Connect with us

Kerala

അഞ്ച് മേൽപ്പാലത്തിന് 51 കോടി: ലക്ഷ്യം ലെവൽക്രോസ് ഇല്ലാത്ത കേരളം

Published

on

Share our post

തിരുവനന്തപുരം : ‘ലെവൽ ക്രോസ് ഇല്ലാത്ത കേരളം’ പദ്ധതിയുടെ ഭാഗമായി കെ-റെയിൽ നിർമിക്കുന്ന അഞ്ച് റെയിൽവേ മേൽപ്പാലംകൂടി നിർമാണഘട്ടത്തിലേക്ക്. കണ്ണൂർ ജില്ലയിലെ മാക്കൂട്ടം (മാഹി–തലശേരി), കോഴിക്കോട് ജില്ലയിലെ വെള്ളയിൽ (കോഴിക്കോട്–കണ്ണൂർ), കോട്ടയം കോതനല്ലൂർ (കുറുപ്പംതറ–ഏറ്റുമാനൂർ), കൊല്ലം ജില്ലയിലെ ഇടക്കുളങ്ങര (കരുനാഗപ്പള്ളി–ശാസ്താംകോട്ട), കൊല്ലം പോളയത്തോട് (കൊല്ലം–മയ്യനാട്) എന്നീ ഗേറ്റുകൾക്ക്‌ പകരം മേൽപ്പാലം നിർമിക്കാൻ ഏറ്റെടുപ്പിന്‌ 51 കോടി രൂപ സർക്കാർ അനുവദിച്ചു.

ആറ് മേൽപ്പാലങ്ങളുടെ സ്ഥലം ഏറ്റെടുപ്പിന്‌ നേരത്തെ 27 കോടി രൂപ അനുവ​ദിച്ചതിനു പുറമേയാണിത്‌. ഇതോടെ 11 റെയിൽവേ മേൽപ്പാലങ്ങളുടെ സ്ഥലം ഏറ്റെടുപ്പിന്‌ 78 കോടി രൂപയാണ് സംസ്ഥാന സർക്കാർ അനുവദിച്ചത്. സ്ഥലം ഏറ്റെടുപ്പ് ഉടൻ ആരംഭിക്കും. പിന്നാലെ 16 മേൽപ്പാലങ്ങളുടെ സ്ഥലം ഏറ്റെടുപ്പിനുകൂടി സർക്കാർ പണം അനുവദിക്കും. സംസ്ഥാന സർക്കാരും റെയിൽവേ ബോർഡുമായുള്ള ധാരണപത്രത്തിന്റെ അടിസ്ഥാനത്തിലാണ്‌ 27 മേൽപ്പാലങ്ങളുടെ നിർമാണച്ചുമതല കേരള റെയിൽ ഡെവലപ്‌മെന്റ്‌ കോർപറേഷൻ (കെ–റെയിൽ) ഏറ്റെടുത്തത്‌. നിർമാണച്ചെലവ് റെയിൽവേയും സംസ്ഥാന സർക്കാരും തുല്യമായി വഹിക്കും.

കിഫ്ബി ഫണ്ടിൽ 250 കോടിയോളം ചെലവിട്ട് പൊതുമരാമത്ത് വകുപ്പിന്റെ കീഴിൽ പത്ത് റെയിൽവേ മേൽപ്പാലങ്ങളുടെ നിർമാണം പുരോ​ഗമിക്കുകയാണ്. റോഡ്‌സ് ആൻഡ് ബ്രിഡ്‌ജസ് ഡെവലപ്‌മെന്റ് കോർപറേഷനാണ് നിർമാണ ചുമതല. ഗുരുവായൂർ, ഫറോക്ക്, കാഞ്ഞങ്ങാട് മേൽപ്പാലങ്ങൾ നേരത്തെ പൂർത്തിയായി. ലെവൽക്രോസ് രഹിത കേരളം പദ്ധതിയുടെ ഭാ​ഗമായി വിവിധ ഘട്ടങ്ങളിലായി സംസ്ഥാനത്ത് കിഫ്ബി ഫണ്ടിൽ 72 റെയിൽവേ മേൽപ്പാലങ്ങളാണ് ആകെ നിർമിക്കുന്നത്. 21 ഇടത്തെ സ്ഥലമേറ്റെടുക്കൽ പ്രവൃത്തി പുരോഗമിക്കുകയാണ്.


