Kerala
രജിസ്ട്രേഷന്‍ സര്‍ട്ടിഫിക്കറ്റില്ലാതെ വാഹനങ്ങളുടെ ഇന്‍ഷുറന്‍സ് നഷ്ടമാകുന്നു; ലൈസന്‍സില്ലാതെ പണിയും
![](https://newshuntonline.com/wp-content/uploads/2023/12/RC-Book_CtLmsYcW80.webp)
മോട്ടോര്‍ വാഹനവകുപ്പിന്റെ കേന്ദ്രീകൃത വാഹന രജിസ്ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ് (ആര്‍.സി.) വിതരണം തടസ്സപ്പെട്ടതു കാരണം വാഹനങ്ങളുടെ ഇന്‍ഷുറന്‍സ് പരിരക്ഷ നഷ്ടമാകുന്നു. ഉടമസ്ഥാവകാശം മാറ്റി 14 ദിവസത്തിനുള്ളില്‍ ഇന്‍ഷുറന്‍സ് രേഖകളില്‍, പുതിയ ഉടമയുടെ പേര് ഉള്‍ക്കൊള്ളിക്കണം. ഇല്ലെങ്കില്‍ പോളിസി അസാധുവാകും. ആര്‍.സി.യാണ് ഇതിന് ഹാജരാക്കേണ്ടത്.
വാഹൻ സോഫ്റ്റ് വെയറിൽ ഓൺലൈൻ അപേക്ഷ പരിഗണിച്ച ദിവസംതന്നെ വാഹനത്തിന്റെ ഉടമസ്ഥാവകാശം മാറ്റപ്പെടും. ഈ തീയതിവെച്ച് ആർ.സി. നൽകേണ്ടത് ഓഫീസ് നടപടിക്രമമാണ്. വീഴ്‌ചവന്നാൽ ഇൻഷുറൻസ് കമ്പനികൾ ഉത്തരവാദിത്വം ഏറ്റെടുക്കില്ല. നവംബർ 23-ന് ശേഷം സംസ്ഥാനത്തെ ആർ.സി., ഡ്രൈവിങ് ലൈസൻസ് വിതരണം നടന്നിട്ടില്ല.
ആറുലക്ഷം കാർഡ് അച്ചടിക്കേണ്ടതുണ്ട്. ഈ കാലയളവിൽ ഉടമസ്ഥാവകാശം മാറ്റിയ ആയിരക്കണക്കിന് വാഹനങ്ങളുടെ ഇൻഷുറൻസ് രേഖകൾ മാറ്റേണ്ട കാലാവധി കഴിഞ്ഞു. ചിലർ വാഹനങ്ങൾ ഉപയോഗിക്കുന്നത് നിർത്തിവെച്ചു. ഇൻഷുറൻസ് അസാധുവായത് അറിയാതെ വാഹനങ്ങളുമായി നിരത്തിലിറങ്ങുന്നവരും ഒട്ടേറെയാണ്.
വാഹന ഉടമകളിൽനിന്നും ആർ.സി. തയ്യാറാക്കാനുള്ള തുക മുൻകൂർ വാങ്ങുന്നുണ്ടെങ്കിലും, അച്ചടി ഏൽപ്പിച്ച കമ്പനിക്ക് പ്രതിഫലം നൽകുന്നതിൽ വന്ന വീഴ്ചയാണ് വിതരണം തടസ്സപ്പെടാൻ കാരണം. ഏഴുകോടി രൂപ കമ്പനിക്ക് കുടിശ്ശികയുണ്ട്. ടാക്സി വാഹനങ്ങൾ കൈമാറ്റം ചെയ്യുമ്പോൾ പുതിയ ആർ.സി. ഹാജരാക്കിയാലേ പെർമിറ്റ് കിട്ടൂ.
നാഷണൽ പെർമിറ്റ് വാഹനങ്ങൾക്ക് ഇതര സംസ്ഥാനങ്ങളിലെ ചെക്പോസ്റ്റുകളിലും ആർ.സി. ഹാജരാക്കണം. ഉടമസ്ഥാവകാശം മാറ്റി രജിസ്ട്രേഷൻ പുതുക്കേണ്ട വാഹനങ്ങൾക്ക് ആർ.സി. പ്രശ്‌നം കാരണം വൻതുകയാണ് പിഴ നൽകേണ്ടിവരുന്നത്. ആർ.സി. ഹാജരാക്കിയാലേ രജിസ്ട്രേഷൻ പുതുക്കാനാകൂ.
