ് പോലീസാണ് റെയിഡ് നടത്തിയത്. ഇവിടം കേന്ദ്രീകരിച്ച് പെൺവാണിഭ സംഘം പ്രവർത്തിക്കുന്നു എന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് റെയ്ഡ് നടത്തിയത്.

രണ്ട് വർഷം മുമ്പ് ഫുട്ബാൾ ടീം ഫിസിയോതെറാപ്പിസ്റ്റ് എന്ന് പറഞ്ഞ് പരിചയപ്പെടുത്തിയ ബാലുശ്ശേരി സ്വദേശിക്കാണ് ഈ അപ്പാർട്ട്മെന്റ് വാടകയ്ക്ക് നൽകിയത്. അതിന് ശേഷം ഇവിടെ എന്ത് സംഭവിച്ചു എന്ന് അറിയില്ല എന്നാണ് അപ്പാർട്ട്മെന്റ് ഉടമകളിൽ ഒരാൾ പറയുന്നത്. അയൽവാസികൾ നേരത്തെ പരാതി പറഞ്ഞപ്പോൾ വന്ന് നോക്കിയിരുന്നു എന്നും അന്ന് സമീപത്തെ സ്വകാര്യ ആശുപത്രിയിൽ ഡയാലിസിസിന് എത്തുന്നവരാണ് താമസിക്കുന്നതെന്നാണ് നടത്തിപ്പുകാർ അറിയിച്ചിരുന്നത് എന്നാണ് ഉടമകളിൽ ഒരാൾ പറയുന്നത്. നാല് പേരുടെ ഉടമസ്ഥതയിലുള്ള ഫ്ലാറ്റിലാണ് സംഘം പ്രവർത്തിച്ചിരുന്നത്.


Share our post
Continue Reading

Trending

error: Content is protected !!