Share our post

Breaking News

രൂക്ഷമായ വന്യജീവി ആക്രമണം:വയനാട് ജില്ലയിൽ നാളെ യു.ഡി.എഫ് ഹർത്താൽ

Published

on

Share our post

കൽപ്പറ്റ :ജില്ലയിൽ രൂക്ഷമായ വന്യജീവി ആക്രമണത്തിൽ പ്രതിഷേധിച്ച് ഐക്യ ജനാധിപത്യമുന്നണി വയനാട് ജില്ലാ കമ്മിറ്റി നാളെ ജില്ലയിൽ ഹർത്താലിന് ആഹ്വാനം ചെയ്തു. ദിവസേന എന്നോണം ജില്ലയിൽ ആക്രമണത്തിൽ മനുഷ്യജീവനങ്ങൾ നഷ്ടപ്പെട്ടിട്ടും യാതൊരുവിധ നടപടിയും സ്വീകരിക്കാത്ത സർക്കാർ നിലപാട് പ്രതിഷേധിച്ചുകൊണ്ടാണ് ഹർത്താൽ നടത്തുന്നതെന്ന് യു.ഡി.എഫ് ജില്ലാ ചെയർമാൻ കെ കെ അഹമ്മദ് ഹാജിയും കൺവീനർ പി ടി ഗോപാലക്കുറുപ്പും അറിയിച്ചു. അവശ്യ സർവീസുകളെയും പരീക്ഷ, വിവാഹം, പള്ളിക്കുന്ന് തിരുനാൾ എന്നീ ആവശ്യങ്ങൾക്കുള്ള യാത്രകളെയും ഹർത്താലിൽ നിന്ന് ഒഴിവാക്കിയതായി നേതാക്കൾ അറിയിച്ചു.


Share our post
Continue Reading

Kerala

പൂര്‍വ വിദ്യാര്‍ത്ഥി സംഗമത്തില്‍ പ്രണയം മൊട്ടിട്ടു;53കാരി തലശ്ശേരിക്കാരനായ പഴയ പത്താം ക്ലാസുകാരനൊപ്പം പോയി

Published

on

Share our post

കാസർകോട്: വിദ്യാർത്ഥി സംഗമത്തില്‍ കണ്ടുമുട്ടിയ ബന്ധം പ്രണയമായി. ബേഡകം സ്വദേശിനിയായ 53കാരി വീട്ടമ്മ ഭർത്താവിനെയും മക്കളെയും ഉപേക്ഷിച്ചു പോയത് പത്താം ക്ലാസില്‍ ഒന്നിച്ചു പഠിച്ച ഓട്ടോ ഡ്രൈവർക്കൊപ്പം. മാസങ്ങള്‍ക്ക് മുമ്പ് തലശ്ശേരിയില്‍ നടത്തിയ പൂർവ്വ വിദ്യാർത്ഥി സംഗമത്തില്‍ വെച്ചാണ് സഹപാഠിയായ ഓട്ടോ ഡ്രൈവറെ വീണ്ടും കണ്ടുമുട്ടിയത്.53കാരിയുടെ അമ്മയുടെ വീട് തലശ്ശേരിയിലാണ്.അവിടെയുള്ള സ്കൂളിലാണ് പഠിച്ചത്.കുറെ വർഷങ്ങള്‍ക്ക് ശേഷമാണ് പഠിതാക്കള്‍ ഒന്നിച്ചുചേർന്നത്. ഫോണ്‍ നമ്പറുകള്‍ പരസ്പരം കൈമാറിയതിനെ തുടർന്ന് ബന്ധം വളർന്നു. വീട് വിട്ടുപോയി ഒരുമിച്ച് താമസിക്കാൻ നിശ്ചയിച്ചു. സാമ്പത്തികമായി ഉയർന്ന നിലവാരത്തില്‍ കഴിയുന്ന കുടുംബത്തില്‍ നിന്ന് ഉറ്റവരെ മുഴുവൻ തള്ളി സ്ത്രീ കാമുകനായ ഓട്ടോഡ്രൈവറുടെ കൂടെ കഴിഞ്ഞദിവസം നാടുവിട്ടു.