ഡ്രൈവിങ് ലൈസൻസ് വിതരണം മുടങ്ങിയതിനാൽ നിയമനം തടസ്സപ്പെട്ടവരും ഏറെയുണ്ട്. പി.എസ്.സി. പട്ടികയിൽ പെട്ടവർക്ക് രേഖകൾക്കൊപ്പം ലൈസൻസും ഹാജരാക്കേണ്ടതുണ്ട്. വിദേശത്തേക്ക് പോകുന്നവർക്ക് ഇന്റർനാഷണൽ ഡ്രൈവിങ് പെർമിറ്റിനും ലൈസൻസ് വേണം. കെ.എസ്.ആർ.ടി.സി. സ്വിഫ്റ്റ് നിയമനത്തിനും അടിസ്ഥാനരേഖകളിലൊന്ന് ഡ്രൈവിങ് ലൈസൻസാണ്.
Breaking News
രൂക്ഷമായ വന്യജീവി ആക്രമണം:വയനാട് ജില്ലയിൽ നാളെ യു.ഡി.എഫ് ഹർത്താൽ
![](https://newshuntonline.com/wp-content/uploads/2025/02/harthal.jpg)
![](https://newshuntonline.com/wp-content/uploads/2025/02/harthal.jpg)
കൽപ്പറ്റ :ജില്ലയിൽ രൂക്ഷമായ വന്യജീവി ആക്രമണത്തിൽ പ്രതിഷേധിച്ച് ഐക്യ ജനാധിപത്യമുന്നണി വയനാട് ജില്ലാ കമ്മിറ്റി നാളെ ജില്ലയിൽ ഹർത്താലിന് ആഹ്വാനം ചെയ്തു. ദിവസേന എന്നോണം ജില്ലയിൽ ആക്രമണത്തിൽ മനുഷ്യജീവനങ്ങൾ നഷ്ടപ്പെട്ടിട്ടും യാതൊരുവിധ നടപടിയും സ്വീകരിക്കാത്ത സർക്കാർ നിലപാട് പ്രതിഷേധിച്ചുകൊണ്ടാണ് ഹർത്താൽ നടത്തുന്നതെന്ന് യു.ഡി.എഫ് ജില്ലാ ചെയർമാൻ കെ കെ അഹമ്മദ് ഹാജിയും കൺവീനർ പി ടി ഗോപാലക്കുറുപ്പും അറിയിച്ചു. അവശ്യ സർവീസുകളെയും പരീക്ഷ, വിവാഹം, പള്ളിക്കുന്ന് തിരുനാൾ എന്നീ ആവശ്യങ്ങൾക്കുള്ള യാത്രകളെയും ഹർത്താലിൽ നിന്ന് ഒഴിവാക്കിയതായി നേതാക്കൾ അറിയിച്ചു.
Kerala
പൂര്‍വ വിദ്യാര്‍ത്ഥി സംഗമത്തില്‍ പ്രണയം മൊട്ടിട്ടു;53കാരി തലശ്ശേരിക്കാരനായ പഴയ പത്താം ക്ലാസുകാരനൊപ്പം പോയി
![](https://newshuntonline.com/wp-content/uploads/2025/02/prrn.jpg)
![](https://newshuntonline.com/wp-content/uploads/2025/02/prrn.jpg)
കാസർകോട്: വിദ്യാർത്ഥി സംഗമത്തില്‍ കണ്ടുമുട്ടിയ ബന്ധം പ്രണയമായി. ബേഡകം സ്വദേശിനിയായ 53കാരി വീട്ടമ്മ ഭർത്താവിനെയും മക്കളെയും ഉപേക്ഷിച്ചു പോയത് പത്താം ക്ലാസില്‍ ഒന്നിച്ചു പഠിച്ച ഓട്ടോ ഡ്രൈവർക്കൊപ്പം. മാസങ്ങള്‍ക്ക് മുമ്പ് തലശ്ശേരിയില്‍ നടത്തിയ പൂർവ്വ വിദ്യാർത്ഥി സംഗമത്തില്‍ വെച്ചാണ് സഹപാഠിയായ ഓട്ടോ ഡ്രൈവറെ വീണ്ടും കണ്ടുമുട്ടിയത്.53കാരിയുടെ അമ്മയുടെ വീട് തലശ്ശേരിയിലാണ്.അവിടെയുള്ള സ്കൂളിലാണ് പഠിച്ചത്.കുറെ വർഷങ്ങള്‍ക്ക് ശേഷമാണ് പഠിതാക്കള്‍ ഒന്നിച്ചുചേർന്നത്. ഫോണ്‍ നമ്പറുകള്‍ പരസ്പരം കൈമാറിയതിനെ തുടർന്ന് ബന്ധം വളർന്നു. വീട് വിട്ടുപോയി ഒരുമിച്ച് താമസിക്കാൻ നിശ്ചയിച്ചു. സാമ്പത്തികമായി ഉയർന്ന നിലവാരത്തില്‍ കഴിയുന്ന കുടുംബത്തില്‍ നിന്ന് ഉറ്റവരെ മുഴുവൻ തള്ളി സ്ത്രീ കാമുകനായ ഓട്ടോഡ്രൈവറുടെ കൂടെ കഴിഞ്ഞദിവസം നാടുവിട്ടു.