ഭർത്താവിന്റെ പരാതിയില്‍ കേസെടുത്ത് അന്വേഷണം ആരംഭിച്ച ബേഡകം പൊലീസ് കമിതാക്കളുടെ ഫോണ്‍ ലൊക്കേഷൻ തപ്പിയിറങ്ങി.വയനാട് പോയി ബസില്‍ മടങ്ങിയ ഇരുവരെയും, ബേഡകം എസ്.ഐ അരവിന്ദന്റെയും എ.എസ്.ഐ സരളയുടെയും നേതൃത്വത്തിലുള്ള പൊലീസ് ‌സംഘം രഹസ്യമായി പിന്തുടർന്നു.തലശേരിയില്‍ ഇറങ്ങിയപ്പോള്‍ കസ്റ്റഡിയില്‍ എടുത്ത് ബേഡകം സ്റ്റേഷനില്‍ എത്തിച്ചു. കോടതിയില്‍ ഹാജരാക്കാൻ കൊണ്ടുപോകുന്നതിന് മുമ്പ് പൊലീസ് ഉദ്യോഗസ്ഥർ, ഇവരെ പിന്തിരിപ്പിക്കാൻ ആവുന്നത്ര ശ്രമിച്ചിട്ടും കോടതിയില്‍ നിന്ന് സ്ത്രീ കാമുകനായ സഹപാഠിയുടെ കൂടെ തന്നെ ഇറങ്ങിപോവുകയായിരുന്നു.


Share our post
Continue Reading

Kerala

പി.സി ചാക്കോ എന്‍.സി.പി സംസ്ഥാന അധ്യക്ഷ സ്ഥാനം രാജിവെച്ചു

Published

on

Share our post

തിരുവനന്തപുരം: പി.സി ചാക്കോ എന്‍സിപി സംസ്ഥാന അധ്യക്ഷ സ്ഥാനം രാജിവെച്ചു. ദേശീയ അധ്യക്ഷന്‍ ശരദ് പവാറിന് രാജിക്കത്ത് കൈമാറി. ഇന്നലെ വൈകിട്ടാണ് രാജിക്കത്ത് കൈമാറിയത്. പാര്‍ട്ടിക്കുള്ളിലെ ചേരി പോര് രൂക്ഷമായ സാഹചര്യത്തിലാണ് രാജിവെച്ചത്.
ദേശീയ വര്‍ക്കിംഗ് പ്രസിഡന്റ് സ്ഥാനത്ത് തുടരും.ആറിനു നടന്ന സംസ്ഥാന ഭാരവാഹി യോഗത്തില്‍ ശശീന്ദ്രന്‍ പക്ഷം വിട്ടുനിന്നിരുന്നു. ഈ യോഗത്തിൽ പി സി ചാക്കോ രാജി വെച്ച് പകരം എംഎല്‍എ തോമസ് കെ തോമസിനെ സംസ്ഥാന അധ്യക്ഷനായി നിയമിക്കണമെന്ന് പ്രമേയത്തിലൂടെ ഏകകണ്‌ഠേന ആവശ്യപ്പെട്ടിരുന്നു.പി സി ചാക്കോ ഏകാധിപത്യഭരണം നടത്തുന്നു. പ്രസിഡന്റുമാരെ മാറ്റുന്നതല്ലാതെ പാര്‍ട്ടിക്ക് വേണ്ടി പി സി ചാക്കോ ഒന്നും ചെയ്യുന്നില്ല. മുന്നണി മര്യാദ പാലിക്കാത്തയാളാണ് പി സി ചാക്കോയെന്നും തിരുവനന്തപുരം ജില്ലാ കമ്മിറ്റിയില്‍ വിമര്‍ശനം ഉയര്‍ന്നിരുന്നു. അതേസമയം എല്‍ഡിഎഫ് വിടാനുള്ള ചരടുവലി പി സി ചാക്കോ നടത്തുന്നുണ്ടെന്നാണ് സൂചന.


Share our post
Continue Reading

Trending

error: Content is protected !!