ഭർത്താവിന്റെ പരാതിയില്‍ കേസെടുത്ത് അന്വേഷണം ആരംഭിച്ച ബേഡകം പൊലീസ് കമിതാക്കളുടെ ഫോണ്‍ ലൊക്കേഷൻ തപ്പിയിറങ്ങി.വയനാട് പോയി ബസില്‍ മടങ്ങിയ ഇരുവരെയും, ബേഡകം എസ്.ഐ അരവിന്ദന്റെയും എ.എസ്.ഐ സരളയുടെയും നേതൃത്വത്തിലുള്ള പൊലീസ് സംഘം രഹസ്യമായി പിന്തുടർന്നു.തലശേരിയില്‍ ഇറങ്ങിയപ്പോള്‍ കസ്റ്റഡിയില്‍ എടുത്ത് ബേഡകം സ്റ്റേഷനില്‍ എത്തിച്ചു. കോടതിയില്‍ ഹാജരാക്കാൻ കൊണ്ടുപോകുന്നതിന് മുമ്പ് പൊലീസ് ഉദ്യോഗസ്ഥർ, ഇവരെ പിന്തിരിപ്പിക്കാൻ ആവുന്നത്ര ശ്രമിച്ചിട്ടും കോടതിയില്‍ നിന്ന് സ്ത്രീ കാമുകനായ സഹപാഠിയുടെ കൂടെ തന്നെ ഇറങ്ങിപോവുകയായിരുന്നു.
Kerala
പി.സി ചാക്കോ എന്‍.സി.പി സംസ്ഥാന അധ്യക്ഷ സ്ഥാനം രാജിവെച്ചു
![](https://newshuntonline.com/wp-content/uploads/2025/02/chako-pc.jpg)
![](https://newshuntonline.com/wp-content/uploads/2025/02/chako-pc.jpg)
തിരുവനന്തപുരം: പി.സി ചാക്കോ എന്‍സിപി സംസ്ഥാന അധ്യക്ഷ സ്ഥാനം രാജിവെച്ചു. ദേശീയ അധ്യക്ഷന്‍ ശരദ് പവാറിന് രാജിക്കത്ത് കൈമാറി. ഇന്നലെ വൈകിട്ടാണ് രാജിക്കത്ത് കൈമാറിയത്. പാര്‍ട്ടിക്കുള്ളിലെ ചേരി പോര് രൂക്ഷമായ സാഹചര്യത്തിലാണ് രാജിവെച്ചത്.
ദേശീയ വര്‍ക്കിംഗ് പ്രസിഡന്റ് സ്ഥാനത്ത് തുടരും.ആറിനു നടന്ന സംസ്ഥാന ഭാരവാഹി യോഗത്തില്‍ ശശീന്ദ്രന്‍ പക്ഷം വിട്ടുനിന്നിരുന്നു. ഈ യോഗത്തിൽ പി സി ചാക്കോ രാജി വെച്ച് പകരം എംഎല്‍എ തോമസ് കെ തോമസിനെ സംസ്ഥാന അധ്യക്ഷനായി നിയമിക്കണമെന്ന് പ്രമേയത്തിലൂടെ ഏകകണ്‌ഠേന ആവശ്യപ്പെട്ടിരുന്നു.പി സി ചാക്കോ ഏകാധിപത്യഭരണം നടത്തുന്നു. പ്രസിഡന്റുമാരെ മാറ്റുന്നതല്ലാതെ പാര്‍ട്ടിക്ക് വേണ്ടി പി സി ചാക്കോ ഒന്നും ചെയ്യുന്നില്ല. മുന്നണി മര്യാദ പാലിക്കാത്തയാളാണ് പി സി ചാക്കോയെന്നും തിരുവനന്തപുരം ജില്ലാ കമ്മിറ്റിയില്‍ വിമര്‍ശനം ഉയര്‍ന്നിരുന്നു. അതേസമയം എല്‍ഡിഎഫ് വിടാനുള്ള ചരടുവലി പി സി ചാക്കോ നടത്തുന്നുണ്ടെന്നാണ് സൂചന.
-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur1 year ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News11 months ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു
-
Breaking News2 years ago
പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്